ശ്രീപ്രകാശിനെ നിയോഗിച്ചത് എൻഡിഎ വൈസ് ചെയർമാനോട് പോലും ആലോചിക്കാതെ; മലപ്പുറത്തെ സ്ഥാനാർത്ഥി കൂട്ടായ തീരുമാനത്തിലൂടെയെന്ന കുമ്മനത്തിന്റെ വാദം പൊളിച്ചത് ഏഷ്യാനെറ്റ് ചെയർമാൻ; വോട്ട് കുറയാൻ കാരണം ശോഭാ സുരേന്ദ്രനുണ്ടാക്കുന്ന വിവാദമെന്ന് ഔദ്യോഗിക പക്ഷവും; കേരള ബിജെപിയെ നേരെയാക്കാൻ അമിത് ഷാ നേരിട്ടിറങ്ങും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മലപ്പുറത്തെ സ്ഥാനാർത്ഥി വിവാദത്തിന് പിന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് വിശദീകരിച്ച് കേരള നേതാക്കൾ ഡൽഹിയിൽ. അതിനിടെ എൻഡിഎ വൈസ് പ്രസിഡന്റ് കൂടിയായ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറുടെ നിലപാട് കുമ്മനം അടക്കമുള്ളവർക്ക് വിനയാവുകയും ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആരുമായും കൂടിയാലോചന നടത്തിയില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തീർത്തും വസ്തുതാപരമാണെന്ന നിലപാടിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുകയും ചെയ്തു. മലപ്പുറത്ത് ശക്തമായ പ്രകടനം കാഴ്ച വയ്ക്കാത്തത് ദേശീയ തലത്തിൽ ബിജെപിക്ക് ദോഷമായെന്ന വിലയിരുത്തൽ അമിത് ഷാ പങ്കുവച്ചിട്ടുണ്ട്. എൻഡിഎയെ ശക്തിപ്പെടുത്തി മാത്രമേ മുന്നോട്ട് പോകാവൂവെന്നും നിർദ്ദേശിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലെ വിഭാഗീയത എത്രയും വേഗം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്
മലപ്പുറത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ജില്ലാ കമ്മറ്റി ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ശ്രീ പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയാൽ മതിയെന്ന് കുമ്മനം രാജശേഖരൻ നിർദ്ദേശിച്ചു. പ്രചരണത്തിന് പണം ഇല്ലെന്ന ന്യായവും പറഞ്ഞു. ഇതെല്ലാം മലപ്പുറം ജില്ലാകമ്മറ്റിയിൽ പികെ കൃഷ്ണദാസ് വിശദീകരിക്കുകയും ചെയ്തു. കോ-ലീ-ബി സഖ്യം ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നു. ഇതിനെല്ലാം കാരണം ശോഭാ സുരേന്ദ്രനാണ്. ഈ വിവാദങ്ങളാണ് ശ്രീ പ്രകാശിന്റെ വോട്ട് കുറച്ചത്. സ്ഥാനാർത്ഥിയുടെ കുഴപ്പമല്ല വിവദാമുണ്ടാക്കിയതെന്നും കുമ്മനം അടക്കമുള്ളവർ അമിത് ഷായെ അറിയിച്ചു. വി മുരളീധരനും ഇതേ നിലപാടാണ് എടുത്തത്. ഈ സമയത്താണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖറിനോട് സ്ഥാനാർത്ഥിയെ കുറിച്ച് താങ്കളോട് ആരെങ്കിലും ചർച്ച നടത്തിയോ എന്ന് അമിത് ഷാ ചോദിച്ചത്. ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ വാദങ്ങൾ പ്രസക്തമല്ലെന്ന നിലപാടിലേക്ക് അമിത് ഷാ എത്തുകയായിരുന്നു. എല്ലാം ശരിയാക്കാൻ തന്റെ ഇടപെടൽ സജീവമായി ഉണ്ടാകുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
എൻഡിഎ കേരള ഘടകത്തിന്റെ വൈസ് ചെയർമാനാണ് രാജീവ് ചന്ദ്രശേഖർ. അമിത് ഷാ നേരിട്ടാണ് ഏഷ്യാനെറ്റ് ചെയർമാനെ ഈ ചുമതല ഏൽപ്പിച്ചത്. വൈസ് ചെയർമാൻ അറിയാതെ എങ്ങനെ ശ്രീപ്രകാശ് സ്ഥാനാർത്ഥിയായി എന്ന അമിത് ഷായുടെ ചോദ്യത്തിന് കുമ്മനം അടക്കമുള്ളവർക്ക് മറുപടി പറയാനായില്ല. ചന്ദ്രശേഖർ ബിജെപിയുടെ കേരള ഘടകത്തിൽ ആരുമല്ല. കോർ കമ്മറ്റിയിലുമില്ല. എന്നാലും എൻ ഡി എയുടെ വൈസ് ചെയർമാനോട് ഈ സ്ഥാനാർത്ഥിയെ കുറിച്ച് പറയേണ്ടതായിരുന്നില്ലേ എന്നാതണ് അമിത് ഷാ ഉയർത്തിയ വിമർശനം. വെള്ളാപ്പള്ളിയോടും ആലോചിക്കണമായിരകുന്നുവെന്നാണ് അമിത് ഷാ വിശദീകരിച്ചത്. എൻഡിഎയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും എത്തിച്ചതും അമിത് ഷായുടെ ഇടപെടലായിരുന്നു. ഇതിനോട് തുടക്കം മുതൽ സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ല. ഇതു കൊണ്ടാണ് എൻഡിഎ ദുർബലമാകുന്നത് എന്നാണ് അമിത് ഷായുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് എൻഡിഎയെ ശക്തിപ്പെടുത്താൻ അമിത് ഷാ കുമ്മനത്തോട് ആവശ്യപ്പെട്ടത്.
