അമ്മയുടെ ശസ്ത്രക്രിയ എന്തുകൊണ്ടാണ് ഞാൻ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയത്? സർക്കാർ ആശുപത്രിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ഗവൺമെന്റ് ഡോക്ടർക്ക് പറയാനുള്ളത്
ഡോ. ജിനേഷ് പിഎസ്
അമ്മയുടെ കാൽമുട്ട് മാറ്റ ശസ്ത്രക്രിയ നടന്ന കാര്യം നേരത്തെ എഴുതിയിരുന്നതാണല്ലോ. ഒരു മാസമായി സർജറി കഴിഞ്ഞിട്ട്. ഇപ്പോൾ വേദന കുറഞ്ഞുവരുന്നു. ജോലിയൊക്കെ തനിയെ ചെയ്തുതുടങ്ങി.
ഞങ്ങൾ നെടുംകണ്ടത്തുനിന്നും പാലായിലേക്ക് താമസം മാറാൻ കാരണം അമ്മയുടെ മുട്ടിനുവേദന ആയിരുന്നു. ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വേദന ആരംഭിച്ചിരുന്നു. പല വിഭാഗത്തിൽ നിന്നുള്ള ചികിത്സകൾ അന്ന് ചെയ്തിരുന്നു. അന്നത്തെ കാലത്തൊക്കെ അസഹനീയമായ തണുപ്പാണ് നെടുങ്കണ്ടത്ത്. റൂം ഹീറ്റർ ഇല്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ. ആ തണുപ്പും മുട്ടുവേദനയും അമ്മയെ സംബന്ധിച്ചു സഹിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ അച്ഛന്റെയും അമ്മയുടെയും നാടായ കോട്ടയം ജില്ലയിൽ തിരിച്ചെത്തുന്നത്.
കാൽമുട്ടുകളിലെ തരുണാസ്ഥിയിൽ തേയ്മാനം ഉണ്ടാവുന്ന ഓസ്റ്റിയോആർത്രൈറ്റിസ് എന്ന അസുഖമായിരുന്നു. നടക്കുമ്പോൾ ലോക്ക് ആകുന്ന അവസ്ഥയിൽ എത്തിയപ്പോളാണ് സർജറി ചെയ്തത്. അതുവരെ പ്രധാനമായും വ്യായാമം തന്നെയായിരുന്നു ചികിത്സ. തരുണാസ്ഥി സംരക്ഷണത്തിനായുള്ള മരുന്നുകളും ഉപയോഗിച്ചിരുന്നു. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് മുട്ടുകളിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ നടത്താൻ തുടങ്ങി. ഫിസിയോതെറാപ്പി ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും സഹായത്തോടെയാണ് നടക്കാൻ തുടങ്ങിയത്.
എന്തുകൊണ്ടാണ് സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താത്തതെന്ന ചോദ്യം പലരും ചോദിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അച്ഛന്റെ രണ്ടാമത്തെ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നത്. എങ്കിലും അമ്മയുടെ ശസ്ത്രക്രിയ അവിടെ നടത്തണ്ടാ എന്നാണ് തീരുമാനിച്ചത്.
അണുബാധ ഇല്ലാതിരിക്കുക എന്നതും ശസ്ത്രക്രിയക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമം അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ ശരീരത്തിന്റെ അവസ്ഥ യഥാസ്ഥാനത്താക്കുക എന്നതും ഏതൊരു ശസ്ത്രക്രിയയുടെയും വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. ശസ്ത്രക്രിയക്കാവശ്യമായ ചിലവുകളും ഒരു പ്രധാന വിഷയമാണ്.
ഐ സി യു വിൽ ഒരു രോഗിയോടൊപ്പം എപ്പോഴും ഒരു നേഴ്സ് ഉണ്ടാവുന്ന സൗകര്യം സർക്കാർ ആശുപത്രികളിൽ നിലവിലില്ല. നാളെയെങ്കിലും അങ്ങിനെ ഉണ്ടാവണം എന്നാണാഗ്രഹം. താങ്ങാവുന്നതിലും വളരെയധികം ജോലിഭാരമാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ നേഴ്സ്മാർക്ക്. അമ്മയുടെ ശസ്ത്രക്രിയയുടെ സമയത്ത് അവരുടെ സഹായം നന്ദി പറഞ്ഞാൽ തീരാത്തതാണ്. സർക്കാർ മേഖലയിലായാലും സ്വകാര്യമേഖലയിലായാലും പലപ്പോഴും അവഗണന അനുഭവിക്കുന്ന വിഭാഗമാണവർ.
സന്ദർശകരുടെ ബാഹുല്യം അണുബാധക്കൊരു കാരണമാണ്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ സന്ദർശകരെ നിയന്ത്രിക്കാൻ പാടാണ്. ഐസിയുവിലെങ്കിലും കയറാതിരിക്കുന്ന, അഥവാ കയറിയാൽ ശ്രദ്ധിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം.
മറ്റൊരു മേഖല ഫിസിക്കൽ മെഡിസിൻ വിഭാഗം ആണ്. അവരാണ് വ്യായാമം അടക്കമുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ റസിഡന്റ് ഡോക്ടർമാർ മാത്രമേ ആ വിഭാഗത്തിലുള്ളൂ. ഒരു പ്രൊഫസറും രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും ഉള്ള വിഭാഗമായിരുന്നു.
