സോഷ്യൽ മീഡയിയിൽ കളംനിറഞ്ഞ് ബീഫ് നിരോധനം; ട്രോളുകളിൽ അഞ്ഞൂറാൻ മുതൽ ആടു തോമവരെ; ബീഫ് ഫെസ്റ്റിവലുകൾ നടത്താൻ മത്സരിച്ച് ഇടുതും വലതും; നെഹ്രു പാസാക്കിയ നിയമം സുപ്രീംകോടതി നിർദ്ദേശപ്രകാരം നടപ്പാക്കുന്നുവെന്നു വിശദീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് ബിജെപി; ബൽറാമിനു മറുപടിയുമായി സുരേന്ദ്രൻ; കേന്ദ്ര വിജ്ഞാപനത്തിൽ അങ്കത്തട്ടായി കേരളം
തൃശൂർ: കന്നുകാലികളെ അറവുശാലകൾക്കു വിൽക്കുന്നതു തടഞ്ഞു കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയോട് നേരിട്ട് ഏറ്റുമുട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ വി.ടി ബൽറാമിന്റെ മാനസിക നിലയിൽ കുഴപ്പമുണ്ടെന്നും മനോരോഗാശുപത്രിയിൽ ചികിത്സിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഒരു പൊതു പ്രവർത്തകൻ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എംഎൽഎ ആയിട്ടു കൂടി അദ്ദേഹം പ്രതികരിച്ചത്. ബൽറാമിനുള്ള മറുപടി വാക്കുകൾ കൊണ്ടല്ല നൽകേണ്ടതെന്നും അത് അറിയാത്തതു കൊണ്ടല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വിജ്ഞാപനം ഫലത്തിൽ ബീഫ് നിരോധിക്കലാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തുകയാണ്. സോഷ്യൽമീഡിയലിൽ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ശക്തമായി പ്രതികരിച്ചത് തൃത്താല എംഎൽഎ ആയ വി.ടി. ബൽറാം ആറിയിരുന്നു. 'ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്'-എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഇത് അതിവേഗം വൈറാലായി. നിരവധി പേർ ബീഫ് നിരോധനത്തിലെ ബൽറാമിന്റെ പോസ്റ്റിൽ അനുകൂല പ്രതികരണങ്ങളും നടത്തി. ഇതോടെ പ്രധാനമന്ത്രിയെ മോദിയെ പ്രതിരോധിക്കാനും ആളുകളെത്തി. ഇതോടെ ബൽറാമിനെതിരെ കളിയാക്കലും തുടങ്ങി. ഇതിനേയും അതേ നാണയത്തിൽ ബൽറാം തിരിച്ചടിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിൽ പോര് തുടരുന്നതിനിടെയാണ് സുരേന്ദ്രൻ നേരിട്ട് ഏറ്റുമുട്ടലിന് എത്തിയിരിക്കുന്നത്.
ബൽറാമിനു മാത്രമല്ല, കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ പ്രതിഷേധം ഉന്നയിച്ച എല്ലാവർക്കും സുരേന്ദ്രൻ മറുപടി നല്കുന്നു. പിണറായി വിജയനും എ.കെ. ആന്റണിക്കുമെല്ലാം അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സുരേന്ദ്രൻ പറയുന്നു. പിണറായി വിജയൻ ഭരണഘടന വായിക്കണം. നിയമം കൺകറന്റ് ലിസ്റ്റിലുള്ളതായതിനാൽ കേന്ദ്രസർക്കാറിന് തീരുമാനമെടുക്കാൻ അവകാശമുണ്ട്.
പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് വലിച്ചുകീറണമെന്ന് പറഞ്ഞ എ.കെ. ആന്റണി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 1960ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ നിർദ്ദേശങ്ങൾ വന്നത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. അതിൽ 21 സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ നിയമം നടപ്പാക്കിയത്. അന്ന് ഈ എ.കെ. ആന്റണി എവിടെയായിരുന്നു? ഏത് മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അന്ന് ആന്റണി? കാപട്യക്കാരിലെ കാപട്യക്കാരനാണ് ആന്റണി. രാഷ്ട്രീയ നെറികേടു കാണിക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടതുപക്ഷവുമായി മൽസരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ വിജ്ഞാപനമെന്നും സുരേന്ദ്രൻ വിശദീകരിക്കു. നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് കാട്ടി ഒരു സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് സ്ത്യവാങ് മൂലം നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് അത് സംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സുപ്രിം കോടതി പരാമർശത്തെ തുടർന്നാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്തത്.
