പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ
എം എസ് സനിൽ കുമാർ
കനത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്കൂറുകളായി നിന്ന് പെയ്യുന്നു. ഒരു ഫോൺ കോൾ. അമ്പൂരിയിൽ ഉരുൾപൊട്ടൽ. ഒരു വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. വീട്ടുകാർ ഉള്ളിൽ കുടുങ്ങി കിടക്കുന്നു. ഞാനും ഹരിയും ബിജുവും അന്ന് സൂര്യ ടിവിയിലാണ്. ഏഷ്യാനെറ്റും കൈരളിയും സൂര്യയും മാത്രമേ അന്ന് ചാനലുകളായുള്ളൂ. ഞാനും ഹരിയും അമ്പൂരിയിലേക്ക് പോകാൻ തീരുമാനിച്ചു. ഓഫീസിൽ നിന്ന് ക്യാമറാമാനുമായി വണ്ടി ഹോട്ടലിലേക്ക് വന്നു. ഞാനും ഹരിയും അമ്പൂരിയിലേക്ക് തിരിച്ചു. കാണാൻ പോകുന്ന ഭീകരകാഴ്ചകൾ എന്തൊക്കെയാണെന്ന് ഒരു ധാരണയും അപ്പോൾ ഉണ്ടായിരുന്നില്ല. വഴിയിൽ മുഴുവൻ കനത്ത മഴ. ചിലയിടങ്ങളിൽ മരങ്ങൾ വീണുകിടക്കുന്നു. ഫോണിൽ അപ്ഡേറ്റ് വരുന്നുണ്ടായിരുന്നു.
ഒരു കല്യാണ വീടിന്റെ മുകളിലാണ് ഉരുൾപൊട്ടി വീണത്. ധാരാളം പേര് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ അമ്പൂരിയിൽ എത്തി. പ്രധാനറോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് അപകടസ്ഥലം. അവിടേക്കുള്ള വഴി നിറയെ ചെളിയും വെള്ളവും. മഴ അൽപ്പമൊന്നു ശമിച്ചിരുന്നു. ഞങ്ങൾ ചെളിയിൽ കൂടി ആയാസപ്പെട്ട് നടന്നു. കുറച്ചുനടന്നപ്പോൾ തന്നെ അപകടസ്ഥലം കാണാനായി. വീടൊന്നുമില്ല. ഒരു ചെളിക്കൂമ്പാരം. മണ്ണിനുമീതെ മരങ്ങൾ വീണുകിടക്കുന്നു. വീട് നിന്ന സ്ഥലത്തിന് തൊട്ടുപുറകിൽ ഒരു വലിയ മലയാണ്. ആ മലയിൽ നിന്നുമാണ് ഉരുൾപൊട്ടി ഒഴുകിയെത്തിയത്. ഏതാണ്ട് 40 പേർ മണ്ണിനടിയിലുണ്ടെന്ന് അവിടെക്കൂടിനിൽക്കുന്നവർ പറയുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. ഏതാനും പൊലീസുകാരും കുറച്ച് നാട്ടുകാരും. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ചിലർ ചെളി നീക്കുന്നു. മറ്റുചിലർ മലയിൽ നിന്നും ഒഴുകിയെത്തിയ വന്മരങ്ങൾ വൃഥാ വെട്ടിനീക്കാൻ ശ്രമിക്കുന്നു. വെള്ളം എവിടെനിന്നോ അലറിപ്പാഞ്ഞത്തുന്ന ശബ്ദം കേൾക്കാം. എവിടെയും ചെളി. മുട്ടറ്റം. ഭീകരമായ അന്തരീക്ഷം. വീടുനിന്ന ഭാഗത്ത് മുൻവശത്തായി ഒരു വാഹനം തകർന്നുകിടക്കുന്നു.
