വധുവിനെ കിട്ടാനില്ല! കേരളത്തിലെ സവർണ ഹിന്ദുയുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു; ജാതിയും ജാതകവും വേണ്ടെന്ന് പരസ്യം ചെയ്തിട്ടും രക്ഷയില്ല; അനാഥാലയങ്ങളിൽ വരെ മംഗല്ല്യത്തിനായി ക്യൂ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്ന് മനഃശാസ്ത്രജ്ഞരും
കെ വി നിരഞ്ജൻ
കോഴിക്കോട്: 'നമ്പൂതിരി യുവാവ്, 39വയസ്സ്, സ്വകാര്യസ്ഥാപനത്തിൽ ഉയർന്നജോലി, ജാതകവും ജാതിയും പ്രശ്നമല്ല, ഹിന്ദുസമുദായത്തിൽ നിന്നുള്ള ആർക്കും അപേക്ഷിക്കാം'- കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ വൈവാഹിക പേജിൽ വന്ന ഒരു പരസ്യമാണിത്.അടുത്തകാലംവരെ കടുത്ത യാഥാസ്ഥികരും ജാതി വിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കാത്തവരുമായ സവർണ സമുദായക്കാർ ഇന്ന് ജാതി ഉപേക്ഷിക്കയാണ്. അത് മറ്റെന്തെങ്കിലും സാമൂഹിക പരിഷ്ക്കരണം ലക്ഷ്യമിട്ടാണെന്ന് കരുതരുത്.വിവാഹത്തിന് അനുയോജ്യയായ വധുവിനെ സ്വജാതിയിൽനിന്ന് കിട്ടാതെ വരുമ്പോഴാണ് ഇവരിൽ പലരും 'വിപ്ളവകാരികളാവുന്നത'്.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ളെന്നാണ് മാരേജ് ബ്യൂറോ നടത്തിപ്പികാരും പറയുന്നത്.നമ്പൂതിരി, നായർ വിഭാഗങ്ങളിലും അതിന്റെ ഉപജാതികളായ വർമ്മ, മോനോൻ, അടിയോടി, തുടങ്ങിയ വിഭാഗങ്ങിലൊക്കെയുള്ള ചെറുപ്പക്കാർ വധുവിനെ കിട്ടാതെ അവസാനം ജാതി പ്രശ്നമല്ളെന്ന് പറഞ്ഞ് പരസ്യം ചെയ്യാൻ തയാറാവുകയാണ്.
ഇങ്ങനെ അനാഥാലയങ്ങളിൽനിന്ന്വരെ വിവാഹംചെയ്തവർ ഈ സമുദായങ്ങളിൽ നിരവധിയാണ്.സാമൂഹിക ക്ഷേമവകുപ്പിന്റെ കണക്കുകൾ പ്രകാരം തന്നെ കഴിഞ്ഞ രണ്ടുവർഷങ്ങളായി കേരളത്തിലെ അനാഥാലയങ്ങളിൽനടന്ന് 200ലേറെ ഹൈന്ദവ വിവാഹങ്ങളിൽ ഭൂരിഭാഗത്തിലും വരനായത്തെിയത് ബ്രാഹ്മണ-നായർ സമുദായങ്ങളിൽ പെട്ടവരാണ്.ഇതിന്റെ എത്രയേ ഇരട്ടിപേർ അനാഥാലയങ്ങളിൽനിന്ന് വധുവിനെ കണ്ടത്തൊനുള്ള ഫോർമാലിറ്റികളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.കേരളത്തിലെ അനാഥാലയങ്ങളിൽ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ നീങ്ങിയിരിക്കയാണ്.പാലക്കാടും-കോഴിക്കോടുമായി ഈയിടെ നടന്ന രണ്ടുവിവാഹങ്ങളിൽ വധു ഒഡീഷക്കാരിയായിരുന്നു.
