കെഎസ്ആർടിസിക്ക് അള്ളുവെച്ച് സ്വകാര്യ ബസുകാർക്ക് ലാഭമുണ്ടാക്കുന്ന ജീവനക്കാരെ വെച്ചുപൊറുപ്പിക്കില്ല; മലബാറിലേക്കുള്ള എസി സെമി സ്ലീപ്പറുകളുടെ മിന്നൽ സർവീസ് തുടങ്ങും; ഒരു വർഷത്തിനുള്ളിൽ ബാധ്യതകൾ തീർത്ത് ആനവണ്ടിയെ സ്വയം പര്യാപ്തമാക്കും: നഷ്ടത്തിലേക്ക് കൂപ്പുകൂത്തുന്ന കോർപ്പറേഷനെ രക്ഷിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് രാജമാണിക്യം മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയെ എങ്ങനെ ലാഭത്തിലേക്ക് കൊണ്ടുവരാമെന്ന ചിന്തയിലാണ് കെഎസ്ആർടിസി എംഡി രാജമാണിക്യം. എന്തൊക്കെയാണ് കെഎസ്ആർടിസിയെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെന്ന് മറുനാടന് നൽകിയ അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിൽ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്‌നങ്ങൾക്കൊപ്പം എങ്ങനെ മുന്നോട്ടു പോകാം എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജീവനക്കാരാണെന്ന വിധത്തിലുള്ള ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. 95 ശതമാനം ജീവനക്കാരും സ്ഥാപനത്തോട് ആത്മാർത്ഥ പുലർത്തുന്നവരാണെന്ന് രാജമാണിക്യം മറുനാടനോട് പറഞ്ഞു. അതേസമയം സ്വന്തം സ്ഥാപനത്തിന് തുരങ്കം വെച്ച് സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വകുപ്പിനെ ആധുനികവൽക്കരിക്കാനുള്ള മാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും രാജമാണിക്യം മറുനാടനോട് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ബാധ്യതകൾ തീർത്ത് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നം അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. കെഎസ്ആർടിസി എംഡിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്.
- കെഎസ്ആർടിസി അന്യസംസ്ഥാന സർവ്വീസുകൾ ചുരുക്കമായി പോകുന്നു. സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന ആരോപണങ്ങളെക്കുറിച്ച്?
ഇതിൽ രണ്ട് കാര്യങ്ങളാണുള്ളത് കെഎസ്ആർടിസി ലഭാമാകണം എന്ന് പറയുമ്പോൾ തന്നെ സമാന്തരമായി നഷ്ടത്തിലാക്കുന്ന ഒരു പരിപാടി നടക്കുന്നുണ്ട്. ലാഭകരമായ സർവ്വീസുകൾ തുടങ്ങാൻ പറ്റാത്ത ഒരു സ്ഥിതി വിശേഷവുമുണ്ട്. ബാംഗ്ലൂർ-ചെന്നെ പോലെയുള്ള അന്യസംസ്ഥാന നഗരങ്ങളിലേക്കുള്ള സർവ്വീസുകളെ ക്കുറിച്ച് പറയുകയാണെങ്കിൽ ഇന്റർസ്റ്റേറ്റ് സർവ്വീസുകൾ റൂട്ട് അനുസരിച്ചല്ല മറിച്ച് കിലോമീറ്റർ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് കരാറാകുന്നത്.
ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂർ പോവുകയണെങ്കിൽ സേലം വഴി പോകുന്നത് എളുപ്പമാണ് പക്ഷേ പാലക്കാട് കഴിഞ്ഞാൽ ഇത് തമിഴ്‌നാടിന്റെ പക്കലേക്കാണ് സർവ്വീസ് പോകുന്നത്. ഏകദേശം 500 കിലോമീറ്ററാണ് ഇതിൽ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ ഏകദേശം 1000 കിലോമീറ്ററോളം ഇങ്ങനെ പോകും ഇതിന്റെ കരാർ നമ്മൾ തമിഴ്‌നാടിനോട് ചോദിച്ചാൽ അവർ സന്തോഷത്തോടെ നൽകും പക്ഷേ കിലോമീറ്റർ കണക്കാക്കിയുള്ള കരാർ ആയതിനാൽ തന്നെ തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നീ അതിർത്തി ജില്ലകളിലേക്ക് തിരിച്ച് 1000 കിലോമീറ്റർ എന്ന കരാർ അടിസ്ഥാനത്തിൽ ആ സംസ്ഥാനത്തിന്റെ ആർടിസി അവരുടെ വണ്ടികളും ഓടിക്കും. അപ്പോൾ അത് ഈ ജില്ലകളിലെ ലാഭകരമായ റൂട്ടുകളേയും ബാധിക്കാനുള്ള സാധ്യത വരും.
കിലോമീറ്റർ അടിസ്ഥാനത്തിൽ ആയിരം കിലോമീറ്റർ അതിർത്തി ജില്ലകളിലെ വിവിധ റൂട്ടുകളിൽ ഉപയോഗിക്കുന്നത് സംസ്ഥാനത്തിന് നഷ്ടമാകുമെന്നതിനാൽ തന്നെ കിലോമീറ്റർ കണക്ക് മാറ്റി ഓരോ റൂട്ടിനും കരാർ എന്ന വ്യവസ്ത വന്നാൽ കേരളത്തിനും കെഎസ്ആർടിസിക്കും ലാഭമായിരിക്കും. എന്നാൽ, ഇത് തങ്ങൾക്ക് നഷ്ടമായിരിക്കും എന്നതിനാൽ മറ്റ് സംസ്ഥാനങ്ങൾ അനുവദിക്കുകയോ കരാർ ഒപ്പിടുകയോ ചെയ്യില്ല.
സ്വകാര്യ ലോബികളെ സഹായിക്കുന്ന രീതിയിൽ നിരവധി നീക്കങ്ങൾ ഉണ്ട്. ഗവൺമെന്റിൽ ടാക്സ് പോലും അടയ്ക്കാതെ അനധികൃതമായി പെർമിറ്റ് ഉൾപ്പടെ സംഘടിപ്പിച്ച് സർവ്വീസ് നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായുള്ള കരാർ പ്രശ്നമാണ് ഇവിടെ സകാര്യ ലോബിക്ക് സഹായകമാവുന്നത്. അന്യസംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസ്സുകളും ക്യാരിയേജ് പെർമിറ്റ് മാത്രമുള്ളവയാണ്. ഇവയ്ക്ക് ശരിക്കും ടിക്കറ്റ് വെച്ച് വാഹനമോടിക്കാൻ കഴിയില്ല. ഇത് എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. പക്ഷേ ഓൺലൈൻ വഴി ഇവർ നടത്തുന്ന ടിക്കറ്റ് വിൽപ്പനയിൽ ആളുകൾ യാത്ര ചെയ്യുന്നു. ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ല.
കരാറിന്റെ കാരണത്താൽ തന്നെ ഇവിടെ നിന്നും കെഎസ്ആർടിസിക്ക് ബസ് കൊടുക്കാൻ കഴിയാത്തതിനാലാണ് പലപ്പോഴും മൗനം പാലിക്കേണ്ടി വരുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൽപര്യമില്ലെന്ന കോർപ്പറേഷന്റേയും സർക്കാറിന്റേയും അവസ്ഥയെണ് സ്വകാര്യ ലോബികൾ മുതലെടുക്കുന്നത്. കെഎസ്ആർടിസിയിലെ തന്നെ നിരവധി ജീവനക്കാരും ഇതിൽ പങ്കാളികളാണ്.
