രാജമൗലിക്കു മുന്നിൽ തലകുനിച്ച് ഇന്ത്യൻ സിനിമാലോകം! ബാഹുബലി രണ്ട് ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; തകർത്ത് രമ്യാകൃഷ്ണനും പ്രഭാസും; ഇതാ ഈ കാരണങ്ങളാലാണ് കട്ടപ്പ ബാഹുബലിയെ വധിച്ചത്!
എം മാധവദാസ്
നമിക്കുന്നു രാജമൗലി... നിങ്ങളെ നമിക്കുന്നു! ഇതുക്കും മേലെ ഒരു എന്റർടെയിൻനർ എങ്ങനെയെടുക്കും.ഒറ്റയടിക്ക് തീർന്നുപോവുന്ന ഒരു ഈച്ചയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ഈഗ( ഈച്ച) കണ്ട അന്നുതന്നെ തിരിച്ചറിഞ്ഞതാണ് താങ്കളുടെ അസാധാരണ പ്രതിഭ. ഇപ്പോഴിതാ ഹോളിവുഡ്ഡ് സിനിമകളോട് കിടപിടിക്കുന്ന സാങ്കേതിക വിസ്മയവുമായി താങ്കൾ വീണ്ടുമത്തെിയിരിക്കുന്നു. അതും കണ്ണിടചിമ്മാൻ കൊടുക്കാതെ ഒരു വാണിജ്യസിനിമയുടെ എല്ലാ ചേരുവകളുമുള്ള മൂന്നുമണിക്കൂർ സൃഷ്ടിച്ചുകൊണ്ട്. ബ്രഹ്മാണ്ഡ സിനിമയാവുമ്പോൾ തന്നെ, നല്ല സിനിമയുടെ ആത്മാവ് അതിൽനിന്ന് ചോരുന്നില്ല. കലയും കച്ചവടവും എങ്ങനെ മനോഹരമായി സമന്വയിപ്പിക്കാമെന്നതിന് താങ്കൾ ഒരു പാഠപുസ്തകം തന്നെ.
ഇത് നൂറുകോടി ക്ളബിലൊന്നും നിൽക്കില്ല.ഇന്ത്യൻ ചലച്ചിത്രലോക ചരിത്രത്തിൽ ആയിരം കോടി ക്ളബ്ബിലത്തെുന്ന ഒരു പടം ഉണ്ടാവുകയാണെങ്കിൽ അത് 'ബാഹുബലി ദി കൺക്ളൂഷൻ' എന്ന ബാഹുബലി 2 ആയിരിക്കും.കുട്ടികൾതൊട്ട് വയോധികർവരെയുള്ള വ്യത്യസ്ത പ്രായ പരിധിയിലുള്ളവർ ഏക സ്വരത്തിൽ ഇഷ്ടംകൂടിയ ഒരു പടം അടുത്തകാലത്തെന്നും ഉണ്ടായിട്ടില്ലല്ലോ.ആനയുദ്ധവും, കാളയുദ്ധവും,വെള്ളത്തിൽ ആകാശത്തും ഒരു പോലെ സഞ്ചരിക്കുന്ന മാന്ത്രികകപ്പലും, അതീവ ഭംഗയുള്ള കൊട്ടാരക്കെട്ടും, പുത്തൻ ആയോധന തന്ത്രങ്ങളും, പ്രണയവും പ്രതികാരവും ഒക്കെയായി കുട്ടിക്കാലത്തുവായിച്ച ഒരു ചിത്രകഥക്ക് ജീവൻവെച്ചതുപോലുള്ള അപുർവാനുഭവം. ലോർഡ്ഓഫ് ദി റിങ്ങ്സും, ഹാരിപോർട്ടറുമൊക്കെ കണ്ട് കൈയടിച്ച നമുക്ക് ഇനി ഒരു തദ്ദേശീയ ചിത്രത്തെക്കുറിച്ചും അഭിമാനിക്കാം.( ഹിന്ദി സിനിമകൾ ഭാഷാചിത്രങ്ങളെ വിഴുങ്ങുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.ബാഹുബലി പ്രാദേശിക സിനിമാ വ്യവസായത്തിന് നൽകിയി ഉണർവ് ചില്ലറയല്ല).
