മോദിയുടെ കേരള മിഷനെ വെട്ടാൻ കെവി തോമസ്; കെപിസിസി അധ്യക്ഷനു വേണ്ടിയുള്ള ഗ്രൂപ്പ് വടംവലികൾ വെറുതെയാകും; വിശ്വസ്തനെ തന്നെ നേതൃസ്ഥാനത്ത് നിയോഗിക്കാനൊരുങ്ങി ഹൈക്കമാണ്ട്; പ്രൊഫസർക്ക് നിർണ്ണായകമായത് ക്രൈസ്തവ സഭകളിലുള്ള സ്വാധീനം; അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ ചരട് വലികളുമായി കെസിയും പിസിയും
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കെപിസിസിയെ നയിക്കാൻ കെ വി തോമസ് എത്തും. സോണിയാ ഗാന്ധിയുടെ മനസ്സ് അനുകൂലമാക്കിയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെവി തോമസ് എത്തുക. പ്രതിക്ഷ നേതാവായി രമേശ് ചെന്നിത്തലയുള്ള സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം ക്രൈസ്തവർക്ക് നൽകാനാണ് ധാരണ. കോൺഗ്രസിൽ നിന്ന് ക്രൈസ്തവ സമൂഹത്തെ അടർത്തിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം കൂടി തിരിച്ചറിഞ്ഞാണ് കെവി തോമസിനെ പാർട്ടിയുടെ ചുമതല ഏൽപ്പിക്കുന്നത്. ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള പിസി ചാക്കോയും കെപിസിസി അധ്യക്ഷനാകാൻ ചരട് വലികൾ അവസാനഘട്ടത്തിലും സജീവമാക്കുന്നുണ്ട്. എന്നാൽ പൊതു സമ്മതനെന്ന നിലയിൽ കെവി തോമസിനെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ക്രൈസ്തവ സഭകളുമായി കെവി തോമസിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഈ ബന്ധം ഊട്ടിയുറപ്പിക്കണമെന്ന വിലയിരുത്തലാണ് ഹൈക്കമാണ്ടിനുള്ളത്. കേരളത്തിൽ ക്രൈസ്തവരെ മോദി നോട്ടമിടുന്നുണ്ട്. കേരളത്തിലെ പ്രമുഖ നേതാക്കളെ എല്ലാം ബിജെപി അധ്യക്ഷൻ അമിത് ഷാ ബന്ധപ്പെടുന്നുമുണ്ട്. ചില മെത്രാന്മാരുമായും അടുപ്പം ബിജെപി ഉണ്ടാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ക്രൈസ്തവ സഭകളെ കോൺഗ്രസിനൊപ്പം ഉറപ്പിച്ചു നിർത്താൻ കെവി തോമസിന്റെ വ്യക്തി മികവിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ ഫോർമുലയെ എകെ ആന്റണിയും പിന്തുണയ്ക്കുന്നതായാണ് സൂചന. പിടി തോമസിനായാണ് ആന്റണി നിലപാട് എടുത്തത്. എന്നാൽ സോണിയാ ഗാന്ധിയുടെ മനസ്സ് അറിഞ്ഞ് കെവി തോമസിനെ ആന്റണിയും പിന്തുണയ്ക്കുകയാണ്.
സോണിയാഗാന്ധിയുമായി ഏറെ വ്യക്തിബന്ധം പുലർത്തിയ നേതാവാണ് കെവി തോമസ്. എംഎൽഎയായിരിക്കുമ്പോൾ കെവി തോമസ് എംപിയായതും പിന്നീട് ഭഷ്യമന്ത്രിയാക്കിയതും. ഇതൊന്നും കേരളത്തിലെ നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നു കൂടിയില്ല. ഇതേ ഓപ്പറേഷനാണ് കെവി തോമസിനെ കെപിസിസി അധ്യക്ഷ പദവിയിലുമെത്തിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധിക്ക് താൽപ്പര്യമുണ്ട്. എന്നാൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനാൽ മറ്റൊരു നായർ സമൂദായ അംഗത്തെ കെപിസിസിയുടെ തലപ്പത്ത് നിയോഗിക്കേണ്ടെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. പിസി ചാക്കോയേയും പരിഗണിച്ചു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവിയാണ് ചാക്കോയ്ക്ക് വിനയായത്. ഡൽഹിയിൽ പാർട്ടിയുടെ ചുമതല ചാക്കോയ്ക്കായിരുന്നു. ഈ തോൽവിയോടെ ചാക്കോയ്ക്ക് കോൺഗ്രസിലുള്ള പ്രാധാന്യം കുറഞ്ഞു.
