എസ് ബി ഐ നടത്തിയത് ഇടപാടുകാരുടെ കീശ കൊള്ളയടിക്കാനുള്ള ശ്രമംതന്നെയെന്നു വ്യക്തമാകുന്നു; ബഡ്ഡി ഉപയോക്താക്കൾക്കാണ് സർവീസ് ചാർജെന്നു പറഞ്ഞത് വീണിടത്തു കിടന്നുരുളൽ; ബഡ്ഡിക്ക് എടിഎം സൗകര്യം തുടങ്ങിയിട്ടില്ല; 25 രൂപ പിടിക്കാൻ തീരുമാനിച്ചത് എല്ലാ ഇടപാടുകൾക്കുമെന്നു വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ് ബി ഐ വീണ്ടും ഇടപാടുകാരെ പറ്റിച്ചു. എടിഎം വഴിയുള്ള ഓരോ പണം പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ സർവീസ് ചാർജ് ഈടാക്കാൻ ബാങ്ക് തീരുമാനിച്ചത് എല്ലാവർക്കും ബാധകമാകുന്ന നിലയിലെന്നു വ്യക്തമാകുന്നു. പിന്നീട് വിവാദമായപ്പോൾ അത് ബഡ്ഡി ഇടപാടുകാർക്കു മാത്രമാണെന്നു വീണിടത്തു കിടന്നുരുണ്ടാണ് എസ് ബി ഐ തടി രക്ഷിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബഡ്ഡി ഇടപാടുകാർക്ക് എടിഎം സൗകര്യം നൽകുന്നതിനായി ഇതുവരെ നടപടികളൊന്നുമായിട്ടില്ലെന്നും അതേക്കുറിച്ച് ബാങ്ക് ആലോചിച്ചു വരുന്നതേയുള്ളുവെന്നുമാണ് എസ് ബി ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസമാണ് ജൂൺ ഒന്നുമുതൽ എടിഎം വഴിയുള്ള ഓരോ പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ പിടിക്കാൻ ബാങ്ക് തീരുമാനിച്ച് ഉത്തരവിറക്കിയത്. ജൂൺ ഒന്നു മുതൽ പുതിയ നിരക്കുകൾ ബാധകമാകുമെന്നും ബാങ്കിന്റെ കോർപറേറ്റ് വെബ്സൈറ്റിലൂടെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ ഉത്തരവിലെ അവ്യക്തതയാണെന്നും ബഡ്ഡി മൊബൈൽ വാലറ്റ് ഉപയോഗിക്കുന്നവർ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിനാണ് സർവീസ് ചാർജെന്നും ബാങ്ക് വിശദീകരിക്കുകയായിരുന്നു.
ആദ്യം ഇറക്കിയ സർക്കുലറിൽ അവ്യക്തതയുണ്ടായിരുന്നെന്നു കാട്ടി തിരുത്തിയതും തടിരക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉത്തരവ് വിവാദമായി മണിക്കൂറുകൾക്ക് അകം എടിഎം പിൻവലിക്കലിനുള്ള സർവീസ്ചാർജ് ബഡ്ഡി ഉപയോക്താക്കൾക്കാണെന്ന് ആദ്യംതിരുത്തി. പിന്നീട് മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ പത്ത് ഇടപാടുകളും സൗജന്യമാണെന്നും കൂടുതൽ വിശദീകരണം നൽകി വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. ഇതെല്ലാം പറ്റിയ വീഴ്ച മറയ്ക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ബഡ്ഡി മൊബൈൽ വാലറ്റിനെ എടിഎം സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇതുവരെ യാതൊരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെക്കുറിച്ചു ജൂണിനു ശേഷം ചിന്തിക്കാൻ മാത്രമാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്.