സി.ആർ. നീലകണ്ഠന് കാറിൽ വിശ്രമിക്കേണ്ടിവന്നത് കട്ടിൽ ലഭിക്കാതിരുന്നതിനാൽ; താഴെക്കിടന്നിരുന്നവരെ ഒഴിവാക്കി സമരപന്തലിൽ ആരുമില്ലെന്നു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ വിദഗ്ദമായി എടുത്തത് രാത്രിയെത്തിയ ബ്രോ; ഡിവൈഎഫ്ഐയുടെ വീഡിയോയ്ക്കു മറുപടിയുമായി ആംആദ്മി പുതിയ വീഡിയോ പുറത്തുവിട്ടു; പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുള്ള നീക്കം ചെറുക്കുമെന്നും പാർട്ടി
മൂന്നാർ: സി.ആർ. നീലകണ്ഠനെ അധിക്ഷേപിച്ചുകൊണ്ട് സി.പി.എം പുറത്തുവിട്ട വീഡിയോയ്ക്കു മറുപടി നല്കി ആം ആദ്മി പാർട്ടി പുതിയ വീഡിയോ പുറത്തുവിട്ടു. സമരപന്തലിൽനിന്നുള്ള വിശദീകരണ വിഡിയോ ആണ് പാർട്ടി പുറത്തുവിട്ടിരിക്കുന്നത്.
അശ്ലീല പരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തിനു പിന്തുണപ്രഖ്യാപിച്ചെത്തിയ സി.ആർ. നീലകണ്ഠൻ രാത്രിയായപ്പോൾ ആഡംബര കാറിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളെന്നു പറഞ്ഞാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വീഡിയോ പ്രചരിപ്പിച്ചത്.
ഇതിനു മറുപടി നല്‍കികൊണ്ടാണ് ആംആദ്മി പുതിയ വീഡിയോ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമര പന്തലിൽ രാത്രി നടക്കുന്നത് എന്താണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെന്താണെന്നുമാണ് വീഡിയോയിൽ പറയുന്നത്. സമരം പൊളിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയാണ് ഡിവൈഎഫ്ഐയുടേതെന്നും ആം ആദ്മി പറയുന്നു.
ഇന്നലെയായിരുന്നു സമര പന്തലിലെ രാത്രി ദൃശ്യം എന്ന പേരിൽ സേഷ്യൽമീഡിയയിൽ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നത്. ആളൊഴിഞ്ഞ സമരപന്തലും കാറിനകത്തിരിക്കുന്നു നിരാഹാര സമരം നടത്തുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠന്റെയും ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഇതിനുള്ള വിശദീകരണമായാണ് ആം ആദ്മിയുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
'ഇന്നലെ രാത്രി മുതൽ ഒരു വീഡിയോ പ്രചരിക്കപ്പെടുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ തങ്ങൾ പുറത്തുവിടുന്നതെന്ന്' ആം ആദ്മി വിശദീകരിക്കുന്നു. ഇന്നലെ രാത്രി തങ്ങളെല്ലാം കടത്തിണ്ണയിൽ കിടന്നു. സമര പന്തലിൽ കട്ടിൽ ഉണ്ടായിരുന്നില്ല. അത് എത്തിക്കാമെന്നേറ്റയാൾക്ക് കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ വന്നു. ഇതിനാലാണ് സി.ആർ നീലകണ്ഠന് കാറിൽ കിടക്കേണ്ട അവസ്ഥ വന്നെന്നും പ്രവർത്തകൻ വീഡിയോയിലൂടെ പറയുന്നു.
സമരപന്തലിൽ പൊമ്പിളൈ ഒരുമൈയുടെ നേതാക്കൾ കാർബോർഡിന്റെ ഷീറ്റ് മുറിച്ച് അതിലാണ് രാത്രി കിടന്നതെന്നു പറയുന്ന പ്രവർത്തകൻ കട്ടിലില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും വ്യക്തമാക്കുന്നു. നേതാക്കളുടെ കൂടെ അവരുടെ കുടുംബാംഗവും ഉണ്ടായിരുന്നെന്നും ഇവർ നാല് പേരും അവിടെ കിടന്നതുകൊണ്ട് സി.ആർ നീലകണ്ഠന് അവിടെ കിടക്കാൻ കഴിഞ്ഞില്ലെന്നും ഇതേ തുടർന്നാണ് തങ്ങളുടെ പ്രവർത്തകന്റെ കാറിൽ അദ്ദേഹം കിടന്നതെന്നും വീഡിയോയിൽ പറയുന്നു.
