അമ്മാവനും അച്ഛനും കുളനടയിലെ മാട്ടക്കടകളിൽ ഗോലി സോഡ വിറ്റവർ; കോൺസ്റ്റബിളായതോടെ നാഗാലാണ്ടിൽ പരോപകാരിയായി; പൊലീസ് വാഹനത്തിലെ അതിർത്തിയിലെ കള്ളക്കടത്തും കള്ളി പുറത്താക്കിയില്ല; ശ്രീവൽസം പിള്ള കൊഹിമയിലെ റിയൽ എസ്റ്റേറ്റ് രാജാവോ? പന്തളത്തെ ശതകോടീശ്വരന്റെ ആസ്തി കേട്ട് ഞെട്ടി സ്വന്തം നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കോൺസ്റ്റബിളായി തുടങ്ങി അഡീഷനൽ എസ്പി വരെയായി വിരമിച്ച കെ.പി.ആർ. പിള്ള നാഗാലാണ്ടിൽ എല്ലാവർക്കും പരോപകാരിയാണ്. എന്നാൽ നാട്ടിൽ പന്തളത്ത് അതല്ല സ്ഥിതി. മൊത്തം ദുരൂഹമാണ്. എങ്ങനെയാണ് പിള്ള, പിള്ളസാറായത് എന്നതിൽ ആർക്കും ഒരു പിടിയുമില്ല. ശ്രീവൽസം പിള്ളയെന്നാണ് പന്തളത്തുകാർ വിളിക്കാറ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പിള്ളയ്ക്ക് മൂവായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പന്തളത്തുകാർ മൂക്കത്ത് കൈവയ്ക്കുകയാണ്. എന്നാൽ നാഗാലാണ്ടുകാർക്ക് പരോപകാരിയായ പിള്ള സാർ നേരത്തേ മലയാളി സമാജം പ്രസിഡന്റുമായിരുന്നു. വൻ സമ്പത്ത് ഉണ്ടെന്ന് അറിയാമെങ്കിലും ബിസിനസ് രീതിയെക്കുറിച്ചു നാഗാലാൻഡിലെ മലയാളികൾക്കും ഇത്രയും കോടീശ്വരനാണ് പിള്ള സാറെന്ന് അറിയില്ലായിരുന്നു.
ശീ വൽസംപിള്ള യുടെ അച്ഛനും അമ്മാവനും ഒക്കെ കഴിഞ്ഞ മുപ്പതു വർഷം മുമ്പ് വരെ പന്തളത്തിനടുത്തു കുളനടയിലും പരിസര പ്രദേശങ്ങളിലും സോഡാ വിറ്റു നടക്കുന്ന പണി ആയിരുന്നു. അതായതു പണ്ടത്തെ വട്ടു സോഡാ. ഇയാളുടെ അമ്മാവനും അച്ഛനും ഒക്കെ സൈക്കിളിൽ കെട്ടി വെച്ചു നാട്ടിൽ ഉള്ള മാട കടകളിൽ ഒക്കെ കൊണ്ട് നടന്നു കൊടുക്കുന്ന പണിയായിരുന്നു. സോഡാ കൃഷ്ണ പിള്ളയുടെ കുടുംബക്കാരൻ എങ്ങനെ മൂവായിരം കോടിയുടെ ആസ്തിയുള്ള മുതലാളിയായെന്നത് പന്തളത്തുകാർക്ക് ഇന്നും അതിശയമാണ്. എല്ലാ രാഷ്ട്രീയക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസും ഒതുക്കി തീർക്കുമെന്നാണ് പന്തളത്തുകാർ പറയുന്നത്. പത്രങ്ങളുടേയും ഇഷ്ടക്കാരൻ. അതുകൊണ്ട് തന്നെ ശ്രീവൽസം പിള്ള വിവാദങ്ങളിൽ നിന്ന് തടിയൂരുമെന്നാണ് പന്തളത്തുകാരുടെ അടക്കം പറച്ചിൽ.
ഏതാനും മാസങ്ങൾക്കു മുൻപ് അടൂരിൽ നടന്ന പിള്ളയുടെ മകന്റെ കല്യാണത്തിന് നാഗാലാൻഡ് മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കാനെത്തിയിരുന്നു. കാര്യപ്രാപ്തികൊണ്ടും വിശ്വസ്തത കൊണ്ടുമാണു പിള്ള ജോലിയിൽ മുന്നേറിയതെന്നാണ് നാഗാലാണ്ടിലെ മലയാളികൾ കരുതുന്നത്. അവിടെ മലയാളികൾ ആരെങ്കിലും മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സേവനങ്ങൾക്ക് ഒരുകാലത്തു നേതൃത്വം നൽകിയിരുന്നതു പിള്ളയായിരുന്നു. വിരമിച്ചശേഷം പൊലീസ് ആസ്ഥാനത്ത് ഉപദേശകൻ എന്ന തസ്തികയിൽ ബീക്കൺ വച്ച കാറിലായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പൊലീസ് ആസ്ഥാനത്തെ പ്രതിനിധിയായാണു പിള്ളയെ മുതിർന്ന ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.
നാഗാലാൻഡിൽ പിള്ളയ്ക്ക് അറിയപ്പെടുന്ന സംരംഭങ്ങൾ ഒന്നുമില്ല. അവിടെ നാട്ടുകാർക്കു മാത്രമേ ഭൂമി വാങ്ങാനാകൂ. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബെനാമിയായി പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഗോത്രസംസ്ഥാനമായ നാഗാലാൻഡിനു ലഭിച്ച കോടികളുടെ ഫണ്ടുകൾ തിരിമറി നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഏതായാലും കുളനടയിലെ സാധാരണ കുടുംബത്തിൽനിന്നു തൊഴിൽ തേടി നാഗാലാൻഡിൽ പോയ എം.കെ.ആർ.പിള്ള പിന്നീടു പന്തളത്തും കുളനടയിലുമൊക്കെ അനേകർക്കു തൊഴിൽ നൽകുന്ന ധനാഢ്യനായി വളർന്നതു തട്ടിപ്പു നടത്തിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15 വർഷംകൊണ്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേറെയും. കേരളത്തിൽ ആറിടത്തു ജൂവലറികളുണ്ട്. മണിമറ്റം ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനവുമുണ്ട്.