കട്ടപ്പ എന്തുകൊണ്ട് ബാഹുബലിയെ വധിച്ചു എന്നറിയാനുള്ള ആകാക്ഷകൊണ്ട് മാത്രം കാണേണ്ട പടമല്ല ഇത്.അധികാരം എങ്ങനെ വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നു,അത് നിലനിർത്താനായള്ള തന്ത്ര-കുതന്ത്രങ്ങൾ എന്തൊക്കെയാണ് എന്നിവതൊട്ട് അടിമത്തം സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിലുടെവരെ കടന്നുപോവുന്നു, ഈ സാങ്കൽപ്പിക ചരിത്രാഖ്യായിക.
കട്ടപ്പ ഇക്കാരണങ്ങളാലാണ് ബാഹുബലിയെ വധിച്ചത്!
ലണ്ടനിലെയും പാരീസിലെയും നാടക ഹൗസുകളിൽ ഇന്നും ഷേക്സ്പിയർ നാടകങ്ങളായ മാക്ബത്തും, ഒഥല്ലോയുമൊക്കെ കളിക്കുന്നുണ്ട്. അവിടെ ചലച്ചിത്രങ്ങൾക്ക് ടിക്കറ്റ് കിട്ടുന്നതിലും എത്രയോ ബുദ്ധിമുട്ടാണ് ഇത്തരമൊരു ക്ളാസിക്ക് നാടകത്തിന് ഇരിപ്പിടം കിട്ടാൻ.മാസങ്ങൾക്ക് മുമ്പുതന്നെ ബുക്ക് ചെയ്യേണ്ട അവസ്ഥ. ഇങ്ങനെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്ത് നാടകം കാണാനിരിക്കുന്ന ഓരോരുത്തർക്കുമറിയാം, അവസാനം മക്ഡഫും കൂട്ടരും മാക്ബത്തിന്റെ തലവെട്ടിയെടുക്കുമെന്നും, ഇയാഗോവിന്റെ ഏഷണിയിൽ വീണ് ഒഥല്ലോ ഭാര്യയെ കഴുത്തുഞെരിച്ച് കൊല്ലുമെന്നും! അതായാത് എന്തെങ്കിലും ഒരു സസ്പെൻസിന്റെയൊ കൈ്ളമാക്സിന്റെയൊ രഹസ്യസ്വഭാവത്തില്ല കലാസൃഷ്ടികളുടെ വിജയമെന്ന് ചുരുക്കം. മറിച്ച് പ്രചരിപ്പിക്കുന്നവർ പ്രേക്ഷകരെ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയാണ്. കേരളത്തിൽ തന്നെ സിബിഐ ഡയറിക്കൂറിപ്പ്പോലുള്ള 150 ദിവസം തീയേറ്റിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾപോലും കൊലപാതകിയുടെ രഹസ്യം പുറത്തായാൽ വെടി തീരുന്നവയല്ല. ഹിച്ച്കോക്ക് ചിത്രങ്ങൾ തൊട്ട് ഹാരിപോർട്ടർ പരമ്പരവരെയുള്ള വിദേശ ചിത്രങ്ങളൊന്നുംതന്നെ രഹസ്യം പരസ്യമായാൽ തകർന്നുവീഴൂന്നവയല്ല. പക്ഷേ നമ്മുടെ നാട്ടിൽ കട്ടപ്പ ബാഹുബലിയെ കൊന്ന രഹസ്യം പുറത്തായാൽ ചിത്രത്തിന് എന്തോ സംഭവിച്ചുപോവുമെന്ന് എല്ലാവരും വല്ലാതെ ഭയക്കുന്നു!
ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുദ്ധരംഗങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി വിജയം വരിച്ച ബാഹുബലിയെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ അതിന് ആളെക്കൂട്ടാൻ മറ്റൊന്നും വേണ്ട കാര്യമില്ല. എന്നാൽ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നൊരു ചോദ്യം പ്രേക്ഷകരിൽ അവശേഷിപ്പിച്ചാണ് ആദ്യഭാഗം അവസാനിക്കുന്നത്.ഈ ചോദ്യം കഴിഞ്ഞ കുറേക്കാലമായി പ്രേക്ഷകരും ഏറ്റുപറഞ്ഞുകൊണ്ടിരിക്കയാണ്. പ്രധാനപ്പെട്ടൊരു ട്വിസ്റ്റ് രണ്ടാം ഭാഗത്തിലേക്ക് മാറ്റിവെക്കുക എന്ന വാണിജ്യ കൗശലം സംവിധായകന് വെല്ലുവിളിയുമാണ്. ഇത് ധൈര്യപൂർവ്വം ഏറ്റടെുത്ത് വിജയം കൈവരിക്കുകയാണ് രാജമൗലി.
കട്ടപ്പ ഇന്നയിന്ന കാരണങ്ങളാലാണ് അമരീന്ദ്ര ബാഹുബലിയെ വധിച്ചതെന്ന് തീയേറ്ററിനുപുറത്ത് ഫ്ളക്സ് സ്ഥാപിച്ചാലും ഈ പടത്തിന് ആളുകുറയില്ല. ടോട്ടാലിട്ടിയിലാണ് ബാഹുബലി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്.മാത്രമല്ല ഒറ്റ ദിവസംതന്നെ ആയിരക്കണക്കിന്പേർ തീയേറ്ററിൽ കയറുന്ന, സമൂഹമാധ്യമങ്ങളുടെ പ്രചാരണം ഉച്ചസ്ഥായിയിലത്തെിയ ഇക്കാലത്ത് എത്രകാലം ആ രഹസ്യം പിടിച്ചുവെക്കാൻ കഴിയും. എന്നാൽ നമ്മുടെ ചില സിനിമാ പണ്ഡിതരൊക്കെ കട്ടപ്പയുടെ രഹസ്യം പുറത്തുപറയരുതെന്ന മൗലിക വാദത്തിലാണ്.എന്നാൽ അതൊന്ന് പൊളിച്ചിട്ടുതന്നെ കാര്യം.
കട്ടപ്പ എന്തിനീ കടുംകൈ ചെയ്തു എന്ന് ചോദ്യത്തിന്റെ ലളിതമായ ഉത്തരം അത് അയാളുടെ ധർമ്മമാണെന്നതാണ്. ആരെയും വെല്ലുന്ന യോദ്ധാവാണെങ്കിലും അയാൾ വെറുമൊരു അടിമ തന്നെയാണ്. ആ വിധേയത്തമാണ് ബാഹുബലിയെ കൊല്ലാൻ കട്ടപ്പയെ പ്രേരിപ്പിക്കുന്നത്. എന്നാൽ എന്തിനാണ് ബാഹുബലിയെ കൊല്ലുന്നത് എന്ന സസ്പെൻസ് പൊളിച്ചാലും സിനിമയെ ബാധിക്കില്ല. അവിടെയാണ് രാജമൗലിയുടെ സിനിമാറ്റിക്ക് ട്രിക്ക് കിടക്കുന്നത്. മഹാഭാരതത്തിൽ വരെയുള്ളതുപോലെ, ഇന്ത്യൻ രാജവംശങ്ങളുടെ ശാപമായ സഹോദരന്മാർ തമ്മിലുള്ള കുടിപ്പകയും വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണ് ബാഹുബലി വധത്തിന് പിന്നിൽ. അമരീന്ദ്ര ബാഹുബലിയുടെ എതിരാളിയായ ഭൽവാദേവനും കൂട്ടരും തന്ത്രപുർവം ഒരുക്കിയ ഒരു കെണിയായിരുന്നു അത്. പക്ഷെ ആ വധത്തിനുശേഷമാണ് ബാഹുബലി നിരപരാധിയാണെന്നും ഇതെല്ലാം ഭൽവാദേവന്റെയും സംഘത്തിന്റെയും നാടകമാണെന്നും ബോധ്യമാകുന്നത്. തുടർന്ന്, അമരീന്ദ്രബാഹുബലിയുടെ മകനായ മഹേന്ദ്രബാഹുബലിയെന്ന പിഞ്ചുകുഞ്ഞിനെ രാജാവായി വാഴിക്കുന്നു.പിന്നത്തെ കൊട്ടാര വിപ്ളവമാണ് ബാഹുബലി 1ന്റെ തുടക്കത്തിൽ നാം കണ്ടത്.
