മഞ്ജു വാര്യരെ തടഞ്ഞു വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ചെങ്കൽചൂളയിൽ നടിയെ അപമാനിച്ചത് ഫാൻസുകാരെന്ന് ആരോപണം; ഷൂട്ടിങ് മുടങ്ങാതിരിക്കാൻ പ്രശ്നം ഒതുക്കി തീർത്ത് അണിയറക്കാർ; കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി അപമാനിച്ചിട്ടും പാഠം പഠിക്കാതെ സിനിമാക്കാർ; ഒത്തുതീർപ്പിൽ ഭിന്നത രൂക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആർക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാൻ എല്ലാം അണിയറക്കാർ തന്നെ പറഞ്ഞ് കോപ്ലിമെന്റ്സാക്കി. ഇനിയും ഇതേ ലൊക്കേഷനിൽ ഷൂട്ടിങ് ഉള്ളതുകൊണ്ടാണിതെന്നാണ് സൂചന. മഞ്ജുവാര്യരെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലർ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽ സംഭവം എത്തിച്ചു. എന്നാൽ ചെങ്കൽചൂള കോളനിയിൽ പാഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാർ പറഞ്ഞത്. എന്നാൽ മഞ്ജു വാര്യരെ ലോക്കേഷൻ സ്ഥലത്ത് ചിലർ തടഞ്ഞു വച്ചതായി മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ചെങ്കൽചൂളയിലെ ഒരു നടന്റെ ഫാൻസുകാരായിരുന്നു ഇതിന് പിന്നിൽ.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതിൽ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരായി. എന്നാൽ ചെങ്കൽചൂളയിൽ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസിൽ പരാതി പോലും ആരും നൽകിയില്ല. വിവാഹ മോചനത്തിന് ശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ജു വാര്യർ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ചെങ്കൽച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമാണ് സുജാത. രാവിലെയും വൈകിട്ടും പലതരം ജോലികൾ ചെയ്താണ് ജീവിക്കുന്നത്. മകളെ വളർത്താൻ പാടുപെടുന്ന അമ്മയുടെ കഥ. അനശ്വരയാണ് മകളായി അഭിനയിക്കുന്നത്.
തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയാണ് സിനിമ പൂർണമായും ചിത്രീകരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്നു ഫാന്റം പ്രവീൺ. മാർട്ടിൻ പ്രക്കാട്ടും സിനിമയുമായി സഹകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് നേരെ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നത്. രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റിൽ ചിലർ അലങ്കോലപ്പെടുത്തുന്നത് സാധാരണയായിരുന്നു. ഇതിനെ സെറ്റിലുള്ളവർ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ ഇന്നലെ രാത്രി ചിലർ തടഞ്ഞു വച്ചത്. ഭീഷണിയും ഉയർത്തി. നിലപാടുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ സിനിമാ ഷൂട്ടിങ് തന്നെ അവസാനിപ്പിക്കുമെന്നും പറഞ്ഞു. മഞ്ജു ആകെ പകച്ചു പോയി. പിന്നീട് സെറ്റിലുള്ളവർ അനുരജ്ഞനത്തിന് എത്തുകയും മഞ്ജുവിനെ മോചിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കേണ്ടെന്ന ധാരണയിലുമെത്തി.
ഇതു സംബന്ധിച്ച് ചില മാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം വാർത്തയെത്തിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിന് എത്തിയ പ്രശസ്ത നായിക നടിക്ക് വധഭീഷണിയെന്നു വാട്സ്ആപ്പ് സന്ദേശം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപം ചെങ്കൽചൂളയിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമെന്നായിരുന്നുറിപ്പോർട്ട്. ഇന്നലെ വൈകുന്നേരം ഒരു സംഘം യുവാക്കൾ ലൊക്കേഷനിലെത്തി നടിയെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കി എന്ന വാട്സ്ആപ്പ് സന്ദേശം രാത്രി വൈകി തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ അംഗങ്ങളായ അഞ്ചോളം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം എത്തുകയായിരുന്നു. ഇതോടെയാണ് അന്വേഷണം തുടങ്ങിയതും സിനിമാക്കാരുടെ നിഷേധം എത്തിയതും. ഈ ഗ്രൂപ്പുകളിൽ സന്ദേശം ഇട്ടയാൾ വിവരം നൽകിയ വ്യക്തിയുടെ ഫോൺനമ്പരും കൊടുത്തിരുന്നു. ഈ വാർത്ത നിഷേധിച്ച ശേഷവും വാർത്ത നൽകിയ ആൾ തട്ടിക്കൊണ്ട് പോകൽ വാർത്തയിൽ ഉറച്ചുനിൽക്കുന്നതായും സന്ദേശം എത്തി.