പിടി തോമസിന് വേണ്ടിയാണ് എകെ ആന്റണി ആദ്യാവസാനം നിലപാട് എടുത്തത്. എന്നാൽ എ-ഐ ഗ്രൂപ്പുകൾ പിടി തോമസിനെ ഒന്നിച്ചെതിർത്തു. വി എം സുധീരന്റെ സ്വഭാവ സവിശേഷതയുള്ള പിടി തോമസിനെ കെപിസിസി അധ്യക്ഷനാക്കിയാൽ അത് സംഘടനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന നിലപാട് രണ്ട് കൂട്ടരും എടുത്തു. ഉമ്മൻ ചാണ്ടിക്ക് കെവി തോമസിനെ പിന്തുണയ്ക്കാനായിരുന്നു കൂടുതൽ താൽപ്പര്യം. കെ സുധാകരനും കെ മുരളീധരനും വിഡി സതീശനും സ്ഥാനത്തിനായി പരിഗണിച്ചെങ്കിലും ഇവർക്ക് ആർക്ക് വേണ്ടിയും ഉറച്ച നിലപാട് രമേശ് ചെന്നിത്തല എടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പിന്റെ സാധ്യതയാണ് തേടിയത്. എംഎം ഹസൻ വേണമെങ്കിൽ താൽകാലിക പ്രസിഡന്റായി തുടരട്ടേയെന്നും നിലപാടെടുത്തു. എന്നാൽ കെപിസിസിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന നിലപാടിൽ ഹൈക്കമാണ്ട് ഉറച്ചു നിന്നു. അങ്ങനെയാണ് കെവി തോമസിലേക്ക് കാര്യങ്ങളെത്തിയത്. ഇപ്പോഴും കെ സി വേണുഗോപാലും പിസി ചാക്കോയും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവരും കെപിസിസി അധ്യക്ഷനാകാൻ ചരടുവലികൾ നടത്തുന്നുണ്ട്.
ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കണമെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. എന്നാൽ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാമെന്നും ബെന്നിയുടെ പേരിനോട് യോജിപ്പില്ലെന്നുമായിരുന്നു ഹൈക്കമാണ്ടിന്റെ പ്രതികരണം. എ ഗ്രൂപ്പിന്റേതായി ബെന്നിയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കെ മുളീധരനോടും ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാണ്ടിന് ക്രിസ്ത്യൻ മുഖത്തോടാണ് താൽപ്പര്യമെന്ന് അറിഞ്ഞതോടെ കെവി തോമസിനെ അനുകൂലിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായി. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തനായി കെപിസിസി അധ്യക്ഷനായി കെവി തോമസിന് മാറാനാകുമെന്നാണ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.