ഞങ്ങൾ അവിടെ നിന്നവരോട് സംസാരിച്ചു. സി ഡി തോമസ് എന്നയാളിന്റെ വീടാണത്. തോമസിന്റെ മകന്റെ മനസ്സമ്മതത്തിന്റെ തലേദിവസമായിരുന്നു അന്ന്. വീട്ടുകാരും ബന്ധുക്കളും ഒക്കെയായി ധാരാളം പേര് വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സന്തോഷത്തിന്റെ മുകളിലാണ് മരണം ഉരുളായി പെയ്തിറങ്ങിയത്. പതിയെ പതിയെ അമ്പൂരി ജനസാഗരമാകാൻ തുടങ്ങി. അറിഞ്ഞും കേട്ടും നാട്ടുകാർ അമ്പൂരിയിലേക്ക് ഒഴുകി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേര് കൂടി. ഞങ്ങൾ സി ഡി തോമസിന്റെ വീടിനോടു ചേർന്ന, ഉരുൾപൊട്ടലിൽ തകരാത്ത ഒരു വീടിന്റെ ടെറസ്സിൽ കയറി നിൽപ്പായി. ദൃശ്യങ്ങൾ അവിടെനിന്നും പകർത്തിത്തുടങ്ങി. ആ ടെറസ്സിൽ നിന്നും ഞാൻ വീടിന്റെ പുറകിലേക്ക് നോക്കി. ഭീമാകാരമായ ഒരു മല തലയുയർത്തി നിൽക്കുന്നു. മറ്റൊരു ഉരുൾപൊട്ടലിൽ ഭീതി ആ സമയം അവിടെ നില നിന്നിരുന്നു.
മലയിൽ നിന്ന് കുത്തി ഒലിച്ചെത്തുന്ന വെള്ളം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി. രക്ഷാപ്രവർത്തകർക്ക് എങ്ങുമെത്താൻ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട് വീടിനുമേൽ പതിച്ച ചെളിയും മരങ്ങളും. അൽപ്പസമയത്തിനകം ജെ സി ബികൾ എത്തി. കൂടുതൽ പൊലീസും ഫയർഫോഴ്സും . അതോടെ മണ്ണുനീക്കൽ വേഗത്തിലായി. പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരം ദൃശ്യമായി. തല മാത്രമാണ് പുറത്തുകണ്ടത്. തുറന്നിരുന്ന കണ്ണുകൾ ആ ദുരന്തത്തിന്റെ ഭയാനകത മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. ശ്രമപ്പെട്ട് ആ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. പിന്നീടങ്ങോട്ട് ഒരു ശവഘോഷയാത്ര തന്നെയായിരുന്നു. ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് മണ്ണുനീക്കുന്നതിനാൽ മൃതദേഹങ്ങൾ വികൃതമാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ സൂക്ഷിച്ചാണ് മണ്ണുനീക്കൽ പുരോഗമിച്ചത്. 15 ഓളം മൃതദേഹങ്ങൾ പുലർച്ചെ ആയപ്പോഴേക്കും പുറത്തെടുത്തു. ഹരി ആദ്യത്തെ ടേപ്പുകളുമായി അപ്പോഴേക്കും ഓഫീസിലേക്ക് പുറപ്പെട്ടു. ഞാൻ അമ്പൂരിയിൽ തുടർന്നു.
നേരം പുലർന്നപ്പോഴാണ് അപകടത്തിന്റെ ഭീകരമുഖം കൂടുതൽ വ്യക്തമായത്. വീടിനുപുറകിലുള്ള കുരിശുമലയുടെ വലിയൊരു ഭാഗം തന്നെ വളരെ ഉയരത്തിൽ നിന്ന് ഇടിഞ്ഞു വീണിരിക്കുകയാണ്. ചെളിയും വെള്ളവും മലയിൽ നിന്ന് അപ്പോഴും ഒഴുകിയെത്തുന്നു. വീണ്ടുമൊരു ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നുണ്ട്. മറ്റൊരു ദുരന്തത്തിന്റെ നിഴലിലാണ് ഞങ്ങളും നിൽക്കുന്നത്. വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടായാൽ ഞങ്ങളുൾപ്പെടെ എല്ലാവരും ഒലിച്ചുപോകും. എന്നാലും ധൈര്യം സംഭരിച്ച് അവിടെനിന്നു. മൃതദേഹങ്ങൾ അപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ ദേഹം... രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ഞാൻ പതിയെ ടെറസ്സിൽ നിന്ന് താഴെയിറങ്ങി. വീടിരുന്ന സ്ഥലത്തേക്ക് നടന്നു.
