ഒറ്റപ്പാലത്തുനിന്ന് നാടുവിട്ട കൃഷ്ണൻകുട്ടി ആറ്റിങ്ങലിലെ പാചകക്കാരനായി; ബക്കാഡിയേ അടിക്കൂ; ബേക്കറി പൊളിഞ്ഞതോടെ മോഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; പാരപ്പെറ്റിൽ തൂങ്ങി ഏതു കെട്ടിടവും കീഴടക്കും; വാതിൽ തകർക്കുന്നത് താക്കോൽ പഴുതിൽ എണ്ണയൊഴിച്ച് തീയിട്ട്; വർഷങ്ങളോളം പൊലീസിന്റെ ഉറക്കം കെടുത്തിയ കോടാലി അഥവാ കടയാടി ബേബി പിടിയിലായത് ഇങ്ങനെ
തിരുവനന്തപുരം: വർഷങ്ങളായി ആറ്റിങ്ങൽ മേഖലയിൽ പൊലീസിന്റേയും നാട്ടുകാരുടെയും ഉറക്കംകെടുത്തിയ കവർച്ചാ കേസുകൾക്കു പിന്നിലെ പെരുങ്കള്ളൻ അവസാനം വലയിലായി. വാതിലുകൾ തുളച്ചും കത്തിച്ചും സ്വർണവും പണവും കവർന്ന കേസിൽ വെഞ്ഞാറമൂട് കോട്ടുകുന്നം സ്വദേശി വഞ്ചിയൂർ കടവിള മുളമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോടാലി ബേബി എന്ന കൃഷ്ണൻകുട്ടി(48) ആണ് പിടിയിലായത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് ഇയാളെ വലയിലാക്കാനായത്.
മഴക്കാലം എത്തുന്നതോടെ വീടുകളിൽ കവർച്ചയ്ക്കുള്ള ആസൂത്രണം നടത്തുന്നതിനിടെയാണ് കിളിമാനൂരിലും ആറ്റിങ്ങലിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ കവർച്ചാകേസുകളുമായി ബന്ധപ്പെട്ട് കോടാലി അഥവാ കടയാടി ബേബി പിടിയിലാകുന്നത്. ഇയാളിൽനിന്ന് 106 പവൻ സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കവർച്ചകളെ കുറിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു.
ഒറ്റപ്പാലത്ത് നിന്ന് പതിനെട്ട് വർഷം മുമ്പാണ് കൃഷ്ണൻകുട്ടി ആറ്റിങ്ങലിലെത്തിയത്. കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിനും കുടുംബത്തിനുമൊപ്പം ഒറ്റപ്പാലത്ത് കഴിയവെ അയൽപക്കത്തുണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് കോടാലി ആദ്യമായി പൊലീസിന്റെ പിടിയിലാകുന്നത്. ജയിലിലായ കൃഷ്ണൻകുട്ടി അപമാനം മൂലം നാടുവിട്ട് വെഞ്ഞാറമൂട്ടിലെത്തുകയായിരുന്നു. ആദ്യമൊക്കെ കൂലിപ്പണി ചെയ്ത് ജീവിച്ചു തുടങ്ങി. പിന്നീട് ചെറിയതോതിൽ മോഷണം ആരംഭിച്ച കൃഷ്ണൻകുട്ടി പിടിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ തൊഴിലാക്കി.
ഇതിനിടെ വിവാഹം കഴിച്ച് വെഞ്ഞാറമൂട് കോട്ടുകുന്നത്ത് വീടും വസ്തുവും വാങ്ങി താമസമായി. തുടക്കം മുതലേ കോടാലിയുടെ മോഷണം ഒറ്റയ്ക്കായിരുന്നു. എന്നാൽ താൻ താമസിക്കുന്ന വീടിന്റെ പരിസരത്ത് കവർച്ചയ്ക്കിറങ്ങാറില്ല. വീട്ടിൽനിന്ന് അധിക ദൂരമല്ലാത്ത സ്ഥലങ്ങളാണ് കവർച്ചയ്ക്ക് തിരഞ്ഞെടുക്കുക. പകൽ സമയങ്ങളിൽ ബസുകളിൽ കയറി സൈഡ് ചേർന്നിരുന്ന് റോഡരികിലുള്ള വീടുകൾ നിരീക്ഷിക്കും. ആളില്ലാതെ അടഞ്ഞുകിടക്കുന്ന വീടുകൾ ഓർത്തുവയ്ക്കും. രാത്രിയിലും അതേ റൂട്ടിൽ യാത്രചെയ്യും. അപ്പോഴും ലൈറ്റും ആളനക്കവും ഇല്ലെന്ന് കണ്ടാൽ അവിടം കവർച്ചയ്ക്കായി തിരഞ്ഞെടുക്കും. ആദ്യമൊക്കെ വീടിന്റെ മുൻവാതിലുകൾ തല്ലി തകർത്തും പൊളിച്ചുമായിരുന്നു മോഷണം.