95 ശതമാനവും നല്ല തൊഴിലാളികളാണ്. ചുരുക്കം ചിലർ സ്വകാര്യ ബസ് ഉൾപ്പടെയുള്ളവരാണ്. അങ്ങനെ കെഎസ്ആർടിസിയിൽ ജോലി ചെയ്ത് ശമ്പളം വാങ്ങുകയും അതിന്റെ ഒപ്പം തന്നെ സ്വകര്യ സർവ്വീസ് നടത്തുകയും ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരക്കാരെ പിടികൂടിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും. സമാന്തര സർവ്വീസുകൾ നടത്തുന്നത് തടയാൻ ഗതാഗത കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുന്നുണ്ട്. കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം തന്നെ തിരിച്ചറിയുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നുണ്ട്.
- കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിൽ പണിത കെട്ടിട സമുച്ചയങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുണ്ടോ? എങ്ങനെ ഇവയെ ഉപയോഗപ്പെടുത്താം?
കെഎസ്ആർടിസി നടത്തിയതാണ് എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. കെഎസ്ആർടിസിയും കെടിഡിഎഫ്സിയും ചേർന്ന് ലാഭമുണ്ടാകുമെന്ന കാഴ്ചപ്പാടിൽ തന്നെ ചെയ്തതാണ്. കടമുറികൾ വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം നൽകുക മാത്രമാണ് കെഎസ്ആർടിസി ചെയ്തത്. കെടിഡിഎഫ്സിക്ക് തന്നെയാണ് അതിന്റെ ഉത്തരനവാദിത്വം. ഉദ്ദേശം നല്ലതുമായിരുന്നു.കടകൾ പൂർണ്ണമായും പോയതുമില്ല. തലസ്ഥാനത്ത് തന്നെ ഒരു കോടി രൂപയോളം മുൻപ് കടകളിൽ നിന്നും ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതും ഇല്ലാതെയായി. കടമുറികൾ പണിത സ്ഥലം മാത്രം നഷ്ടപ്പെട്ടതാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇക്കാര്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
- ദീർഘദൂര സർവ്വീസുകളിൽ കൈകൊണ്ട ചില തീരുമാനങ്ങളിലെ തൊഴിലാളികളുടെ വിയോജിപ്പ്? ഡ്രൈവർ കം കണ്ടക്ടർ അടുത്ത് നടപ്പിലാകുമോ?
ഒരു പ്രതിസന്ധിയിലാണ് ഇപ്പോൾ ഉള്ളത്. ഈ പ്രതിസന്ധി എന്നാൽ അത് മൊത്തം വകുപ്പിനെയും ബാധിക്കുന്നതാണെന്ന ബോധ്യമാണ് എല്ലാവർക്കും വേണ്ടത്. എംഡി മുതൽ വിവിധ ഡിപ്പാർടമെന്റുകളെയും ബാധിക്കുന്ന പ്രശ്നമാണ്. ദീർഘ ദൂര സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ എന്ന പദ്ധതിയാണ് ആലോചിച്ചത്. ഇതിൽ ചില വിയോജിപ്പുകളുണ്ടായിരുന്നു. ലോകത്തിലെ ആദ്യ സംഭവമോ മറ്റ് സ്ഥലങ്ങളിൽ ഇല്ലാത്തതോ അല്ല.
കേരളത്തിലെ ഡ്യൂട്ടി സമ്പ്രദായത്തിലും ചില പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ നിന്നും ബാംഗ്ലൂർ പോയി വരുന്ന വണ്ടിയിലെ ജീവനക്കാർക്ക് ആറ് ഡ്യൂട്ടിവരെയാണ് ഒറ്റ ട്രിപ്പിൽ നൽകുന്നത്. കണക്കനുസരിച്ച് 28 മണിക്കൂർ ജോലി ചെയ്യുമ്പോൾ ആറ് ദിവസത്തെ ഡ്യൂട്ടിയും ഒരു അവധിയും ലഭിക്കുന്നു. കർണ്ണാടകയിൽ പക്ഷേ അങ്ങനെയല്ല തമിഴ്‌നാട്ടിലും കലണ്ടർ തീയതികൾ മാത്രമെണ്ണിയാണ്.
