നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിന്റെ മർമ്മം ഇതാണ് നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം? (ലൂക്കാ 10:25). നിത്യജീവൻ, മരണത്തിനപ്പുറത്തുള്ള ജീവൻ, നിത്യരക്ഷ, സ്വർഗ്ഗം എന്നൊക്കെ നമ്മൾ പറയുന്ന കാര്യം. ഇത് സ്വന്തമാക്കാൻ നമ്മൾ എന്തു ചെയ്യണം?
ഇത് വിശദമാക്കാൻ ഈശോ പറഞ്ഞുപോകുന്ന കഥയിൽ 33ാമത്തെ വചനം നാം പ്രത്യേകം ശ്രദ്ധിക്കണം?: ?സമരിയാക്കാരൻ ''അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്നു'' (10:33). അതായത് സമരിയാക്കാരന് കരുണ തോന്നിയിട്ടാണ് മുറിവേറ്റവനെ അയാൾ പരിചരിക്കുന്നത് എന്നർത്ഥം.
കഥ പറഞ്ഞുതീരുമ്പോൾ നല്ല അയൽക്കാരൻ ആരെന്നതിന് നിയമജ്ഞൻ ഉത്തരം പറയുന്നത് ഇങ്ങനെയാണ്: ''അവനോട് കരുണ കാണിച്ചവൻ'' (10:37). അതായത് നിത്യരക്ഷയും, നിത്യജീവനും സ്വന്തമാക്കാനുള്ള വഴിയാണിത് കരുണ കാണിക്കുക. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഒരു വഴിയേ ഉള്ളൂ കരുണ കാണിക്കുക.
കാരുണ്യത്തെ ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠിച്ചു എന്നതാണ് ഫ്രാൻസീസ് പാപ്പാ ചെയ്ത ഏറ്റവും വലിയ നന്മ.
നസ്രായന്റെ കൂടെ എന്ന പുസ്തകം 2000ൽ എഴുതിയതിനുശേഷം ഞാൻ ഈശോയുടെ പ്രധാന ഉപമകൾക്കൊക്കെ രണ്ടാം ഭാഗം വികസിപ്പിച്ചതായിരുന്നു. സമരിയാക്കാരന്റെ ഉപമയ്ക്കും രണ്ടാം ഭാഗം എഴുതി. അതിങ്ങനെയാണ്:?
മരണാസന്നനെ സത്രത്തിൽ ഏൽപ്പിച്ച് സമരിയാക്കാരൻ യാത്ര തുടർന്നു. വിശുദ്ധനഗരത്തിൽ എത്തി. അവിടെ ആയിരുന്നപ്പോഴെല്ലാം അവന്റെ ഉള്ളിൽ നിറയെ മുറിവേറ്റ മനുഷ്യനായിരുന്നു, ഹൃദയത്തിൽ അവന്റെ മുറിവുകളായിരുന്നു. മനസ്സിൽ അവനെക്കുറിച്ചുള്ള ആകുലതയായിരുന്നു.
സത്രക്കാരന് കൊടുത്ത വാക്ക് ഓർമ്മയിൽ പൊങ്ങിവന്നു. ''കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ തിരിച്ചുവരുമ്പോൾ തന്നുകൊള്ളാം.'' അയാൾ തിരിച്ചുവന്നു. വാക്കു പാലിക്കാനുള്ള താൽപര്യവുമായി സത്രത്തിലേക്ക് കയറി. ആദ്യനോട്ടത്തിൽ തന്നെ സത്രക്കാരൻ ആളെ തിരിച്ചറിഞ്ഞു. നല്ലവനായ സമരിയാക്കാരൻ!
എന്നാൽ സത്രക്കാരൻ കൈമാറിയ വാർത്ത സമരിയാക്കാരനെ അമ്പരപ്പിച്ചു. ''മുറിവേറ്റവൻ സ്ഥലം വിട്ടിരിക്കുന്നു!''
