നടുക്കുന്ന ഭീകരതയിലും തോൽക്കില്ല മാഞ്ചസ്റ്റർ
ബ്രിട്ടൺ വീണ്ടും ഭീകരാക്രമണത്തിന്റെ പിടിയിൽ. ജൂൺ 8ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടു പിടിക്കുന്ന വേളയിൽ മാഞ്ചസ്റ്ററിൽ നടന്ന ഈ ആക്രമണം രാജ്യത്തെ എല്ലാ അർത്ഥത്തിലും ഞെട്ടിച്ചിരിക്കുന്നു. യുവജനങ്ങളുടെ ഹരമായ അമേരിക്കൻ ഗായിക അരിയാനാഗ്രാൻ ഡെയുടെ സംഗീത പരിപാടിക്ക് ശേഷം കാണികൾ വേദി വിടാൻ ഒരുങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്. അതുകൊണ്ടു തന്നെ മരിച്ച 22 പേരിലും പരുപക്കേറ്റ അറുപതിലേറെ പേരിലും ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ട്രെയിൻ ട്രാം സ്റ്റേഷനുകളിലേക്കുള്ള വഴിയിലായിരുന്നു സ്ഫോടനം എന്നതുകൊണ്ട് ഏറ്റവുമധികം മനുഷ്യാപയമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന് അനുമാനിക്കണം.
ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് മന്ദിരമായ വെസ്റ്റ്മിൻസ്റ്റർ പരിസരത്ത് കത്തിയുമായി ഓടിക്കറയറിയ ഖാലീദ് വസൂദ് എന്ന ഭീകരന്റെ ചിത്രം ഇനിയും ബ്രിട്ടീഷ് മനസ്സുകളിൽ നിന്നും മാഞ്ഞു തുടങ്ങിയിട്ടില്ല. ഒരു പൊലീസുകാരൻ ഉൾപ്പെടെ നാലു പേരെ വക വരുത്തിയ അയാൾ അവസാനം പൊലീസിന്റെ തന്നെ വെടിയുണ്ടയ്ക്ക് ഇരയാവുകയായിരുന്നു.
ഇന്ത്യയിൽ നടന്നതു പോലുള്ള പാർലമെന്റ് ആക്രമണത്തിന് സമാനമായ ഈ സംഭവം തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ ഉലച്ചത്. ഒരു കാറും കത്തിയുമായി ആർക്കും കടന്നു കയറി അക്രമം വിതക്കാവുന്ന തരത്തിൽ അരക്ഷിതമാണോ ഭരണ സിരാ കേന്ദ്രമായ പാർലമെന്റ് പോലും എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. അതിനു ശേഷം മൂന്നാഴ്ച മുമ്പാണ് കത്തിയുമായി പാർലമെന്റ് പരിസരത്ത് നിന്നും മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനമിടിച്ചു കയറ്റിയും കത്തി കൊണ്ടുമുള്ള സാങ്കേതിക ജ്ഞാനം വേണ്ടാത്ത ഒറ്റപ്പട്ട തരത്തിലേക്ക് ഭീകരാക്രമണം ചുരുങ്ങിയിരിക്കുന്നു എന്നു കരുതുമ്പോഴാണ് മാഞ്ചസ്റ്റർ ബോംബാക്രമണം. ആക്രമണകാരി ഒറ്റക്കായിരുന്നോ അതോ വലിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നോ ഇത് എന്നുള്ള ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടുന്നതേയുള്ളൂ. 1996 ൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന 1 കെഎ1500 കി8 സ്ഫോടന വസ്തുക്കൾ നിറച്ച ട്രക്ക് മാഞ്ചസ്റ്ററിന്റെ നഗര ഹൃദയത്തിൽ പൊട്ടിത്തെറിച്ചപ്പോൾ 200 ലധികം പേർക്ക് പരിക്ക് പറ്റി സ്ഫോടനം ഉണ്ടാകുന്നതിന് ഒന്നര മണിക്കൂർ മുമ്പേ മുന്നറിയിപ്പ് ലഭിച്ചതു കൊണ്ട് 75000 പേരെ ഒഴിപ്പിക്കാനും അതുവഴി മരണം ഒഴിവാക്കാനും അധികൃതർക്ക് കഴിഞ്ഞു.
