വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങൾക്കെതിരെ എന്നും നിലപാട് എടുത്ത നേതാവാണ് പിണറായി വിജയൻ. എന്നാൽ പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ലോക്കപ്പ് മർദ്ദനങ്ങൾ വാർത്തയായി. ഇതിൽ ഏറ്റവും ക്രൂരമായതുണ്ടായത് നേമം പൊലീസ് സ്റ്റേഷനിലായിരുന്നു. ഇടനിലക്കാരനായെത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തായിരുന്നു വൈരാഗ്യം തീർക്കൽ. പ്രതിസ്ഥാനത്തുണ്ടായിരുന്നത് നേമം പൊലീസ് സ്റ്റേഷൻ എസ് ഐ സമ്പത്തും. സിപിഎമ്മിന് പ്രിയങ്കരനായിരുന്നു സമ്പത്ത്. ഈ രാഷ്ട്രീയക്കരുത്തിലാണ് സമ്പത്ത് നേമം അടക്കി വാണത്. എന്നാൽ സമ്പത്തിനെ ഈ വിഷയത്തിൽ സി.പി.എം അക്ഷരാർത്ഥത്തിൽ കൈവിട്ടു. ചെയ്ത തെറ്റിന് മാന്യമായ ശിക്ഷ കൊടുത്തേ മതിയാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തു. ഇതോടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദ്ദനത്തിൽ അതിവേഗ നടപടിയെടുത്തു. എസ് ഐ സമ്പത്തിനേയും പൊലീസുകാരൻ അജയനേയും സസ്പെൻഡ് ചെയ്തു.
ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമാണ് സമ്പത്തിനെ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരായ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ലോക്കപ്പ് മർദ്ദനത്തിന് പ്രാഥമിക തെളിവുള്ളതു കൊണ്ടാണ് ഇത്. നേരത്തെ പൊലീസ് മേധാവി സെൻകുമാറും ലോക്കപ്പ് മർദ്ദനത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും സമ്പത്തിനെ സസ്പെൻഡ് ചെയ്യാൻ കാരണമായി. സി.പി.എം പിന്തുണയുള്ളതുകൊണ്ട് തന്നെ നടപടിയുണ്ടാകില്ലെന്നാണ് എസ് ഐ സമ്പത്ത് കരുതിയിരുന്നത്. എന്നാൽ സി.പി.എം ജില്ലാ നേതൃത്വത്തിലെ ചിലർ സമ്പത്തിനെ കൈവിടുകയായിരുന്നു. ഈയിടെ ഒരു കേസുമായി ബന്ധപ്പെട്ട് സമ്പത്ത് പറഞ്ഞത് കേട്ടില്ലെന്ന പരാതിയാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെ എസ് എഫ് ഐക്കാരനെന്ന പരിഗണനയും നഷ്ടമായി.
യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലുമാണ് സമ്പത്ത് പഠനം പൂർത്തിയാക്കിയത്. യുണിവേഴ്സിറ്റിയിൽ പഠിക്കുന്ന തുടക്കകാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷമായിരുന്നു സമ്പത്ത്. പാർട്ടി നിഷേധിച്ചപ്പോൾ വിഎസിന് സീറ്റ് വാങ്ങി കൊടുക്കാൻ മറുവിഭാഗം നടത്തിയ പ്രകടനത്തിലും അണിചേർന്നതായി ആരോപണം ഉയർന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെ പഠനം പോലും പ്രതിസന്ധിയിലായി. പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് കൂടുമാറി. എസ് എഫ് ഐ സമരങ്ങളിലെ സജീവസാന്നിധ്യവുമായി. ലോ കോളേജിൽ പഠിക്കുമ്പോഴും ഈ രാഷ്ട്രീയ ബന്ധം തുടർന്നു. പല കേസുകളിലും പ്രതിയായി. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സമ്പത്തിന് ലോ കോളേജ് ഹോസ്റ്റലിലും ബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. ഇതെല്ലാം ക്രിമിനൽ കേസുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ എത്തിയപ്പോൾ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിംഷാ എന്ന വിദ്യാർത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തൻ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് വധക്കേസിൽ ഉയർന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. ഇതിന് കോൺഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോൾ സമ്പത്ത് എസ് ഐ ആയി.
ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോൺഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റിൽ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയിൽ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമ്പത്തിന് വിനയായി. ഇന്റലിജൻസ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകി. ഒരിക്കും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജൻസ് പരാമർശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങൾക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറൻസ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാൽ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖൻ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.
നെയ്യാറ്റിൻകര സ്വദേശി കൂടിയായ സമ്പത്തിന്റെ പ്രശ്നത്തിന് പ്രാദേശിക മാനങ്ങൾ വന്നു. ഇതോടെയാണ് സിപിഎമ്മുകാരനായ സമ്പത്തിനായി നീക്കം സജീവമായത്. ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടു. യുത്ത് കോൺഗ്രസുകാരുടേയും കെ എസ് യുക്കാരുടേയും എതിർപ്പ് അവഗണിച്ച് സമ്പത്തിനെതിരായ കേസുകളെല്ലാം എഴുതി തള്ളി. ഇതോടെയാണ് പൊലീസ് കുപ്പായത്തിൽ സമ്പത്ത് പരിശീലനം തുടങ്ങിയത്. ഇടത് ഭരണകാലത്ത് നെയ്യാറ്റിൻകരയോട് ചേർന്ന നേമത്ത് എസ് ഐയായി രാഷ്ട്രീയ കരുത്ത് കാട്ടുകയും ചെയ്തു. ഇതോടെ യുത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ എസ് ഐയ്ക്കെതിരെ നിരവധി പരാതികൾ ഉയർത്തി. രാഷ്ട്രീയ വിവേചനം ശക്തമായി ആരോപിക്കപ്പെട്ടു. എന്നാൽ സി.പി.എം പിന്തുണ സമ്പത്തിനൊപ്പമായിരുന്നു.
ഇതിനിടെയാണ് കഞ്ചാവുമായി രണ്ട് യുവാക്കളെ നേമം പൊലീസ് പിടികൂടിയത്. ഈ കേസിലെ ചോദ്യം ചെയ്യലുകൾ വിരൽ ചൂണ്ടിയത് മുൻ എസ് എഫ് ഐ നേതാവിന് നേരെയായിരുന്നു. എസ് എഫ് ഐകാലത്ത് സമ്പത്തിന്റെ എതിർചേരിയുടെ നേതാവ്. അതുകൊണ്ട് തന്നെ കഞ്ചാവ് കേസ് കടുപ്പിച്ചു. പല കോണിൽ നിന്ന് സമ്മർദ്ദം എത്തിയിട്ടും കേസുമായി മുന്നോട്ട് പോയി. നേതാവിനെതിരെ കേസ് വന്നില്ലെങ്കിലും യുവാക്കൾക്കെതിരെ ശക്തമായി നടപടി സമ്പത്ത് എടുത്തു. ഇതോടെ പാർട്ടിയിലും പറഞ്ഞാൽ കേൾക്കാത്തവനെന്ന പേര് നേമം എസ് ഐയ്ക്ക് വന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം ഇടിച്ചു തകർത്ത കേസെത്തിയത്. പൊലീസിന്റെ തലപ്പത്ത് സെൻകുമാറാണ്. അതുകൊണ്ട് തന്നെ കണ്ണടയ്ക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ലോക്കപ്പ് മർദ്ദനത്തിൽ പൊലീസ് അന്വേഷണവും നടപടിയും വന്നത്.