സി.ആറിനൊപ്പം രണ്ട് പ്രവർത്തകരും കാറിൽ ഉണ്ടായിരുന്നെന്നു പറയുന്ന പ്രവർത്തകൻ ഇന്നലെ ഇവിടെയൊരു ബ്രോ വന്നിരുന്നെന്നും വിദഗ്ദമായാണ് അയാൾ വീഡിയോ എടുത്തതെന്നും പറയുന്നു. താഴെ കാർബോഡ് വിരിച്ച് കിടക്കുന്നവർ ക്യാമറയിൽപ്പെടാതെ സമര പന്തലിൽ ആരും ഇല്ലെന്ന് സ്ഥാപിക്കാനാണ് അയാൾ ശ്രമിച്ചതെന്നും നിലത്ത് ആളു കിടക്കുന്നതുകൊണ്ട് അവിടെ കെട്ടിയിരുന്ന ബാനർ വരെ പകർത്തിയ അയാൾ ആളുകൾ ഇതിൽ പെടാതെ നോക്കിയെന്നും ചൂണ്ടിക്കാട്ടി
വീഡിയോ എടുക്കാൻ വന്നയാൾക്ക് ഇങ്ങനെയൊരു ഉദ്ദേശമുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇത് സമരം പൊളിക്കാനും പൊമ്പിളൈ ഒരുമൈയുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കുന്നവരുടെ സൃഷ്ടിയാണിതെന്നും ആം ആദ്മി വീഡിയോയിലൂടെ ആരോപിക്കുന്നു. 'വളരെ കൃത്യമായി കൃത്രിമമായി' നിർമ്മിച്ച ഈ വീഡിയോ സമരത്തെ ബാധിക്കില്ലെന്നും തങ്ങൾ സമരവുമായ് മുന്നോട്ട് പോകുമെന്നും പറയുന്ന ആം ആദ്മി പ്രവർത്തകൻ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന് കൂടെ ആം ആദ്മി കൺവീനർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന നിരാഹാര സമരമാണിതെന്നും ഇത് മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പറഞ്ഞു.
മന്ത്രി മണിക്കെതിരേ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം പൂർണമായും പൊളിക്കാൻ ലക്ഷ്യമിട്ടാണ് സിപിഎമ്മും ഡിവൈഎഫ്ഐയും വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സി.ആർ. നീലകണ്ഠൻ കാറിൽ വിശ്രമിച്ച വാർത്ത ദേശാഭിമാനിയും വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
മൂന്നാറിൽ നാൽവർസംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ 'ശക്തി' തെളിയിക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാർത്ത ആരംഭിക്കുന്നത്. ഗോമതി അടക്കമുള്ള മൂന്നു സ്ത്രീകൾക്കൊപ്പം നിരാഹാരം പ്രഖ്യാപിച്ച സിആർ നീലകണ്ഠൻ, അന്തിമയങ്ങിയപ്പോൾ ആഡംബരകാറിൽ വിശ്രമിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും ദേശാഭിമാനി വാർത്തയിൽ പറയുന്നു.
'ചൊവ്വാഴ്ച ഉച്ചയോടെയാണ് നീലകണ്ഠനും നിരാഹാരം പ്രഖ്യാപിച്ചത്. സമരപ്പന്തലിൽ ഗോമതിയടക്കമുള്ള മൂന്നുസ്ത്രീകളും ചാനൽ പ്രതിനിധികളും മാത്രമായിരുന്നു ഒപ്പം. രാത്രിയായതോടെ ചാനലുകാർ കളംവിട്ടു. നല്ലതണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയിൽ ഉറക്കമായി. അസ്വസ്ഥനായ നീലകണ്ഠൻ ഫോണിൽ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാർ എത്തി. നീലകണ്ഠൻ അതിനുള്ളിൽ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി.' ദേശാഭിമാനിയുടെ വാർത്ത ഇങ്ങനെ തുടരുന്നു.സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയിലെ സംഭാഷണവും വാർത്തയിൽ ഉൾപ്പെടുത്തി.
മുൻപ് ലോ അക്കാദമി വിഷയത്തിലും സമാനമായ ആരോപണങ്ങളുമായി ദേശാഭിമാനിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. അന്ന് നിരാഹാരം കിടക്കുകയായിരുന്ന വി മുരളീധരൻ കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങളെ ചൊല്ലി, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ സുരേന്ദ്രനും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജുമായി ഫേസ്ബുക്കിൽ തർക്കവും നടന്നിരുന്നു. മുരളീധരൻ കാറിൽ കയറി, ഭക്ഷണം കഴിച്ച് ഉറങ്ങാൻ ഹോട്ടലിലേക്കുള്ള പോക്കായിരുന്നുവെന്നായിരുന്നു ദേശാഭിമാനിയുടെ ആരോപണം. എന്നാൽ പ്രാഥമികകൃത്യത്തിന് പോകുന്ന മുരളീധരനെ സിപിഐഎം അധിക്ഷേപിച്ചതാണെന്നായിരുന്നു ബിജെപിയുടെ മറുപടി. 'ശുചിമുറിയിൽ ഒളിക്യാമറ വെക്കുന്നത് മാധ്യമപ്രവർത്തനമല്ല മനോരോഗമാണ്'എന്ന് കെ സുരേന്ദ്രൻ മറുപടിയും നൽകി.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- കെജ്രിവാളിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി ആംആദ്മി പാർട്ടി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