ചെങ്കൽചൂള കോളനയിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരം നൽകിയത് കോളനിവാസിയായ ശരത് എന്ന പയ്യനാണ്.ഈ വ്യക്തി അറിയിച്ച കാര്യങ്ങളിൽ അദ്ദേഹം ഇപ്പോഴും ഉറച്ച് നിൽക്കുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഈ വാദം പൂർണ്ണമായും നിഷേധിക്കുന്നു. ഇത് തെറ്റിദ്ധാരണജനകവും അബദ്ധജടിലവുമാണെന്നും അവർ അറിയിക്കുന്നു. പ്രമുഖയായ വ്യക്തിക്കെതിരെ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ട് വരുന്നതിന് വേണ്ടി മാധ്യമശ്രദ്ധയിൽ പെടുത്തുക മാത്രമാണ് എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം. ഞാൻ നൽകിയത് വാർത്തയല്ല. മാധ്യമ പ്രവർത്തകർക്ക് ഇത്തരം ഒരു വിവരത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന് വേണ്ടി ശ്രയിൽപ്പെടുത്തുക മാത്രമാണമെന്നും സന്ദേശം ഇട്ടയാൾ പ്രതികരിച്ചു. ഇന്ന് രാവിലെ ഈ സെറ്റിലെ ചിലരുമായി മറുനാടൻ ബന്ധപ്പെട്ടു. അപ്പോഴാണ് സെറ്റിൽ കശപിശ നടന്നുവെന്ന് വ്യക്തമായത്. എന്നാൽ സിനിമയുടെ സുഗമമായ മുന്നോട്ട് പോക്കിന് സംഭവം മറച്ചുവയ്ക്കുകയായിരുന്നു.
ചില ഫാൻസുകാരാണ് പ്രശ്നമുണ്ടാക്കിയത്. സമകാലിക സംഭവങ്ങളിൽ മഞ്ജു നടത്തിയ ഇടപെടലുകൾ ഭീഷണിക്ക് കാരണമായോ എന്ന് വ്യക്തമല്ല. നടിയും ഇക്കാര്യത്തിൽ ആരോടും ഒന്നും പറയുന്നില്ല. അതിനിടെ സെറ്റിലെ ചില ചില്ലറ പ്രശ്നങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് വിശദീകരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോഴും. വലുതൊന്നും സംഭവിച്ചില്ലെന്നും പറയുന്നു. എന്നാൽ ചെറിയ കശപിശ ആണങ്കിൽ പോലും അത് പൊലീസിനെ അറിയിക്കണമെന്നതാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗത്തിന്റേയും നിലപാട്. പൾസർ സുനിയെ പോലൊരു ക്രിമനലിന് നടിയെ തട്ടിക്കൊണ്ട് പോകാനും ആക്രമിക്കാനുമെല്ലാം പ്രേരണയായത് ഇത്തരം മൗനങ്ങളായിരുന്നു. ഇത് തുടരുന്നതിന് തെളിവാണ് ചെങ്കൽ ചൂള സംഭവവും. സിനിമയുടെ സുഗമമായ പോക്കിന് മഞ്ജുവും മൗനത്തിലായി. ചെങ്കൽ ചൂള സുജാതയെന്ന ടൈറ്റിൽ കഥാപാത്രത്തേയാണ് മഞ്ജു അഭിനയിക്കുന്നത്. പ്രശ്നമായാൽ ചെങ്കൽചൂളയിലെ ചിത്രീകരണം മുടങ്ങും. ഇത് സിനിമയെ ബാധിക്കും. അതുകൊണ്ടാണ് നടി നിശബ്ദയായതെന്നാണ് സൂചന.
നടിയെ ആരും ദേഹോദ്രവമേൽപ്പിക്കുകയോ ഒന്നും ചെയ്തതുമില്ല. ചെറിയ തോതിൽ ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ ഊതിവീർപ്പിച്ച് വലുതാക്കേണ്ടതില്ലെന്നേ്രത പൊതു ധാരണ. കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിൽ പരസ്യ നിലപാടാണ് മഞ്ജു എടുത്തത്. ്നടിയെ ആക്രമിച്ചവരെ നീതിക്ക് മുന്നിലെത്തിക്കാൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം പോലും ചിന്തിച്ചു. ഗൂഢാലോചനക്കാർക്കെതിരെയും സംശയ മുനയുയർത്തി. അത്തരത്തിൽ ഉറച്ച നിലപാടുള്ള നടിയെയാണ് ചെങ്കൽചൂളയിൽ തടഞ്ഞുവച്ചത്.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- എനിക്കത് സമ്മാനിച്ചത് എക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവൽക്കൊട്ടാരമാണ്!
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- ബോക്സ് ഓഫീസ് ദൃശ്യ വിസ്മയത്തിന് 10 വയസ്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