ഡ്യൂട്ടി പാറ്റേൺ മാറ്റുക എന്നതിന്റെ ഉദ്ദേശം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ് സമയമാണ് ജോലി. ആറരമണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഒരു ഡ്യൂട്ടിയായി കണക്കാക്കപ്പെടുന്നു. ഒന്നര മണിക്കൂറോളം വിശ്രമം ലഭിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 8 മണിക്കൂറിൽ വെറും അരമണിക്കൂർ മാത്രമാണ് വിശ്രമമാണ് നൽകുന്നത്. വിയോജിപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണ്. പിന്നെ ലോകത്തില്ലാത്ത ഒരു കാര്യമല്ല അടിച്ചേൽപ്പിച്ചത്. മറ്റ് സ്ഥലങ്ങളിലുള്ളത് തന്നെയാണ്. എന്തായാലും വിയോജിപ്പുകൾ മറികടന്ന് തന്നെ മുന്നോട്ട് പോകും.
- മലബാർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ എണ്ണം പര്യാപതമല്ലെന്നിരിക്കെ എന്ത്കൊണ്ടാണ് കെഎസ്ആർടിസി അത്തരം സർവ്വീസുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്?
റവന്യു കൂട്ടണമെങ്കിൽ ചെലവ് കുറയ്ക്കണം. വരവ് കൂടണമെങ്കിൽ മെച്ചപ്പെട്ട പുതിയ സർവ്വീസുകൾ ആരംഭിക്കണം ആ രീതിയിൽ തന്നെയാണ് ചിന്തിച്ചിട്ടുള്ളതും. ട്രെയിനുമായി മത്സരിക്കാൻ കഴിയില്ല. എന്നിരുന്നാലും സമയം കൂടുതലാണെങ്കിൽപ്പോലും ലഭിക്കാനുള്ള യാത്രക്കാരുമുണ്ട്. ഇത് മനസ്സിലാക്കികൊണ്ട് തന്നെ മിന്നൽ എന്ന പേരിൽ അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് പദ്ധതി. ജില്ലകളിലെ പ്രധാന സ്റ്റോപ്പുകൾ മാത്രം അനുവദിച്ച് കൊണ്ട് രാത്രികാലങ്ങളിൽ വേഗമോടിയെത്താൻ പറ്റുന്ന സർവ്വീസുകളാണ് മിന്നലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 23ൽപ്പരം സർവ്വീസുകളാണ് ഇതിനായി തീരുമാനിച്ചിട്ടുള്ളത്. സെമി സ്ലീപ്പർ പുഷ്ബാക്ക് സീറ്റുകളുള്ള എസി ബസ്സുകളായിരിക്കും ഈ സർവ്വീസുകളിൽ ഉൾപ്പെടുത്തുക. സൂപ്പർഫാസ്റ്റ് ബസ്സുകളെപ്പോലെ എല്ലായിടുത്തും സ്റ്റോപ്പുകളുണ്ടാകില്ല. വേഗത എന്നാൽ അപകടകരമായ സർവ്വീസായിരിക്കില്ല. നിശ്ചിത വേഗതയിൽ സ്റ്റോപ്പുകൾ കുറച്ചായിരിക്കും സമയം ലാഭകരമാകുന്നത്.
- ലാഭത്തിലേക്കുള്ള തടസ്സങ്ങൾ എന്തൊക്കെയാണ്?
