കുര്യൻ സാർ പന്തെറിഞ്ഞു: സച്ചിൻ സിക്സറടിച്ചു; ബൗണ്ടറിയിൽ പന്ത് പിടിച്ചത് പത്തനംതിട്ടക്കാരൻ ബിനോയ് വക്കീലും മക്കളും! ചെന്നീർക്കരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ക്രിക്കറ്റ് ദൈവത്തിന്റെ കൈയൊപ്പുമായി മലയാളി സഹോദരങ്ങൾ പഠിക്കാൻ എത്തുന്ന കഥ ഇങ്ങനെ
അരുൺ ജയകുമാർ
പത്തനംതിട്ട: കേന്ദ്രീയ വിദ്യാലയ ചെന്നീർക്കരയിലെ കുട്ടികൾ ആവേശത്തിലാണ്. ക്രിക്കറ്റാണ് ഇവിടുത്തെ കുട്ടികളുടേയും ഇഷ്ട കായിക വിനോദം. അടുത്ത വർഷം സ്കൂളിലെ വാർഷികത്തിന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ തന്നെ എത്തിക്കാനാകുമോ എന്ന ആകാംഷയിലാണ് അദ്ധ്യാപകർ. ഇത്തവണത്തെ സ്കൂൾ പ്രവേശനത്തിനുള്ള എംപി മാരുടെ ക്വാട്ടയിലെ വിവിഐപി സ്കൂളാണ് പത്തനംതിട്ടയിലെ ഈ കേന്ദ്രീയ വിദ്യാലയ. അതിന് കാരണം ഈ സ്കൂളിലേക്ക് എംപി ക്വാട്ടയിൽ പ്രവേശനം നേടിയവർ സച്ചൻ തെണ്ടുൽക്കറുമായി ബന്ധമുള്ളവർ.
കേന്ദ്രീയ വിദ്യാലയ അഡ്മിഷനിൽ എംപിമാർക്ക് ക്വാട്ടയുണ്ട്. ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങൾക്ക് പത്ത് വീതം കുട്ടികൾക്ക് അഡ്മിഷന് ശുപാർശ ചെയ്യാം. ലോക്സഭാ അംഗത്തിന് അവരുടെ മണ്ഡല പരിധിയിലെ സ്കൂളുകളിൽ മാത്രമേ അഡ്മിഷൻ ശുപാർശ നടത്താൻ കഴിയൂ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അവർ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്ത് എവിടേയും കുട്ടികളെ നിർദ്ദേശിക്കാം. എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾക്ക് രാജ്യത്തെ ഏത് സ്കൂളിലേക്കും കുട്ടികളെ അഡ്മിഷനായി ശുപാർശ ചെയ്യാം. ഇത്തരത്തിലെ ശുപാർശ ചെന്നീർക്കര സ്കൂളിലേക്ക് എത്തിയപ്പോഴാണ് അവിടുത്തെ അദ്ധ്യാപകർ ഞെട്ടിയത്.
ഇവിടേയ്ക്കുള്ള എംപി ക്വാട്ടയിൽ രണ്ട് കുട്ടികൾ. അതും ഒരു വീട്ടിൽ നിന്ന്. അയിരൂർ നോർത്തിലെ ശിവമയമെന്ന വീട്ടിൽ നിന്ന് ആദിത്യയും അർജുനും സച്ചിൻ തെണ്ടുൽക്കറുടെ ശുപാർശയിൽ അഞ്ചാം ക്ലാസിൽ പഠനത്തിനെത്തുന്നു. ബിനോയ് എന്ന ആളുടെ മക്കളാണ് രണ്ടു പേരും. ഇത് ചെന്നീർക്കര സ്കൂളിൽ അതിവേഗം വാർത്തയായി പടർന്നു. സച്ചിന്റെ കൂട്ടുകരാന്റെ മക്കൾ പഠിക്കാനെത്തുന്നുവെന്നാതായിരുന്നു പ്രചരണം. ക്രിക്കറ്റ് ദൈവത്തെ നേരിട്ടറിയാവുന്നവർക്കൊപ്പം പഠിക്കുന്ന ത്രില്ലിലേക്ക് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളെത്തി. എംപിമാരുടെ ശുപാർശ പട്ടികയായെങ്കിലും ആദിത്യയും അർജുനും ഇതുവരെ അഡ്മിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ഏതായാലും സച്ചിന്റെ ക്വാട്ടയിൽ എങ്ങനെ മലയാളികളെത്തിയെന്ന കൗതുകം സ്കൂളിനെ ആവേശത്തിലാക്കി.