2005 ൽ ലണ്ടനിൽ ട്യൂബ് എന്നറിയപ്പെടുന്ന ഭൂഗർഭ റെയിൽവേയിൽ നടന്നതിനു ശേഷം ഏറ്റവുമധികം പേർക്ക് ജീവഹാനി സംഭവിച്ച ഭീകരാക്രമണമാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാഞ്ചസ്റ്ററിൽ നടന്നത്. മാഞ്ചസ്റ്ററിൽ തന്നെ സ്ഥിര താമസമാക്കിയ ഒരു ലിബിയൻ കുടുംബത്തിൽ ജനിച്ച സാൽമൺ അബേദി എന്ന 22 കാരനാണ് ചാവേറാക്രമണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഒരാൾക്കു മാത്രമായി നല്ല തയ്യാറെടുപ്പുകളോടെ ഇത്ര സൂക്ഷ്മമായി ആസൂത്രണം ചെയ്ത് കൃത്യം നർവ്വഹിക്കാനാവും എന്ന് കരുതാനാവില്ല.
ലോകത്തിലെ ആദ്യത്തെ വ്യാവസായിക നഗരമാണ് മാഞ്ചസ്റ്റർ. 18ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ആരംഭിച്ച മനുഷ്യ ചരിത്രത്തിന്റെ ഗതി മാറ്റിയ വ്യവസായി വിപ്ലവത്തിന്റെ തുടക്കം ഈ നഗരത്തിലാണ് കൈകൾ ചെയ്യുന്ന ജോലി കൂടുതൽ കൃത്യതതയോടെയും വേഗത്തിലും ചെയ്യുന്ന ചെറു യന്ത്രങ്ങളുടെ വരവ് സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തി വച്ചത്. മാഞ്ചസ്റ്റർ എന്ന ചെറിയ ലാങ്കാസ്ട്രിയൻ പ്രദേശത്ത് കേന്ദ്രീകരിച്ചിരുന്ന വസ്തു നിർമ്മാണ മേഖലയിലാണ് ഈ വിപ്ലവം ആദ്യം പ്രതിഫലിച്ചത്. ഫൈളയിങ് ഷട്ടിലും സ്പിന്നിങ് ജെന്നിയും ഒക്കെ മാഞ്ചസ്റ്ററിനെ തലസ്ഥാനമാക്കി മാറ്റിയ ആയിരങ്ങൾക്ക് തൊഴിൽ നൽകുന്ന തുണി മില്ലുകൾ ഉയർന്നു. ബ്രിട്ടന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് അനേകം പേർ തുണി മില്ലുകളിൽ തൊഴിലാളികളായി എത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും വ്യാപിച്ചു കിടന്ന കോളനികളിൽ നിന്ന് അസംസ്കൃത വസ്തുക്കളായ പഞ്ഞിയും പരുത്തിയും മാഞ്ചസ്റ്ററിലെത്തി. മില്ലുകളിൽ അവയെ നിറപ്പകിട്ടാർന്ന തുണിത്തരങ്ങളാക്കി മാറ്റി കോളനികളിലേക്ക് തന്നെ കയറ്റി അച്ച് ബ്രിട്ടീഷ് സാമ്രാജ്യം വൻ ലാഭം കൊയ്തു. 1830 ൽ ജോർജ് സ്റ്റീഫൻസൺ രൂപം നൽകിയ റോക്കറ്റ് എന്ന തീവണ്ടി ആദ്യമായി ഓടിയത് ലിവർപൂളിൽ നിന്ന് മാഞ്ചസ്റ്ററിലേക്കായിരുന്നു. മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ദയനീയ സ്ഥിതി പഠിച്ചാണ് ഫ്രെഡറിക് എൻഗൽസ് ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ എന്ന തന്റെ പ്രസിദ്ധമായ പുസ്തകം രചിച്ചത്. 1845 ൽ കാറൽ മാർക്സ് എംഗൽസിനെ കാണാൻ മാഞ്ചസ്റ്ററിൽ വന്നുവെന്നും പ്രസിദ്ധമായ ചെറ്റ്ഹാംസ് ലൈബ്രറിയിൽ വച്ചാണ് ഇരുവരും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യകാല ചർച്ചകൾ നടത്തിയതെന്നും ചരിത്രം.
