വിദേശ ജോലി തേടിപ്പോകുന്നവരെ കബളിപ്പിക്കാൻ വലതീർത്ത് തക്കംപാർത്തിരിപ്പുണ്ട് നിരവധിപേർ; ഒട്ടേറെ തൊഴിലവസരങ്ങൾ ഉള്ള യൂറോപ്പിലേക്ക് എത്തിപ്പെടാൻ കുറുക്കുവഴികളില്ല; നേരിട്ട് ഓൺലൈനായി വരെ അപേക്ഷിച്ച് ജോലിതേടാൻ നിരവധി മാർഗങ്ങളുണ്ട്; പ്രവാസി ജീവിതം കൊതിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡേവിസ് തെക്കുംതല
ആറ്റുനോറ്റിരുന്ന് വിദേശത്ത് ഒരു ജോലി കിട്ടുന്നു. അല്ലെങ്കിൽ വിദേശത്ത് ഒരു പഠനാവസരം വന്നുചേരുന്നു. പക്ഷേ, അതിന് വേണ്ടി ശ്രമിക്കുമ്പോൾ ചെന്നുപെടുന്നത് വലിയ അബദ്ധങ്ങളിൽ ആണെങ്കിലോ. ഭാവിതന്നെ ഇല്ലാതായിപ്പോകുന്ന ആപത്തുകൾ നേരിട്ടേക്കാം ഒരു ചെറിയ അശ്രദ്ധകൊണ്ട്.
മക്കൾക്ക് വിദേശത്ത് ജോലികിട്ടുകയെന്നത് സ്വപ്‌നംകാണുന്ന ആയിരക്കണക്കിന് മാതാപിതാക്കളുണ്ട് കേരളത്തിൽ. സുരക്ഷിതമായി വിദേശജോലി നേടുകയെന്നതും ഇക്കാര്യത്തിൽ കബളിപ്പിക്കപ്പെടാതെ ഇരിക്കണമെന്നതും ജോലിതേടുകയോ പഠിക്കാൻപോകുകയോ ചെയ്യുന്ന എല്ലാവരുടേയും ആഗ്രഹവുമാണ്.
പക്ഷേ, നിരവധി കാര്യങ്ങളിൽ സൂക്ഷ്മതയോടെ ഇടപെട്ടില്ലെങ്കിൽ വിസാ തട്ടിപ്പുൾപ്പെടെ നേരിടേണ്ടിവരും. പലപ്പോഴും വിദേശജോലി നഷ്ടപ്പെടാനും നിയമക്കുരുക്കുകളിൽ വരെ അകപ്പെടാനും കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വിദേശത്ത് ജോലിതേടുമ്പോഴും പഠിക്കാൻ പോകുമ്പോഴും ജാഗ്രത പാലിക്കേണ്ടത് എന്തിലൊക്കെയെന്ന് നോക്കാം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമൊക്കെയായി പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പഠനം, ജോലി എന്നിവയ്ക്കായി ജർമ്മനി, പോളണ്ട്, ലെത്വിയ എന്നിവിടങ്ങൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് നിരവധി പേർ കേരളത്തിൽ നിന്ന പോകാറുണ്ട്. യൂറോപ്പിൽ ഇന്ന് നല്ല നിലവാരവും സാമ്പത്തികവുമുള്ള തൊഴിലവസരങ്ങൾ ധാരാളമുണ്ട്. ഇതിൽ ഏറ്റവുമധികം ജോലിക്കാരെ ആവശ്യമുള്ള, ആകർഷിക്കുന്ന രാജ്യമാണ് ജർമ്മനി. വളരെ പ്രധാന സാമ്പത്തിക ശക്തിയായ രാജ്യം. ഇവിടെ ജന്മനിരക്ക് വളരെ കുറവും വ്യവസായം വളരെ വിപുലവുമാണ്. അതിനാൽതന്നെ നിരവധി തൊഴിലവസരങ്ങളും മറ്റു രാജ്യക്കാർക്കായി ഇവിടെ ഉണ്ട്. എല്ലാത്തരം തൊഴിലുകളിലും നിരവധി അവസരങ്ങളാണ് വിദേശികൾക്കായി അവിടെ കാത്തിരിക്കുന്നത്. ഇന്ത്യക്കാർക്ക് ഇവിടെ കൂടുതൽ സ്വീകാര്യതയും ഉണ്ട്.