അതായത് എന്തിനാണ് കട്ടപ്പ ആ കടുംകൈ ചെയ്തത് എന്നതിനേക്കാൾ എങ്ങനെയാണ് അതിലേക്ക് എത്തിയത് എന്നതിന്റെ വഴികളും ഉപകഥകളുമാണ് ഒരു സെക്കൻഡ് ലാഗില്ലാതെ രാജമൗലി അവതരിപ്പിക്കുന്നത്.അത് പ്രേക്ഷകർ സിനിമ കണ്ടുതന്നെ അറിയട്ടെ.
ഒന്നിനേക്കാൾ മികച്ചത് 2
പലപ്പോഴും ഒന്നാം ഭാഗത്തോളമത്തൊതെ പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുകയാണ് പല നല്ല സിനിമകളുടെയും രണ്ടാം ഭാഗങ്ങൾ. എന്നാൽ ബാഹുബലിയുടെ കാര്യത്തിൽ അത്തരമൊരു നിരാശക്ക് വകയില്ല. അവതരണ മികവിൽ ഒന്നാം ഭാഗത്തിന് മുകളിലാണ് രണ്ടാം ഭാഗം. ആദ്യചിത്രത്തിലെ പോരായ്മകളുംപിഴവുകളും സംവിധായകൻ ഈ ചിത്രത്തിൽ തിരുത്തുന്നുണ്ട്.
വർണശബളമായ രംഗങ്ങളും ത്രസിപ്പിക്കുന്ന യുദ്ധങ്ങളും ഉണ്ടായിരുന്നെങ്കിലും അൽപ്പം വിരസത സമ്മാനിക്കുന്ന പ്രണയകാഴ്ചകളുടെ ധാരാളിത്തമുണ്ടായിരുന്നു ആദ്യഭാഗത്ത്. ശിവഡു-അവന്തിക പ്രണയം പലപ്പോഴും ഏച്ചുകെട്ടിയ പ്രതീതി ഉളവാക്കിയിരുന്നു. എന്നാൽ അമരീന്ദ്ര ബാഹുബലിയും ദേവസേനയും തമ്മിലുള്ള രംഗങ്ങൾ അത്തരത്തിലേക്ക് നിലംപതിച്ചിട്ടില്ല. അവതരണത്തിലെ അതിനാടകീയതായിരുന്നു ഒന്നാം ഭാഗത്തിന്റെ മറ്റൊരു പോരായ്മ. കഥയുടെ സ്വഭാവം അത്തരത്തിലാണെന്ന മുൻകൂർ ജാമ്യമെടുക്കാമെങ്കിലും, അതിനാടകീയതയുടെ തള്ളിക്കയറ്റം പ്രകടമായിരുന്നു. തെലുങ്ക് സിനിമയുടെ പതിവ് സ്വഭാവ രീതിയായ അത്തരം ചില ഘടകങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെങ്കിലും അത് ചിത്രത്തെ ബാധിക്കാതെ പെട്ടെന്ന് കഥകൊണ്ടുപോവാൻ രാജമൗലിക്ക് സാധിക്കുന്നുണ്ട്. കഥയുടെ താളം മുറിയാതെ, മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരെ കൈ്ളമാക്സിലേക്ക് നയിക്കുകയാണ് സംവിധായകൻ.
