സ്വർണ്ണാഭരണങ്ങൾ എവിടെ പോയി? റൂം മേറ്റ് ചിപ്പി എന്തിന് വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു? ഷവർ റാഡിൽ തൂങ്ങിയെന്ന് എഴുതിയ പൊലീസ് പിന്നീട് തിരുത്തിയതിലും ദുരൂഹത; മകളെ കൊന്നത് തന്നെന്ന് വിശ്വസിച്ച് അച്ഛനും അമ്മയും; തലയോലപ്പറമ്പ് നഴ്സിങ് സ്കൂളിലെ ശ്രീകുട്ടിയുടെ മരണത്തിൽ സംശയങ്ങൾ ഇങ്ങനെ
അർജുൻ സി വനജ്
തൊടുപുഴ: തലയോലപ്പറമ്പിലെ നഴ്സിംങ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൻ.എൻ.എം വിദ്യാർത്ഥിനി ശ്രീക്കുട്ടി ഷാജിയുടേത് കൊലപാതകമാണെന്ന് ബന്ധുക്കൾ. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നിൽ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടിൽ ചോദിക്കുന്നു.
മോൾ കഴുത്തിലും കാതിലും കൈയിലുമായി ഒന്നരപവന്റെ സ്വർണ്ണ ആഭരണങ്ങൾ ധരിച്ചിരുന്നു. ഇത് എവിടെ പോയി എന്ന് അമ്മാവൻ ഡോക്ടർ യശോധരൻ ചോദിക്കുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കൈയിൽ റോൾഡ് ഗോൾഡ് വള മാത്രം ധരിച്ചിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാവിലെ ഏഴരയോടെയാണ് ശ്രീക്കുട്ടിയെ ഹോസ്റ്റലിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പക്ഷെ അഞ്ച് മണിയോടെ റൂംമേറ്റ് ചിപ്പി എങ്ങനെയാണ് സ്വന്തം വീട്ടിൽ വിളിച്ച് ശ്രീക്കുട്ടി മരിച്ചെന്ന് പറയുകയെന്നും പിതാവ് ഷാജി ചോദിക്കുന്നു.
മരണത്തെ ആത്മഹത്യയാക്കി മാറ്റാൻ പൊലീസ് എന്തിനാണ് ഇത്രതിടുക്കപ്പെടുന്നതെന്നും, അവർ എന്തുകൊണ്ട് റൂംമേറ്റിനേയും മറ്റ് വിദ്യാർത്ഥിനികളുടേയും മൊഴിയെടുക്കുന്നില്ലെന്നും ഷാജി ചോദിക്കുന്നു. കുട്ടി മരണപ്പെട്ടിട്ടുപോലും രാവിലെ പത്ത് മണിവരെ ആശുപത്രിയിൽ കോളേജിന്റെ ഭാഗത്ത് നിന്നോ ഹോസ്റ്റലിന്റെ ഭാഗത്ത് നിന്നോ ഉള്ള ഉത്തരവാദിത്വപ്പെട്ട ആരും എത്തിയില്ല. തൂങ്ങി മരിച്ചതാണെങ്കിൽ കുട്ടിയെ ആരാണ് താഴെ ഇറക്കിയത് എന്നത് ആർക്കും വ്യക്തതയില്ല. ആദ്യം ഷവർ റാഡിൽ തൂങ്ങിയെന്ന് എഫ്.ഐ.ആറിൽ എഴുതിയ പൊലീസ് ഉദ്യോഗസ്ഥൻ പിന്നീടത് തിരുത്തി, ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നാക്കി. ഹോസ്റ്റലിന്റെ ചാർജ്ജ് ഉള്ള വാർഡന് പകരം മറ്റൊരാളാണ് അടിയന്തിരമായി വരാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഇവർ ആരെയാണ് ഇങ്ങനെ ഭയക്കുന്നതെന്നും അമ്മാവൻ ചോദിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 9 ണിയോടെയാണ് വൈക്കം ആശുപത്രിയിൽ ഞങ്ങൾ എത്തുന്നത്. വഴിയിൽ വെച്ച് തന്നെ കുട്ടി മരിച്ചുവെന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. കൈകളിൽ പോറലേറ്റ നിലയിലായിരുന്നു ബോഡി. കഴുത്തിൽ കയറിട്ട് മുറുക്കിയാലും ആത്മഹത്യ ചെയ്താലും ഉണ്ടാകുന്ന തരത്തിലുള്ള പാട് ആയിരുന്നു ഉള്ളത്. അമ്മാവൻ ഡോ. യശോധരൻ പറയുന്നു. അതേസമയം, നിലവിൽ വൈക്കം സിഐ ജയപ്രകാശ് ആണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. പ്രാഥമികമായി ആത്മഹത്യ അല്ല എന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. റൂംമേറ്റ് ചിപ്പിയെ ഒരു തവണ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യണം. അതിനാൽ അന്തിമാമായി ഇത് ആത്മഹത്യ ആണെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാൻ ആവില്ലെന്നും ജയപ്രകാശ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
മൂന്ന് മാസം മുമ്പ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ എതാനംകുട്ടികൾ വിം കലക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വന്നപ്പോൾ മോളാണ് ഒരു കുട്ടിയെ കാണിച്ചുകൊടുത്തത്. പിന്നീട് ഏഴുപേരോട് മാപ്പ് എഴുതി തരണമെന്ന് വാർഡൻ ആവശ്യപ്പെട്ടു. വിവരം വാർഡനോട് പറഞ്ഞത് ശ്രീക്കുട്ടി ആയതിനാൽ സംഭവത്തിൽ ശ്രീക്കുട്ടിക്കും പങ്കുണ്ടെന്ന് ആരോപിച്ച് മാപ്പ് എഴുതി തരാൻ ശാന്ത വാർഡൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതി നൽകില്ലെന്നായിരുന്നു ശ്രീക്കുട്ടിയുടെ നിലപാട്. ഞാറാഴ്ച ഹോസ്റ്റലിൽ എത്തി കണ്ടപ്പോഴും
ഇക്കാര്യങ്ങൾ ശ്രീക്കുട്ടി പറഞ്ഞിരുന്നതായി അമ്മ പുഷ്പ പറയുന്നു. ചൊവ്വാഴ്ച രാവിലെ ആത്മഹത്യ ചെയ്യാൻ ഉറച്ച കുട്ടി ആണെങ്കിൽ എങ്ങനെയാണ് തിങ്കളാഴ്ച രാത്രിയിൽ വളരെ മികച്ച രീതിയിൽ കോമഡി സ്കിറ്റ് ഹോസ്റ്റലിൽ അവതരിപ്പിക്കുക. തിങ്കളാഴ്ച രാത്രി ഫോണിൽ
സംസാരിച്ചപ്പോഴും നല്ല സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു.