കേരളത്തിലെ സവർണ സമുദായത്തിൽപെട്ട മധ്യവർഗ യുവാക്കൾ അനുഭവിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി ഇത് മാറിയിരിക്കയാണെന്നാണ് കോഴിക്കോട് സുമംഗല മാരേജ് ബ്യൂറോയിലെ അജിത്ത് പറയുന്നത്.' പ്രധാനമായും ഈ സമുദായങ്ങളിലെ സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തിൽ ഏറ്റവും പ്രധാനഘടകമായി വന്നത്.സ്ത്രീകൾ നന്നായി പഠിച്ച് ഉയർന്ന ജോലിനേടുമ്പോൾ പുരുഷരിൽ ഒരു വലിയവിഭാഗവും അവിടെതന്നെ നിൽക്കുകയാണ്. അങ്ങനെ വരുമ്പോൾ പരമ്പരാഗത തൊഴിൽ ചെയ്തുവരുന്നവരും, വിദ്യാഭ്യാസപരമായും സാമ്പത്തികപരാമയും അൽപ്പം പിന്നോക്കം നിൽക്കുന്നവരും, വല്ലാതെ പിറകോട്ടടിക്കുന്നു'-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സമുദായങ്ങളിൽ സർക്കാർ ജോലിയടക്കമുള്ള സുരക്ഷിതമേഖലയെക്കുറിച്ചുള്ള കമ്പം ശക്തമായിരിക്കയാണെന്ന് കോഴിക്കോട്ടെ ക്ളിനിക്കൽ സൈക്കോളജിസ്റ്റു ഫാമിലി കൗൺസിലറുമായ ഡോ.ആശ ചൂണ്ടിക്കാട്ടുന്നു.' കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വം പ്രധാന വിഷയമായി എടുക്കുന്നതോടെ, സർക്കാർ ജോലിയില്ലാത്ത നായർ യുവാക്കൾക്ക്ും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥ വരികയാണ്.ഇതോടൊപ്പം ജാതകം,പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങൾ കൂടിയാവുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായി. നല്ല പ്രായത്തിൽ മുഴുവൻ ജാതകപൊരുത്തം നോക്കി നടക്കുന്നവർ 35 വയസ്സ് കഴിയുന്നതോടെയാണ് മടുത്ത് ജാതക വിരോധികളാവുന്നത്.അപ്പോഴേക്കും അവർ വിവാഹ കമ്പോളത്തിൽനിന്ന് ഏതാണ്ട് പുറത്താകുകയും ചെയ്യും.'- ഡോ.ആശ പറഞ്ഞു.
ബ്രാഹ്മണ സമുദായമൊക്കെ സ്വജാതി വിവാഹങ്ങൾക്ക് കടുത്ത പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടുന്നത്.ഐ.ടി ഫീൽഡിലേക്കും മറ്റുമായി എത്തുന്ന ഇവിടുത്തെ പെൺകുട്ടികൾ സമുദായം നോക്കാതെ തങ്ങൾക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റിൽ ചെയ്യുന്ന അവസ്ഥയുണ്ട്.ബുദ്ധിയും ഊർജവുമുള്ള യുവാക്കളും യുവതികളുമൊക്കെ പുറംനാട്ടിലേക്ക് വലിയ ശമ്പളമുള്ള ജോലിക്കായി പോവുന്നതോടെ കേരളത്തിലെ പല ബ്രാഹ്മണ തെരുവുകളും അഗ്രഹാരങ്ങളും ഇന്ന് വയോധികസദനങ്ങൾക്ക് സമാനമായ അവസ്ഥയിലാണ്്.
പാലക്കാട് കൽപ്പാത്തി തെരുവിലെ അഗ്രഹാരങ്ങളിലൊക്കെ നിങ്ങൾക്ക് ഇപ്പോൾ വയോധികരെ മാത്രമേ കാണാൻ കഴിയൂ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താൽ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവർക്ക് ഇപ്പോൾ മൗനത്തിലാണ്.ചൊവ്വാദോഷത്തിന്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവർക്ക് ഇപ്പോൾ ജാതകംതന്നെ പ്രശ്നമല്ലാതായിരക്കുന്നു!