ഇടനിലക്കാർ ഇല്ലാതെ തന്നെ ഓൺലൈൻ വഴി അപേക്ഷിച്ച് തൊഴിൽ നേടാൻ വിദേശികൾക്ക് അവസരമുണ്ട്. എന്നാലും ഇതറിയാതെയാണ് പല ഏജൻസികളും ജോലി നൽകാൻ പണം വാങ്ങി തട്ടിപ്പ് നടത്തുന്നത്. വിദേശത്ത് ബന്ധങ്ങൾ ഉള്ളവർ പോലും ഇത്തരക്കാരുടെ കൈകളിൽ ചെന്നു പെടുന്നു.
ഓൺലൈൻവഴി ജോലി നേടാൻ ജർമ്മൻ ഗവൺമെന്റും സ്വകാര്യ വ്യവസായികളും കമ്പനികളും പരസ്യം നൽകാറുണ്ട്. ഇംഗ്‌ളീഷിലും മറ്റു ഭാഷകളിലും ഇത് ലഭിക്കും. ജർമ്മൻ ഭാഷയിൽ പ്രാവീണ്യമുണ്ടെങ്കിൽ അല്ലെങ്കിൽ ജർമ്മൻ ഭാഷാ സ്ഥാപനത്തിന്റെ എ/2 സർട്ടിഫിക്കറ്റ് നേടാൻ ആവുമെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നഴ്‌സിങ് ജോലിക്ക് നേരിട്ട് വ്യക്തിപരമായി നാട്ടിൽ നിന്ന് ജോലി പെർമിഷന് ശ്രമിക്കാം. ഇതിന് ഭാഷ പഠിച്ചാൽ എളുപ്പമാണ്. ഓൺലൈൻവഴി ഇന്റർവ്യൂവിൽ പങ്കെടുക്കാനാകും.
ഏജന്റുവഴിയും ഗ്രൂപ്പായി കൊണ്ടുവന്ന് ജോലി കൊടുക്കുന്നതുമെല്ലാം ശിക്ഷാർഹമാണ് ജർമ്മനിയിൽ. അതിനാൽ അത്തരത്തിൽ ഒരു കെണിയിലും വീഴാതെ സൂക്ഷിക്കണം. ഇന്ത്യ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കരാറിൽ നഴ്‌സുമാർ ഇന്ത്യയിൽ വേണ്ടത്ര ഇല്ലെന്ന് വ്യക്തമാക്കിയത് ജർമ്മനി വളരെ ഗൗരവത്തോടെയാണ് കാണുന്നതും. ഈ തടസ്സം മാറിയാൽ ഇവിടെ നഴ്‌സുമാർക്ക് കൂടുതൽ ജോലി സാധ്യതയുണ്ടാവും.
മറ്റ് ഉന്നത യോഗ്യതകൾ ഉള്ളവർക്ക് 18 മാസം ജോലി നോക്കാൻ വിസാ സാധ്യതയുണ്ട്. നല്ല ജോലി പരിചയവും അത്യാവശ്യം ജർമ്മനിയിൽ കറങ്ങി ജോലി അന്വേഷിക്കാൻ കയ്യിൽ പണവും ഉണ്ടെങ്കിൽ ജർമ്മനിയിൽ ജോലി എളുപ്പം കണ്ടെത്താം. കുറഞ്ഞത് മാസം അമ്പതിനായിരം രൂപയെങ്കിലും കൈവശമുണ്ടെങ്കിൽ ഇതിന് കഴിയും. യൂറോപ്പിലെവിടെയും ഇതുതന്നെ സ്ഥിതി.