യുദ്ധവും ഏറ്റുമുട്ടലുമെല്ലാം എത്ര ഗംഭീരമായി ചിത്രീകരിച്ചാലും പലപ്പോഴും പ്രേക്ഷകർ ഹോളിവുഡ് ചിത്രങ്ങളുമായാണ് താരതമ്യം ചെയ്യുക. അതുകൊണ്ട് കൂടിയാണോ എന്നറിയില്ല. ആദ്യ ചിത്രത്തിലേതുപോലെ അധികം യുദ്ധരംഗങ്ങൾ രണ്ടാം ഭാഗത്തിലില്ല. പക്ഷേ പ്രേക്ഷകരെക്കൊണ്ട് നിരന്തരം കയ്യടിപ്പിക്കുന്ന രംഗങ്ങളാലും സംഭാഷണങ്ങളാലും സമ്പന്നമാണ് രണ്ടാം ഭാഗം.
ത്രില്ലടിപ്പിക്കുന്ന യുദ്ധരംഗങ്ങളാൽ സമ്പന്നമായിരുന്നു ഒന്നാം ഭാഗം. ചിത്രത്തിന്റെ അവസാനത്തെ യുദ്ധരംഗം പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി.ഭൽവാ ദേവനും ബാഹുബലിയും നയിക്കുന്ന മഹിഷ്മതി സേനയും കാലകേയന്റെ സേനയുമായി ഏറ്റുമുട്ടുന്നത് ഇന്ത്യൻ സിനിമയ്ക്ക് വേറിട്ട കാഴ്ചയായിരുന്നു. വ്യത്യസ്തമായ യുദ്ധരീതികളും കാലകേയനെന്ന ശത്രുവിന്റെ സാന്നിധ്യവും പരസ്പരം മത്സരിച്ചുകൊണ്ട് ഭൽവാ- ബാഹുബലി സഖ്യത്തിന്റെ യുദ്ധരീതികളും അതിനുള്ളിലെ നേരും നെറിയുമെല്ലാം അസാധാരണമായ കാഴ്ചാനുഭവമായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു ആവേശക്കാഴ്ച ഈ ചിത്രത്തിലില്ല. രണ്ട് സൈന്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് പകരും ഭൽവാദേവനും മഹീന്ദ്ര ബാഹുബലിയും തമ്മിലുള്ള സംഘട്ടനമായി മാത്രമായി യുദ്ധരംഗം ഒതുങ്ങിപ്പോകുന്നു. എന്നാലും വില്ലനും നായകനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടൽ പ്രേക്ഷകരെ ആവേശപ്പെടുത്തുന്നുണ്ട്.
കഥയുടെ വൈകാരികതയിൽ തന്നെയാണ് രാജമൗലി ഇവിടെ വിശ്വാസം അർപ്പിച്ചിട്ടുള്ളത്. പോരാട്ടങ്ങളുടെ ആവേശക്കാഴ്ചകൾക്ക് പകരം അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും ശിവകാമിയുടെയും കട്ടപ്പയുടെയുമെല്ലാം വൈകാരിക പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് രണ്ടാമൂഴത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
രമ്യാകൃഷ്ണനും പ്രഭാസിനും കൈയടി
സത്യത്തിൽ രമ്യാകൃഷ്ണന്റെ ചിത്രമാണിത്.രാജമാത ശിവകാമിയായി തിയേറ്ററിൽ ഓരോ നിമിഷവും കൈയടി നേടാൻ ഇവർക്ക് സാധിക്കുന്നുണ്ട്. പടയപ്പക്ക് ശേഷം ഇത്ര ശക്തമായ ഒരു വേഷത്തിൽ രമ്യാകൃഷ്ണനെ കണ്ടിട്ടില്ല. ആദ്യഭാഗത്ത് നിന്ന് വ്യത്യസ്തമായി ഇത് ദേവസേനയുടെ കൂടി സിനിമയാണ്. സൗന്ദര്യവും ആയോധന വീര്യവും ഒരു പോലെ സമ്മേളിച്ച ദേവസേന, അനുഷ്ക്കാ ഷെട്ടിയുടെ കയ്യിൽ ഭദ്രമാണ്. ഇത് അമരീന്ദ്ര ബാഹുബലിയുടെ ജീവിതമായതുകൊണ്ട് ,ഒന്നാം ബാഹുബലിയിലെ നായിക അവന്തികയായ, തമന്നക്ക് ചിത്രത്തിൽ കാര്യമായ റോളൊന്നുമില്ല.
