കയ്യേറ്റമൊഴിപ്പിക്കൽ നിർത്തിവച്ചാൽ ജനരോഷം ഉണ്ടാകുമെന്ന് ഭയന്നിരുന്ന സി.പി.എം നേതൃത്വത്തിന് കുരിശ് പൊളിക്കൽ ഗുണം ചെയ്തു; ഇല്ലാത്ത വികാരം കുത്തിപ്പൊക്കി കുടിയറക്ക് നിർത്തി വയ്ക്കുന്നതിൽ വിജയിച്ച് കയ്യേറ്റ മാഫിയ; ഇനി ശ്രീറാമിന് ഫയലും നോക്കി വെറുതെ ഇരിക്കേണ്ടി വരും; പ്രമോഷൻ നൽകി സ്ഥലം മാറ്റാൻ ആലോചന സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസിൽ ചുമലയൊന്നും ആരും നൽകാത്ത ജേക്കബ് തോമസിനെ വിജിലൻസിൽ കൊണ്ടുവന്നത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ വിജിലൻസ് ആസ്ഥാനത്ത് എഡിജിപി ചുമതലയിലെത്തിയ ജേക്കബ് തോമസ് പണി തുടങ്ങിയപ്പോൾ വിരണ്ടത് സർക്കാരായിരുന്നു. ജനരോഷം മനസ്സിലാക്കി ജേക്കബ് തോമസിനെ മാറ്റിയതുമില്ല. പിന്നെ നെട്ടോട്ടത്തിന് ഒടുവിൽ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്സിലേക്ക് മാറ്റി. അങ്ങനെ തന്ത്രപരമായ പ്രശ്ന പരിഹാരം. ഇതേ മാതൃക ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇടതു സർക്കാരും പ്രയോഗിക്കും.
മൂന്നാറിലെ കൈയേറ്റങ്ങളെ ഒഴിപ്പിക്കാനിറങ്ങിയ ശ്രീറാം ഇപ്പോൾ താരമാണ്. പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കലും ഗ്ലാമർ ഉയർത്തി. അതുകൊണ്ട് തന്നെ സർക്കാരിന് അനിഷ്ടമുണ്ടെങ്കിലും ശ്രീറാമിനെ സ്ഥലം മാറ്റാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ശ്രീറാമിനെ കുറച്ചു കാലം വെറുതെ ഇരിത്തി, അതിന് ശേഷം പ്രെമോഷൻ നൽകി അപ്രധാന കസേരയിലേക്ക് മാറ്റാനാണ് സർക്കാർ തലത്തിലെ തീരുമാനം. ഐഎസ്എസുകാർക്ക് പ്രെമോഷൻ സ്വാഭാവികമാണ്. നിശ്ചിത കാലം കഴിഞ്ഞാൽ സബ്കളക്ടറുടെ ഗ്രേഡിൽ നിന്ന് ശ്രീറാം ഉയർത്തപ്പെടും. ഇതോടെ സബ് കളക്ടറായി തുടരാൻ കഴിയില്ല. ഇതിന് കുറച്ച് മാസങ്ങൾ കൂടി മതി. അതുവരെ കുരിശ് പൊളിക്കലിന്റെ വിവാദത്തിൽ തളച്ച് ശ്രീറാമിനെ വെറും ഫയൽ നോട്ടക്കാരനാക്കാനാണ് നീക്കം.
മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്ന ശ്രീറാമിന്റെ നീക്കങ്ങൾക്ക് 'കുരിശ്' വിവാദം തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. കൈയേറ്റം ഒഴിപ്പിക്കലിനെ ഒളിഞ്ഞും തെളിഞ്ഞും എതിർത്ത രാഷ്ട്രീയ നേതൃത്വങ്ങൾ പാപ്പാത്തിച്ചോലയിലെ കുരിശിനെ റവന്യൂ വകുപ്പിനെതിരെ ആയുധമാക്കിയപ്പോൾ ഫലത്തിൽ അത് കൈയേറ്റ മാഫിയയുടെ അജണ്ടയുടെ വിജയമായി. കൈയേറ്റത്തിനെതിരായ റവന്യൂ വകുപ്പിന്റെ നീക്കത്തിന് തടയിടുന്നതിലേക്കും തൽക്കാലത്തേക്കെങ്കിലും ഒഴിപ്പിക്കൽ നിർത്തിവെപ്പിക്കുന്നതിലേക്കും കാര്യങ്ങൾ ഏറെക്കുറെ എത്തിക്കാൻ സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾക്ക് കഴിഞ്ഞു. ഇതോടെയാണ് ശ്രീറാമിനെ ഒതുക്കാനുള്ള സാഹചര്യം ഉയർന്നു വന്നത്. കുരിശ് പൊളിക്കലിനെ ക്രൈസ്തവർ ആരും എതിർത്തില്ല. അപ്പോഴും ചില മതമേലധ്യക്ഷന്മാർ കുരിശ് പൊളിക്കൽ ടിവിയിൽ കാട്ടിയതിനെ വിമർശിച്ചു. ഇത് വികാരപരമായ ചർച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മാറ്റി. അങ്ങനെ ശ്രീറാമിനെതിരെ ആയുധം മൂർച്ചകൂട്ടിയെടുത്തു.