ജർമ്മൻ ഭാഷ പഠിക്കാൻ ബുദ്ധിമുട്ടുമൂലം പലരും തിരിച്ചുപോകാറുമുണ്ട്. അതിനാൽ ഭാഷാ പഠനം വളരെ വലിയ കാര്യമാണെന്ന് ഓർക്കുക. ഇതുപോലെ തന്നെ പഠനത്തിന് പോകുന്നവർക്കും. കുറഞ്ഞചെലവിൽ പഠനം നടത്താനാകും ജർമ്മനിയിൽ. പഠനത്തിന് ഉപദേശം നൽകുന്നതിന് നേരിട്ട് കോളേജുകളുമായി ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ദാദ് (DAAD) വഴി എല്ലാ കോളേജുകളുടേയും പഠന സ്ഥല ലിസ്റ്റ് കിട്ടും. ജർമ്മൻ എംബസി (ഡൽഹി), കോൺസുലേറ്റ് (ബംഗളൂരു) എന്നിവയുടെ വെബ് പേജും യഥാർത്ഥ സ്ഥിതി അറിയാൻ സഹായകമാണ്.
ഈ വെബ്‌സൈറ്റുകൾ സഹായകം
ജോലി സാധ്യതകൾ കൂടുതലായി അറിയാൻ: http://www.arbeitsagentur.de, E-mail: [email protected] , Tel.0049-800-45555-01 ;www.makeit.in.Germany.com; www.jobcenter-ge.de/ www.jobworld.de ; www.ahk.de
പഠന വിവരം അറിയാൻ: www.daad.de, youtube: Germany-new-horizones; www.daaddelhi.org; Banglore. office:[email protected], German Langaugage:www.goethe.de/trivandrum German Embassy/India: www.India.diplo.de
ഏജൻസികളെ സൂക്ഷിക്കുക
ഇതിനകം തന്നെ നിരവധി തട്ടിപ്പുകൾ വിദേശജോലി നൽകാമെന്ന് പറഞ്ഞ് നടന്നിട്ടുണ്ട്. എന്നാലും പലരും ഏജൻസിക്ക് തലവച്ചുകൊടുക്കുന്ന പ്രവണത തുടരുകയാണ്. ചെറുതും വലുതുമായ നിരവധി ഏജൻസികൾ കേരളം മുതൽ കൊൽക്കത്തവരെ ഇന്ത്യയിൽ ഉണ്ട്. വൻ പണലാഭം ഉണ്ടാക്കാനുള്ള മാർഗമായി പലരും ഏജൻസികൾ നടത്തുന്നു. ഇതുവരെ ജോലി തേടി രക്ഷപ്പെട്ടവരേക്കാൾ ഇത്തരക്കാരുടെ കയ്യിൽ അകപ്പെട്ട് കബളിപ്പിക്കപ്പെട്ട നിരവധി പേരെ ഈ ലേഖകന് അറിയാം.
ഗൾഫ് പോലെ അല്ല യൂറോപ്പിലെ സ്ഥിതി. വൻ തുക കെട്ടിവച്ച് പിന്നെ കുടുക്കിലാകുന്ന സംഭവങ്ങളാണ് കൂടുതലും. താമസസ്ഥലത്തിന് പൈസ കൊടുത്തിട്ടും അത് ശരിയാക്കാതെ വഞ്ചിക്കപ്പെട്ട സംഭവങ്ങളും ഏറെ. മാസം രണ്ടായിരം യൂറോ വരെ പഠനത്തിനിടെ ജോലിചെയ്ത് ഉണ്ടാക്കാം എന്ന് പറഞ്ഞാണ് കയറ്റിവിടുന്നത്. ഒടുക്കം പഠനവും ജോലിയും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാവുക.
കാരണം ഇത്തരമൊരു സാധ്യതയും ഇല്ല. മറ്റൊരു വാഗ്ദാനം പഠന ഫീസ് വർഷത്തിൽ ഒരിക്കൽ, വർഷാവസാനം കൊടുത്താൽ മതിയെന്നാണ്. ഇതും നടക്കാറില്ല. താമസത്തിനും പഠനത്തിനും സാധാരണ രീതിയിൽ കുറഞ്ഞത് ആയിരം യൂറോ എങ്കിലും മാസം തോറും വേണ്ടിവരുമെന്ന് പലരും തുടക്കത്തിൽ അറിയുന്നില്ല. പൈസ ഉണ്ടെങ്കിലും താമസ സ്ഥലം കിട്ടുക എളുപ്പവുമല്ല. അതിനാൽ താമസ സ്ഥലം ഉറപ്പാക്കി മാത്രം യാത്ര തിരിക്കുക. പ്രത്യേകിച്ചും അനേകായിരം അഭയാർത്ഥികൾ ഇപ്പോൾ വീടു നോക്കുന്ന സാഹചര്യവുമുണ്ട് യൂറോപ്പിൽ.