എത്രവലിയ കെട്ടിടമായാലും പാരപ്പെറ്റിലും എയർഹോളിലും തൂങ്ങി കൃഷ്ണൻകുട്ടി അതിന് മുകളിലെത്തും. രണ്ടാം നിലയിലെ വാതിലുകൾ കണ്ടെത്തി തല്ലിപൊളിച്ചായിരുന്നു ആദ്യമൊക്കെ വീട്ടിനുള്ളിൽ കടന്നിരുന്നത്. എന്നാൽ, ശബ്ദം കേട്ട് വീട്ടുകാരും അയൽക്കാരും ഉണരുന്നതിനാൽ പുതിയ തന്ത്രങ്ങൾ ആലോചിച്ചു. അതിനിടെയാണ് തലസ്ഥാനത്ത് വാതിൽ കത്തിച്ച് കവർച്ച നടത്തുന്ന സംഘം പിടിയിലായ വാർത്ത കണ്ടത്. വാതിലിന്റെ അടിവശം കത്തിച്ച് ആ വിടവിലൂടെ അകത്തുകടക്കുന്നതായിരുന്നു അവരുടെ രീതി. എന്നാൽ കൃഷ്ണൻകുട്ടി ഇത് ചെറുതായൊന്ന് പരിഷ്ക്കരിച്ചു. കതകിന്റെ പൂട്ടിന്റെ ഭാഗത്തായി കൃഷ്ണൻ കുട്ടിയുടെ പ്രയോഗം. താക്കോലിടുന്ന വിടവിൽ വെളിച്ചെണ്ണ ഒഴിച്ചും എണ്ണയിൽ കുതിർത്ത കനത്ത തിരിവച്ചും കത്തിക്കും. തടിയിൽ തീപിടിച്ചുകഴിയുമ്പോൾ പൂട്ട് ഇളകി മാറുന്നുണ്ടോയെന്ന് നോക്കും. പൂട്ട് കൂടാതെ ഒന്നിലധികം കൊളുത്തുകളുണ്ടെങ്കിൽ കത്തിയഭാഗം തന്റെ തലയും ഉടലും കടക്കത്തക്ക വിധം കരിച്ച് വലുതാക്കും. ഇതിലൂടെ അകത്ത് കടന്ന് കവർച്ച നടത്തി നേരം പുലരുമ്പോഴേക്കും മടങ്ങും.
ഇത്തരം കവർച്ചയ്ക്കിടെ തീകത്തുന്നത് അയൽക്കാരും വഴിപോക്കരും കണ്ടതോടെ തന്റെ ശ്രമങ്ങൾ പരാജയപ്പെട്ട അനുഭവവും കൃഷ്ണൻകുട്ടിക്കുണ്ട്. ആറ്റിങ്ങൽ ചെമ്പൂരിൽ എക്സൈസ് ഇൻസ്പെകറുടെ വീടിന്റെ മുകൾ നിലയുടെ വാതിൽ കത്തി തീരാറായപ്പോഴാണ് അടുത്ത പറമ്പിൽ റബ്ബർ വെട്ടാനെത്തിയ ടാപ്പിങ് തൊഴിലാളി ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ കൃഷ്ണൻകുട്ടിയെ കണ്ടത്. പിടിയിലാകാതെ അന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒരാഴ്ചയോളം പരതിയിട്ടും അനുയോജ്യമായ വീടൊന്നും കിട്ടാത്തതിനാൽ താൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ വീട് കവർച്ചയ്ക്കിരയാക്കിയ ചരിത്രവും കൃഷ്ണൻ കുട്ടിക്കുണ്ട്. ഇതിനിടെ നഗരൂർ വെള്ളംകൊള്ളിയിൽ ബേക്കറി ഇട്ടെങ്കിലും അത് എട്ടുനിലയിൽ പൊട്ടിയതോടെ വീണ്ടും മോഷണത്തിനിറങ്ങി.
പാചകക്കാരനായാണ് കൃഷ്ണൻകുട്ടി നാട്ടിൽ അറിയപ്പെടുന്നത്. വെകുന്നേരം തിരിയും എണ്ണയും ചന്ദനത്തിരിയുമായി പോയാൽ പിറ്റേന്ന് പുലർന്ന ശേഷമേ കൃഷ്ണൻകുട്ടി വീട്ടിലെത്തൂ. പാചകം കഴിഞ്ഞ് വരികയാണെന്നാണ് പറയും. കൈയിൽ കാര്യമായി എന്തെങ്കിലും തടഞ്ഞാൽ കൂട്ടുകാരുമായി നഗരത്തിലെ ഏതെങ്കിലും ലോഡ്ജിലെത്തും. ബക്കാർഡിയാണ് ഇഷ്ടപ്പെട്ട ബ്രാന്റ്. പണയസ്വർണം ലേലത്തിനെടുത്തതാണെന്ന മട്ടിൽ തൊണ്ടികളും ഇതിനിടെ പലസ്ഥലത്തായി വിൽക്കും. കൈയിലുള്ള പണം തീരും വരെ അടിച്ചുപൊളിക്കും. പണം തീരുമ്പോൾ വീണ്ടും പണി തുടങ്ങും.
കല്ലമ്പലത്തും കിളിമാനൂരും ആറ്റിങ്ങലും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയുണ്ടായ ചില കവർച്ചകളിൽ നീലനിറത്തിലുള്ള ഒരു സ്കൂട്ടറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് പൊലീസിന് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് കല്ലമ്പലത്ത് ഒരു വീട്ടിൽ മോഷണം നടന്നു. നീല ആക്ടിവയിൽ വീടിനു മുന്നിലെ റോഡിൽ നിന്ന് ഒരാൾ പോകുന്നത് പാതി രാത്രിയിൽ നാട്ടുകാരിൽ ഒരാൾ കണ്ടു. ഇയാൾ പൊലീസിൽ സ്കൂട്ടർ നമ്പർ സഹിതം വിവരം നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചാണ് കോടാലിയെ വലയിലാക്കിയത്.
Stories you may Like
- കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: രണ്ട് ദൃക്സാക്ഷികൾ കൂറുമാറി
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- ഓവർ കോൺഫിഡൻസിൽ കഴക്കൂട്ടത്തെ ഹരിശ്രീയിലും എത്തി; വിപിൻ അഴിക്കുള്ളിലാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