ഒരുവിധം എഴുന്നേൽക്കാമെന്നായപ്പോൾ അയാൾ സ്വന്തം നഗരത്തിലേക്കു തിരിക്കാൻ തിരക്കിട്ടു. സത്രക്കാരൻ വിലക്കി. എന്നിട്ടും അയാൾ പോയി. പോകാൻ നേരത്ത് അയാൾ സത്രക്കാരനെ വിളിച്ച് ഒരു കത്ത് ഭദ്രമായി ഏൽപ്പിച്ചു. ഒരപേക്ഷയും. ''സൂക്ഷിച്ചുവച്ചേക്കണം. എന്നെ മരണത്തിൽ നിന്നും രക്ഷിച്ച സമരിയാക്കാരനുള്ളതാ. അയാൾ തിരിച്ചുവരും. അപ്പോൾ ഓർത്തുകൊടുത്തേക്കണം.''
കിട്ടിയ ഉടനെ സമരിയാക്കാരൻ കത്ത് പൊട്ടിച്ചു, ആകാംക്ഷയോടെ. നിറയെ നന്ദിപ്രകനങ്ങൾ! മരണത്തിൽ നിന്നും രക്ഷിച്ച് ജീവനിലേക്ക് കൊണ്ടുവന്നതിനുള്ള കൃതജ്ഞത! അവസാനം ഒരപേക്ഷയും. ''നീ എനിക്ക് ഒരു സുകൃതം കൂടി ചെയ്യണം. തിരികെ വരുമ്പോൾ എന്റെ ഭവനം സന്ദർശിക്കാൻ കനിവുണ്ടാകണം. എന്റെ മനസ്സിലെ വലിയൊരാഗ്രഹമാണ്. സാധിച്ചുതരണം.'' എന്നിട്ട് അടിയിൽ വിലാസവും കൊടുത്തിരിക്കുന്നു.
വിലാസം കണ്ടപ്പോൾ സമരിയാക്കാരന് ആശ്ചര്യം. ജറീക്കോയിലാണ് വീട്. സമരിയായിലേക്കുള്ള വഴിക്ക്. അതിനാൽ തന്നെ കയറിക്കളയാമെന്ന് വച്ചു.
പട്ടണത്തിലെത്തി. തെരുവും വീട്ടുനമ്പരും പറഞ്ഞ് അന്വേഷിച്ചു. കണ്ടുമുട്ടിയ ആദ്യത്തെയാൾ തന്നെ സമരിയാക്കാരനെ കൂട്ടിക്കൊണ്ടുപോയി. അത്ഭുതമോ ജറീക്കോ നഗരാധിപതിയുടെ കൊട്ടാരം! മുറിവേറ്റവൻ നഗരശ്രഷ്ഠനായിരുന്നു!
സമരിയാക്കാരൻ വന്നിരിക്കുന്നെന്ന് നഗരാധിപതി അറിഞ്ഞു. അയാൾ ഉത്തരവിട്ടു. സേവകരും പരിവാരവും നിരന്നു. ചുവന്ന പരവതാനി വിരിഞ്ഞു. നിരനിരയായ താലപ്പൊലികളുടെ പ്രകാശംപേറി, ചിതറി വീഴുന്ന പൂവിതളുകളുടെ സൗഹൃദം സ്വീകരിച്ച്, ചിന്നിച്ചിതറുന്ന പനിനീർത്തുള്ളികളുടെ സൗരഭ്യം ആസ്വദിച്ച് സമറിയാക്കാരൻ കൊട്ടാരത്തിലേക്ക് നടന്നു കയറി. അകത്തേക്ക് കയറുന്ന മാത്രയിൽ ദാരുണമായ കാഴ്ചകണ്ട് അയാൾ തരിച്ചു നിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞുവന്നു.