അച്ഛനും മകനുമായി ബാഹുബലിയായി കൊലമാസാവുന്നുണ്ട് പ്രഭാസ്.യോദ്ധാവിന്റെ ശരീരപുഷ്ടിയും, മെയ് വഴക്കവും ഇദ്ദേഹത്തിന് കരുത്താവുന്നു. രണ്ടു കഥാപാത്രങ്ങൾക്കും രണ്ട് ശരീരഭാഷ കൊണ്ടുവരാനും പ്രഭാസിനായി. തമിഴ് പടങ്ങളുടെ വാർപ്പ് രീതികളിൽപെട്ട് അമിതാഭിനയത്തിലേക്ക് പലപ്പോഴും വഴുതി വീഴുന്നുവെന്ന വിമർശനം സ്ഥിരമായി കേട്ടിരുന്ന സത്യരാജ്,കട്ടപ്പയായി മിതത്വം പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില നർമ്മരംഗങ്ങൾ ചേർച്ചക്കുറവുണ്ടാക്കുന്നുവെങ്കിലും. ബാഹുബലിക്ക് ചേർന്ന ഘടാഘടിയൻ വില്ലനായി റാണാ ദഗുബട്ടിയുടെ ഭൽവാ ദേവനും കസറുന്നുണ്ട്. ശകുനിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നാസറും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കീരവാണിയുടെ സംഗീതം ചിത്രത്തിന്റെ മൂഡിനൊപ്പം ചേർന്ന് പോകുന്നുണ്ട്. മലയാളിയായ സാബുസിറിളിന്റെ സംഭാവനകൾ ശരിക്കും അത്ഭുതപ്പെടുത്തുന്നവയാണ്. ഏതാണ്ട് സാബു ഉണ്ടാക്കിയ ജീവി ഏതാണ് ഗ്രാഫിക്സ് എന്നുപോലും പിടികിട്ടില്ല. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ഈ ആർക്കും സ്വീകാര്യമായ കഥ ബുദ്ധിപുർവം ഒരുക്കിയതെന്ന് ഓർക്കണം.
ഛായാഗ്രാഹകൻ സെന്തിൽ കുമാറും വി എഫ് എക്സ് ടീമും രാജമൗലിക്ക് കരുത്ത് പകർന്ന് കൂടെയുണ്ട്. ആദ്യഭാഗത്തേക്കാൾ ഗ്രാഫിക്സ്് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില കാഴ്ചകളും കൃത്രിമമാണെന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത് പോരായ്മ തന്നെയാണ്. ഹോളിവുഡ്ഡ് ചിത്രങ്ങളിലൊന്നും ഗ്രാഫിക്സ് ഒറിജനിലേക്കാൾ പെർഫക്ടായാണ് ചെയ്തിരിക്കുന്നത് എന്നത് മറക്കാൻ വയ്യ.മലയാളം ഡബ്ബിങ്ങിലെ ചില കല്ലുകടികളൊക്കെ നമുക്ക് പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ.പ്രത്യേകം ശ്രദ്ധിക്കേണ്ടത് നല്ല തീയേറ്റർ സംവിധാനം ഉള്ളിടത്തേ ഈ പടത്തിന്റെ ശബ്ദ-ദൃശ്യ വെടിക്കെട്ട് പൂർണമായും ആസ്വാദ്യകരമാവൂവെന്നതാണ്.അതിന് രാജമൗലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പുരാണ നൊസ്ററ്റാൾജിയയിൽ അഭിരമിക്കുന്നില്ല