കാലാന്തരത്തിൽ വ്യവ്യസായ നഗരം എന്ന മാഞ്ചസ്റ്ററിന്റെ പ്രതാപത്തിന് മങ്ങലേറ്റു. പക്ഷേ ഒരു നൂറ്റാണ്ടു കാലത്തിനപ്പുറം മാഞ്ചസ്റ്ററിനെ ലോകത്തിന്റെ വ്യവസായ തലസ്ഥാനമാക്കിയിരുന്ന ചരിത്രവും അതിന്റെ തിരുശേഷിപ്പുകളും മാഞ്ചസ്റ്റർ സയൻസ് ആൻഡ് ഇൻഡസ്ട്രിയിൽ മ്യൂസിയത്തിൽ ദർശിക്കാം. ഇന്ന് ലോക പ്രസിദ്ധമായ ഇംഗ്ലണ്ടിലെ രണ്ടു ഫുട്ബോൾ ക്ലബ്ബുകളുടെ പേരിലും പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായും ആണ് മാഞ്ചസ്റ്റർ കൂടുതലും അറിയപ്പെടുന്നത്.
ബ്രിട്ടണിൽ തീവ്രവാദികൾ ഇതുവരെ ലക്ഷ്യമിട്ടിരുന്നത് ലണ്ടനും പരിസര പ്രദേശങ്ങളുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് ആക്രമണം നടത്തിയ ഖാലിദ് മസൂദ് കെന്റിൽ നിന്ന് അതിനായി കാറോടിച്ച് ലണ്ടനിൽ എത്തുകയായിരുന്നു. ഇപ്പോൾ ഇതാ ബ്രിട്ടണിലെ മറ്റു നഗരങ്ങളെയും ഭീകരവാദം ലക്ഷ്യമിട്ടു തുടങ്ങിയിരിക്കുന്നു.
മാഞ്ചസ്റ്റർ പോലൊരു മഹാ നഗരത്തെ ഇത്തരത്തിലുള്ള ഭീരുത്വമാർന്ന ആക്രമണത്തിലൂടെ തോൽപ്പിക്കാനാവില്ല. ബ്രിട്ടണിലിപ്പോൾ വേനൽകാലത്തിന്റെ ആഗമനമറിയിക്കുന്ന വസന്തകാലമാണ്. മാസങ്ങൾ നീണ്ടു നിന്ന തണുപ്പിനെ പ്രതിരോധിക്കുന്ന ആവരണങ്ങൾ ഊരിമാറ്റി കാലാവവസ്ഥ ആസ്വദിക്കുന്ന സമയം ആനന്ദിക്കുന്ന, ആഹ്ലാദിക്കുന്ന മനുഷ്യനോടുള്ള പകയും വെറുപ്പും ഉറഞ്ഞുണ്ടാകുന്നതാണ് തീവ്രവാദിയുടെ മനസ്സ് പരസ്പരം സന്തോഷം പങ്കിടുന്ന ആഘോഷ വേളകൾ ലക്ഷ്യം വയ്ക്കുന്നത് അതുകൊണ്ടാണ് മനുഷ്യന്റെ ക്രയാത്മകതയും കഠിനാദ്ധ്വാനവും പുരോഗമന വാഞ്ചയും കൈകോർത്ത വ്യവസായ വിപ്ലവത്തിന്റെ വെളിച്ചം നമുക്ക് പകർന്നു തന്ന മാഞ്ചസ്റ്ററിന് രോഗഗ്രസ്തമായ ഇത്തരം മനസ്സുകൾക്കു മുന്നിൽ തോൽക്കാനാവില്ല.
(തിരുവനന്തപുരത്ത് ഓൾ ഇന്ത്യാ റേഡിയോ സ്റ്റാഫ് ആയി ജോലി ചെയ്യുന്ന എൻ വാസുദേവ് ഇപ്പോൾ യുകെയിൽ സന്ദർശക വിസയിൽ എത്തിയിട്ടുണ്ട്.)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്