കേരളത്തിൽ നിന്നുള്ള അനേകം ചെറുപ്പക്കാരിൽ മിക്കവരും ശ്രമിക്കുന്നത് ജോലി സാധ്യത കൂടുതലുള്ള ജർമ്മനിയിൽ എത്താനാണ്. പഠന വിസ, അതിനുള്ള കുറുക്കുവഴികൾ, പോളണ്ടിൽ പഠനവിസയിൽ പേരിനു മാത്രം ഉള്ള കോളേജിൽ ചേർന്ന് അതുവഴി ജർമ്മനിയിലേക്ക് പഠനം മാറ്റാൻ ശ്രമം എന്നിവയാണ് പലരും നോക്കുന്നത്. ഇതിനെല്ലാം ഒട്ടേറെ നിയമതടസ്സങ്ങൾ ഉണ്ടെന്ന് അറിയുക.
ഇത്തരത്തിൽ ഏജൻസികൾ പലരേയും ലത്വിയ എന്ന രാജ്യത്തേക്കും കൊണ്ടുവരുന്നുണ്ട്. യഥാർത്ഥ വിസ നിയമങ്ങൾ അന്വേഷിക്കാതെ പെട്ടെന്ന് തീരുമാനിച്ച് ലക്ഷങ്ങൾ കൊടുത്ത് പലരും പറയുന്നതോ അറിവില്ലാത്ത, അല്ലെങ്കിൽ തട്ടിപ്പുകാരായ ഏജന്റുമാർ വഴി കയറിവന്ന് കുടുങ്ങുന്നവർ നിരവധിയാണ്. വെബ്‌സൈറ്റുകളിൽ റിപ്പോർട്ടുകൾ നൽകിപ്പിച്ചും നാട്ടിൽ പരസ്യം നൽകിയും വാട്‌സ്ആപ് വഴി സന്ദേശങ്ങൾ അയച്ചുമെല്ലാമാണ് ഇക്കൂട്ടർ തൊഴിലന്വേഷകരെ ആകർഷിക്കുന്നത്.
വിദേശത്ത് പോകുകപോലും ചെയ്തിട്ടില്ലാത്ത റിക്രൂട്ടിങ് മാനേജർമാർ വരെ ഉണ്ട്. ഇവരുടെ വലയിൽ ഡോക്ടർമാരും എൻജിനീയർമാരും വരെ കുടുങ്ങുന്നു എന്നതാണ് ഏറെ ഖേദകരം. കേരളത്തിലെ ഇത്തരം തട്ടിപ്പുകാരെയും സഹായികളെയും കർശന നിയമ വ്യവസ്ഥ മൂലം നിയന്ത്രിച്ചേ മതിയാകൂ. മറ്റു പല രാജ്യക്കാരും പൈസച്ചെലവില്ലാതെ ഇത്തരം സേവനങ്ങൾ അവരുടെ രാജ്യക്കാർക്കായി ചെയ്തുകൊടുക്കുന്നുണ്ട്.
കേരളത്തിൽ എന്തുകൊണ്ട് ഇത് നടപ്പാക്കുന്നില്ലെന്നത് അതിശയകരം തന്നെ. മാതാപിതാക്കൾ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിൽ ചുരുക്കം ചില യുവാക്കൾക്ക് ഇത് കുറച്ചുനാൾ യൂറോപ്പ് ജീവിതം ആസ്വദിക്കാനുള്ള അവസരം ആയി മാറുന്നുണ്ടെങ്കിലും മറ്റെല്ലാവർക്കും കുറുക്കുവഴികൾ പ്രശ്‌നമായി മാറുന്നു.
