Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഹിനൂർ രത്നം തിരിച്ചെത്തിക്കുന്നതിന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി; രത്നം ബ്രിട്ടൻ ബലമായി കടത്തിക്കൊണ്ടു പോവുകയോ, മോഷ്ടിക്കുകയോ ചെയ്തതല്ലെന്ന് കോടതിയോട് സർക്കാർ; സ്വാതന്ത്രത്തിന് ശേഷം രത്‌നം വീണ്ടെടുക്കാൻ ഒരു സർക്കാരും ശ്രമിച്ചില്ലെന്നും കോടതി

കോഹിനൂർ രത്നം തിരിച്ചെത്തിക്കുന്നതിന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി; രത്നം ബ്രിട്ടൻ ബലമായി കടത്തിക്കൊണ്ടു പോവുകയോ, മോഷ്ടിക്കുകയോ ചെയ്തതല്ലെന്ന് കോടതിയോട് സർക്കാർ; സ്വാതന്ത്രത്തിന് ശേഷം രത്‌നം വീണ്ടെടുക്കാൻ ഒരു സർക്കാരും ശ്രമിച്ചില്ലെന്നും കോടതി

ന്യൂഡൽഹി: കോഹിനൂർ രത്നം ബ്രിട്ടനിൽ നിന്നും തിരിച്ച് കൊണ്ടുവരാൻ ഒരു തരത്തിലുള്ള ഉത്തരവും ഇറക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാർ അധ്യക്ഷനായ നൽകുന്ന ബെഞ്ചാണ് സ്വകാര്യ ഹർജിക്ക് മറുപടിയായി ഇക്കാര്യം അറിയിച്ചത്. കോഹിനൂർ ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ഉത്തരവാണ് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുകയെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ വർഷമായിരുന്നു ഓൾ ഇന്ത്യാ ഹ്യൂമെൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്ന സന്നദ്ധ സംഘടന കോഹിനൂർ രത്നം തിരിച്ച് കൊണ്ടുവരാനായി ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ ശേഷം വിവിധ സർക്കാരുകളാണ് കേന്ദ്രത്തിൽ വന്ന് പോയത്. എന്നാൽ ഒറ്റ സർക്കാർ പോലും രത്നം തിരിച്ച് കൊണ്ടുവരാൻ കാര്യമായ പരിശ്രമം നടത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോഹിനൂരത്നം ബ്രിട്ടൻ ബലമായി കടത്തിക്കൊണ്ടുപോവുകയോ, മോഷ്ടിച്ച് കൊണ്ടുപോവുകയോ ചെയ്തതല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ മുന്നെ അറിയിച്ചിരുന്നു. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിങ് ബ്രിട്ടീഷ് രാജ്ഞിക്ക് സമ്മാനിക്കാൻ ഈസ്റ്റ്ഇന്ത്യാ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. കേന്ദ്രം ഇങ്ങനെയൊരു നിലപാടെടുത്തത് നിയപോരാട്ടത്തിന് തടസമാകുമെന്ന് അന്ന് തന്നെ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഏകദേശം 1300 കോടി രൂപയാണ് രത്നത്തിന്റെ വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP