കുമ്മനത്തിനൊപ്പം പൊതുവേദികളിൽ നിറഞ്ഞത് ആശ്രമത്തിന്റെ പേരിൽ; ആറന്മുള സമരനായകനായതും അങ്ങനെ തന്നെ; മാധ്യമങ്ങളിലെല്ലാം നിറഞ്ഞപ്പോഴും പുറത്താക്കിയവർ മാത്രം ഒന്നും അറിഞ്ഞില്ല; പീഡനത്തിനിടെ ജനനേന്ദ്രീയം നഷ്ടമായ സ്വാമിയെ തള്ളിപ്പറഞ്ഞ പന്മനക്കാർ അറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ശ്രീഹരി. ഗണേശാനന്ദ തീർത്ഥ സ്വാമി, ഗംഗാശാനന്ദ സ്വാമി എന്നീ പേരുകളിൽ ഇയാൾ അറിയപ്പെടുന്നുണ്ട്. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയെന്ന നിലയിലാണ് സ്വാമി കേരളീയ പൊതുസമൂഹത്തിൽ നിറഞ്ഞത്.
എന്നാൽ ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വർഷം മുമ്പ് ഇയാൾ ആശ്രമം വിട്ടിരുന്നുവെന്നും ആശ്രമം അധികൃതർ പറഞ്ഞു. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നതെന്ന് പന്മന ആശ്രമം പറയുന്നു. പീഡന ശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രീയം മുറിച്ചതോടെയാണ് സ്വാമിയെ തള്ളിപ്പറഞ്ഞ് പന്മന ആശ്രമം രംഗത്ത് വന്നത്. എന്നാൽ പതിനഞ്ച് കൊല്ലമെന്ന ആശ്രമത്തിന്റെ വാദം നിലനിൽക്കുന്നതല്ല. ഈ അടുത്ത കാലത്ത് പോലും സ്വാമി പന്മന ആശ്രമത്തിന്റെ പേരുപയോഗിച്ച് സാമൂഹിക ഇടപെടലുകളിൽ സജീവമായിരുന്നു.
ഇടക്കിടെ പന്മന ആശ്രമത്തിൽ ഇപ്പോഴും എത്താറുണ്ടായിരുന്നു. 15 ദിവസം മുമ്പ് ആശ്രമത്തിൽ ഇയാൾ എത്തിയിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്ത് അന്നുതന്നെ മടങ്ങുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചവറ പൊലീസ് ആശ്രമത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതും ആശ്രമവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നൽകുന്നത്. സംഘപരിവാർ സംഘടനയുമായി അടുത്ത ബന്ധം സ്വാമിക്കുണ്ടായിരുന്നു. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ജന്മഗ്രഹ ഭൂസമരവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് ആർ എസ് എസുമായി അടുത്തത്. പിന്നീട് ആറന്മുള സമരത്തിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുമെല്ലാം നിറഞ്ഞു.
ഇതിൽ പന്മന ആശ്രമത്തിന്റെ പേരിലായിരുന്നു സ്വാമി സജീവമായത്. എന്തുകൊണ്ട് പതിനഞ്ച് കൊല്ലമായി ആശ്രമത്തിൽ നിന്ന് പറത്താക്കിയ ഗംഗാശാനന്ദ സ്വാമി ആശ്രമത്തിന്റെ പേരുപയോഗിച്ചിട്ടും അതിനെ ചോദ്യം ചെയ്തില്ലെന്നത് തീർത്തും വിചിത്രമാണ്. അതുകൊണ്ട് തന്നെ പന്മന ആശ്രമത്തിൽ ഈ അടുത്ത കാലത്തും സ്വാമി എത്തിയിരുന്നുവെന്ന പൊലീസ് ഭാഷ്യം കൂടിയാകുമ്പോൾ ആശ്രമത്തിന്റേത് നിലനിൽപ്പിനായൂള്ള പത്രക്കുറിപ്പാണെന്ന് വ്യക്തമാവുകയാണ്.
ഇത് അടിവരയിടുന്നതാണ് ജന്മഭൂമിയിലെ ഈ വാർത്ത. ഈ വർഷം ഫെബ്രുവരി 17ന് നൽകിയ വാർത്തയാണ് ഇതിന് ആധാരം. തട്ടയിൽ തിരുമംഗലത്ത് മഹാദേവക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും മഹാശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട പത്രവാർത്തയിൽ കൊല്ലം പന്മന ആശ്രമാധിപതി സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യുമെന്നാണ് വിശദീകരിക്കുന്നത്.
പ്രഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉൾകൊള്ളാൻ കഴിയുന്നവർക്കാണ് ചതുർവിധ പുരുഷാർത്ഥങ്ങൾ കൈവരിക്കുവാൻ സാധിക്കുകയുള്ളു എന്ന് കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീർത്ഥപാദർ. പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന വിചാരസത്രം സമാപന ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ ലോകമേതറവാട് എന്നാണ് നമ്മുടെ സങ്കൽപ്പം. ശ്രീനാരായണ ഗുരുദേവൻ അഹിംസയുടെ പ്രയോക്താവാണെന്നും അദ്ദേഹം അനുകമ്പ ദശകത്തിൽ ഒരു പീഡപോലും ഉറുമ്പിനെ ഏൽപ്പിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും ഗുരുദേവ ചിത്രം വെച്ച് മാംസംഭക്ഷിച്ചുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത് ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പരിപാടിയുടെ വിശദീകരണവുമാണ്. ഇവിടേയും പന്മന ആശ്രത്തിന്റെ പേരാണ് സ്വാമി ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളിൽ ആത്മീയത വളർത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വേണം നേടിയെടുക്കാനെന്നും കൊല്ലം പന്മന ആശ്രമം സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ അയ്യമ്പിള്ളി കണ്ഠച്ചനാശാൻ സ്മാരക വൈദിക സംഘത്തിന്റെ ഗുരുകുല വിദ്യാപീഠത്തിന്റെ വാർഷിക ചടങ്ങിൽ പറഞ്ഞതായി മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കണ്ണംമൂലയിൽ നിന്നും എഴുമറ്റൂരിലേക്ക് പ്രയാണം നടത്തുന്ന ചട്ടമ്പി സ്വാമി പ്രതിമ രഥ യാത്ര നയിച്ചതും ഇതേ സ്വാമിയായിരുന്നു. ചട്ടമ്പിസ്വാമിയുടെ പ്രതിമയിൽ ആറന്മുള ക്ഷേത്രം അട്മിനിസ്ട്രെടിവ് ഓഫീസർ രവി വർമ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗീതാകൃഷ്ണൻ, സെക്രട്ടറി ടി എ അനിൽ, ആറന്മുള പൈതൃക ഗ്രാമ കർമസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ, പ്രസിഡന്റ് പി ഇന്ദുചൂഡൻ തുടങ്ങിയവർ ഹാരാർപ്പണം നടത്തി. തുടർന്ന് ഭക്ത ജനങ്ങൾ പുഷ്പാർച്ചന നടത്തി. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് രഥയാത്രയുടെ സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ പ്രസംഗിച്ചു.
സമൂഹത്തിൽ സമഗ്രവും സമൂലവുമായ പരിവർത്തനം ഉണ്ടാക്കാൻ കഴിഞ്ഞ നവോത്ഥാന നായകൻ ആയിരുന്നു ചട്ടമ്പിസ്വാമികൾ എന്ന് അദ്ദേഹം പറഞ്ഞു. ഇത് 2013ൽ നടന്ന ചടങ്ങാണ്. ഇവിടെ കുമ്മനം രാജശേഖരനെ പോലെ ഹൈന്ദവ സന്യാസിമാരെ അടുത്തറിയാവുന്ന നേതാവും പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് പന്മന ആശ്രമത്തിന്റെ നിഷേധക്കുറിപ്പ് വിചിത്രമായി മാറുന്നത്. കുമ്മനത്തോടൊപ്പം ആറന്മുളയിലും മുഖ്യമന്ത്രിയെ കാണാനുള്ള നിവേദക സംഘത്തിലുമെല്ലാം സ്വാമി നിറഞ്ഞു. ഇവിടേയും പന്മന ആശ്രമ പ്രതിനിധിയായി സ്വാമി മാറിയിരുന്നു.
ഇതാണ് സത്യമെന്നിരിക്കെയാണ് ചവറ പന്മന ആശ്രമത്തിന്റെ സത് പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്യേശത്തോടെ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് പന്മന ആശ്രമം അറിയിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട വ്യക്തി 15 വർഷങ്ങൾക്ക് മുമ്പ് ആശ്രമത്തിൽ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേൽവിലാസത്തിൽ ഇലക്ഷൻ ഐഡി നേടിയിരുന്നു. എന്നാൽ പിന്നീട് ആശ്രമത്തിൽ നിന്നും പോകുകയും കോഴഞ്ചേരി , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ബിസിനസ് നടത്തി വരുകയായിരുന്നതായി പറയപ്പെടുന്നു. അല്ലാതെ ഈ വ്യക്തിക്ക് പന്മന ആശ്രമവുമായി മറ്റ് യാതൊരു വിധ ബന്ധവുമില്ല.
ആശ്രമത്തിന്റെ സത് പേരിന് കളങ്കമുണ്ടാക്കുന്ന കള്ള പ്രചരണം അവസാനിപ്പിക്കണമെന്നും പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാതർ അറിയിച്ചു. എന്നാൽ പതിനഞ്ച് ദിവസം മുമ്പും പന്മനയിലെത്തിയ സ്വാമിയെ ആശ്രമവുമായി ബന്ധമില്ലെന്ന് പറയുന്നത് വിചിത്രമാണെന്ന വാദവും സജീവമാണ്.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- നാരായണസ്വാമിയും സംഘവും എത്തിയത് എംപി ബോർഡ് വച്ച വാഹനത്തിലോ?
- പൊന്നമ്പലമേട് പൂജാ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്