ടാറ്റയ്ക്കും ബിർളയ്ക്കും കെഎസ്ഇബി വൈദ്യുതി നൽകുന്നത് തുച്ഛമായ വിലയ്ക്ക്; അതിസമ്പന്നരുടെ സ്വിമ്മിങ് പൂളുകൾക്ക് പോലും തുച്ഛമായ തുക; സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് ഷോക്കടിപ്പിക്കുന്ന വിധത്തിൽ ഉയർന്ന നിരക്കും; ചാർജ്ജ് നിർണയ അധികാരം ഉദ്യോഗസ്ഥ കമ്മീഷന് നൽകിയതോടെ കോളടിച്ചത് വൻകിടക്കാർക്ക്: നിരക്കു വർദ്ധനവിൽ വൻ അഴിമതിയെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മഴയുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് വൈദ്യുതോൽപ്പാദനം കടുത്ത പ്രതിസന്ധിയിലാണ്. ഇടുക്കി അണക്കെട്ടിൽ വെള്ളം കുറവായതിനാൽ വൈദ്യുതി ഉൽപ്പാദവനും കുറവാണ്. എങ്കിലും പവർക്കട്ടിലേക്ക് ലോഡ് ഷെഡ്ഡിംഗിലേക്കോ പോകാതെ കെഎസ്ഇബി ഇത്തവണ കൈകാര്യം ചെയ്തു. എന്നാൽ, ഇതിനിടെ ജലദൗർലഭ്യത്തിന്റെ പേര് പറഞ്ഞ് വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിക്കുകയാണ് കെഎസ്ഇബി ചെയ്തത്. സാധാരണക്കാർക്ക് അധികഭാരം സമ്മാനിച്ചപ്പോഴും വമ്പന്മാർക്ക് ഈ നിരക്കു വർദ്ധനവിൽ പരിക്കേറ്റില്ലെന്നതാണ് വാസ്തവം. ഇതോടെ വൈദ്യുതി നിരക്കു വർദ്ധനവിന് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കെഎസ്ഇബിക്ക് ഇപ്പോൾ കേന്ദ്രപൂളിൽ നിന്നും മറ്റും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി യഥേഷ്ടം ലഭിക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെ കുറഞ്ഞ തുകയ്ക്ക് വൈദ്യുതി കിട്ടുമ്പോഴും സാധാരണക്കാർക്ക് ഗുണം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഈ ആനുകൂല്യം മുഴുവനും എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ എന്ന ഓമന പേരിൽ അറിയപ്പെടുന്ന അതിസമ്പന്നരായ കുത്തക മുതളാളിമാർ കൊണ്ടു പോകുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ടാറ്റക്കും ബിർലക്കുമൊക്കെ ഒരു യൂണിറ്റ് വൈദ്യുതിക്ക് സംസ്ഥാന വൈദ്യുതി ബോർഡ് ഈടാക്കുന്നത് കുറഞ്ഞ നിരക്കാണ്.
യൂണിറ്റൊന്നിന് 5 രൂപ മാത്രമാണ് ഇത്തരക്കാരിൽ നിന്നും ഈടാക്കുന്നത്. എന്നാൽ, പ്രതിമാസ ഉപയോഗം 250 യൂണിറ്റ് വരെയുള്ള സാധാരണക്കാരന്റെ കയ്യിൽ നിന്നും വൈദ്യുതി ബോർഡ് കൊള്ളയടിക്കുന്ന അവസ്ഥയാണ്. യൂണിറ്റൊന്നിന് ഈടാക്കുന്നതാകട്ടെ 7. 50 രൂപയും. ഇതേ സമയം തന്നെയാണഅ ടാറ്റയുടെ കണ്ണൻ ദേവന് കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നൽകുന്നതും. 4.60 രൂപയാണ് കണ്ണൻ ദേവനിൽ നിന്നും ഈടാക്കുന്നത്. ടാറ്റയ്ക്ക് മുമ്പിൽ പിണറായിയും മണിയും അടക്കമുള്ളവർ മുട്ടുമടക്കുന്നു എന്നതാണ് വാസ്തവം.
സർവ്വീസെന്ന നിലയിലും പൊതു ജനതാൽപ്പര്യർത്ഥവും സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 200 കോടി സബ്സിഡി നൽകി സർവീസ് നടത്തുന്ന കെഎസ്ആർടിക്ക് പോലും വൈദ്യുതി വകുപ്പ് പരിഗണന നൽകുന്നില്ല. കോർപ്പറേഷൻ യൂണിറ്റ് ഒന്നിന് ഏഴു രൂപ നിരക്കിലാണ് വൈദ്യുതി നൽകുന്നത്. അതേസമയം തന്നെ കോടികൾ മുടക്കി പണിയുന്ന മെട്രോയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയുമുണ്ട്. 6000 കോടി മുക്കി പണിയുന്ന കൊച്ചി മെട്രോയിൽ നിന്നും ഈടാക്കുന്ന വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 4. 80 രൂപാ മാത്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന വൈദ്യുതി നിരക്കിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 5. 50 രൂപയാണെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് യൂണിറ്റൊന്നിന് 9 രൂപയാണ്. എന്നാൽ, അതിസമ്പന്നർ ഉപയോഗിക്കുന്ന സ്വിമ്മിങ് പൂളുകൾക്ക് പോലും കുറഞ്ഞ വൈദ്യുതി നിരക്കാണ് ഈടാക്കുന്നത്. ഇവർക്ക് വൈദ്യുതി നിരക്ക് 6. 50 രൂപ മാത്രമാണ്.
