കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പേ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള പദ്ധതികളൊരുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നുദിവസം കേരളത്തിൽ തമ്പടിച്ചത്. പക്ഷേ, കേരളത്തിലെ മുതിർന്ന നേതാക്കളുമായുള്ള ചർച്ചയിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടായെന്നാണ് സൂചന.
വർഷങ്ങളായി പ്രമുഖ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് അമിത് ഷായ്ക്ക് തലവേദന സൃഷ്ടിച്ചതെന്നാണ് സൂചന. നേതാക്കളെ മാറിമാറി ചർച്ചയ്ക്കു വിളിച്ചിട്ടും തർക്കങ്ങൾ പരിഹരിക്കാനോ, പരാതിക്കാരെ സംതൃപ്തരാക്കാനോ അമിത് ഷായ്ക്ക് കഴിഞ്ഞില്ല. 'നിങ്ങൾ ഭിന്നിച്ചു നിൽക്കാതെ, ഒരുമിച്ചുനിന്ന് ഭാരതത്തിനുവേണ്ടി പോരാടു'-എന്ന് ആഹ്വാനം ചെയ്ത ശേഷമാണ് ദേശീയ അധ്യക്ഷൻ മടങ്ങിയതെന്നും ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന രാജ്യപര്യടനത്തിന്റെ ഭാഗമായാണ് അമിത്ഷാ കേരളത്തിലും എത്തിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി അദ്ദേഹം സംസ്ഥാന ഭാരവാഹികൾ, സംഘപരിവാർ നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പാർലമെന്റ് മണ്ഡലം ചുമതലക്കാർ എന്നിവരുമായി ചർച്ച നടത്തി.
പലതവണ കേന്ദ്രത്തിന് മുന്നിലെത്തിയ പരാതികൾ ഇരുചേരിയിലുമുള്ള നേതാക്കൾ വീണ്ടും ദേശീയ സെക്രട്ടറിക്കുമുന്നിൽ അവതരിപ്പിച്ചുവെന്നാണ് വിവരം. പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ തറക്കല്ലിടലായിരുന്നു അമിത് ഷായുടെ സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്ന്.
മാരാർജി ഭവൻ നിർമ്മാണത്തിന്റെ പേരിലുള്ള തർക്കം വളരെ നാളായി പാർട്ടിക്കുള്ളിലുണ്ട്. അമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണം എന്നതു സംബന്ധിച്ചാണ് ഇരുഗ്രൂപ്പുകളും തമ്മിലുള്ള തർക്കം. മുൻ സംസ്ഥാനാധ്യക്ഷൻ പി കെ കൃഷ്ണദാസ് പക്ഷക്കാരനായ ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
അഴിമതി വിരുദ്ധൻ എന്ന പ്രതിച്ഛായയുള്ളതുകൊണ്ടാണ് സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർമ്മാണച്ചുമതല എം ടി രമേശിനെ ഏൽപ്പിച്ചത്. അപ്പോൾ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണോ എന്ന ചോദ്യമുയർത്തി അതിനെ നേരിടുകയാണ് കെ സുരേന്ദ്രൻ, വി വി രാജേഷ് എന്നിവരുൾപ്പെട്ട വി മുരളീധര വിഭാഗം.
അഴിമതിക്കാർ നിറഞ്ഞതാണ് മുരളീധര വിഭാഗം എന്നുതന്നെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ മറുപടി. തലസ്ഥാന നഗരത്തിൽ വി വി രാജേഷ് നിർമ്മിച്ച പടുകൂറ്റൻ വീടിനെ ഉയർത്തിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷം പ്രതിരോധിക്കുന്നത്. വഞ്ചിയൂരിൽ രാജേഷ് നിർമ്മിച്ച വീടിന് അഞ്ചുകോടിയോളം രൂപ ചെലവഴിച്ചുവെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ഇതിനുള്ള സാമ്പത്തികം രാജേഷിന് എവിടെനിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ് കൃഷ്ണദാസ് പക്ഷം ഇപ്പോൾ അമിത്ഷായ്ക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ മെഡിക്കൽ കോളേജുകൾക്ക് എൻഎഒസി വാങ്ങി നൽകാമെന്നു വാഗ്ദാനംചെയ്ത് പണംതട്ടിയത് എംടി രമേശിന്റെ അനുയായിയായ നേതാവാണെന്ന ആരോപണമുന്നയിച്ചാണ് വി മുരളീധരപക്ഷം പ്രത്യാക്രമണം നടത്തുന്നത്. രമേശിനും ഇതിൽനിന്ന് പങ്ക് കിട്ടിയതായും ഇവർ ആരോപിക്കുന്നു. ഇത്തരക്കാർക്ക് മാരാർജി ഭവന്റെ പേരിൽ പണം അടിച്ചെടുക്കുമെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. രമേശിൽനിന്ന് മാറ്റി വി മുരളീധരന് നിർമ്മാണച്ചുമതല നൽകണമെന്നാണ് മുരളീധരപക്ഷത്തിന്റെ ആവശ്യം.
കേന്ദ്രഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണം രണ്ടുവർഷമായി പാർട്ടിക്കുള്ളിലുണ്ട്. പരസ്പരം ആരോപണമുന്നയിച്ച് ഇരുവിഭാഗവും കേന്ദ്രത്തിന് പലതവണ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ചില മെഡിക്കൽ കോളേജുകൾക്ക് കേന്ദ്രസർക്കാരിന്റെ എൻഒസി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില നേതാക്കൾ പണം തരപ്പെടുത്തിയെന്നതാണ് അതിൽ പ്രധാനം. വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ആക്ഷേപം ഉയർന്നത്. അതുപിന്നീട് എംടി രമേശിനും അനുയായികൾക്കും എതിരേയാക്കി മറുവിഭാഗം തിരിച്ചടിച്ചു.
സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരനെ നോട്ടമിട്ടാണ് വി മുരളീധരപക്ഷം നീങ്ങുന്നത്. കുമ്മനം പാർട്ടിയെ നയിക്കാൻ പ്രാപ്തനല്ലെന്നാണ് അവരുടെ വിമർശനം. അതേസമയം ഒരു പക്ഷത്തും നിൽക്കാതെ പാർട്ടിക്കുവേണ്ടി നിൽക്കുന്ന കുമ്മനം വരുംനാളുകളിൽ കൂടുതൽ ഒറ്റപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. വീണ്ടും സംസ്ഥാന അധ്യക്ഷപദവി പിടിക്കാനുള്ള കരുക്കളാണ് വി മുരളീധരനും പി കെ കൃഷ്ണദാസും നീക്കുന്നത്.
ആർഎസ്എസിന്റെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പാർട്ടിയിൽ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാകുന്നത് എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ബിജെപിയേക്കാൾ മുകളിൽ ആർഎസ്എസിനെ കൊണ്ടെത്തിക്കണമെന്നും കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേരളം പോലുള്ള വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത് ആർഎസ്എസിന്റെ തീവ്രനിലപാടുകൾ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