റിയൽ എസ്റ്റേറ്റ്, ജൂവലറി, വസ്ത്രവ്യാപാര മേഖലകളിലായി നാലു സംസ്ഥാനങ്ങളിലാണു പിള്ള ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. നാഗാലാൻഡ് പൊലീസ് സേനയുടെ മുഴുവൻ വാഹനങ്ങളുടെയും ചുമതലയാണു പിള്ളയ്ക്കുള്ളത്. നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വെബ് പേജിൽ പേരും ഫോൺ നമ്പറും നൽകിയിട്ടുണ്ട്. വിരമിച്ച എം.കെ.ആർ.പിള്ള കരാർ ജീവനക്കാരൻ മാത്രമാണെന്നു നാഗാലാൻഡ് ഡിജിപി ഇപ്പോൾ വിശദീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളോ നാഗാലാൻഡ് ഡിജിപിയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന.
സർവീസ് കാലത്തു രാജ്യാതിർത്തിയിൽനിന്നു പൊലീസ് വാഹനങ്ങളിൽ കള്ളക്കടത്തു നടത്തിയെന്ന ആരോപണത്തെ തുടർന്നു പിള്ള നടപടി നേരിട്ടിരുന്നു. എന്നാൽ കുറ്റം തെളിയിക്കാനായില്ല. നടപടി നേരിട്ടയാളെ വിരമിച്ചശേഷം പൊലീസ് വാഹനങ്ങളുടെ ചുമതലക്കാരനായി നിയമിച്ചു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. 45 വർഷം മുൻപു കോൺസ്റ്റബിളായി നാഗാലാൻഡ് പൊലീസിൽ ചേർന്ന പിള്ള എഎസ്പിയായാണു വിരമിച്ചത്. രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ 400 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണു കണ്ടെത്തിയത്. പിള്ളയുടെ മക്കളായ അരുൺ രാജ്, വരുൺ രാജ് എന്നിവർ അന്വേഷണത്തോടു സഹകരിച്ച് 1000 കോടി രൂപയുടെ സ്വത്തു ശ്രീവൽസം ഗ്രൂപ്പിനുണ്ടെന്ന് ആദായനികുതി വകുപ്പിനോടു വെളിപ്പെടുത്തി. ഇതിന്റെ രേഖകൾ പത്തു ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണു പരിശോധനകൾ താൽക്കാലികമായി അവസാനിപ്പിച്ചത്.
നാട്ടിലും പുറത്തും വാങ്ങിയ സ്വത്തുക്കൾ നാഗാലാൻഡ് സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും ഫണ്ടുകൾ അടിച്ചുമാറ്റി വാങ്ങിയതാണന്ന വാർത്തകൾ പുറത്തു വരുമ്പോൾ നാട്ടുകാർ മൂക്കത്ത് വിരലുവെക്കുന്നു. ഒപ്പം പിള്ള സാറിന്റെ സമ്പാദ്യം ദേശീയ വിഷയവുമാകുന്നു. ആദായനികുതി വകുപ്പ് പറയുന്നത്. നാഗാലാന്റ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ കേന്ദ്രം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബിനാമി പേരുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. നോട്ട് അസാധുവാക്കൽ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേർന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. 400 കോടിയുടെ ആസ്തിവിവരങ്ങളാണ് റെയ്യ്ഡിൽ മാത്രം കണ്ടെത്തിയത്. ഇതിൽ തന്നെ മലേഷ്യയിൽ സൂപ്പർമാർക്കറ്റ് തുടങ്ങാൻ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുരുവായൂരിലെ രാജവത്സം ഹോട്ടൽ ഓഡിറ്റോറിയം സമുച്ചയം പ്രധാന സംരംഭമാണ്. പന്തളം, കുളനട, കോന്നി, ഹരിപ്പാട്, വെമ്പായം, തൃശൂർ, പൊൻകുന്നം, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണു പ്രധാന ബിസിനസുകൾ. വിദ്യാലയങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയും നടത്തുന്നു. ആറന്മുളയ്ക്കടുത്തുള്ള സ്കൂൾ ഗ്രൂപ്പിന്റേതാണ്. പത്തനംതിട്ടയിൽ വസ്ത്രശാലയ്ക്കു കെട്ടിടംപണി അവസാന ഘട്ടത്തിലാണ്. മുൻപും പരിശോധനകൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. ആദ്യമായാണു വിപുലമായ പരിശോധന നടത്തി അനധികൃത സ്വത്തുക്കൾ കണ്ടെത്തുന്നത്. ആരാധനാലയങ്ങൾക്കും സംഘടനകൾക്കുമൊക്കെ കയ്യയച്ചു സംഭാവന ചെയ്യുന്നതാണു പിള്ളയുടെ രീതി.
Stories you may Like
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- വീണാ വിജയൻ വിവാദത്തിൽ ഗവർണ്ണർ നിർണ്ണായക കൂടിയാലോചനകളിൽ
- കരിമണൽ കർത്തയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വെറുതെ കിട്ടിയത് 1.72 കോടി
- നിയമസഭ അതിവേഗം പിരിയും; കർത്തയുടെ 'പടിയിൽ' വിവാദം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്