ഹൈടെൻഷൻ ഉപഭോക്താക്കൾ എന്ന പേരിൽ വൻകിട വ്യവസായികളിൽ നിന്നും യൂണിറ്റൊന്നിന് 5. 30 രൂപ വാങ്ങുന്ന വൈദ്യുതി ബോർഡ് സ്വകാര്യ ആശുപത്രികളിൽ നിന്നും ധർമ്മാശുപത്രികളിൽ നിന്നും വാങ്ങുന്നത് യൂണിറ്റൊന്നിന് 8. 50 രൂപ എന്ന നിരക്കിലാണ്. ഈ അധിക നിരക്കൊക്കെ രോഗികളിൽ നിന്നും ഈടാക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ പാൽ എത്തിക്കുന്ന മിൽമ അടക്കമുള്ള മിൽക്ക് പ്ലാനുകളിൽ നിന്നും യൂണിറ്റൊന്നിന് 9. 30 രൂപയാണെന്നിരിക്കേ വൻകിട വ്യവസായികളിൽ നിന്നും 5. 40 രൂപ മാത്രം ഈടാക്കുകയും ചെയ്യുന്നു.
വൻകിട വ്യവസായികൾക്കും വൈദ്യുതി ഈടാക്കാൻ സംസ്ഥാനത്തെ ഇടതു മുന്നണിയിലൂടെയും ഐക്യ മുന്നണിയിലൂടെയും ഉന്നത നേതാക്കളും വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും നിരക്കു നിശ്ചയിക്കുന്ന റഗുലേറ്റി കമ്മീഷനിലെ അംഗങ്ങളും വളഞ്ഞ വഴിയിലൂടെ കോടികൾ സമ്പാദിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പല സ്ഥാപനങ്ങളിലും ഇവരുടെ ബന്ധുക്കൾ വൻ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
വൻകിട വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി തരപ്പെടുത്തി എടുക്കാൻ അവർ മുന്നിൽ നിർത്തുന്നത് തൊഴിലാളി യൂണിയൻ നേതാക്കളെയാണ്. വൈദ്യുതി നിരക്ക് വർദ്ധനയെ സംബന്ധിച്ച് ഹിയറിംഗുകളിൽ പങ്കെടുക്കാനെത്തുന്ന സംസ്ഥാനതല തൊഴിലാളി യൂണിയൻ നേതാക്കൾക്കു താമസ സൗകര്യം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റുമാണ്. റഗുലേറ്ററി കമ്മീഷന് വിവിധ തൊഴിലാളി യൂണിയനുകൾ നൽകുന്ന നിവേദനങ്ങൾ തയ്യാറാക്കുന്നത് പോലും വൻകിട വ്യവസായികൾ നിയോഗിക്കുന്ന വിദഗദ്ധരാണ്. ആവശ്യങ്ങൾ അവതരിപ്പിക്കുന്നതോ യൂണിയൻ നേതാക്കളും റഗുലേറ്ററി കമ്മീഷൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ഹിയറുംഗുകളിലൊക്കെ സമാന പരാതിയുമായി വൻകിട മുതലാളിമാരുടെ കാണികളായി തൊഴിലാളി യൂണിയൻ നേതാക്കളെത്തുന്നു.
അവരെ സാഹായിക്കാൻ കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെയായി വിദഗ്ദ്ധരും ഹിയറിങ് സമയത്തിന്റെ 90% ഇവർ അപഹരിച്ചെടുക്കും. അതിനായുള്ള ചരടുവലികൾ റഗുലേറ്ററി കമ്മീഷൻ ഉദ്യോഗസ്ഥർ ചെയ്തു കൊടുക്കും. പരാതികളുമായി എത്തുന്ന ഗാർഹിക ഉപഭോക്താക്കൾ അവഗണിക്കപ്പെടുന്നു. അതേസമയം വിഷത്തിൽ പ്രതികരിക്കേണ്ട ജനപ്രതിനിധികൾ പോലും വിഷയത്തിൽ വേണ്ട വിധത്തിൽ ഇടപെടൽ നടത്തുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ സുഖമായി ഉറങ്ങുന്ന ജനപ്രതിനിധികൾ ദിവസക്കൂലിയായി വാങ്ങുന്നത് 10,000 രൂപയോളമാണ്. എന്നിട്ടും ഈ വിഷയം ഉന്നയിക്കാൻ ആരും തയ്യാറാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തുന്ന ചാർജ് വർദ്ധനവിൽ മന്ത്രിക്കോ മന്ത്രി സഭയ്ക്കോ യാതൊരു റോളുമില്ല എന്നും ആക്ഷേപമുണ്ട്. അങ്ങനെയെങ്കിൽ എന്തിനൊരു വൈദ്യുതി മന്ത്രി എന്ന ചോദ്യവും ഉയരുന്നുണ്ട്. വൈദ്യുതി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന രണ്ട് മുൻ വൈദ്യുതി ജീവനക്കാർക്ക് റെഗുലേറ്ററി കമ്മീഷനിൽ അംഗങ്ങളായിരിക്കാൻ പോലും യോഗ്യത ഇല്ലെന്നും ആക്ഷേപമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