ഇളം തിണ്ണയിലെ കൽത്തൂണിൽ 2 രണ്ട് മനുഷ്യർ. ചങ്ങലകളാൽ ബന്ധിതരായവർ! ശരീരം മുഴുവൻ ചമ്മട്ടിയടിപ്പാടുകൾ! മുറിവുകളിൽ നിന്നും വാർന്നിറങ്ങുന്ന രക്തച്ചാലുകൾ. പറന്നടുക്കുന്ന ഈച്ചക്കൂട്ടം. അവരുടെ കണ്ണുകളിൽ തെളിഞ്ഞ യാചനയായിരുന്നു സമരിയാക്കാരനെ പിടിച്ചു കുലുക്കിയത്. ഒരിറ്റു കാരുണ്യത്തിനായുള്ള അപേക്ഷ. ദയവായിപ്പിനായുള്ള യാചന.
സമൃദ്ധമായ സദ്യയ്ക്കു മുമ്പിലിരിക്കുമ്പോഴും സമരിയാക്കാരന്റെ മനസ്സിൽ നിറയെ ബന്ധനസ്ഥരുടെ മുറിപ്പാടുകളായിരുന്നു. കാരുണ്യതേടിയുള്ള അവരുടെ നോട്ടമായിരുന്നു. ആശ്വാസത്തിനായുള്ള അവരുടെ ദാഹമായിരുന്നു. അതിനാൽ അയാൾക്ക് ഒന്നും ഭക്ഷിക്കാനായില്ല.
ആതിഥേയൻ കാരണമാരാഞ്ഞു. മൗനം മാത്രം മറുപടി. സദ്യയ്ക്കുശേഷം അയാൾ ദാസ്യഭാവത്തിൽ സമരിയാക്കാരന്റെ മുമ്പിൽ നിന്നു. ''എനിക്കൊരപേക്ഷയുണ്ട്. എളിയ ഒരാഗ്രഹം. അങ്ങത് സാധിച്ചുതരണം.'' സമരിയാക്കാരന്റെ കണ്ണുകളിൽ എന്താണെന്ന ചോദ്യഭാവം.
''എന്റെ ജീവനു തന്നെ ഞാനിന്ന് നിന്നോട് കടപ്പെട്ടാണിരിക്കുന്നത്. ഒരു ചെറിയ പ്രത്യുപകാരമെങ്കിലും ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹം. അതിനാൽ നീ എന്തെങ്കിലും എന്നിൽ നിന്ന് ആവശ്യപ്പെടണം. എന്റെ ഒരു സന്തോഷത്തിനാ. എന്താണേലും ചോദിച്ചോ. ചെയ്തുതരാം.'' അയാൾ പറഞ്ഞുനിർത്തി.
മൗനമായിരുന്നു പ്രതികരണം. നഗരാധിപതി വീണ്ടും ഇംഗിതം ആവർത്തിച്ചു.ഒന്നും ആവശ്യമില്ലെന്നായി സമരിയാക്കാരൻ. നഗരാധിപതി അപേക്ഷ തുടർന്നു. നിർബന്ധം മൂത്തപ്പോൾ സമരിയാക്കാരന്റെ മനസ്സലിഞ്ഞു: ''നിർബന്ധമാണേൽ നീ എനിക്ക് ഒരു ഉപകാരം ചെയ്യ്.''
നഗരാധിപതി ശ്രദ്ധയോടെ കാതോർത്തു. കൂടെ അനുചരണ വൃന്ദവും. ''എനിക്ക് ഒരു കുപ്പി വീഞ്ഞുവേണം. കൂടെ ഒരു കുപ്പി എണ്ണയും.''
''ഓരോ കുപ്പി വീഞ്ഞും എണ്ണയുമോ!'' എന്തേ നീ ഇത്ര നിസ്സാരമായവ എന്നോട് ചോദിക്കുന്നു എന്ന ഭാവമായിരുന്നു നഗരാധിപതിയുടെ പ്രതികരണത്തിൽ.
ഉടനെ ജിജ്ഞാസ അടുത്ത ചോദ്യമായി വളർന്നു. ''അല്ല എന്തിനാ ഇപ്പോൾ ??എണ്ണയും വീഞ്ഞും? നീയിപ്പോൾ വീട്ടിലേക്കുള്ള മടക്കയാത്രയിലല്ലേ? പിന്നെന്തിനാണ് ??എണ്ണയും വീഞ്ഞും?''
