കേരളത്തിലെ കമ്പനിയിൽ നിന്നുള്ള വേദനാ സംഹാരികൾ സിറിയയിലേക്ക് കടത്തുന്നതിനിടെ ഇറ്റലിയിൽ വെച്ച് പിടികൂടി; കെട്ടുകണക്കിന് മരുന്നുകൾ പിടിച്ചത് തുറമുഖത്തു നിന്നും; യുദ്ധം കൊടുമ്പിരി കൊണ്ടതോടെ 'ജിഹാദി'ലൂടെ 'രക്തസാക്ഷി'ത്വം വരിക്കാനുള്ള ഉറച്ച തീരുമാനത്തിൽ സംഘടനയിൽ ചേർന്ന മലയാളി ഭീകരർ
എം പി റാഫി
കോഴിക്കോട്: യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഐഎസ് സ്വാധീന മേഖലയിലേക്ക് കടത്താനിരുന്ന വേദന സംഹാരികൾ ഇറ്റലിയിൽ നിന്ന് പിടികൂടിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. ഇന്ത്യയിൽ നിന്നും കടത്തിയ കെട്ടുകണക്കിന് മരുന്നുകളുടെ ഉറവിടം കേരളത്തിൽ നിന്നാണെന്നാണ് സംശയിക്കുന്നത്. സിറിയയിലേക്ക് കടത്താനിരിക്കെയാണ് ഇറ്റലി പോർട്ടിൽ നിന്നും കഴിഞ്ഞ ദിവസം മെഡിസിനുകൾ അടങ്ങിയ ബോക്സുകൾ പിടികൂടിയത്.
സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐഎസ് സ്വാധീന മേഖലയിൽ യൂദ്ധം മൂർഛിച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുള്ള അമേരിക്കൻ, അഫ്ഗാൻ സൈന്യങ്ങളുടെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധഭൂമിയിൽ ക്ഷീണവും വിശപ്പുമില്ലാതെ അതിജീവിക്കുന്നതിനുള്ള മരുന്നുകളാകാം ഇതെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം ഐഎസ് മേഖലകളിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ഇവർക്ക് ഖലീഫയിൽ നിന്നുള്ള നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് പലരും സുരക്ഷിത താവളം തേടിക്കഴിഞ്ഞെങ്കിലും 'ജിഹാദി'ലൂടെ 'രക്തസാക്ഷി'ത്വം വരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഭൂരിഭാഗം പേരും.
ഇവർക്ക് യുദ്ധഭൂമിയിൽ പോരാടുന്നതിനും ക്ഷീണം, വിശപ്പ് എന്നിവയിൽ നിന്നും മുക്തി നേടുന്നതിനുമാകാം വേദന സംഹാരികളും മറ്റു മെഡിസിനുകളുമെന്നാണ് സംശയിക്കുന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ഇത്തരത്തിലുള്ള ഡ്രഗ്സുകളും മെഡിസിനുകളും വ്യാപകമായി എത്തുന്നുണ്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം കണ്ടെത്തിയിരുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നും മെഡിസിൻ എത്തിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകൾ ഇന്ത്യയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ എവിടെ നിന്നാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അതേസമയം, അന്വേഷണം കേരളത്തിലേക്കെത്തുന്നതായാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന. കേരളത്തിലെ ഒരു കമ്പനിയുടെ മരുന്നുകൾ ഇക്കൂട്ടത്തിലുണ്ട്. ഇതാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇടയാക്കിയിട്ടുള്ളത്.
ഇന്ത്യയിൽ നിന്ന് ശ്രീലങ്കവഴി യു.എ.ഇയിലേക്കും ഇവിടെ നിന്നും ഇറ്റലിയിലേക്കുമാണ് മരുന്നുകൾ എത്തിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്നും സിറിയയിലേക്ക് കടത്തുന്നതിനിടെയാണ് പരിശോധനക്കിടെ പിടികൂടിയിട്ടുള്ളത്. കടൽ മാർഗമാണ് ഇറ്റലി വരെ എത്തിയത്. ട്രോമറ്റമോൾ അടക്കമുള്ള വേദനാ സംഹാരികൾ ഇക്കൂട്ടത്തിലുണ്ട്. വിശപ്പും ക്ഷീണവുമില്ലാതിരിക്കാനുള്ള പ്രത്യേകം ഉത്തേജക മരുന്നുകളുമുണ്ടെന്നാണ് വിവരം. ഇറ്റലിയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗർ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കുകയായിരുന്നു ഇക്കാര്യങ്ങൾ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരുന്നുകൾ എവിടെ നിന്നാണ്, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ എൻ.ഐ.എ അന്വേഷിച്ചു വരികയാണ്. കടത്തുന്നതിനായി സഹായിച്ചവരെ കുറിച്ചും അന്വേഷിക്കും. മരുന്നുകൾ ഐസിസ് ക്യാമ്പിലേക്കാണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
അതേസമയം, ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയ വിവിധ രാജ്യക്കാരോട് തിരിച്ചു പോകാൻ ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി നിർദ്ദേശം നൽകിയതായി വിവരമുണ്ട്. യുദ്ധം മൂർച്ഛിച്ച സാഹചര്യത്തിൽ യുദ്ധത്തെ നേരിടുകയോ അല്ലെങ്കിൽ സ്വന്തം നാട്ടിലേക്കു മടങ്ങി ഖിലാഫത്ത് സ്ഥാപിക്കുകയോ ചെയ്യാനാണ് ആഹ്വാനം. എന്നാൽ ദാറുൽ ഖുഫ്റിലേക്ക് മടങ്ങാതെ ഇവിടെ നിന്നും 'രക്തസാക്ഷിത്വം' വരിക്കാനായി ഭൂരിഭാഗവും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. അതേസമയം ചിലർ സുരക്ഷിത താവളങ്ങൾ തേടി പോയവരുമുണ്ട്. കേരളത്തിൽ നിന്ന് പോയ മലയാളി സംഘത്തോട് നാട്ടിലേക്കു വരാൻ പലതവണ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു. ജിഹാദിനായാണ് ഇവിടെ എത്തിയതെന്നും മരണം വരിക്കാനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അവരുടെ മറുപടി. യുദ്ധം ശക്തമായ സാഹചര്യത്തിൽ മൂന്ന് മാസം മുമ്പും അബൂബക്കർ ബാഗ്ദാദി ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയിരുന്നു. എന്നാൽ മലയാളി സംഘം അടക്കമുള്ളവർ തിരിച്ചു
വരാൻ കൂട്ടാക്കിയില്ല.
