തരൂരിനെ കുടുക്കാനായി റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകൾ ടൈംസ് നൗവിൽനിന്ന് മലയാളി മാധ്യമപ്രവർത്തക അടിച്ചു മാറ്റിയത്; മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനൽ കേസെടുത്ത് മുംബൈ പൊലീസ്; തിരിച്ചടി വനിതാ ജേർണലിസ്റ്റ് അർണാബിനോട് തെറ്റിപ്പിരിഞ്ഞ് ചാനൽ വിട്ടതിനു പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രാജ്യത്തെ കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ പുതിയ ചാനലുമായി രംഗത്തെത്തിയ അർണാബ് ഗോസ്വാമി കൂടുതൽ പ്രതിസന്ധിയിലേക്ക്. അഭിഭ്രായഭിന്നതയെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തക ചാനൽ വിട്ടതിനു പിന്നാലെ അർണാബിനെതിരേ പൊലീസ് കേസും വന്നിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകൾ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയാണ് അർണാബിനെതിരേ മുംബൈ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അർണാബ് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ടൈംസ് നൗ. ഈ ചാനലിലെ പ്രൈംടൈം വാർത്താ അവതരണമാണ് അർണാബിനെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ അല്ലെങ്കിൽ കുപ്രസിദ്ധനായ മാധ്യമപ്രവർത്തകനാക്കിയത്. നേഷൻ വാട്സ് ടു നോ എന്ന ആക്രോശവുമായി അർണാബ് കത്തിക്കയറുമ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പലരും ഓടി രക്ഷപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്. എന്നാൽ അർണാബിന്റെ വീറും വാശിയും മോദിയെയും ബിജെപിയെയും പ്രതിരോധിക്കാനും പ്രശംസിക്കാനും വേണ്ടി മാത്രമാണെന്ന കടുത്ത വിമർശനവും ഉയർന്നു.
ടൈംസ് നൗവിൽനിന്ന് അപ്രതീക്ഷിതമായി രാജിവച്ച അർണാബ് മെയ് ആറിന് പുതിയ ചാനലുമായി രംഗത്തെത്തി. ചാനലിന്റെ രണ്ടാമത്തെ വലിയ ബ്രേക്കിങ് ന്യൂസ് ആയിരുന്നു ശശി തരൂരിനെതിരായ ആരോപണം. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ തരൂരിനെ പ്രതിസ്ഥാനത്തു നിർത്തുന്നതായിരുന്നു റിപബ്ലിക് ടിവിയുടെ വാർത്ത. ഡൽഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 307ാം നമ്പർ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം 347ാം നമ്പർ മുറിയിലേക്കു മാറ്റിയെന്നാണ് ചാനൽ ആരോപിച്ചത്. ഇതു തെളിയിക്കാനായി 19 ഫോൺ സംഭാഷനങ്ങളുടെ ഓഡിയോ ടേപ്പുകൾ ചാനൽ രണ്ടു ദിവസമായി പുറത്തുവിട്ടു. ടൈംസ് നൗവിലെ തന്നെ മുൻ റിപ്പോർട്ടറും തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ റിപബ്ലിക് ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകയുമായ പ്രേമ ശ്രീദേവി, സുനന്ദ മരിച്ചയന്നും തലേന്നും നടത്തിയ ഫോൺ സംഭാഷണങ്ങായിരുന്നു. ഇത്. ഇതിൽ ഒരെണ്ണം സുനന്ദയുമായുള്ള സംഭാഷണമായിരുന്നു. ശേഷിക്കുന്നതിൽ ഭൂരിഭാഗവും തരൂരിന്റെ സഹായി നാരായണനുമായുള്ളതും. ഹോട്ടലിൽ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റിയെന്ന് നാരായണൻ സ്ഥിരീകരിക്കുന്നത് ഫോൺ സംഭാഷണങ്ങളിലുണ്ടെന്ന് പ്രേമയും അർണാബും ആരോപിച്ചു. ഇതെല്ലാം തള്ളിക്കളഞ്ഞ തരൂർ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. മറ്റു മാധ്യമങ്ങളൊന്നും ഇത് കാര്യമായി വാർത്തയാക്കിയില്ല.
അർണാബിനൊപ്പം പ്രേമയും മുമ്പു ടൈംസ് നൗവിലാണ് ജോലി ചെയ്തിരുന്നത്. അർണാബും പ്രേമയും കൂടി റിപബ്ലിക് ചാനലിലൂടെ പുറത്തുവിട്ടത് തങ്ങളുടെ ടേപ്പുകളാണെന്നും ഇവ ഇരുവരും മോഷ്ടിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ടൈംസ് നൗ മുംബൈ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ സ്വന്തം ജോലിയുടെ ഭാഗമായി ലഭിച്ച ടേപ്പുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പകർപ്പാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. മോഷണം, വിശ്വാസ വഞ്ചന, പകർപ്പാവകാശ ലംഘനം എന്നീ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ മറ്റൊരു വിഭാഗമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടൈംസ് നൗവിന്റെ ജീവനക്കാരനെന്ന നിലയിൽ സ്വന്തമാക്കിയ ഓഡിയോ ടേപ്പുകളാണ് അർണബും ശ്രീദേവിയും ഉപയോഗിച്ചതെന്നും ഇത് ടൈംസിന് അവകാശപ്പെട്ടതാണെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.
ഇതിനിടെ, അർണാബിനെതിരേ റിപബ്ലിക് ടിവിയിൽ തന്നെ മുറുമുറുപ്പ് ശക്തമാണ്. അർണാബിനോടുള്ള അഭിഭ്രായ വ്യത്യാസത്തെ തുടർന്ന് സീനിയർ ബിസിനസ് റിപ്പോർട്ടറായ ചൈതി നുരുല രാജിവച്ചത് ഇന്നലെയാണ്. ധാർമികമായ നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലിൽനിന്ന് രാജിവച്ചത്. ഇന്ത്യയിലെ പ്രേഷകരെ മുഴുവൻ ഞെട്ടിക്കാൻ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിത തിരിച്ചടിയായി നുരുലയുടെ രാജി. ഇടി നൗ, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ ചാനലുകളിൽ ആങ്കറായും ബിസിനസ് റിപ്പോർട്ടറായും ഉള്ള പ്രവർത്തന പരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയിൽ ജോയിൻ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അർണാബ് നടത്തുന്ന പ്രവർത്തനങ്ങളിൽ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അർണാബിന്റെ മാധ്യമപ്രവർത്തനരീതിയോട് ചാനലിലെ മറ്റു പലർക്കും എതിർപ്പ് ഉയർന്നിട്ടുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിർന്ന മാധ്യമപ്രവർത്തകരും അതുപോലതന്നെ സാങ്കേതിവിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ഇത്തരത്തിൽ മുറുമുറുപ്പ് ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
അടുത്തിടെ കോൺഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അർണാബ് അപമാനിച്ചതിലടക്കം മാധ്യമരംഗത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിജേഷ് വെറും പുഴുവാണെന്നും ഓമനനായ ആണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവർത്തകൻ ആക്ഷേപിച്ചത്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവർത്തകൻ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അർണാബിനെ പ്രകോപിപ്പിച്ചത്. ബിജെപിയുടെ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ചാനലിന്റെ ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഫണ്ട് നല്കിയിട്ടാണ് റിപബ്ലിക് ടിവി ആരംഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