കെപിസിസി പ്രസിഡന്റിനെ മുമ്പ് നിയമിച്ചിരുന്നത് സംസ്ഥാന ഘടകകത്തിലെ ഗ്രൂപ്പ് നേതാക്കൾ നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ വി എം സുധീരന്റെ നിയമനത്തോടെ അത് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള തീരുമാനമായി മാറി. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയതിനെ തുടർന്ന് എ, ഐ ഗ്രൂപ്പുകൾ ചേർന്ന് ജി കാർത്തികേയന്റെ പേരാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. എന്നാൽ ഇരുകൂട്ടരേയും ഞെട്ടിച്ച് വി എം സുധീരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിക്കുകയായിരുന്നു. ഇത്തവണ ഇരുകൂട്ടർക്കും യോജിച്ച പേര് സമർപ്പിക്കാനുമായില്ല. ഈ സാഹചര്യത്തിലാണ് ജാതി സമവാക്യങ്ങൾ കൂടി അനുകൂലമാക്കി പുതിയ പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാണ്ട് ഒരുങ്ങുന്നത്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിലും ഹൈക്കമാൻഡ് ശക്തമായി ഇടപെട്ടതും കെപി സിസി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. പ്രമുഖ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പല വിശ്വസ്തരേയും പുറന്തള്ളിയാണ് ചില സ്ഥലങ്ങളിൽ ഹൈക്കമാൻഡ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചത്. കോൺഗ്രസിൽ പതിവില്ലാത്ത ഇത്തരം നിയമനങ്ങൾക്കെതിരെ മാസങ്ങളോളം ശക്തമായ പ്രതിഷേധമാണ് ഉമ്മൻ ചാണ്ടി ഉയർത്തിയത്. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പിന് ആയതിനാൽ കെ പി സി സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ. ഐ ഗ്രൂപ്പും ഇത് ഏകദേശം അംഗീകരിച്ചിരുന്നു. എന്നാൽ ബെന്നി ബെഹന്നാന് അപ്പുറം ഒരു പേര് മുന്നോട്ട് വയ്ക്കാൻ എ ഗ്രൂപ്പ് ശ്രമിച്ചില്ല. ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടി എ ഗ്രൂപ്പ് നടത്തിയ നീക്കത്തെ ഉമ്മൻ ചാണ്ടി തന്നെ പൊളിക്കുകയും ചെയ്തു.
ഇരുഗ്രൂപ്പുകളും സംയുക്തമായി ഉമ്മൻ ചാണ്ടിയുടെ പേര് മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം ഹൈക്കമാൻഡിനെ നേരിൽകണ്ട് താൽപ്പര്യമില്ലായ്മ അറിയിക്കുകയായിരുന്നു. കെ സി ജോസഫ്, തമ്പാനൂർ രവി, എം എം ഹസൻ, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾക്കായിരിക്കും എ ഗ്രൂപ്പ് മുൻഗണന നൽകിയത്. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ശക്തമായ നിലപാടിലാണ് എ ഗ്രൂപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എ, ഐ ഗ്രൂപ്പുകളെ കൂടാതെ വി എം സുധീരന്റെ അഭിപ്രായം കൂടി ഹൈക്കമാണ്ട് പരിഗണിച്ചിരുന്നു. പിടി തോമസിനും കെ വി തോമസിനും അനുകൂലമായിരുന്നു സുധീരന്റെ നിലപാട്. പി പി തങ്കച്ചന് ആരോഗ്യ പ്രശ്നം ഉള്ളതിനാൽ പുതിയ യുഡിഎഫ് കൺവീനറേയും കണ്ടെത്തേണ്ടിവരും. ഈ പദവിയിലേക്ക് നായർ നേതാവ് എത്തുമെന്നും സൂചനയുണ്ട്.
ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തും. ഉമ്മൻ ചാണ്ടി, വി എം. സുധീരൻ, താൽക്കാലിക അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളിൽ രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 26ന് ഹസനും ഡി.സി.സി പ്രസിഡന്റുമാർക്കുമൊപ്പം എത്താൻ ചെന്നിത്തലയോടു നിർദേശിച്ചിരുന്നുവെങ്കിലും മൂന്നാർവിവാദത്തെത്തുടർന്നുള്ള സഭാസമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് അദ്ദേഹം പോയില്ല. പകരം മറ്റൊരുദിവസം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ കെവി തോമസിന്റെ കാര്യമാകും രാഹുൽ ചർച്ചയാക്കുക.
അതിനിടെ. ഇപ്പോൾ നടക്കുന്നത് സംസ്ഥാന കോൺഗ്രസിലുള്ള അഴിച്ചുപണി മാത്രമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തും. അപ്പോൾ തനിക്കൊപ്പം നിൽക്കുന്ന ആളുകളെ സംസ്ഥാനങ്ങളുടെ ചുമതലയിൽ നിർത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്