വിവിഐപികളിൽ നിന്ന് തന്നെ കാര്യങ്ങൾ തിരക്കാമെന്ന് നിശ്ചയിച്ച് അദ്ധ്യാപകരും കുട്ടികളും കാത്തിരിക്കുന്നതിനിടെയാണ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്. അഭിഭാഷകനാണ് ബിനോയ്. ഭാര്യ സീനാ ബിനോയിയും അഡ്വക്കേറ്റ്. ഇവർക്ക് സച്ചിനെ നേരിട്ട് അറിയാമോ എന്നും മറുനാടൻ അനേഷിച്ചു. എന്നാൽ ഇരുവർക്കും സച്ചിനെ അറിയില്ലെന്ന് വ്യക്തമായി. ഇവർക്കും സച്ചിനോട് ആരാധനമാത്രമേ ഉള്ളൂ. നേരിട്ട് കണ്ടിട്ട് പോലുമില്ല. പിന്നെ എങ്ങനെ സച്ചിന്റെ പട്ടികയിൽ അഞ്ചാ ക്ലാസിൽ പഠിക്കാൻ ഇവരുടെ കുട്ടികൾക്ക് അർഹത കിട്ടി. അവിടെയാണ് ക്ലൈമാക്സ്. പിജെ കുര്യൻ ഇഫക്ട്.
പത്തനംതിട്ടയുടെ സ്വന്തം കുര്യൻ സാറാണ് രാജ്യസഭയിലെ ഉപാധ്യക്ഷൻ. സച്ചിനുമായി അടുത്ത ബന്ധമുണ്ട്. പത്തനംതിട്ടക്കാരുടെ ആഗ്രഹങ്ങളും ആവേശവുമാണ് കുര്യൻ സാറിന്റെ രാഷ്ട്രീയ കുതിപ്പിലും നിർണ്ണായകം. ബിനോയും കുട്ടികളുടെ അഡ്മിഷന് സഹായം അഭ്യർത്ഥിച്ചത് പിജെ കുര്യനോടാണ്. രാജ്യസഭാ അംഗമായ കുര്യൻ പക്ഷേ ഇത്തവണ മറ്റ് പലർക്കും അഡ്മിഷൻ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ബിനോയിയുടെ ആവശ്യം സ്വന്തം അക്കൗണ്ടിൽ നിവർത്തിക്കാനും വയ്യ. ഇതോടെയാണ് സച്ചിൻ തന്ത്രം പയറ്റിയത്.
രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിൽ സച്ചിനുമായി കുര്യന് അടുത്ത ബന്ധമുണ്ട്. തനിക്ക് വേണ്ടപ്പെട്ട രണ്ട് പേർക്ക് നോമിനേറ്റഡ് അംഗമായ സച്ചിനോട് ചെന്നീർക്കരയിലെ സ്കൂളിൽ അഡ്മിഷൻ വേണമെന്ന് കുര്യൻ സാർ ആവശ്യപ്പെട്ടു. അത് അക്ഷരം പ്രതി സച്ചിൻ അംഗീകച്ചു. അങ്ങനെ വിവിഐപി പരിവേഷവുമായി ചെന്നീർക്കാര സ്കൂളിൽ ആദിത്യയും അർജുനും പഠിക്കാനെത്തുകയാണ്. പല നിർണ്ണായകാവശ്യങ്ങൾക്കും കുര്യൻ സച്ചിന്റെ സഹായം ഉപയോഗിക്കാറുണ്ട്.
രാജ്യസഭാ എംപിയെന്ന നിലയിൽ ഇന്ത്യയിലെവിടേയും നോമിനേറ്റഡ് അംഗമായ സച്ചിന് എംപി ഫണ്ട് ചെലവഴിക്കാം. സച്ചിന്റെ എംപി ഫണ്ട് കേരളത്തിലെ ചില പദ്ധതികൾക്കും എത്തിയതിന് പിന്നിലും കുര്യൻ സാറിനോടുള്ള ക്രിക്കറ്റ് ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