അതേസമയം, ഇതുവരെ ഐഡന്റിഫൈ ചെയ്യാത്ത ഐഎസിലുള്ളവർക്കായി എൻ.ഐ.എ വല വിരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാങ്ങൾക്ക് ഇതു സംബന്ധിച്ച വിവരം നൽകിയിട്ടുണ്ട്. നിലവിൽ തിരിച്ചറിഞ്ഞ 21 ആളുകളുടെ പേരു വിവരവും എൻ.ഐ.എ എമിഗ്രേഷനിൽ കൈമാറിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിക്കു പോയി തിരിച്ചു വരാത്ത നൂറുകണക്കിനാളുകൾ ഇന്ത്യക്കാരായവർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ ചിലർ ഐഎസ് പോലുള്ള തീവ്രവാദ സംഘങ്ങളിൽ ചേർന്നിട്ടുണ്ടാകാമെനന്ന സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് നിർദ്ദേശം. ഐഎസിൽ പോയി തിരിച്ചു വന്ന സുബ്ഹാനി, കാഞ്ഞങ്ങാട് സ്വദേശി മുഈനുദ്ധീൻ എന്നിവരെ മാസങ്ങൾ കഴിഞ്ഞാണ് എൻ.ഐ.എക്ക് പിടികൂടാൻ സാധിച്ചത്. ഐഎസ് ക്യാമ്പിൽ പോയ ശേഷം യു.എ.ഇയിലേക്കാണ് മുഈനുദ്ധീൻ തിരിച്ചെത്തിയത്. ഇവിടെ നിന്നും പിടികൂടിയാണ് എൻ.ഐ.എ ഇയാളെ കേരളത്തിലെത്തിച്ചത്. ഇതുപോലെ ഇനിയും ആളുകൾ ഉണ്ടാകുമെന്നാണ് എൻ.ഐ.എ കണക്കുകൂട്ടുന്നത്.
യു.എ.ഇ, സൗദി അറേബ്യ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ എംബസികൾക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ ർശനനിയന്ത്രണവും ഏർപ്പെടുത്തി. പാസ്പോർട്ട് നഷ്ടമായതായി കാണിച്ച് യാത്രാരേഖകൾക്ക് സമീപിക്കുന്നവരുടെ കാര്യത്തിൽ കർശന പരിശോധനകൾ നടത്താനാണ് നിർദ്ദേശം. കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയടക്കം യു.എ.ഇയിലെ ജോലി സ്ഥലത്തു നിന്നാണ് ഇസ്ലാമിക്ക്
സ്റ്റേറ്റിലേക്ക് ചേക്കേറിയിരുന്നത്. രണ്ട് വർഷം മുമ്പ് കോഴിക്കോട് സ്വദേശിയായ മറ്റൊരു യുവാവ് യുഎയിൽ നിന്നും ഐഎസിലെത്തി കൊല്ലപ്പെട്ടിരുന്നു. ജോലി സ്ഥലങ്ങളിൽ നിന്നും ഭീകരവാദി സംഘങ്ങളിലെത്തിയവർ തിരിച്ചു വരാനുള്ള സാധ്യതകൾ ഏറെയാണ്.
ഇന്ത്യയിൽ നിലവിൽ ഐഡന്റിഫൈ ചെയ്തവർ ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ മാർഗം എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സ്വന്തം രാജ്യത്തെത്തി പരിശീലനം സിദ്ധിച്ച ഇവർ 'ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏറെ അപകടകരമാണ്. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഐഎസ് ആധിപത്യ മേഖലകൾ നഷ്ടമായി തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ അഫ്ഗാൻ പ്രവിശ്യകളിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സ്വാധീനവും ഇല്ലാതായി വരികയാണ്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടര മാസമായി തുടർച്ചയായി അമേരിക്കൻ ആക്രമണം
നടന്നു കൊണ്ടിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