Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരെ തടഞ്ഞു വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചെങ്കൽചൂളയിൽ നടിയെ അപമാനിച്ചത് ഫാൻസുകാരെന്ന് ആരോപണം; ഷൂട്ടിങ് മുടങ്ങാതിരിക്കാൻ പ്രശ്‌നം ഒതുക്കി തീർത്ത് അണിയറക്കാർ; കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി അപമാനിച്ചിട്ടും പാഠം പഠിക്കാതെ സിനിമാക്കാർ; ഒത്തുതീർപ്പിൽ ഭിന്നത രൂക്ഷം

മഞ്ജു വാര്യരെ തടഞ്ഞു വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചെങ്കൽചൂളയിൽ നടിയെ അപമാനിച്ചത് ഫാൻസുകാരെന്ന് ആരോപണം; ഷൂട്ടിങ് മുടങ്ങാതിരിക്കാൻ പ്രശ്‌നം ഒതുക്കി തീർത്ത് അണിയറക്കാർ; കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി അപമാനിച്ചിട്ടും പാഠം പഠിക്കാതെ സിനിമാക്കാർ; ഒത്തുതീർപ്പിൽ ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആർക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാൻ എല്ലാം അണിയറക്കാർ തന്നെ പറഞ്ഞ് കോപ്ലിമെന്റ്‌സാക്കി. ഇനിയും ഇതേ ലൊക്കേഷനിൽ ഷൂട്ടിങ് ഉള്ളതുകൊണ്ടാണിതെന്നാണ് സൂചന. മഞ്ജുവാര്യരെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽ സംഭവം എത്തിച്ചു. എന്നാൽ ചെങ്കൽചൂള കോളനിയിൽ പാഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാർ പറഞ്ഞത്. എന്നാൽ മഞ്ജു വാര്യരെ ലോക്കേഷൻ സ്ഥലത്ത് ചിലർ തടഞ്ഞു വച്ചതായി മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ചെങ്കൽചൂളയിലെ ഒരു നടന്റെ ഫാൻസുകാരായിരുന്നു ഇതിന് പിന്നിൽ.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതിൽ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരായി. എന്നാൽ ചെങ്കൽചൂളയിൽ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസിൽ പരാതി പോലും ആരും നൽകിയില്ല. വിവാഹ മോചനത്തിന് ശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ജു വാര്യർ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ചെങ്കൽച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമാണ് സുജാത. രാവിലെയും വൈകിട്ടും പലതരം ജോലികൾ ചെയ്താണ് ജീവിക്കുന്നത്. മകളെ വളർത്താൻ പാടുപെടുന്ന അമ്മയുടെ കഥ. അനശ്വരയാണ് മകളായി അഭിനയിക്കുന്നത്.

തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയാണ് സിനിമ പൂർണമായും ചിത്രീകരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്നു ഫാന്റം പ്രവീൺ. മാർട്ടിൻ പ്രക്കാട്ടും സിനിമയുമായി സഹകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് നേരെ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നത്. രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റിൽ ചിലർ അലങ്കോലപ്പെടുത്തുന്നത് സാധാരണയായിരുന്നു. ഇതിനെ സെറ്റിലുള്ളവർ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ ഇന്നലെ രാത്രി ചിലർ തടഞ്ഞു വച്ചത്. ഭീഷണിയും ഉയർത്തി. നിലപാടുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ സിനിമാ ഷൂട്ടിങ് തന്നെ അവസാനിപ്പിക്കുമെന്നും പറഞ്ഞു. മഞ്ജു ആകെ പകച്ചു പോയി. പിന്നീട് സെറ്റിലുള്ളവർ അനുരജ്ഞനത്തിന് എത്തുകയും മഞ്ജുവിനെ മോചിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കേണ്ടെന്ന ധാരണയിലുമെത്തി.

ഇതു സംബന്ധിച്ച് ചില മാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം വാർത്തയെത്തിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിന് എത്തിയ പ്രശസ്ത നായിക നടിക്ക് വധഭീഷണിയെന്നു വാട്സ്ആപ്പ് സന്ദേശം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം ചെങ്കൽചൂളയിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമെന്നായിരുന്നുറിപ്പോർട്ട്. ഇന്നലെ വൈകുന്നേരം ഒരു സംഘം യുവാക്കൾ ലൊക്കേഷനിലെത്തി നടിയെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കി എന്ന വാട്സ്ആപ്പ് സന്ദേശം രാത്രി വൈകി തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ അംഗങ്ങളായ അഞ്ചോളം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം എത്തുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടങ്ങിയതും സിനിമാക്കാരുടെ നിഷേധം എത്തിയതും. ഈ ഗ്രൂപ്പുകളിൽ സന്ദേശം ഇട്ടയാൾ വിവരം നൽകിയ വ്യക്തിയുടെ ഫോൺനമ്പരും കൊടുത്തിരുന്നു. ഈ വാർത്ത നിഷേധിച്ച ശേഷവും വാർത്ത നൽകിയ ആൾ തട്ടിക്കൊണ്ട് പോകൽ വാർത്തയിൽ ഉറച്ചുനിൽക്കുന്നതായും സന്ദേശം എത്തി.