തിരുവനന്തപുരം നേമം സ്വദേശിയും യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റിനാണ് നേമം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ മർദ്ദിച്ച് അവശനാക്കിയത്. മർദ്ദനമേറ്റ് അവശനായ സജീറിനെ ആശുപത്രിയിലെത്തിക്കാൻ മനഃപൂർവ്വം പൊലീസ് വൈകിപ്പിക്കുകയും ചെയ്തതായും യൂത്ത് കോൺഗ്രസ് പറയുന്നു. ഒടുവിൽ കോവളം എംഎൽഎ എം വിൻസെന്റ് ഇടപെട്ടാണ് സജീറിന് ചികിത്സയൊരുക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തത്. നേമം ഭാഗത്തെ ജനകീയനും പൊതു പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കോൺഗ്രസുകാരനാണ് സജീർ. പ്രദേശത്തെ രണ്ട് യുവാക്കൾ തമ്മിൽ ചില തർക്കങ്ങളും വാക്കേറ്റവും ഉണ്ടാവുകയും ചെറിയ രീതിയിലുള്ള സംഘർഷം പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോൾ ഒരു യുവാവ് സജീറിനെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് തന്റെയൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് സജീർ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കാനുമായിരുന്നു പൊലീസുകാരുടെ നിർദ്ദേശം.
പിന്നീട് എസ്ഐ സമ്പത്ത് സ്റ്റേഷനിലെത്തിയ ശേഷം ഇവരെ അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. സജീറിനൊപ്പമാണ് യുവാവിനേയും അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിനിടയിൽ എസ്ഐ യുവാവിന്റെ കരണത്ത് അടിക്കുകയായിരുന്നു. പൊതു പ്രവർത്തകനായിട്ടാണ് ഇവിടേക്ക് വന്നതെന്നും കേസിന്റെ സ്ഥിതിഗതികൾ അറിയാൻ വന്നപ്പോൾ മുന്നിൽ വെച്ച് ഒരാളെ ഉപദ്രവിക്കുന്നത് നമ്മളെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞയുടനെ എസ്ഐ സജീറിനെ നേരെ തിരിയുകയായിരുന്നു. നീ ആരെടാ മര്യാദ പഠിപ്പിക്കാൻ എന്ന് ആക്രോശിച്ച് കൊണ്ട് പാറാവിനു നിന്ന പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് അരമണിക്കൂറോളം എസ്ഐയും മറ്റ് പൊലീസുകാരും മർദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് സജീറിന്റെ പുറത്തും അടിവയറ്റിലും മർദ്ദിക്കുകയും ചെയ്തു. ജനനേന്ദ്രീയം തകർക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ബന്ധുക്കളേയും മറ്റ് കോൺഗ്രസ് പ്രവർത്തകരേയും വിവരമറിയിച്ചത്. ഉടൻ തന്നെ ബന്ധുക്കളും മറ്റും സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും സജീറിനെ സ്റ്റേഷനിൽ നിന്നും മാറ്റിയിരുന്നു.
സജീറിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാൽ റിമാൻഡ് ചെയ്യാനായി കൊണ്ട് പോയെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീട് കോവളം എംഎൽഎ വിൻസെന്റ് ഇടപെട്ടാണ് സജീറിനെ തിരുവല്ലം സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ എത്തിയ ബന്ധുക്കളും മറ്റും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സജീറിനെ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ട പോയെങ്കിലും പരിക്ക് ഗുരുതരമാണെന്നും ഇവിടെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴും ചികത്സ നൽകി വിട്ടയക്കാനായിരുന്നു പൊലീസുകാർ ആവശ്യപ്പെട്ടത്. എന്നാൽ അത് പറ്റില്ലെന്നും അടിവയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും പറയുകയായിരുന്നു. ഈ സംഭവമാണ് സമ്പത്തിന്റെ തൊപ്പി തെറുപ്പിക്കുന്നത്.
Stories you may Like
- എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും
- പുരസ്കാര വിവാദത്തിൽ മന്ത്രി സജി ചെറിയാനെ വിമർശിച്ച് വിനയൻ
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്
- കേരളം പിടിക്കാൻ 'തിരുവനന്തപുരത്ത്' വികസന മന്ത്രം
- മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്