സമരിയാക്കാരന്റെ വിശദീകരണം കേട്ട കൊട്ടാരവാസികൾ മുഴുവൻ അമ്പരന്നു. ജറുസേലം യാത്രയിലാണ് വഴിയിൽ വച്ച് മുറിവേറ്റ് അർദ്ധപ്രാണനായവനെ അയാൾ കണ്ടത്. കൈവശമുണ്ടായിരുന്ന എണ്ണയും വീഞ്ഞും അവന്റെ മുറിവുകളിലേക്ക് പകർന്നു. മുഴുവൻ തീർന്നപ്പോഴാണ് മുറിവുകൾ കൂടാൻ തുടങ്ങിയത്. മൃതപ്രായനിലെ ജീവൻ പ്രകാശിക്കാൻ ആരംഭിച്ചത്. എണ്ണയുടെയും വീഞ്ഞിന്റെയും കുപ്പികൾ കാലിയായെങ്കിലും മുറിവേറ്റവനിൽ ജീവനും തേജസ്സും നിറയുന്നത് കണ്ട് അയാൾ ആനന്ദിച്ചു!
എന്നാൽ നഗരാധിപതിയുടെ വീട്ടിൽ ഇളംതിണ്ണയിൽ മുറിവേറ്റ ബന്ധിതരെ കണ്ടപ്പോഴാണ് എണ്ണ തീർന്നു പോയതിൽ സമരിയാക്കാരൻ ആദ്യമായി സങ്കടപ്പെട്ടത്. ആ മനോവിഷമമാണ് വരദാനത്തിനുള്ള അപേക്ഷയായി അവതരിച്ചത്.
അവൻ നഗരാധിപതന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: ''അവരുടെ മുറിവുകൾ കണ്ടതേ എന്റെ ഹൃദയത്തിൽ നൊമ്പരമായി. ചോരപ്പാടുകൾ കണ്ടതേ എന്റെ മനസ്സിൽ ??യാതനയായി. എത്രയും വേഗം എങ്ങനെയാ? ?എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകൾ വച്ചുകെട്ടുന്നത് എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ നിറയെ. അതിനാലാണ് സദ്യയുടെ മുമ്പിലിരുന്നപ്പോഴും എനിക്ക് രുചി തോന്നാഞ്ഞത്.''
അവൻ പറഞ്ഞുനിർത്തിയതേ നഗരാധിപതി ചാടി എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ പകയും മുഖത്ത് രോഷും നിറഞ്ഞുനിന്നു: ''സാധ്യമല്ല! അതുമാത്രം നടക്കില്ല. നിനക്കറിയോ, ഞങ്ങളുടെ ന്യായകോടതി വിചാരണ ചെയ്ത് കുറ്റക്കാരെന്ന് തെളിഞ്ഞവരാണവർ. മോശയുടെ നിയമപ്രകാരം പാപികൾ. കൽപ്പിച്ചിട്ടുള്ള ഏറ്റവും ചെറിയ ശിക്ഷയേ വിധിച്ചു നടപ്പാക്കിയിട്ടുള്ളൂ.''
സമരിയാക്കാരൻ അപ്പോഴും അക്ഷോഭ്യനായിരുന്നു. തന്ന വാക്ക് പാലിക്കപ്പെടണമെന്ന നിർബന്ധം കണ്ണുകളിൽ നിഴലിച്ചു. നഗരാധിപതി തുടർന്നു?:? ''അല്ല നിനക്കറിയോ അവരാരാണെന്ന്? ഞാൻ വഴിയിൽ കിടന്നില്ലേ, നീ വരുന്നവരെ മൃതപ്രായനായി. അപ്പോഴൊക്കെ എന്റെ പ്രതീക്ഷ മുഴുവൻ അടുത്തുവരുന്ന കാൽപെരുമാറ്റങ്ങളിലായിരുന്നു. ആർക്കെങ്കിലും അലിവുതോന്നി രക്ഷിക്കണേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ. അബോധാവസ്ഥയിലും ഞാനറിഞ്ഞു, രണ്ടുപേർ അടുത്തുവന്നിട്ട് കടന്നുപോകുന്നത്. പുരോഹിതനും ലേവായനും. അവരുടെ രൂപം പുകപോലെ അവ്യക്തമായി...'' വികാരത്തിന്റെ തീവ്രത അവന്റെ വാക്കുകളെ തടഞ്ഞു. അല്പനേരത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു.