അവിടെ എനിക്ക് പരിചയമുള്ള ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കണ്ടു. അശോകൻ. തലേരാത്രി മുതൽ ആത്മാർഥമായി രക്ഷാദൗത്യത്തിലാണ് അദ്ദേഹം. മണ്ണുനീക്കി നീക്കി വന്നപ്പോൾ ഒരു അലമാര കണ്ടു. വലിയ കേടുപാടുകൾ ഇല്ല. അശോകന് അലമാരയിൽ നിന്ന് ഒരു കല്യാണക്കുറി കിട്ടി. തോമസ്സിന്റെ മകന്റെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. അശോകൻ അത് എനിക്കുനല്കി. ഞാനതു കയ്യിൽ വെച്ചു. നേരം ഇഴഞ്ഞുനീങ്ങി. 10 മണി ആയപ്പോഴേക്കും 35 ഓളം മൃതദേഹങ്ങൾ പുറത്തെടുക്കാനായി. വൈകുന്നേരമായപ്പോൾ മൊത്തം 38 മൃതദേഹങ്ങൾ കിട്ടി. ഞാൻ ഓഫീസിലേക്ക് മടങ്ങി. അപ്പോഴും ദുരന്തത്തിന്റെ നേർക്കാഴ്ചയായി ആ കല്യാണക്കുറി എന്റെ കൈവശം ഉണ്ടായിരുന്നു.
ഗൃഹനാഥനായ സി ഡി തോമസ് മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. അദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങൾ കഴിഞ്ഞു. ആ കല്യാണക്കുറി എന്റെ കയ്യിൽ ഉണ്ട്. ഞാനതില്‍ തീയതി നോക്കി. അപ്പോഴാണ് ഒരു വാർത്താ സാധ്യത എന്റെ മനസ്സിൽ വന്നത്. കല്യാണ ദിവസം ആശുപത്രിയിൽ പോയി സി ഡി തോമസിനെ കാണുക. കല്യാണക്കുറി കാണിക്കുക. തോമസ്സിന്റെ റിയാക്ഷൻ ഷൂട്ട് ചെയ്യുക. അങ്ങനെ കല്യാണ ദിവസമെത്തി. ഞാൻ ക്യാമറാമാനുമായി മെഡിക്കൽ കോളേജിൽ സി ഡി തോമസ്സിന്റെ മുറിയിലെത്തി. നിർവികാരനായിരുന്നു അദ്ദേഹം. അൽപ്പനേരത്തെ സംസാരത്തിനു ശേഷം ഞാനദ്ദേഹത്തെ എന്റെ കയ്യിലിരുന്ന കല്യാണക്കുറി കാണിച്ചു. നിർന്നിമേഷനായി തോമസ് അതിലേക്കു നോക്കിയിരുന്നു. പിന്നെയൊരു പൊട്ടിക്കരച്ചിൽ. ഉരുൾ പോലെ കണ്ണീർ പെയ്തു. ക്യാമറാമാൻ ആ നിമിഷങ്ങൾ പകർത്തി. ആശ്വസിപ്പിക്കാനാകാതെ ഞാൻ തരിച്ചിരുന്നു. ഏറെനേരത്തെ കരച്ചിലിനു ശേഷം തോമസ് ശാന്തനായി. ഇടറിയ സ്വരത്തിൽ തോമസ് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു. എനിക്ക് വാർത്തയായി. കണ്ണുനനയിപ്പിക്കുന്ന ഒരു വാർത്ത.
ഇന്ന് ആ വാർത്തയുടെ മേക്കിംഗിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കുറ്റബോധം. എല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ കണ്ണീർ വാർത്തയ്ക്കുവേണ്ടി ഉപയോഗിച്ചല്ലോ എന്നോർത്ത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