ഒരേക്കർ ഭൂമിയും 600 രൂപ മിനിമം കൂലിയും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ രണ്ടാംഘട്ട പ്രക്ഷോഭത്തിന്; സമരവുമായി മുന്നോട്ടു പോയാൽ കൊന്നുകളയുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ഗോമതി; ഭൂമി തന്നില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാകുമെന്ന് നേതാക്കൾ; കുടിൽകെട്ടി പ്രക്ഷോഭം ജൂലൈ 9 മുതൽ
കെ സി റിയാസ്
കോഴിക്കോട്: മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കു ഒരേക്കർ ഭൂമി വീതം കിട്ടിയില്ലെങ്കിൽ സർക്കാർ ഭൂമി കൈയേറി പിടിച്ചെടുക്കുമെന്നും മിനിമം വേതനം 600 രൂപയാക്കണമെന്നും പെമ്പിളൈ ഒരുമൈ നേതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് ജൂലൈ ഒമ്പതിനു രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്ന് പൈമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ തങ്കമണി, രാജേശ്വരി എന്നിവർ അറിയിച്ചു. മുക്കത്ത് ആം ആദ്മി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയതായിരുന്നു ഇവർ.
മൂന്നു സെന്റല്ല ഒരേക്കർ ഭുമിയാണ് തങ്ങളുടെ ആവശ്യം. ഭൂമി തരാൻ തയ്യാറായില്ലെങ്കിൽ മറ്റുള്ളവരെ പോലെ തങ്ങളും സ്ഥലം കൈയേറി കുടിയേറ്റക്കാരാണെന്ന് പറയുമെന്ന് അവർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സമരത്തിലൂടെ നേടിയെടുക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. മൂന്നാറിലെ സമാനമായ സ്ഥിതിവിശേഷമുള്ള വയനാട്ടിലും സമരം വ്യാപിപ്പിക്കാൻ ഉദ്ദശമുണ്ട്. ഇന്ന് വയനാട്ടിലെത്തി അവിടത്തെ തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും ഇവർ പറഞ്ഞു.
സമരത്തോട് സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചാൽ സി പി എം നേതാവ് ലംബോദരൻ കൈയേറിയതുപോലെ തങ്ങളും ഭൂമി കൈയേറി കുടിയേറ്റക്കാരാണെന്നു പ്രഖ്യാപിക്കുമെന്ന് ഗോമതി പറഞ്ഞു. ലംബോദരന് ഏക്കർ കണക്കിന് ഭൂമി കൈയേറാമെങ്കിൽ തങ്ങൾക്കും അങ്ങനെ ചെയ്യാമെന്നാണ് കരുതുന്നത്. ഭൂമി നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്നാറിനു സമാനമായി ഭൂമി കൈയേറി കുടിൽ കെട്ടാനാണ് തീരുമാനം.
മണിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ അനധികൃതമായി ഭൂമി കൈയേറി കൈവശം വെയ്ക്കുമ്പോൾ സ്വന്തമായി ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികൾക്ക് എന്തുകൊണ്ട് ഭൂമി കൈവശപ്പെടുത്തികൂടെന്നും അവർ ചോദിച്ചു. ജോലിയും കൂലിയും വിട്ട് സമരത്തിനറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികൾ. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് സമരത്തിൽ നിന്നും മറ്റുള്ളവരെ പിൻതിരിപ്പിക്കുന്നത്. അവർക്കു വേണ്ടി സമരം ചെയ്യാൻ തങ്ങൾ തയ്യാറാണ്. തങ്ങൾക്ക് ജിവനിൽ ഭയമില്ല. ജീവൻ പോയാലും തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി പ്രക്ഷോഭ രംഗത്തുണ്ടാവും. നാലു പേരാണങ്കിലും നാലായിരത്തിനു തുല്യമായി നിന്ന് പോരാടി അവകാശങ്ങൾ നേടിയെടുക്കുമെന്നും ഗോമതി പറഞ്ഞു.
ടാറ്റ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈയേറിയിടത്ത് നാലും അഞ്ചും തലമുറകളായി തൊഴിലെടുക്കുന്ന തോട്ടം തൊഴിലാളികൾക്ക് ജീവിക്കാൻ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത സ്ഥിതിയാണ്. സമരത്തിനിറങ്ങാൻ തൊഴിലാളികൾക്കു പേടിയുണ്ട്. അവരെ താമസ സ്ഥലത്തുനിന്ന് ഇറക്കി വിടുമോ, ജോലിയിൽ നിന്ന് ഒഴിവാക്കുമോ എന്നെല്ലാമുള്ള ആശങ്ക. നേരത്തെ സമരം ചെയ്തപ്പോഴും ഇക്കാരണങ്ങളാൽ തൊഴിലാളികളെ മുഴുവൻ രംഗത്തിറക്കാനായിരുന്നില്ല. രംഗത്തുവരേണ്ടെന്ന് തൊഴിലാളികളോട് ഞങ്ങൾ നിർദേശിക്കുകയായിരുന്നു.