പക്ഷേ ഇതൊകൊണ്ടൊന്നുമല്ല രാജമൗലിയോട് ഇന്ത്യൻ പ്രേക്ഷകർ കടപ്പട്ടിരിക്കുന്നത്.പുരാണ നൊസ്റ്റാൾജിയിൽ അഭിരമിക്കുന്ന, പഴയതെല്ലാം മഹത്തെന്ന് പറയുന്ന പുനരുഥാനവാദികൾക്ക് ഊർജം പകരുന്ന ചിത്രമല്ല ഇത്.ഇന്ത്യയിൽ ഏറെയുണ്ടായ രാജകഥകളും ആ ഒരു ടൈപ്പായിരുന്നു.മഹാഭാരതം പോലുള്ള സീരിയലുകൾ സംഘപരിവാർ ശക്തികൾക്ക് അധികാരത്തിലേക്കുള്ള യാത്രയിൽ പുതിയ വഴികളൊരുക്കിയത് ഇന്ന് ചരിത്ര ഗവേഷകരുടെ അക്കാദമിക്ക് പഠന വിഷയം കൂടിയാണ്. അമിഷ് ത്രിപാഠിയുടെ സീക്രട്ട് ഓഫ് നാഗസ്സ് ഉൾപ്പെടെയുള്ള കൃതികൾ ഇതേ മോഡൽ വിജയം സാഹിത്യ രംഗത്തും നേടുന്നു. എന്നാൽ ഇത്തരമൊരു യാത്രയല്ല രാജമൗലി നടത്തുന്നത്. ഇന്ത്യൻ യഥാർഥ്യങ്ങളിൽ നിന്നുകൊണ്ടുള്ള ഒരു സാങ്കൽപ്പിക കഥയാണിത്.ഇതിൽ അധികാരത്തിന്റെ ആത്യന്തിക അവകാശികൾ ജനങ്ങളാണെന്ന വിശാലമായ ബോധമുണ്ട്, അധികാരത്തിന്റെ ഇടത്തളങ്ങളിലെ ദുർഗന്ധമുണ്ട്, ഒരു നാടിന്റെ പ്രതീക്ഷകളുടെ ജയാരവമുണ്ട്. സാധാരണ ഇത്തരം സെമി പുരാണിക്ക് സനിമകളുടെ സ്ത്രീവിരുദ്ധ പാറ്റേൺ രാജമൗലി നിരസിക്കുന്നു.
ആദ്യഭാഗത്ത് വെറും കാഴ്ചക്കാരായി മാത്രമായിപ്പോയ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷമായ വ്യക്തിത്വത്തോടെ തലയുയർത്തി രണ്ടാം ഭാഗത്ത് നിൽക്കുന്നുണ്ട്. അവന്തികയെ വസ്ത്രാക്ഷേപം നടത്തിയ നായകനല്ല, സ്ത്രീകളോട് മോശമായി പെരുമാറിയ സൈനാധിപതിയുടെ കൈവിരൽ ഛേദിച്ച ദേവസേനയെപ്പോലുള്ള തലയെടുപ്പുള്ള സ്ത്രീകഥാപാത്രങ്ങളാണ് രണ്ടാം ഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയാൽ വിരൽ ഛേദിക്കുകയല്ല ശിക്ഷയെന്ന് പറഞ്ഞ്, സൈന്യാധിപന്റെ തല ഛേദിക്കുന്ന അമരീന്ദ്ര ബാഹുബലി തിയേറ്ററിൽ കയ്യടി മാത്രമല്ല വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനവുമാണ് നടത്തുന്നത്. പലപ്പോഴും ബാഹുബലി നിസ്സഹായനായി നിൽക്കുമ്പോഴും ശക്തമായ ചോദ്യമുയർത്തി അവന് മേൽ ഉയർന്ന് നിൽക്കന്നുണ്ട് ദേവസേന.