അടിയന്തര തുക കൈമാറ്റം (ഐഎംപിഎസ്), കീറിയതും മുഷിഞ്ഞതുമായ നോട്ടുകളുടെ മാറ്റം, എടിഎം ബിസിനസ് കറസ്പോണ്ടൻസ്, പതിനായിരം രൂപവരെയുള്ള ഇടപാടുകൾ നടത്തുന്ന ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ നാലുകാര്യങ്ങൾ ഇനം തിരിച്ചായിരുന്നു ഉത്തരവ്. ഇവയ്ക്ക് സർവീസ് ചാർജ് പുതിയതായി ഈടാക്കുകയോ സർവീസ് ചാർജിൽ മാറ്റം വരുത്തുകയോചെയ്യുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എസ്ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച ഏപ്രിൽ ഒന്നിന് മിനിമം ബാലൻസ് അടക്കമുള്ള കാര്യങ്ങളിൽ പുതിയ നിബന്ധന എസ് ബി ഐ കൊണ്ടുവന്നിരുന്നു. ബ്ലേഡ് കമ്പനികളേക്കാൾ വലിയ കഴുത്തറപ്പാണ് ബാങ്ക് നടത്തുന്നതെന്നായിരുന്നു അന്നുതന്നെ ആരോപണം ഉയർന്നത്. അതിനു പിന്നാലെയാണ് ജൂൺ മുതൽ പുതിയ സർവീസ് ചാർജ് കൊണ്ടുവന്നു ഇടപാടുകാരെ കൊള്ളയടിക്കാൻ ബാങ്ക് നീക്കം നടത്തിയത്. പ്രതിഷേധമുണ്ടായപ്പോൾ ഏതെങ്കിലും വിധത്തിൽ തടിരക്ഷിക്കുക എന്നതുതന്നെയാണ് ബാങ്ക് സ്വീകരിച്ച നയം. വിവാദമായാൽ പിൻവലിക്കാൻ ലക്ഷ്യമിട്ടുതന്നെയാണ് ഉത്തരവിറക്കിയതെന്നും ബാങ്കുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എസ്ബിറ്റിയെ ലയിപ്പിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന കേരളത്തിൽനിന്നുതന്നെയാണ് പുതിയ ഉത്തരവിനെതിരേ എതിർപ്പു ശക്തമായി ഉയർന്നത്. ജൂൺ ഒന്നുമുതൽ ഏർപ്പെടുത്തിയ മാറ്റങ്ങളിൽ ജനങ്ങൾക്കു നേരിട്ടു നഷ്ടമുണ്ടാക്കുന്ന എടിഎം നിബന്ധന ഒഴികെയുള്ളവ അതേപടി നിലനിർത്തിയിട്ടുണ്ടെന്നതുതന്നെയാണ് കൗതുകകരമായ കാര്യം. ഉത്തരവ് പൂർണമായി പിൻവലിക്കാൻ എസ് ബി ഐ തയാറായിരുന്നില്ല. മാത്രമല്ല, പ്രതിഷേധം ശക്തമായപ്പോഴും ഉത്തരവ് തിരുത്തുന്നതിനു പകരം ട്വീറ്റിലൂടെ ചില മറുപടികളായി തങ്ങളുടെ ഉത്തരവിൽ അവ്യക്തതയുണ്ടായെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ബാങ്ക് നൽകിയത്.
വീണ്ടും പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ മാത്രം ഉത്തരവ് പുതുക്കുകയായിരുന്നു. ആദ്യത്തെ ഉത്തരവിൽ ഓരോ വരി ചേർത്ത് വ്യക്തതവരുത്തെന്ന വ്യാജേനെ പ്രതിഷേധത്തിന്റെ മുനയൊടിക്കുക മാത്രമാണ് ബാങ്ക്ചെയ്തത്. അതായത്, സമീപഭാവിയിൽ പുതിയ സർവീസ് ചാർജുകൾ ഈടാക്കുന്നതിനുള്ള തന്ത്രമാണ് ബാങ്ക് തയാറാക്കുന്നതെന്നും സൂചനയുണ്ട്. പുതിയ സർവീസ് ചാർജുകൾ ഈടാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി അക്കൗണ്ടുടമകൾ എസ് ബി ഐയിലെ അക്കൗണ്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതും പുനർചിന്തനത്തിന് ബാങ്കിനെ പ്രേരിപ്പിച്ചു.
ഉത്തരവും പ്രതിഷേധവും ചർച്ച ചെയ്യാൻ ബാങ്ക് ഉന്നതരുടെ യോഗം മൂന്നാറിൽ
അതിനിടെ, എസ് ബി ഐ കേരള സർക്കിൾ ജനറൽ മാനേജർ വിളിച്ചു ചേർത്ത കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം മൂന്നാറിൽ തുടങ്ങി. വിവാദ ഉത്തരവിന് മുമ്പാണ് യോഗം വിളിച്ചതെങ്കിലും ചർച്ചയാകുന്നതു മുഴുവൻ ഉത്തരവും അതിനുശേഷമുണ്ടായ പ്രതികരണവുമാണ്. ബാങ്ക് ഇത്തരത്തിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. താൽകാലികമായി ഉത്തരവ് പിൻവലിച്ചെങ്കിലും മറ്റെന്തെങ്കിലും മാർഗത്തിൽ കൂടുതൽ ചാർജുകൾ ഏർപ്പെടുത്തും. ഇതെങ്ങനെ വേണമെന്ന കാര്യത്തിൽ കേരളത്തിലെ ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം തേടുക എന്ന ഉദ്ദേശവും യോഗത്തിനുണ്ട്. ചീഫ് ജനറൽ മാനേജർമാരും റീജണൽ മാനേജർമാരും പങ്കെടുക്കുന്ന യോഗം ഇന്നു സമാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