ഏതായാലും സമരരംഗത്ത് മുന്നേറാൻ തന്നെയാണ് തീരുമാനം. പിറകോട്ട് പോകുന്ന പ്രശ്നമില്ല. ഒരു സ്ത്രീകളായാണുള്ളതെങ്കിൽ പോലും സമരത്തിനിറങ്ങും. മൂന്നു സെന്റ് ഭൂമി നൽകാമെന്ന വാഗ്ദാനം സ്വീകര്യമല്ല. തൊഴിലാളികളെ വഞ്ചിക്കുന്ന പാർട്ടിയാണ് സി പിഎം. തൊഴിലാളികൾക്ക് എല്ലാ അവകാശങ്ങളും നേടിത്തരാമെന്ന പേരിൽ തന്നെ പാർട്ടിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ തന്റെ ആവശ്യങ്ങളെ പരിഗണിക്കാമെന്നു പറഞ്ഞു അവഗണിച്ചു. തനിക്കു തെറ്റു പറ്റി, സി പി എമ്മുകാർ കബളിപ്പിക്കുകയായിരുന്നുവെന്നും ഗോമതി തുറന്നടിച്ചു.
മന്ത്രി എം എം മണി പെമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയുള്ള സമരം പരാജയപ്പെട്ടിട്ടില്ല. 20 ദിവസം നടുറോഡിൽ സമരം ചെയ്തു. സർക്കാർ തിരിഞ്ഞുനോക്കിയില്ല. തൊഴിലാളികൾക്കു കുടുംബപരമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് സമരം അവസാനിപ്പിച്ചത്. മക്കളെ സ്കൂളിൽ ചേർക്കുന്നതടക്കമുള്ള വിഷയങ്ങൾ വന്നു. പിണറായി സർക്കാറിനെ എതിർക്കാൻ നാലു പെണ്ണുങ്ങൾക്കു കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ സമരത്തിന്റെ വിജയം. അതാണതിന്റെ പ്രസക്തിയും. കൊല്ലാൻ മടിക്കാത്തവരാണവർ. അവരെ എതിർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജീവൻ നഷ്ടപ്പെട്ടാലും തോട്ടം തൊഴിലാളികൾക്കുവേണ്ടി പോരാടും.
മന്ത്രി മണി മാപ്പു പറയണമെന്നും രാജിവെക്കണമെന്നുമുള്ള ആവശ്യത്തിൽ പെമ്പിളൈ ഒരുമൈ ഉറച്ചുനിൽക്കുന്നു. മണിയുടെ അനുയായികളും പാർട്ടി പ്രവർത്തകരും തന്നെ ഭീഷണിപ്പെടുത്തിയതായും ഗോമതി പറഞ്ഞു. സമരം കഴിഞ്ഞ ശേഷം മുന്നു സി പി എം പ്രവർത്തകർ വീട്ടിൽ വന്നു. ഇനി സമരവുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. സി പി എമ്മിനെ എതിർക്കുന്നതിനാലാണ് കേസെടുക്കാതിരുന്നത്. സർക്കാറിൽനിന്നും പൊലീസിൽ നിന്നും ഒരു തരത്തിലുള്ള നീതിയും കിട്ടുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് കൗസല്യ തങ്കമണിയും സെക്രട്ടറി രാജേശ്വരിയും പറഞ്ഞു.
പെമ്പിളൈ ഒരുമൈ നടത്തുന്ന ഭൂസമരത്തിന് ആം ആദ്മി പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ അറിയിച്ചു. അശ്ലീലഭാഷയിൽ പ്രസംഗിച്ച മന്ത്രി മണി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ സമരവും മൂന്നാറിലെ ഭൂമി പ്രശ്നവും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചവർക്കുള്ള ഉത്തരമായിരിക്കും വരും നാളുകളിൽ സംസ്ഥാനം സാക്ഷിയാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. കോഴിക്കോട് മുതലക്കുളത്ത് 24-നാണ് വിശദീകരണ യോഗം നടക്കുകയെന്ന് പെമ്പിളൈ ഒരുമൈ നേതാക്കൾ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