മലപ്പുറം തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ പാർട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രമാണ് തിരിച്ചടിയുണ്ടായത്. ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനത്തിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രചാരണം ഏകോപിപ്പിക്കുന്നതിലും മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാതിരുന്നതും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് അടിയന്തരമായി ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഈ യോഗത്തിലാണ് എല്ലാ തരത്തിലേയും കൂടിയാലോചനകൾക്ക് ശേഷമാണ് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കിയതെന്ന വാദം കുമ്മനം അവതരിപ്പിച്ചത്. ഇതാണ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലോടെ പൊളിഞ്ഞതും.
ഈ സാഹചര്യത്തിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എൻഡിഎ സംവിധാനം ശക്തവും സുസജ്ജവുമാക്കാനാണ് അമിത് ഷായുടെ നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അധ്യക്ഷൻ ജൂലൈ 25,26, 27 തീയതികളിൽ സംസ്ഥാനത്ത് സന്ദർശനം നടത്തും. വിശാഖപട്ടണത്തെ ദേശീയ നിർവാഹക സമിതിയോഗത്തിന് ശേഷമായിരിക്കും ദേശീയ അധ്യക്ഷന്റെ കേരളാ സന്ദർശനം. ഇരുമുന്നണികളിലെയും ചില ഘടകകക്ഷികൾ എൻഡിഎയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരുംനാളുകളിലുണ്ടാകുമെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. ദേശീയ നിർവാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, എൻ.ഡി.എ. വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ എംപി. എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി മുന്നേറ്റത്തിനു മൂന്നാറിനെ ഉപയോഗപ്പെടുത്താനും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി ആർ.സി. ചൗധരിയുടെ റിപ്പോർട്ട് ഇന്നലെത്തന്നെ തിടുക്കത്തിൽ അമിത് ഷാ വാങ്ങിയിരുന്നു. അതിനിടെ വാജ്പേയി സർക്കാരിന്റെ കാലത്തു ബിജെപി കേരള ഘടകത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചിരുന്ന പിന്തുണയും പരിഗണനയും നരേന്ദ്ര മോദി ഭരണത്തിൽ കിട്ടുന്നില്ലെന്ന പരിഭവം ബിജെപി സംസ്ഥാന നേതൃത്വം പാർട്ടി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. വാജ്പേയി മന്ത്രിസഭയിൽ ഒ.രാജഗോപാലിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാൽ കേരളത്തിലെ വിഷയങ്ങൾ ഏറ്റെടുക്കുന്നതിനും കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടികളുണ്ടാക്കുന്നതിനും സാധിച്ചിരുന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആരെയെങ്കിലും ഉടൻ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇതിനോട് അമിത് ഷാ അനുകൂലമായി പ്രതികരിച്ചതുമില്ല.
സമീപകാലത്തു കേരളത്തിലെ ബിജെപി ഘടകവും എൻഡിഎ ഘടക കക്ഷികളും ഉന്നയിക്കുന്ന വിഷയങ്ങൾ അനുകൂല തീരുമാനത്തിലെത്തിക്കാൻ പ്രായോഗിക വൈഷമ്യങ്ങളുണ്ടാകുന്നു. കേരളത്തിൽ നിന്നു ബിജെപിക്കു ദേശീയ ഭാരവാഹികളില്ലാത്തതിനാൽ സംഘടനാ തലത്തിലും പിന്തുണ ലഭിക്കുന്നില്ല. കാസർകോട് കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. കേരളത്തിലെ എൻഡിഎ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും സംസ്ഥാനത്തിനു പ്രത്യേക ശ്രദ്ധ നൽകുമെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻഡിഎയ്ക്ക് എംപിമാരെ ഉറപ്പാക്കാനുള്ള ഊർജിത പ്രയത്നമാണു സംസ്ഥാന ഘടകത്തിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസന രാഷ്ട്രീയം, ബദൽ സമ്പദ്വ്യവസ്ഥ എന്നിവയാകണം ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങൾ. സാമുദായിക സന്തുലനത്തിൽ ശ്രദ്ധിക്കണമെന്നും 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന മോദി സർക്കാരിന്റെ നയം ഉയർത്തിക്കാട്ടണമെന്നും ഷാ നിർദ്ദേശിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