സർക്കാർ പിന്തുണയിൽ ഭ്രമിച്ച് വീണ്ടും കുരിശ് സ്ഥാപിച്ചവർ രായ്ക്കുരാമാനം മാറ്റിയത് കുരിശ് മലകൾ തോറും ശൂലം സ്ഥാപിക്കാൻ തീവ്ര ഹിന്ദു സംഘടനകൾ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ്; അവസരം പരമാവധി മുതലെടുക്കാൻ ഉറച്ച് സംഘപരിവാറുകാർ; അനധികൃത ഭൂമിയിലെ കുരിശിനെ പിന്തുണച്ച പിണറായി സർക്കാർ ചോദിച്ച് വാങ്ങുന്നത് മത സംഘർഷത്തിന്റെ തീപ്പൊരി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാപ്പാത്തിചോലയിലെ കുരിശ് നീക്കിയത് വിശ്വാസ സമൂഹത്തെ എതിരാക്കിയെന്നാണ് സി.പി.എം വിലയിരുത്തൽ. നടത്തിയത് കടന്ന കൈയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി തന്നെ പ്രതികരിച്ചു. ഇതിന് പിന്നാലെ പാപ്പിത്തിചോലയിൽ വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് കണ്ട ഈ കുരിശിനെ തൊടാൻ റവന്യൂ ഉദ്യോഗസ്ഥരും ഭയന്നു. എന്നാൽ ഇന്ന് രാവിലെ എത്തിയവർ കുരിശ് കണ്ടില്ല. വച്ചവർ തന്നെ അതെടുത്തുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. തീവ്ര ഹൈന്ദവ സംഘടനകളുടെ നീക്കവും ഇതിന് കാരണമായെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വാക്കുകളുടെ പിൻബലത്തിൽ കേരളത്തിലെ രാഷ്ട്രീയം അനുകൂലമാക്കാൻ സംഘപരിവാർ സംഘടനകൾ മൂന്നാറിലെത്തുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.
മലയ്ക്ക് മുകളിൽ കുരിശ് സ്ഥാപിക്കുകയെന്നത് ചില ക്രൈസ്തവ സംഘടനകളുടെ രീതിയാണെന്ന ആരോപണം ഹൈന്ദവ സംഘടനകൾക്കുണ്ട്. പണ്ട് നിലയ്ക്കലിൽ കുരിശ് സ്ഥാപിച്ചതിനെ ആർഎസ്എസ് അതിശക്തമായി പ്രതിരോധിച്ചു. പി പരമേശ്വരന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരനും പിപി മുകുന്ദനുമാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. വർഗ്ഗീയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചുവെങ്കിലും കുരിശ് മാറ്റിക്കാൻ പരിവാറുകാർക്കായി. ഈ മാതൃകയിലെ സമരം വീണ്ടും പാപ്പത്തിചോലയിലും സമീപ പ്രദേശത്തെ കുരിശുള്ള മലകളിലും തുടങ്ങാനായിരുന്നു ആർഎസ്എസ് നീക്കം. കുരിശ് എടുത്ത് മാറ്റാതെ തൊട്ടടുത്ത് ഹൈന്ദവ ആരാധാനാ ചിഹ്നമായ ശൂലം സ്ഥാപിക്കാനായിരുന്നു പദ്ധതി. വിശ്വഹിന്ദു പരിഷത്തിലെ പ്രമുഖ നേതാക്കൾ ഇതു സംബന്ധിച്ച ആശയ വിനിമയം സജീവമാക്കുകയും ചെയ്തു. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ വാക്കുകളെ ചോദ്യം ചെയ്യുന്ന സമരമാർഗ്ഗമാണ് ആലോചിച്ചത്.