ജാതകവും ജോൽസ്യവുമടക്കമുള്ള അന്ധവിശ്വാസങ്ങൾ അവരുടെ ആഭ്യന്തര വൈരുധ്യങ്ങൾകൊണ്ടുതന്നെ തകരുകയാണെന്നും, യുക്തിവാദികൾ നടത്തിയ കാമ്പയിനേക്കാൾ അതാത് മനുഷ്യരുടെ ജീവിതാനുഭവങ്ങളാണ് ഇത്തരം തിരച്ചറിവുകൾ ഉണ്ടാക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായ യു.കലാനാഥൻ 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചു.ഒരുകാലത്ത് ഇത്തരം അന്ധവിശ്വാസങ്ങളെ പൊക്കിക്കൊണ്ടുനടന്നവർ സ്വയം അത് ഉപേക്ഷിക്കേണ്ടിവരുന്നത് കാലത്തിന്റെ വലിയ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത പത്തുവർഷത്തിനുള്ളിൽ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായിരിക്കും അവിവാഹിതരായ പുരഷന്മാരെന്ന് മനഃശാസ്ത്രജ്ഞൻ ഡോ.കെ.എസ് ഡേവിഡും നിരീക്ഷിക്കുന്നു. അനുദിനം മൽസരാധിഷ്ഠിതവും ആർക്കും ആരെയും നോക്കാൻ നേരവുമില്ലാത്ത ഈ ലോകത്ത് ഇങ്ങനെ ഒറ്റപ്പെട്ടുപോവുന്നവരുടെ അവസ്ഥ എന്താകുമെന്നും അദേഹം ചോദിക്കുന്നു.
ഇന്ന് ഓരോ മാരേജ് ബ്യൂറോകളിലും ഓൺലൈൻ സൈറ്റുകളിലും സവർണ സമുദായങ്ങളിലെ മുപ്പത്തിയഞ്ച് കഴിഞ്ഞ അവിവാഹിതരുടെ നൂറുകണക്കിന് പ്രൊപ്പോസലുകളാണ് ഒന്നുമാവാതെ കിടക്കുന്നത്.ഈ സാഹചര്യത്തിലാണ്് അനാഥാലയങ്ങളിലെ പെൺകുട്ടികൾക്ക് ഒരു 'ജീവിതം കൊടുക്കാൻ' വരെ അവർ തയാറാവുന്നത്. എന്നാൽ അതിനുള്ള നടപടി ക്രമങ്ങളും അത്ര എളുപ്പമല്ല. ഇവിടെയും ഇപ്പോൾ കടുത്ത മൽസരമാണ്.നിങ്ങളുടെ ബാങ്ക് ബാലൻസ് തൊട്ട് സ്വഭാവംവരെ വിലയിരുത്തിയതിന് ശേഷമേ അധികൃതർ വിവാഹത്തിന് പച്ചക്കൊടി കാണിക്കൂ.അതുകൊണ്ടാണ് ചിലർ അന്യസംസ്ഥാനങ്ങളിലേക്ക് തിരിക്കുന്നതും. എതായാലും ഓർഫനേജിലെ പെൺകുട്ടികളെ നിരത്തി നിർത്തിയുള്ള 'പ്രാഞ്ചിയേട്ടൻ മോഡൽ' സമൂഹവിവാഹത്തിന്റെയൊന്നും ആവശ്യം ഇനിയുള്ള കാലത്ത് ഉണ്ടാവില്ലെന്നും ചുരുക്കം.
Stories you may Like
- താലി കെട്ട് കഴിഞ്ഞു; വരന്റെ വീട് കണ്ടു ഞെട്ടി; ബന്ധം വേർപെടുത്തണമെന്ന് വധു
- ജാതി സംവരണത്തിനെതിരെ എൻഎസ്എസ്
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- വധു കാമുകനൊപ്പം പോയി, വധുവില്ലാതെ വീട്ടിലേക്കില്ലെന്ന് വരൻ; ഒടുവിൽ
- വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് യുവാവിനെ പിടികൂടി വധു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