നേരത്തെ പറഞ്ഞത് പോലെ കെഎസ്ആർടിസിയെ ലഭത്തിലെത്തിക്കുന്നതിലുപരി കൂടുതൽ ബാധ്യതകളുണ്ടാകാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ലാഭത്തിലാക്കാനായി ക്രമാധീതമായ നിരക്ക് വർധിപ്പിക്കാൻ കഴിയില്ല. അത് സർക്കാറിന്റെ തീരുമാനത്തിലില്ല. കെഎസ്ആർടിസി ഓടി കിട്ടുന്ന പണം കൊണ്ട് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ലക്ഷ്യം. കടമെടുക്കാതെ പര്യാപ്തമായ തുക സർവ്വീസുകളിൽ നിന്നും സമാഹരിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
ഇപ്പോഴത്തെ പ്രശ്നം വരവും ചെലവുമാണ്. നാലര കോടി രൂപയിൽ നിന്നും അഞ്ചരക്കോടിയും ചിലപ്പോൾ ആറ് കോടി വരെ എത്തുന്നുമുണ്ട്. പരസ്യ വരുമാനത്തിലൂടെയും ഓൺലൈൻ ബ്രാന്റിങ്ങിലൂടെയുമെല്ലാം ഇത് ഒരു ഏഴ് കോടി വരെ എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും കടം, പലിശ എന്നിവ ഒഴിവാക്കി മുന്നോട്ട് പോകാനാകും. പെൻഷൻ സർക്കാർ ഏറ്റെടുക്കയും അല്ലെങ്കിൽ പെൻഷൻ ഫണ്ട് രൂപീകരിക്കുകയോ ചെയ്താൽ പകുതി ആശ്വാസമാകും. മൂന്നരക്കോടിയാണ് ദിവസേന ബാധ്യത. ലോൺ ദീർഘ കാലത്തേക്ക് മാറ്റാനായാൽ അതും ഗുണമാകും. പിന്നെ ഇപ്പോൾ പറഞ്ഞപോലെ ഡ്യൂട്ടി പാറ്റേർണും മറ്റുമാകുമ്പോൾ കെഎസ്ആർടിസിക്ക് ശാപമോക്ഷം കിട്ടും. പുതിയ മന്ത്രിക്കും ഇത് നന്നാക്കിയെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. അതിനായി കെഎസ്ആർടിസി മുഴുവൻ ഒറ്റകെട്ടാണ്. ഒരു പോസിറ്റീവ് അന്തരീക്ഷമുണ്ട്. എല്ലാം വിചാരിക്കുമ്പോലെ നടന്നാൽ ഒരു വർഷത്തിനുള്ളിൽ ബാധ്യതകൾ തീർത്ത് മുന്നോട്ട് പോകാനാകുമെന്നും പ്രതീക്ഷയുണ്ട്.
- കെഎസ്ആർടിസിയിലെ ആധുനികവൽക്കരണം
കെഎസ്ആർടിസിയിലെ ഏറ്റവും വലിയ അപാകത എന്തെന്നാൽ എല്ലാം പേപ്പർ വർക്കുകളാണ്. ഷെഡ്യൂളായാലും അഡ്‌മിനിസ്ട്രേഷനായാലും അങ്ങനെ തന്നെയാണ്. ആദ്യമായി കമ്പ്യൂട്ടർ കൊണ്ട് വന്ന സ്ഥാപനമാണ്. എന്നാൽ ഇന്നും അവിടെ തന്നെ നിൽക്കുന്നത് ദുഃഖകരമാണ്. ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ ട്രാൻസ്പോർട് നെറ്റ്‌വർക്കായി മാറുന്നതിന് വേണ്ട പഠനം പൂർത്തിയായിട്ടുണ്ട്. ഓപ്പറേഷനുകൾ എല്ലാം തന്നെ ആധുനിക വൽക്കരിക്കും. ഇതിന്റെ ഭാഗമായി സ്മാർട്ട് കാർഡുകൾ, മെഷീനുകൾ എന്നിവ കൊണ്ട് വരാനുള്ള പദ്ധതിയാണ്. ബസ് സ്റ്റേഷൻ, ഡിപ്പോ എന്നിവയെല്ലാം തന്നെ പബ്ലിക്ക് ഇൻഫർമേഷൻ സിസ്റ്റം, ലൈവ് റഡാറുകൾ ബസ് എവിടെ എത്തുന്നു എന്നറിയാനുള്ള സംവിധാനം എന്നിവയെല്ലാം തന്നെ 6 മാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