അമരീന്ദ്ര ബാഹുബലിയാവട്ടെ സിംഹാസനം നഷ്ടമാവുമെന്ന് അറിഞ്ഞിട്ടും പ്രണയിച്ച പെണ്ണിനെ ത്യജിക്കാൻ തയ്യാറാവുന്നില്ല.പിന്നീട് അയാളുടെ സ്ഥാനം ജനങ്ങൾക്കിടയിലാണ്. ബാഹുബലിക്കായി ജനം മുഴക്കുന്ന മുദ്രാവാക്യങ്ങൾ ഭൽവാ ദേവന്റെ കൊട്ടാരത്തെ പ്രകമ്പനം കൊള്ളിക്കുന്നു.അതായത് പുറമെ ഒരു അമർ ചിത്രകഥയാണെന്ന് തോന്നുമെങ്കിലും ജനാധിപത്യം, അടിമത്തം, സ്ത്രീത്വം തുടങ്ങിയ വിവിധ തലത്തിലൂടെ ഒട്ടും ഫ്യൂഡൽ ഗൃഹാതുരത്വത്തിൽ അഭിരമിക്കാതെയാണ് രാജമൗലി കഥ നീക്കുന്നത്.
ഒന്നാം ബാഹുബലിയുടെ രാഷ്ട്രീയ ഘടനയും ഏതാണ്ട് ഇങ്ങനെയായിരുന്നു. അതിലെ കട്ടപ്പയെ നോക്കുക, ഏല്ലാ കഴിവുകളും ഉണ്ടായിട്ടും അയാൾ അടിമയാണ്. തലമുറകൾ സൃഷ്ടിച്ച കെട്ടുപാടിൽ അയാൾ നിസ്സഹായനാണ്. ഒരിക്കൽ കുട്ടിയായ ബാഹുബലി ,തന്റെ അടുത്തുവന്ന് ഭക്ഷണംചോദിക്കുമ്പോൾപോലും അയാൾ അത്ഭുദം കൂറുകയാണ്. അതുപോലെതന്നെ ബാഹുബലി മൃഗബലിയെ എതിർക്കുന്ന രംഗവും വേറിട്ടതായിരുന്നു. മിണ്ടാപ്രാണിയുടെ തലവെട്ടി കുരുതികൊടുത്ത് അങ്കത്തിനിറങ്ങാതെ, സ്വന്തം വിരൽ അൽപ്പം പോറി,ചോര കാളിയുടെ മുഖത്തേക്ക് അയാൾ ചീറ്റുമ്പോൾ, ബാഹുബലി ഒരു വ്യവസ്ഥിതിക്കെതിരായ കലാപം കൂടിയാവുകയാണ്. എത്രപേരെ കൊന്നു എന്നതിലല്ല, എത്രപേരെ രക്ഷിച്ചു എന്നതിലാണ് ഒരു രാജാവിന്റെ മേന്മയെന്ന് രാജമാതാ ശിവകാമി പറയുന്നുണ്ട്. ആ രീതിയിൽനോക്കുമ്പോൾ ബാഹുബലിയുടെ ഉള്ളടക്കവും വേറിട്ടതാണെന്ന് പറയാതെ വയ്യ.
വാൽക്കഷ്ണം: ബാഹുബലിയുടെ അതിഗംഭീരമായ വിജയം സത്യത്തിൽ പാരയായത് എം ടിയുടെ 'രണ്ടാമൂഴം' നോവലിലൂടെ മഹാഭാരതം അഭ്രപാളികളിൽ ആവിഷ്ക്കരിക്കാനൊരുങ്ങുന്ന നമ്മുടെ ലാലേട്ടനൊക്കെയാണ്. ഇനി ഇത്തരം എത് പടം വന്നാലും ആദ്യം താരതമ്യം വരിക ബാഹുബലിയുമായിട്ടായിരിക്കും.അതുക്കും മേലെ പോയാലെ ജനം ത്രസിക്കയുള്ളൂ. രാജമൗലിയെ എങ്ങനെ മറികടക്കാനാവും എന്നതായിരിക്കും ഇനിയുള്ള സംവിധായകരുടെ ചിന്താക്കുഴപ്പവും.പ്രഭാസിന്റെ ഈ പ്രചണ്ഡമായ ഊർജത്തിനു താരമ്യപ്പെടുത്തുമ്പോൾ നമ്മുടെ ലാലേട്ടൻ, ആ അരവട്ടൻ കെ.ആർ.കെ പറഞ്ഞപോലെ വെറും ചോട്ടാഭീമായി പ്പോവുമോ? കാത്തിരുന്ന് കാണാം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്