ലോകത്തിൽ ഏറ്റവും അധികം പ്രവാസികൾ ഉള്ള ഇന്ത്യയിൽ, അതിൽതന്നെ പ്രധാന വിഭാഗമായ മലയാളികൾക്ക് ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
1. നിങ്ങൾ എന്താണ് വിദേശത്ത് പോയാൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ആദ്യം ഉറപ്പുവരുത്തുക. പഠനം, ജോലി വിസ നിയമങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അറിവു നേടുക.
2. കോളേജ്, പഠന-ജോലി സ്ഥലങ്ങൾ നേരിട്ട് അന്വേഷിക്കുക. പറ്റുമെങ്കിൽ അതത് രാജ്യങ്ങളുടെ എംബസി അല്ലെങ്കിൽ കോൺസുലേറ്റ് വഴി അന്വേഷണം നടത്തുക.
3. കിട്ടുന്ന പഠനസ്ഥലവും ജോലി സ്ഥലവും സംബന്ധിച്ച ശരിയായ വിവരങ്ങൾ ശേഖരിക്കുക. യാത്രയ്ക്ക് മുമ്പേ അത് ഉറപ്പുവരുത്തുക. വിദേശത്തെ ഏജൻസി സഹായിയുടെ വാട്‌സ്ആപ് നമ്പർ മാത്രം അല്ല.. പൂർണ അഡ്രസ്.. തൊട്ടടുത്ത പൊലീസ് സ്‌റ്റേഷൻ എന്ന വിവരങ്ങൾ കൂടി നേടിയെടുക്കുക.
4. നിങ്ങളെ സഹായിക്കുന്ന, നിങ്ങൾ പൈസ കൊടുക്കുന്ന ഏജൻസി നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്റ്റർ നമ്പർ് പ്രവാസി സെൽ വഴി അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഫീസ് രേഖാമൂലം മാത്രം കൊടുക്കുക.
5. പഠന, ജോലി നടത്തിപ്പിനും വിസയ്ക്കും പഠിപ്പിനും ബാങ്കിൽ നിക്ഷേപിക്കേണ്ട പൈസ ഏജന്റിന് നൽകരുത്. അല്ലാതെ നേരിട്ടുതന്നെ ബാങ്കിൽ (ഉദാ. ജർമ്മനിയിലെ ബാങ്ക്) നിക്ഷേപിച്ചാൽ പിന്നീട് അക്കൗണ്ട് മാറ്റങ്ങൾക്ക് ജർമ്മനിയിൽ അധികം ഫീസ് കൊടുക്കേണ്ടിവരില്ല.
6. പോകാൻ ഉദ്ദേശിക്കുന്ന ആ രാജ്യത്ത് പരിചയം ഉള്ള നാട്ടുകാർ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിച്ചറിയുക. ഏജന്റുമാർ അവർക്ക് ഗുണം കാണാത്തതിനാൽ തടസ്സം പറയാം.
7. പോകുന്ന സ്ഥലത്ത് കേരള, മലയാളി സംഘടന ഏതെങ്കിലും ഉണ്ടെങ്കിൽ കഴിയുമെങ്കിൽ അവരുമായി ബന്ധപ്പെടുന്നതും ഗുണം ചെയ്യും.
8. ഏജൻസിക്ക് പണം കൊടുക്കുമ്പോൾ അവർ തരുന്ന സേവനങ്ങൾ എന്തെല്ലാം എന്ന് എഴുതി ഒപ്പിട്ട് വാങ്ങുക.
9. കേരളത്തിലെ എൻആർഐ, പ്രവാസി കേന്ദ്രം ആയി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുക.
10. പോകുന്ന രാജ്യത്തെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയ അഡ്രസ്, ഫോൺ നമ്പർ എന്നിവ ശേഖരിക്കുക. ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉപകരിക്കും.
(മൂന്നു പതിറ്റാണ്ടിലധികം കാലമായി ജർമ്മനിയിൽ വിവിധ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലേഖകൻ ഇപ്പോൾ കുടുംബസമേതം ബെർലിനിൽ താമസിക്കുന്നു. ഗ്‌ളോബൽ ഫോറം ഫോർ മൈഗ്രേഷൻ ആൻഡ് ലേബർ ചെയർ, ഗ്‌ളോബൽ ഫോറം ഓൺ മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റിന്റെ ജർമനിയിൽ നടക്കുന്ന സമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.)
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