''അന്നേ ഞാൻ മനസ്സിൽ കുറിച്ചിരുന്നു. തമ്പുരാൻ സഹായിച്ചാൽ, എനിക്കുയിരു കിട്ടിയാൽ ഞാനിവന്മാരെ ഒരു പാഠം പഠിപ്പിക്കും. സത്രത്തിൽ നിന്നു തിരിച്ചെത്തിയ ഉടനെ ഞാൻ സൈനികരെ അയച്ചു, രണ്ടുപേരെയും തിരഞ്ഞുപിടിക്കാൻ. ഓർമ്മയിൽ വച്ചിരുന്ന ചെറിയ ലക്ഷണങ്ങൾ സഹായമായി. മൂന്നുദിവസം കൊണ്ട് എന്റെ മുമ്പിൽ ഹാജരാക്കി. പിന്നീടായിരുന്നു ന്യായക്കോടതിയുടെ വിചാരണയും വിധിയും.'' നഗരാധിപതിയുടെ മനസ്സു തുറന്നു.
അവന്റെ ഉള്ളറിഞ്ഞ സമരിയാക്കാരൻ നടുങ്ങി. കാരുണ്യത്തിന്റെ എണ്ണ ലോഭമില്ലാതെ സ്വീകരിച്ചവനിൽ അത് ഉറവ വറ്റിയിരിക്കുന്നു! അനുകമ്പയുടെ വീഞ്ഞ് അളവില്ലാതെ അനുഭവിച്ചവനിൽ ഇപ്പോൾ കുടിപ്പകയുടെ ദ്രക്ഷാരസം ശ്രവിക്കുന്നു!
നടുക്കത്തിൽ നിന്നുണർന്ന് സമരിയാക്കാരൻ ആവശ്യം ആവർത്തിച്ചു വീഞ്ഞും എണ്ണയും. തന്ന വാക്കു പാലിക്കണമെന്ന് ശഠിച്ചു.
മനസ്സില്ലാ മനസ്സോടെ നഗരാധിപതി കലവറക്കാരന് ആളയച്ചു. കലവറക്കാരൻ മുഖം കാണിച്ചു. ''ഏറ്റം മുന്തിയ വീഞ്ഞും എണ്ണയും കൊണ്ടുവാ. ഓരോ കുപ്പി.''
കേട്ടപടി കലവറക്കാരൻ ഓടി. അതേവേഗത്തിൽ തിരിച്ചുവന്നു. വെറും കൈയോടെ?:? ?'?യജമാനനെ ക്ഷമിക്കണം. കലവറയിൽ എണ്ണയും വീഞ്ഞും തീർന്നിരിക്കുന്നു!''
വിസ്മയം പുറത്തുകാട്ടാതെ മനസ്സാന്നിദ്ധ്യം കൈവിടാതെ അയാൾ ഉത്തരവിട്ടു: ''നമ്മുടെ പത്തായം തുറക്ക്! കരുതൽ ശേഖരത്തിൽ നിന്ന് കൊണ്ടുവാ എണ്ണയും വീഞ്ഞും.''
ഇത്തവണയും അയാൾ വെറും കയ്യോടെ തിരിച്ചെത്തി: ''യജമാനനേ പത്തായവും കാലി. എല്ലാ ഭരണികളും വറ്റിയിരിക്കുന്നു,'' ഭയംമൂലം അയാളുടെ ശബ്ദം വിറപൂണ്ടിരുന്നു.
''വിശിഷ്ടാതിഥികൾക്കുള്ള വിശിഷ്ഠ ശേഖരമില്ലേ. അതിൽ നിന്നാകട്ടെ.'' പക്ഷേ കലവറക്കാരൻ മൂന്നാമതും വെറും കൈയോടെ പ്രത്യക്ഷപ്പെട്ടു.
അതോടെ നഗരശ്രേഷ്ഠനിൽ അപമാനം ഉറവപൊട്ടി നിരാശ നിറഞ്ഞു വന്നു. ക്ഷോഭം വളർന്ന് നിന്നു. ഹൃദയം തകർന്ന് അയാൾ അകത്തളങ്ങളിൽ തളർന്നു വീണു. കൊട്ടാരസമൃദ്ധിയുടെ ദാരിദ്ര്യം അയാളെ ഭീതിയിലാഴ്ത്തി. വാക്കുപാലിക്കാത്തതിന്റെ അപമാനം അയാളെ മുറിപ്പെടുത്തി. എതിരാളികളോടുള്ള പക അയാളിലെ ജീവനെ ശ്വാസം മുട്ടിച്ചു അങ്ങനെ ആത്മാവിൽ ഭയചകിതനായി. മുറിവുകളാൽ ആത്മധൈര്യം ചോർന്നുപോയി. അയാളിൽ ജീവൽപ്രകാശം കെട്ടു?!
ബന്ധിതരുടെ മുറിവുകൾക്കുള്ള എണ്ണയും വീഞ്ഞും വറ്റിയതിനാൽ സമരിയാക്കാരന്റെ നൊമ്പരം ഏറി. മനസ്സമാധാനം തകർന്നു. ഹൃദയഭാരത്തോടെ ഇടറുന്ന പാദങ്ങളോടെ അയാൾ കൊട്ടാരത്തിനുപുറത്തു കടന്നു സ്വഗ്രാമത്തിലേക്ക് യാത്രയാകാൻ.
മുറ്റത്ത് കാലുകുത്തിയപ്പോൾ കാലിനൊരു കുളിർമ. നനവ്. നോക്കിയപ്പോൾ ഒഴുകി വരുന്ന ഉറവച്ചാൽ. എണ്ണയും വീഞ്ഞും കൂടിക്കലരുന്ന ധാരാപ്രവാഹം. മുമ്പോട്ടു നീങ്ങിയപ്പോൾ മനസ്സിലായി, ഉറവയുടെ ശ്രോതസ്സ് കഴുതപ്പുറത്തെ സഞ്ചി. സഞ്ചിക്കകത്തെ കാലിക്കുപ്പികൾ രണ്ടും നിറഞ്ഞുകവിയുന്നു. സഞ്ചിയും ജീനിയും നനച്ച് ഒഴുകി വീഴുന്നു.
ഉറവക്കുപ്പികളുമായി സമരിയാക്കാരൻ ബന്ധിതരുടെ അടുത്തിരുന്നു. അവരുടെ മുറിവുകളിൽ ജീവൻ വളർന്നു വന്നു. പരുക്കുകളിൽ ആരോഗ്യം ശക്തിപ്പെട്ടു.? ?വിലങ്ങുകളിൽ സ്വാതന്ത്ര്യം മൊട്ടിട്ടു. അവരുടെ ഹൃദയത്തിൽ കനിവ് നിറഞ്ഞുവന്നു. അത് മരിച്ചുവീണ നഗരാധിപതിയെയും ചെന്ന് തൊട്ടുണുർത്തുന്ന ജീവകാരുണ്യമായി.
നസ്രായൻ പറഞ്ഞു: ''ഹൃദയകാരുണ്യം വറ്റിയാൽ ജീവൻ, മൃതിയുടെ പിടിയിലാകും?.? ദയാവായ്പ് സകലരിലേക്കും പരിധിയില്ലാതെ ചൊരിഞ്ഞാൽ മൃതിയുടെ നടുവിലും ജീവൻ മുളച്ചുവരും നിത്യജീവൻ!''
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്