അതു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും നാലുമാസം മുമ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു എന്നാൽ കേരള സർക്കാർ മനപ്പൂർവം ഇത് അവഗണിക്കുകയായിരുന്നു. നിയമത്തിന്റെ വിയോജിപ്പോ മറ്റു നിർദ്ദേശങ്ങളോ സർക്കാർ മുന്നോട്ടുവച്ചില്ല. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും മറുപടി നൽകിയില്ല. ഇത് സംബന്ധിച്ച് നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച ശേഷം കൃഷിമന്ത്രി വി എസ് സുനിൽ കുമാർ നിയമത്തിനെതിരെ രംഗത്തുവരുന്നത് ശരിയല്ല. നിയമം സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരവും വെബ്സൈറ്റ് വഴി ഒരുക്കിയിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ബീഫിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ബിജെപിയോട് അല്പമെങ്കിലും താത്പര്യമുള്ളവരെക്കൂടെ അകറ്റാനേ വിജ്ഞാപനം ഉപകരിക്കൂ എന്ന് നിരീക്ഷിക്കപ്പെടുന്നു. കശാപ്പ് നിരോധനത്തിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ബിജെപിയെയും സംഘപരിവാറിനെയും പരിഹസിക്കുന്ന ട്രോളുകളും സജീവമായി. ഇതിനിടെ കശാപ്പിനായി കന്നുകാലി നിരോധനം ഏർപ്പെടുത്തിയത് നെഹ്രു സർക്കാരാണെന്നു വിശദീകരിക്കുന്ന വീഡിയോയും ബിജെപിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. 1960ൽ നെഹ്രു സർക്കാർ പാസാക്കിയ നിയമം നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനമെന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.
കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനു രാജ്യവ്യാപക നിരോധനമാണ് മോദി സർക്കാർ ഇറക്കിയത്. കാർഷിക ആവശ്യങ്ങൾക്കായല്ലാതെ കാലിചന്ത കളിൽ കന്നുകാലി വിൽപന നടത്തരുതെന്നു വ്യക്തമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നൽകുന്നതിനും നിരോധനമുണ്ട്. പോത്ത്, എരുമ, പശു,കാള,ഒട്ടകം എന്നിവ യ്ക്കാണു വിലക്ക്. 2017 ജനുവരി 16ന് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപനമാണ് മെയ് 23 ന് അസാധാരാണ ഗസറ്റായി ഇറക്കിയിരിക്കുന്നത്. ഇതാണ് വിമർശനവിധേയമാക്കാൻ കടുത്ത വാക്കുകൾ ബൽറാം ഉപയോഗിച്ചത്. ഈ സാഹചര്യത്തിലാണ് മോദി അനുകൂലികളും ബൽറാമിനെതിരെ രംഗത്ത് വരുന്നത്.
പ്രതിഷേധമായി സംസ്ഥാനത്തൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ
ഇതിനിടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ബീഫ് ഫെസ്റ്റിവലുകൾ നടത്തിയും പ്രതിഷേധം അരങ്ങേറി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ബീഫ് ഫെസ്റ്റ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യുണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ ചിന്നക്കട ടൗണിൽ ബീഫ് പാചകം ചെയ്തായിരുന്നു പ്രതിഷേധം. കറിയുടെ ഒരു ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തപാൽവഴി അയച്ചുകൊടുക്കുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. പ്രകടനമായെത്തിയ കെഎസ്യു പ്രവർത്തകർ എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ബീഫ് കഴിച്ചു പ്രതിഷേധിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും കുസാറ്റ്, കാലടി സർവകലാശാലകളിലും തൃശൂരിൽ കോർപ്പറേഷനു മുന്നിലും എസ്എഫ്ഐ ബീഫ് വിതരണം ചെയ്തു.
മലപ്പുറം ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റ് പ്രതിഷേധിച്ചു. മോദി സർക്കാരിന്റെ കാലി കച്ചവട നിയന്ത്രണത്തിലും പോത്തിറച്ചി ഉപയോഗം നിയമം വഴി നിയന്ത്രിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റു പ്രതിഷേധിച്ചത്. നിരവധി ആളുകളാണു പോത്തിറച്ചി വാങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