കൊച്ചിയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ എന്നു സ്ഥിരീകരിച്ചുകൊണ്ട് സക്കീർ ഹുസൈൻ വീണ്ടും ഏരിയാ സെക്രട്ടറി പദവിയിലേക്ക്; എളമരം കരീം കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളമശേരി ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തത് കോടിയേരി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചിയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ആണെന്ന് തെളിയിച്ച് സക്കീർ ഹുസൈൻ വീണ്ടും ഏരിയാ സെക്രട്ടറി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും സക്കീർ ഹുസൈനെ മാറ്റിനിർത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റാണ് സക്കീർ ഹുസൈനെ വീണ്ടും ഏരിയാ സെക്രട്ടറി ആക്കിക്കൊണ്ടുള്ള തീരുമാനം എടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും സക്കീർ ഹുസൈൻ ഏരിയ സെക്രട്ടറിയാകുന്നത് ചർച്ച ചെയ്തിരുന്നു. തുടർന്നാണ് തീരുമാനം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചത്.
കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി എം സക്കീർ ഹുസൈനെ സിപിഐഎം നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സക്കീറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ എളമരം കരീമിന്റെ ഏകാംഗ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സക്കീർ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് എളമരം കരീമിന്റെ കണ്ടെത്തൽ. പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ച റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും അവതരിപ്പിച്ചിരുന്നു.
കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നവംബർ നാലിന് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഈ തീരുമാനം അനുസരിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിക്കുന്നത്.
ഏളമരം കരീമിന്റെ കമ്മീഷൻ സക്കീറിൽ നിന്നും വ്യവസായിയിൽ നിന്നും അഭിപ്രായങ്ങൾ കേട്ടശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റൊരു പാർട്ടി കമ്മിറ്റിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് പാർട്ടി ഏരിയ സെക്രട്ടറിയെന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടെന്നും അതേസമയം ജാഗ്രതക്കുറവ് കാട്ടിയില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ പാർട്ടിതലത്തിൽ സക്കീറിനെതിരെ നടപടികൾ വേണ്ടെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
മുബൈ അധോലോകത്തിന്റെ മാതൃകയിൽ വിദേശ മലയാളി വ്യവസായി പി എ മുഹമ്മദിന്റെ മകനെ കൊച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിന്റെ ഒത്തുതീർപ്പിനായി സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഒരു കോടി രൂപ കമ്മീഷൻ പറ്റിയെന്നായിരുന്നു ഏരിയാ സെക്രട്ടറിക്കെതിരെയുണ്ടായ പ്രധാന ആരോപണം.
അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സിഎംഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുമായുള്ള വിഷയത്തിൽ മധ്യസ്ഥത പറഞ്ഞതിന് ഒരു കോടി രൂപ സക്കീർ ഹുസൈന് ലഭിച്ചുവെന്നാണ് ആരോപണം. പാർട്ടി ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കളമശ്ശേരിയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. ദുബായിൽ വച്ച് വിഷയം സക്കീർ ഹുസൈന്റെ മധ്യസ്ഥതയിൽ പരിഹരിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിച്ചിരുന്നത്.
വിദേശ മലയാളി പിഎ മുഹമ്മദിന്റെ കാക്കനാട് രാജഗിരി കോളേജിൽ പഠിക്കുന്ന മകനെ തൃശ്ശൂരിലെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ത്യയിലും വിദേശത്തുമായി വൻ ബിസിനസ്സ് ശൃംഖലയുള്ള ഫയേദ ട്രാവൽസ് സിഇഒ ആയ മുഹമ്മദ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. തുടർന്ന് മകനെ പൊള്ളാച്ചിയിൽ വച്ച് ക്വട്ടേഷൻ സംഘത്തിൽ നിന്ന് പൊലീസ് മോചിപ്പിക്കുന്നു. തുടർന്ന് തൃശ്ശൂരിലെ വാടകഗുണ്ടകളായ ജപ്പുവും ഷെഫീകും ഉൾപ്പടെയുള്ള മുന്നംഗ സംഘത്തെ പൊലീസ് കൊച്ചിയിലെത്തിച്ചു. ചോദ്യം ചെയ്യലിൽ അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റ സി.എം.ഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുടെ ഒരു കോടി രൂപയുടെ ക്വട്ടേഷനാണിതെന്ന് അവർ വെളിപ്പെടുത്തി. റബിയുള്ളയെ മുഖ്യപ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതോടെ ഡോ.റബിയുള്ളയ്ക്ക് നാട്ടിൽ വരാൻപറ്റാത്ത സാഹചര്യമായി. ഇതേതുടർന്ന് കുന്നുംകുളത്തെ വക്കീൽ മുഖേന, അഡ്വ എംകെ ദാമോദരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ കോടതി ജാമ്യഹർജി തള്ളി. ഇതോടെയാണ് കേസ് ഒഴിവാക്കണമെന്ന് ആവശ്യവുമായി ഡോ. മുഹമ്മദ് റബീയുള്ള രംഗത്തെത്തുന്നത്. പിന്നീട് ഇരു വിഭാഗവും ഇടപ്പള്ളി ലുലു മാളിനടുത്ത വച്ച് നടത്തിയ ചർച്ചയിൽ കേസ് ഒഴിവാക്കാൻ റബീയുള്ള വൻ തുക നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എറണാകുളം ജില്ലയിലെ ഒരു എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഈ മധ്യസ്ഥത. എന്നാൽ ഇൻഫോപാർക്ക് പൊലീസ് കേസിന്റെ തുടർ നടപടികളുമായി നീങ്ങിയതോടെ വിഷയങ്ങൾ അവസാനിച്ചില്ല. റബീയുള്ള പറഞ്ഞുറപ്പിച്ച പണവും നൽകിയില്ല. ഇതോടെയാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് വിഷയം മുൻ എംഎൽഎ മുഖേന സി.പി.എം ജില്ലാ നേതൃത്വത്തിന് മുന്നിലെത്തുന്നത്. തുടർന്നാണ് കളമശ്ശേരി സി.പി.എം ഏരിയാ സെക്രട്ടറി വിഷയത്തിലിടപെടുന്നതെന്നാണ് ആരോപണം. പിന്നീട് വീണ്ടും എംകെ ദാമോദരൻ വഴി ജാമ്യത്തിനായി സമീക്കുന്നു.
ആദ്യത്തെ തവണ മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട പൊലീസ്, രണ്ടാം തവണ മൃദുസമീപനം സ്വീകരിച്ചതോടെ ഡോ.റബീയുള്ളയ്ക്ക ജാമ്യം ലഭിച്ചു. പുതിയ സർക്കാർ വന്നതോടെയാണ് ഇതിനായി സി.പി.എം നേതൃത്വം ഇടപെട്ട് ഇൻഫോപാർക്ക് സിഐയിൽ നിന്ന് തൃപ്പൂണിത്തുറ സിഐയിലേക്ക് കേസ് മാറ്റിയതന്നും ആരോപണമുണ്ട്. ഇരു വ്യവസായികളും മലപ്പുറം സ്വദേശികളാണ്.
ഈ സംഭവത്തെ തുടർന്നാണ് സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ എളമരം കരീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സക്കീർ ഹുസൈനെ വെള്ളപൂശി ഏരിയ സെക്രട്ടറിയായി വീണ്ടും അവരോധിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