മൂന്നാറിലെ കൈയേറ്റങ്ങളിൽ വൻകിടക്കാർക്കൊപ്പം രാഷ്ട്രീയ നേതൃത്വങ്ങളും എന്നും പ്രതിക്കൂട്ടിലാണ്. സി.പി.എം, കോൺഗ്രസ് നേതാക്കൾ സ്വന്തം നിലക്കും ബിനാമി പേരുകളിലും ഇവിടെ ഭൂമി കൈയേറുകയും അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾക്ക് സ്റ്റോപ് മെമോ നൽകിയ ദേവികുളം മുൻ ആർ.ഡി.ഒ സബിൻ സമീദിനെ രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്ന് സ്ഥലംമാറ്റിയിരുന്നു. തുടർന്ന് സബ് കലക്ടർ വി. ശ്രീറാം വെങ്കിട്ടരാമൻ േൈകയറ്റക്കാർക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചതോടെ സി.പി.എം നേതൃത്വം ഇദ്ദേഹത്തിന്റെ നടപടി ജനദ്രോഹമാണെന്ന് ആരോപിച്ച് രംഗത്തുവരികയും പോഷക സംഘടനയായ കർഷകസംഘം രണ്ടാഴ്ചയോളം സബ് കലക്ടർക്കെതിരെ സമരം നടത്തുകയും ചെയ്തു. എന്നാൽ ജനപിന്തുണ മനസ്സിലാക്കിയതു കൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് കുരിശ് വിവാദം ഉണ്ടാകുന്നത്.
സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി എന്ന സംഘടന സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ 200 ഏക്കറോളം ഭൂമിയിൽ കുരിശ് സ്ഥാപിച്ച് നടത്തിയ േൈകയറ്റം വ്യാഴാഴ്ച ഒഴിപ്പിച്ചത്. ഇതിൽ കുരിശ് പൊളിക്കുന്ത് ചാനലുകൾ തൽസമയം കാട്ടി. േൈകയറ്റ വിഷയത്തിൽ ആരോപണ വിധേയനായ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനുമാണ് ഇതിനെതിരെ ആദ്യം ആഞ്ഞടിച്ചത്. കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രിയും രൂക്ഷമായി വിമർശിച്ചതോടെ ഇവരുടെ പ്രതികരണങ്ങൾക്ക് ശക്തികൂടി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും കുരിശ് പൊളിച്ചതിനെതിരെ രംഗത്തുവന്നു. അങ്ങനെ കയ്യേറ്റത്തിനെതിരെ വികാരം ഉണ്ടാക്കിയെടുത്തു. ഇടതു യോഗം താൽകാലികമായി കൈയേറ്റം ഒഴിപ്പിക്കൽ നിർത്താനും തീരുമാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മാത്രമേ വീണ്ടും ഒഴിപ്പിക്കലിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടൂവെന്നാണ് സൂചന.
ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. 2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂെലെ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും െകെയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. ഇതിനിടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
ഇതോടെയാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പുതു ഭാവം വരുന്നത്. സി.പി.എം എതിർപ്പ് മനസ്സിലാക്കിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ പിന്നോട്ട് പോയില്ല. ഇത് തന്നെയാണ് ആത്മീയ ടൂറിസത്തിന്റെ മറവിൽ ഭൂമി കൈയേറാനുള്ള ശ്രമവും പൊളിക്കുന്നത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