നിലവിൽ ഓരോ വർഷവും പ്രവേശനം ലഭിക്കുന്ന ഓരോ പിജി ഡോക്ടർമാരും (ആകെ മൂന്ന്) ഒരു സീനിയർ റസിഡന്റ് ഡോക്ടറും മാത്രം. സീനിയർ റസിഡന്റ് പിജി കഴിഞ്ഞശേഷം ബോണ്ട് ചെയ്യുന്ന ആളാണ്. എംബിബിഎസ് യോഗ്യതയുള്ള ഒരു ലക്ച്ചറർ അവധിയിൽ പോയിട്ടുണ്ട്. ആൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോളേജിൽ സർജറി വിഭാഗത്തിൽ നിന്നും സ്ഥലം മാറി വന്നതാണ്.
കൂടാതെ നാല് ഫിസിയോതെറാപ്പിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, അതിനാൽ ഒരാളെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. മികച്ച ഒരു ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റുണ്ട്. പക്ഷേ, തെറാപ്പിക്കാവശ്യമായ ഒരുപകരണങ്ങളും ഇല്ല. ഒരു സ്പീച് തെറാപ്പിസ്റ്റുണ്ട്, ആവശ്യമായ മെറ്റീരിയൽ ഇല്ല. ഈ കാരണങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ കോട്ടയം മെഡിക്കൽ കോളേജിലെ പിജി റസിഡന്റ് ഡോക്ടർമാർക്ക് അംഗീകാരം നൽകാത്തത്.
എംബിബിഎസ് വിദ്യാർത്ഥികൾക്കും അസ്ഥിരോഗ വിഭാഗം റസിഡന്റ് ഡോക്ടർമാർക്കും പഠനവും പരിശീലനവും നൽകണം. ഓട്ടിസം അടക്കമുള്ള കുട്ടികൾക്ക് തെറാപ്പി നൽകണം. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയവർക്കുള്ള വ്യായാമം മുതൽ പുനരധിവാസം വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യണം.
ശസ്ത്രക്രിയകൾക്കും അപകടങ്ങൾക്കും ഒക്കെ ശേഷം എപ്പോൾ മെഡിക്കലി ഫിറ്റ് ആകുന്നോ, അപ്പോൾ തുടങ്ങണം ഫിസിയോതെറാപ്പി. രണ്ടുമുട്ടും മാറ്റിവെച്ച എന്റെ അമ്മക്ക് സർജറി ചെയ്തതിന്റെ പിറ്റേന്ന് തുടങ്ങി. അതുപോലെ എല്ലാവർക്കും ചെയ്യണം. അതിനുള്ള സൗകര്യങ്ങളും ഉപകരണങ്ങളും വേണം.
മികച്ച നേട്ടങ്ങൾക്കുടമയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം. മികച്ച ഡോക്ടർമാരുള്ള വിഭാഗം. പക്ഷേ, അതുമാത്രം പോരാ, മെഡിക്കൽ കോളേജിനെ കുറ്റപ്പെടുത്തുകയല്ല. മെച്ചപ്പെടുത്തണം എന്നാണ് പറയുന്നത്. 1961 ലെ തസ്തികകൾ വെച്ച് ചെയ്യാവുന്നതിന്റെ പരമാവധി ഇവിടെ ചെയ്യുന്നുണ്ട്. അന്നത്തേതിന്റെ അൻപതറുപതിരട്ടി രോഗികളുണ്ടിന്ന്. അത്രയും പേർക്ക് ചികിത്സ നടത്താനുള്ള തസ്തികകൾ കൂടി സൃഷ്ടിക്കണം.
അമ്മയുടെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സർക്കാർ മെഡിക്കൽ കോളേജിലെ ജോലി വലിയൊരാഗ്രഹമായിരുന്നെന്ന് പറഞ്ഞപ്പോൾ വലിയൊരത്ഭുതമായി. അടുത്ത സുഹൃത്താണാൾ, 2001 ബാച്ച്. മാസം കുറേ സങ്കീർണ്ണ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണ്. സർക്കാർ മേഖലയിലെത്തിയാൽ ജനങ്ങൾക്ക് വലിയൊരുപകാരമായിരിക്കും, പക്ഷേ ...
മൂന്നാമത്തേത് പണം എന്ന വിഷയമാണ്.
ഇന്നേവരെ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ. ഈ അവസരത്തിൽ ഞങ്ങൾ പാടുപെട്ടു. അനൂപിന്റെ (അനുജത്തിയുടെ ഭർത്താവ്) ഗ്രൂപ്പ് ഇൻഷുറൻസിൽ അമ്മയുടെ പേരും ചേർത്തിരുന്നതിനാൽ മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ശസ്ത്രക്രിയ നടന്നുപോയത്. 3.14 ലക്ഷമായിരുന്നു ആശുപത്രി ബില്ല്. ഇൻഷുറൻസ് ഇല്ലെങ്കിൽ എനിക്കടക്കാനാവുമായിരുന്നില്ല.
അതിനാൽ ഞാനും ഒരിൻഷുറൻസ് എടുക്കാൻ തീരുമാനിച്ചു. എനിക്കും ഓസ്റ്റിയോആർത്രൈറ്റിസിന്റെ ആരംഭമാണ്. വ്യായാമം മാത്രമേയുള്ളൂ നിലവിൽ. പണ്ട് എല്ലാ കളികളിലും പങ്കെടുത്തിരുന്നതാണ്. ഇടക്കാലത്ത് നിന്നുപോയി. അതോടെ ശരീരഭാരം കൂടി. വ്യായാമം അത്യാവശ്യമാണ്. കളികൾ വീണ്ടും തുടങ്ങണം.
(ഡോ. ജിനേഷ് പിഎസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