പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്
ബി രഘുരാജ്
കോട്ടയം: കേരളാ കോൺഗ്രസിൽ ജോസ് കെ മാണി യുഗത്തിന്റെ തുടക്കം തിരിച്ചറിഞ്ഞതോടെ കളം മാറി പുതിയ പാർട്ടിയുണ്ടാക്കാനുറച്ച് മറു വിഭാഗം. ഇതിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി കൂടി സജീവമാകുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പിളർപ്പിന് സാധ്യത ഏറുകയുമാണ്. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും തുടങ്ങിയ കലാപ നീക്കത്തെ പിജെ ജോസഫിന്റെ നേതൃത്വത്തിലെ പുതിയ പാർട്ടിയായി വളർത്താനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. എന്നാൽ ഈ നീക്കത്തെ മനസ്സ് കൊണ്ട് പൂർണ്ണമായും ഏറ്റെടുക്കാൻ പിജെ ജോസഫ് തയ്യാറല്ല. ഇതോടെ കേരളാ കോൺഗ്രസിലെ പിളർപ്പിൽ അവ്യക്തതയും തുടരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതിന് പിന്നിൽ ജോസ് കെ മാണിയുടെ തന്ത്രങ്ങളാണെന്ന് ഏവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കം സജീവമാകുന്നത്.
കേരള കോൺഗ്രസും സിപിഎമ്മും ചേർന്ന് നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികൾക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാർട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോൺഗ്രസ് പറയുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മലക്കം മറിച്ചിലിനെ രാഷ്ട്രീയ ചതിയായി കോൺഗ്രസ് കരുതുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഉമ്മൻ ചാണ്ടിയേയും.
മുൻധാരണകളെല്ലാം തെറ്റിച്ച് കോൺഗ്രസിനെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് എം അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച രാവിലെ ചേർന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അണിയറ നീക്കങ്ങൾക്കൊടുവിലാണ് ഇടത്തോട്ട് ചാഞ്ഞ് ഭരണം പിടിക്കാൻ മാണി വിഭാഗവും കരുക്കൾ നീക്കിയത്. ഇതിന് പിന്നിൽ ജോസ് കെ മാണിയായിരുന്നു. ലണ്ടനിൽ ഇരുന്ന് ജോസ് കെ മാണി ചരട് വലിച്ചു. യുഡിഎഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോൺഗ്രസ് അവസാന നിമിഷം അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സ്വയം നേതാവാകാനുള്ള ജോസ് കെ മാണിയുടെ കരുനീക്കമായിരുന്നു ഇതിനെല്ലാം പിന്നിൽ. ഈ നീക്കത്തെ മാണി തള്ളിപ്പറഞ്ഞില്ല. പകരം പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തെ എതിർക്കുന്നവർ ഒരുമിച്ചത്.
പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫാണ് ഇതിനെ ആദ്യം എതിർത്തത്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് പാർട്ടികളുടെ ലയനത്തോടെയാണ് മാണി ഗ്രൂപ്പിലെത്തിയത്. എന്നാൽ തോമസ് ഉണ്ണിയാടനെ പോലെ മാണിയുടെ വിശ്വസ്തനെന്ന പ്രതിച്ഛായ ഉള്ളവർ പോലും ജോസ് കെ മാണിയെ തള്ളി പറഞ്ഞു. സി.പി.എം ബാന്ധവത്തിന് ഇല്ലെന്നും കോൺഗ്രസാണ് മികച്ചതെന്നും നിലപാട് എടുത്തു. ഇതോടെയാണ് മാണി ഗ്രൂപ്പിലെ കലാപത്തിന് പുതു രൂപം വന്നത്. എംഎൽഎമാരുടെ യോഗം മാണി വളിച്ചപ്പോൾ ജോസഫും മോൻസും എത്തിയില്ല. സിഎഫ് തോമസിനെ നിർബന്ധിച്ചാണ് യോഗത്തിനെത്തിയത്. സിഎഫും ജോസ് കെ മാണിക്ക് എതിരാണെന്ന് വന്നു. ഇതിനൊപ്പം മാണിയുടെ വിശ്വസ്തരായ പലരും ജോസഫിനെ വിളിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജോസഫ് മനസ്സ് തുറന്നിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് ജോസഫ് മുമ്പ് മാണിയുമായി അടുത്തത്. സ്വന്തമായി പാർട്ടിയെ നയിക്കാനുള്ള താൽപ്പര്യക്കുറവ് മാത്രമായിരുന്നു ഇതിന് കാരണം. തൊടുപുഴ എംഎൽഎ ആയ ജോസഫിന് തന്റെ പരിമിതികളെ നന്നായി അറിയാം. അതുകൊണ്ട് തന്നെ യാത്രകൾ പതിവാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ജോസഫിന് താൽപ്പര്യമില്ല. തൊടുപുഴയിൽ മാത്രം സജീവമാകാനാണ് ആഗ്രഹം. ഇതുകൊണ്ട് കൂടിയാണ് ഏല്ലാവരും നിർബന്ധിച്ചിട്ടും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജോസഫ് താൽപ്പര്യക്കുറവ് കാട്ടുന്നത്. നിലവിൽ ആറ് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്. ജോസ് കെ മാണിയുടെ സി.പി.എം താൽപ്പര്യത്തോട് വിയോജിച്ച് പാർട്ടി വിട്ടാൽ പകുതിയലധികം പേർ ജോസഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. എന്നിട്ടും ജോസഫ് മനസ്സ് തുറക്കുന്നില്ല. അതിനിടെ ഇടതുപക്ഷത്തോടൊപ്പമുള്ള ഫാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ജോസഫിനെ സമീപിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുണ്ടാക്കിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിനൊപ്പം ലയിക്കും.
ഇടതുമുന്നണിക്കൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. എന്നാൽ ഈ കൂട്ടത്തിൽ ആരും ജയിച്ചില്ല. എങ്ങനേയും ജോസഫിനൊപ്പം കൂടി യുഡിഎഫിലെത്താനാണ് ഫ്രാൻസിസ് ജോർജിന്റെ ശ്രമം. മാണി ഗ്രൂപ്പിനെ ജോസഫ് പിളർത്തിയാൽ അവരെ യുഡിഎഫ് രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി തന്നെ ഈ സൂചന പല നേതാക്കൾക്കും നൽകിയിട്ടുണ്ട്. മാണിയും ജോസ് കെ മാണിയും ഒഴികെ ആരേയും സ്വീകരിക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കോട്ടയത്തെ ചതിക്ക് ഇങ്ങനെ പ്രതികാരം വീട്ടാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. യുഡിഎഫിൽ മാണിയെ അടുപ്പിക്കില്ലെന്ന് തുറന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. കോട്ടയത്തെ ക്രൈസ്തവ രാഷ്ട്രീയം എന്നും യുഡിഎഫിന് അനുകൂലമാണ്. മാണിക്കൊപ്പം നിന്നാൽ അടുത്ത തവണ ജയിക്കാനാകില്ലെന്ന് പല കേരളാ കോൺഗ്രസ് എംഎൽഎമാരും കരുതുന്നു. ഈ സാഹചര്യത്തിലാണ് മാണി കൈവിടാൻ ഇവർ തയ്യാറെടുക്കുന്നതും.
കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ജോസ് കെ മാണിക്കും ഏതെങ്കിലും മുന്നണിയുടെ സഹായം അനിവാര്യമാണ്. കോട്ടയത്തെ കോൺഗ്രസുകാർ തന്നെ കാലുവാരുമെന്ന് ജോസ് കെ മാണി കണക്ക് കൂട്ടുന്നു. അതുകൊണ്ട് കൂടിയാണ് ജില്ലാ പഞ്ചായത്തിലെ സഹകരണത്തിലൂടെ ഇടതു പക്ഷത്തേക്ക് ചേക്കേറാൻ ജോസ് കെ മാണി കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് അതാണ് നല്ലതെന്ന് മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ധാരണയെല്ലാം അട്ടിമറിച്ച് കോട്ടയത്ത് പരീക്ഷണത്തിന് മാണിയും ഒരുങ്ങിയത്. പാർട്ടി ഫോറത്തിലൊന്നും ചർച്ച ചെയ്യാതെ വിശ്വസ്തരെ കൊണ്ട് ഇത് നടപ്പാക്കുകയും ചെയ്തു. ഈ ഏകപക്ഷീയ നീക്കത്തെയാണ് പിജെ ജോസഫിന്റെ പാളയത്തിലുള്ളവർ എതിർത്തതത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനും ശേഷിക്കുന്ന രണ്ട വർഷം കേരള കോൺഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. അതനുസരിച്ച് ജോഷി ഫിലിപ്പ് ആദ്യ ടേം പ്രസിഡന്റായി. എന്നാൽ അപ്രതീക്ഷിതമായി ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഏപ്രിൽ മാസത്തിൽ രേഖാപ്രകാരം ധാരണയുണ്ടാക്കിയ ശേഷമായിരുന്നു രാജി. ജോഷി ഫിലിപ്പ് രാജിവെച്ചതോടെ ഒരു വർഷം കോൺഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് രണ്ട് വർഷം കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഇത് പൊളിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് മോൻസ് ജോസഫിനെ പോലുള്ളവർ പറയുന്നു. ജോസ് കെ മാണിയുടെ ഏകാധിപത്യ ശൈലിയുടെ തുടക്കമാണ് കോട്ടയത്ത് കണ്ടത്. അത് അനുവദിക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.
അതുകൊണ്ട്തന്നെ യു.ഡി.എഫ് അനുകൂല നിലപാടുള്ള ജോസഫ് വിഭാഗം പാർട്ടിയിൽ പിടിമുറുക്കുന്നതിനിടയിൽ കേരള കോൺഗ്രസ് (എം) നിർണായക പാർലമെന്ററി പാർട്ടി യോഗം നാളെ ചേരുന്നത് അതി നിർണ്ണായകമാണ്. പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎൽഎ മാർ ഉയർത്തുന്ന യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാണി പക്ഷത്തുള്ള ഭൂരിപക്ഷം എംഎൽഎമാർ എത്തിയതായും പിളർപ്പ് ആസന്നമാണെന്നുമാണ് പൊതു വിലയിരുത്തൽ. ഈ യോഗത്തിൽ ജോസഫ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകം. കെ.എം. മാണി പാലായിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി വിളിച്ചുചേർത്ത എംഎൽഎ മാരുടെ യോഗം പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർ ബഹിഷ്കരിച്ചിരുന്നു. ജോസഫ് വിഭാഗം മനഃപൂർവം വിട്ടുനിന്നതാണെന്നു മനസിലാക്കി യോഗം മാറ്റിവച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വീണ്ടും പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്.
നിലവിലെ സാഹചര്യത്തിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും മാണിയുടെ ശ്രമം. ഇരുമുന്നണികളുമായി ബന്ധം വേണ്ടെന്ന ചരൽക്കുന്ന് പ്രമേയത്തിൽ ഉറച്ചുനിന്നുള്ള ന്യൂട്രൽ കളിക്കായിരിക്കും മാണി ശ്രമിക്കുക. കോട്ടയത്ത് ഒരാഴ്ച മുമ്പുവരെ മാണി കോൺഗ്രസിനെ അട്ടിമറിക്കുമെന്ന് സൂചന നൽകിയില്ല. കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി പാമ്പാടി അനുഗ്രഹം വാങ്ങാൻ പലായിലെ വസതിയിലെത്തിയപ്പോൾ മാണി അനുഗ്രഹിച്ചു. ഇതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക തീർന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥി സഖറിയാസ് കുതിരവേലി സി.പി.എം പിന്തുണയോടെ കറുത്ത കുതിരയായി പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. മാണിഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധത്തകർച്ച ഇതോടെ പൂർണ്ണമായി. മാണിയോട് മൃദുസമീപനം പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയസദാചാരമില്ലായ്മയുടെ പ്രതീകമായാണ് മാണിയെ വിശേഷിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്