ഇത് മനസ്സിലാക്കിയാണ് പാപ്പാത്തിചോലയിലെ കുരിശ് മാറ്റിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാൻ പല വഴികളും ബിജെപി തേടുന്നുണ്ട്. മൂന്നാർ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമരങ്ങൾക്ക് നേതൃത്വം നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനത്തോട് ദേശീയ പ്രസിഡന്റ് അമിത് ഷായും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പപ്പാത്തിചോലയിലെ കുരിശിനെ മുഖ്യമന്ത്രി ന്യായീകരിച്ചിതനെ കടന്നാക്രമിച്ച് കുമ്മനം എത്തിയത്. മത പ്രീണനത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുമ്പ് ഇത്തരം സംഭവങ്ങളിൽ പിണറായി എടുത്ത നിലപാട് ചൂണ്ടിക്കാട്ടി കുമ്മനം പറഞ്ഞിരുന്നു. ശൂലം മോഡൽ സമരത്തിന്റെ സാധ്യത സജീവമാക്കുന്നതായിരുന്നു ഈ പ്രസ്താവനകൾ. മലകൾക്ക് മുകളിൽ ശൂലം സ്ഥാപിച്ചാൽ സർക്കാർ എടുത്തു മാറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു തന്ത്രം. എടുത്തു മാറ്റിയില്ലെങ്കിൽ പാപ്പാത്തിചോല പോലുള്ള സ്ഥലത്ത് കുരിശിനടുത്ത് പ്രാർത്ഥിക്കാനെത്തുന്നവരും ശൂലം സ്ഥാപിച്ചവരും തമ്മിൽ സംഘർഷ സാധ്യത ഉടലെടുക്കുമായിരുന്നു. ഇത് വർഗ്ഗീയ സംഘർഷത്തിലേക്കും നയിക്കുമായിരുന്നു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളിൽ ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന എത്തിയതോടെയാണ് വിവാദത്തിന് തുടക്കം. സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കയ്യേറി നിർമ്മിച്ച കുരിശ് പൊളിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതൽ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശിൽ വിശ്വസിക്കുന്നുണ്ട്. അതിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സർക്കാർ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സർക്കാരിനു കുരിശുവഹിക്കാൻ താൽപര്യമില്ലെന്നും പറഞ്ഞു. ഇതിനെ ശൂലം സ്ഥാപിക്കലിന് അനുകൂലമായി വ്യാഖ്യാനിക്കാനാണ് സംഘപരിവാറിലെ തീവ്രവിഭാഗം ശ്രമിച്ചത്. ദേവിയുടേയും മുരുകന്റേയും ആയുധമാണ് ശൂലം. ഇതിനെ ഹിന്ദുക്കൾ ആരാധിക്കുന്നുണ്ട്. കയ്യേറ്റഭൂമിയിൽ കുരിശുള്ളിടത്തെല്ലാം ബലപ്രയോഗത്തിലൂടെ ശൂലം സ്ഥാപിക്കാനാണ് ആലോചന. ഈ ശൂലം പൊളിച്ചുമാറ്റാൻ സർക്കാർ സംവിധാനമെത്തിയാൽ ന്യൂനപക്ഷ പ്രീണനത്തിന്റെ ചർച്ച സജീവമാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം അനുകൂലമാക്കാനായിരുന്നു നീക്കം. ഈ മാതൃക കേരളത്തിലൂട നീളം വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു.
പാപ്പാത്തിചോലയിൽ പൊളിച്ച കുരിശിന്റെ സ്ഥാനത്ത് മരക്കുരിശ് വീണ്ടുമെത്തിയതും പിണറായിയുടെ വാക്കുകളുടെ പിൻബലത്തിലായിരുന്നു. ആരും എടുത്തു മാറ്റാൻ വരില്ലെന്നും പ്രതീക്ഷിച്ചു. എന്നാൽ ശൂലം സ്ഥാപിക്കാനെത്തുന്നവരെ കുറിച്ച് അറിഞ്ഞതോടെ മറ്റ് വിവാദം ഒഴിവാക്കാൻ കുരിശ് ഒഴിവാക്കുകയായിരുന്നു സ്പിരിറ്റ് ഇൻ ജീസസുകാർ. അല്ലാത്ത പക്ഷം കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറും. ഇപ്പോൾ തന്നെ സ്പിരിറ്റ് ഇൻ ജീസസിന്റെ തലവൻ ടോം സഖറിയയ്ക്കെതിരെ കേസുകൾ നിലവിലുണ്ട്. വർഗ്ഗീയ സംഘട്ടനത്തിന് വിത്തു പാകിയാൽ കൂടുതൽ ശക്തമായ കേസുകൾ വരും. ഇതോടെ വിദേശത്തുള്ള ടോമിന് നാട്ടിൽ തിരിച്ചെത്തുകയും അസാധ്യമാകും. സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രവർത്തനത്തേയും ഇത് ബാധിക്കും. അതുകൊണ്ട് കൂടിയാണ് ആരുമറിയാതെ സ്ഥാപിച്ചവർ തന്നെ മരക്കുരിശ് എടുത്ത് മാറ്റിയതെന്നാണ് സൂചന. പപ്പാത്തിചോലയിലെ കുരിശ് അപ്രത്യക്ഷമായെങ്കിലും ശൂലം സ്ഥാപിക്കൽ പ്രതിഷേധം ഇപ്പോഴും പരിവാറുകാരിലെ തീവ്ര നിലപാടുകാർ പരിഗണിക്കുന്നുണ്ട്.
ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി കയ്യേറ്റക്കാരുടെ താൽപര്യങ്ങളെ പിന്തുണച്ചത് ഉത്കണ്ഠാജനകമാണ് ഈ വിഷയത്തിൽ കുമ്മനം പ്രതികരിച്ചത്. സുന്നി വിഭാഗത്തിന്റെ തിരുശേകം ബോഡി വേസ്റ്റ് എന്ന് പറഞ്ഞ് അപമാനിക്കുകയും ശ്രീനാരായണ ഗുരുദേവനെ കുരിശിൽ കെട്ടി ആണി തറച്ച് കൊണ്ടുപോയപ്പോഴും മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടൂപോയപ്പോഴും ഒന്നും തോന്നാതിരുന്ന വികാരം ഇപ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വികാര വിക്ഷോഭം ഉണ്ടായത്. ക്രൈസ്തവ സഭകളും മേലധ്യക്ഷന്മാരും സർക്കാർ നടപടിയോട് യോജിച്ചപ്പോൾ മുഖ്യമന്ത്രിക്ക് മാത്രമാണ് എതിർ അഭിപ്രായമെന്നും കുമ്മനം ആരോപിച്ചിരുന്നു. സ്പിരിറ്റ് ഇൻ ജീസസ്എന്ന സംഘടനയോട് മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണ്. അദ്ദേഹത്തിന് ആ സംഘടനയുമായുള്ള ഇടപാട് എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് നിലനിർത്താനുള്ള പിണറായിയുടെ നീക്കത്തെ പൊളിക്കാൻ ശൂലം പ്രതിരോധത്തിലൂടെ കഴിയുമെന്നാണ് പരിവാറുകാർ വിലയിരുത്തുന്നത്. ജീസസ് ഇൻ ക്രൈസ്റ്റിന്റെ തലവൻ ടോം സഖറിയയും കുടുംബവും നിരവധി കൈയേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം ശൂലം സ്ഥാപിക്കാനാണ് പരിവാറുകാരുടെ ആലോചന.
ദേവികുളം അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത്. വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോൺക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്. സ്പിരിച്വൽ ടൂറിസത്തിന്റെ മറവിൽ നൂറിലേറെ ഏക്കർ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂർ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് സർക്കാർ കണ്ടില്ലെന്ന് നടിച്ചു. ഇതിനിടെയാണ് ശ്രീറാം വെങ്കിട്ടരാമൻ ദേവികളും സബ് കളക്ടറായി എത്തുന്നത്. ഇതോടെ കരിശ് കൃഷിക്കെതിരെ നടപടിയും എടുത്തു. മതികെട്ടാനിലും കുരിശ് മറയാക്കിയാണ് കൈയേറ്റങ്ങൾ നടന്നത്. ഇത് മൂന്നാറിലേക്കും ആവർത്തിക്കാനായിരുന്നു ബോധപൂർവ്വമായ ശ്രമം നടന്നതും അത് ശ്രീറാം വെങ്കിട്ടരാമൻ ഇടപെട്ട് പൊളിച്ചതും. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെ ആർ എസ് എസുകാരനാക്കാനായിരുന്നു സി.പി.എം മാധ്യമങ്ങളായ ദേശാഭിമാനിയും കൈരളിയും ശ്രമിച്ചത്.
മൂന്നാർ വിവാദങ്ങൾക്കു പിന്നിൽ സംഘപരിവാർ അജൻഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു എന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ടിങ്.ഹിന്ദുത്വ അജൻഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറിൽ നിന്നു തന്നെ ഉയർന്നു വരുന്നുവെന്ന് ദേശാഭിമാനി പറയുന്നു. കേരള ചരിത്രത്തിൽ ആദ്യമായ് കൈയേറ്റം പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നൽകിയത് ഈ തിരക്കഥയുടെ ഭാഗമാണ്. പിന്നീട് രാജ്നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആർ ചൗധരിയെ മൂന്നാറിലേക്ക് അയച്ചു. ആർഎസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലർത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കൾ നീക്കിയത്.-ഇങ്ങനെ പോകുന്നു ദേശാഭിമാനിയുടെ നിലപാട് വിശദീകരണം.
ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് പണികൊടുക്കാൻ ശൂലം സമരത്തെ കുറിച്ച് പരിവാറിലെ തീവ്ര നിലപാടുകാർ ആലോചന നടത്തുന്നത്. ദേശീയ തലത്തിലെ കൂടിയാലോചനകൾക്ക ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന സൂചന.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്