നിർധന ഹിന്ദു കുടുംബത്തിൽ ജനിച്ച ശ്രീക്കുട്ടി കലാപരമായ രംഗങ്ങളിൽ കഴിവ് തെളിയിച്ചതാണ്. ചിത്ര രചനയിലും അഭിനയത്തിലും മറ്റ് സംഗീതത്തിലും ശ്രീക്കുട്ടി പഠന കാലഘട്ടത്തിൽ തന്നെ ഒന്നാമതായിരുന്നു. തൊഴുപുഴ-കൂത്താട്ടുകുളം റോഡിൽ വഴിത്തലയിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി കുണിഞ്ഞിയിലാണ് ശ്രീക്കുട്ടിയുടെ വീട്. കുണിഞ്ഞി -കൊടികുത്തി റോഡിൽ കുറച്ച് ദൂരം സഞ്ചരിച്ച് വലത് വശത്തേക്കുള്ള മണ്ണിട്ട റോഡിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിക്കണം വീട്ടിലെത്താൻ. ഈ റോഡിൽ കുറച്ച് ദൂരം മാത്രമേ വാഹനങ്ങൾ പോകുകയുള്ളു. ഇന്നലെ മറുനാടൻ വാർത്ത സംഘം ചെല്ലുമ്പോൾ ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. 11 മണിയോടെയായിരുന്നു ചടങ്ങ്. വീടിന് തെക്ക് ഭാഗത്തായാണ് ശ്രീക്കുട്ടിയെ അടക്കിയിരിക്കുന്നത്. കരഞ്ഞ് കൊണ്ട് കിടക്കുന്ന ഇളയ രണ്ട് സഹോദരൾ, ഒരു മുറിയിൽ കരഞ്ഞ് തളർന്ന അമ്മ, ഏതാനം ബന്ധുക്കളും അയൽക്കാരേയും മുറ്റത്ത് കാണാമായിരുന്നു. കൂലിപ്പണി എടുത്താണ് ഷാജി ശ്രീക്കുട്ടി അടക്കം മൂന്ന് മക്കളെ പഠിപ്പിച്ചിരുന്നത്.
ഹോസ്റ്റൽ വാർഡനും റൂം മേറ്റ് ചിപ്പിക്കും മകളുടെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. സംഭവം ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനുള്ള തിടുക്കത്തിലാണ് പൊലീസ്, ഞങ്ങൾ പാവപ്പെട്ടവർ ആയതിനാൽ ഞങ്ങൾക്ക് പിടിപാടില്ല. അത്കൊണ്ട് മേളിൽ നിന്ന് പ്രഷറും ഉണ്ടാകില്ല. മാധ്യമ ബന്ധങ്ങൾ ഇല്ലാത്തതിനാൽ ബ്രേക്കിംങ് ന്യൂസുകളും ആവില്ല. ശ്രീക്കുട്ടിയുടെ പിതാവ് പറയുന്നു. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ട്രെയിനിംങ്ങ് സെന്ററിലെ രണ്ടാം വർഷ എൻ.എൻ.എം വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തിൽ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തയ്യാറെടുക്കുകയാണ് ഈ കുടുംബം.
Stories you may Like
- ഡിവൈഎഫ് ഐ നേതാവും ഭർത്താവും ഒളിവിൽ തുടരുമ്പോൾ
- സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ്: ഒന്നാം പ്രതി കൃഷ്ണേന്ദു കീഴടങ്ങി
- മുംബൈയിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
- ഡിവൈഎഫ്ഐ വനിതാ നേതാവിനെ വെട്ടിലാക്കി പരാതി; തലയോലപ്പറമ്പിൽ അട്ടിമറി നീക്കം
- സിപിഎം ലോക്കൽ കമ്മിറ്റിംയംഗം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് ഒടിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