ചെങ്കൽചൂള കോളനയിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരം നൽകിയത് കോളനിവാസിയായ ശരത് എന്ന പയ്യനാണ്.ഈ വ്യക്തി അറിയിച്ച കാര്യങ്ങളിൽ അദ്ദേഹം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഈ വാദം പൂർണ്ണമായും നിഷേധിക്കുന്നു. ഇത് തെറ്റിദ്ധാരണജനകവും അബദ്ധജടിലവുമാണെന്നും അവർ അറിയിക്കുന്നു. പ്രമുഖയായ വ്യക്തിക്കെതിരെ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ട് വരുന്നതിന് വേണ്ടി മാധ്യമശ്രദ്ധയിൽ പെടുത്തുക മാത്രമാണ് എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം. ഞാൻ നൽകിയത് വാർത്തയല്ല. മാധ്യമ പ്രവർത്തകർക്ക് ഇത്തരം ഒരു വിവരത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന് വേണ്ടി ശ്രയിൽപ്പെടുത്തുക മാത്രമാണമെന്നും സന്ദേശം ഇട്ടയാൾ പ്രതികരിച്ചു. ഇന്ന് രാവിലെ ഈ സെറ്റിലെ ചിലരുമായി മറുനാടൻ ബന്ധപ്പെട്ടു. അപ്പോഴാണ് സെറ്റിൽ കശപിശ നടന്നുവെന്ന് വ്യക്തമായത്. എന്നാൽ സിനിമയുടെ സുഗമമായ മുന്നോട്ട് പോക്കിന് സംഭവം മറച്ചുവയ്ക്കുകയായിരുന്നു.

ചില ഫാൻസുകാരാണ് പ്രശ്‌നമുണ്ടാക്കിയത്. സമകാലിക സംഭവങ്ങളിൽ മഞ്ജു നടത്തിയ ഇടപെടലുകൾ ഭീഷണിക്ക് കാരണമായോ എന്ന് വ്യക്തമല്ല. നടിയും ഇക്കാര്യത്തിൽ ആരോടും ഒന്നും പറയുന്നില്ല. അതിനിടെ സെറ്റിലെ ചില ചില്ലറ പ്രശ്‌നങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് വിശദീകരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോഴും. വലുതൊന്നും സംഭവിച്ചില്ലെന്നും പറയുന്നു. എന്നാൽ ചെറിയ കശപിശ ആണങ്കിൽ പോലും അത് പൊലീസിനെ അറിയിക്കണമെന്നതാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗത്തിന്റേയും നിലപാട്. പൾസർ സുനിയെ പോലൊരു ക്രിമനലിന് നടിയെ തട്ടിക്കൊണ്ട് പോകാനും ആക്രമിക്കാനുമെല്ലാം പ്രേരണയായത് ഇത്തരം മൗനങ്ങളായിരുന്നു. ഇത് തുടരുന്നതിന് തെളിവാണ് ചെങ്കൽ ചൂള സംഭവവും. സിനിമയുടെ സുഗമമായ പോക്കിന് മഞ്ജുവും മൗനത്തിലായി. ചെങ്കൽ ചൂള സുജാതയെന്ന ടൈറ്റിൽ കഥാപാത്രത്തേയാണ് മഞ്ജു അഭിനയിക്കുന്നത്. പ്രശ്‌നമായാൽ ചെങ്കൽചൂളയിലെ ചിത്രീകരണം മുടങ്ങും. ഇത് സിനിമയെ ബാധിക്കും. അതുകൊണ്ടാണ് നടി നിശബ്ദയായതെന്നാണ് സൂചന.

നടിയെ ആരും ദേഹോദ്രവമേൽപ്പിക്കുകയോ ഒന്നും ചെയ്തതുമില്ല. ചെറിയ തോതിൽ ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ ഊതിവീർപ്പിച്ച് വലുതാക്കേണ്ടതില്ലെന്നേ്രത പൊതു ധാരണ. കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിൽ പരസ്യ നിലപാടാണ് മഞ്ജു എടുത്തത്. ്‌നടിയെ ആക്രമിച്ചവരെ നീതിക്ക് മുന്നിലെത്തിക്കാൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം പോലും ചിന്തിച്ചു. ഗൂഢാലോചനക്കാർക്കെതിരെയും സംശയ മുനയുയർത്തി. അത്തരത്തിൽ ഉറച്ച നിലപാടുള്ള നടിയെയാണ് ചെങ്കൽചൂളയിൽ തടഞ്ഞുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP