ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേഷ പ്രസംഗത്തിന് ശശികലക്കെതിരെ നിസാര വകുപ്പ് ചുമത്തിയപ്പോൾ ഷംസുദ്ദീൻ പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയെന്നും പരിശുദ്ധ ഉംറ നിർവഹിക്കാൻ പോകുമ്പോൾ ഷംസുദ്ദീൻ പാലത്തിനെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി റിമാന്റ് ചെയ്തു എന്നുമാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നന്നും പോസ്റ്റിലൂടെ ഇ.ടി മുഹമ്മദ് ബഷീർ ആഹ്വാനം ചെയ്യുന്നു.
ഇസ്ലാമിക്ക് സ്റ്റേറ്റു പോലുള്ള ആഗോള ഭീകര സംഘടനയുടെ ആശയം പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ലീഗ് നേതാവ് ഇരട്ട നീതിയാണെന്ന വാദവുമായി രംഗത്തു വരികയും അണികളെ ഇതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നതുമായ കുറിപ്പ് ഇതിനോടകം വിവാദമായിരിക്കുകയാണ്. ഐസിസിന്റെ മൂന്ന് അടസ്ഥാന ആശയങ്ങളിലൊന്നാണ് സൗദി പണ്ഡിതൻ ശൈഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വാലാഅ് വൽ ബറാഅ്'. ഇന്ത്യയിൽ നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയമായതിനാൽ തന്നെ ഇത് പ്രസംഗിച്ചതിനാൽ യു.എ.പി.എ വകുപ്പ് ഷംസുദ്ദീനെതിരെ ചുമത്തിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഷംസുദ്ദീൻ പാലത്തിനെതിരെയുള്ള യു.എ.പി.എ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് അന്ന് നിയമസഭയിൽ പ്രതികരിച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ യു.എ.പി.എ മരവിപ്പിക്കുന്നതിനായി ശക്തമായ സമ്മർദവം ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ചുമത്തിയ യു.എ.പി.എ എടുത്തു കളയുകയും അന്വേഷണം തന്നെ മരവിപ്പിച്ച സ്ഥിതിയിലുമായിരുന്നു. മുസ്ലിംലീഗ് നേതാവും കാസർകോഡ് ജില്ലാ ഗവ.പ്ലീഡറുമായിരുന്ന അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിന്മേലായിരുന്നു ഷംസുദ്ദീനെതിരെയുണ്ടായ കേസും നടപടിയുമെല്ലാം. ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവിൽ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രാസംഗികൻ ചെയ്തതെന്ന് ശുക്കൂർ വക്കീൽ പരാതിയിൽ പറഞ്ഞിരുന്നു. ഇതേ പരാതിക്കാരൻ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇരുവർക്കെതിരെയും ഐപിസി 153 എ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നിസാര വകുപ്പ് ശശികലക്കെതിരെ ചുമത്തിയെന്ന തരത്തിലായിരുന്നു ഇ.ടി അണികളെ വികാരപ്പെടുത്തുന്നതിനായി ഫേസ്ബുക്കിൽ കുറിച്ചത്.
അടിപിടിയാണെങ്കിൽ പോലും ജാമ്യമില്ലാ കേസ് ചുമത്തപ്പെട്ടവരെ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമെന്നിരിക്കെയാണ് 153 എ ഉണ്ടായിരുന്ന ഷംസുദ്ദീൻ ഉംറ നിർവഹിക്കാൻ പോകുന്നതിനിടെ പിടികൂടിയെന്ന തരത്തിൽ സമുദായ വികാരം ഇളക്കി വിടുന്ന പോസ്റ്റ് എംപി കൂടിയായ ഇടി മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെയോ വർഗീയ വിദ്വേഷം പരത്തുന്ന ഇത്തരം ആശയങ്ങളെയോ മുസ്ലിം ലീഗ് ഔദ്യോഗികമായി ഇതുവരെ പിന്താങ്ങുകയോ അനുകൂല പ്രസ്ഥാവന ഇറക്കുകയോ ചെയ്തിട്ടില്ല.
ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ഏതാനും ലീഗ് നേതാക്കൾ ഷംസുദ്ദീനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനായി തുടക്കം മുതലേ ഇതിനോടകം ഇ.ടിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം അണികളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. സമുദായത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം പ്രഭാഷകർക്ക് ചൂട്ടുപിടിക്കുന്ന നിലപാട് മതേതര നിലപാടുള്ള മുസ്ലിംലീഗിന് ചേർന്നതല്ലെന്ന അണികളുടെ കമന്റുകളും ഇ.ടിയുടെ പോസ്റ്റിനു താഴെ കാണാം. ഇരട്ട നീതി ഇടത് സർക്കാറിന്റെ മുഖമുദ്രയോ എന്ന് തുടങ്ങുന്ന പോസ്റ്റിൽ ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പറയുന്നതത്രയും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഭരണമുണ്ടായപ്പോൾ എന്ത്കൊണ്ട് ശശികലക്കെതിരെ നടപടിയെടുത്തില്ലെന്ന മറു ചോദ്യവും കമന്റ്ബോക്സിൽ ഉയർന്നു.
ഇരു കേസുകളിലും പരാതിക്കാരനായ അഡ്വ.സി ശുക്കൂർ മുസ്ലിം ലീഗ് നേതാവ് കൂടിയാണ്. ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലും കേസെടുത്തതിനു പിന്നാലെ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശശികലയും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെയുള്ള ഹരജിയിൽ കക്ഷി ചേരാൻ ക്ഷണിച്ച് ശുക്കൂർ വക്കീൽ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. എന്നാൽ ശശികലയുടെ വിദ്വേഷ പ്രസംഗം എതിർത്തവർ ആരും തന്നെ കേസിൽ കക്ഷി ചേരാൻ അന്ന് തയ്യാറായിരുന്നില്ല. ശശികലക്കും ഷംസുദ്ദീൻ പാലത്തിനും എതിരെ 153 എ ചുമത്തിയെന്നല്ലാതെ പൊലീസ് അന്വേഷം നടത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് വസ്തുത. ജാമ്യമില്ലാ കേസുകൾ ചുമത്തപ്പെട്ടവർ വിദേശത്തേക്ക് പോകുമ്പോൾ പിടികൂടി അറസ്റ്റ് ചെയ്യുക എന്നത് പതിവ് രീതിയാണ്. ചിലരെ വിദേശത്ത് നിന്ന് വരുമ്പോഴും അറസ്റ്റ് ചെയ്യാറുണ്ട്. യു.എ.പി.എ എടുത്ത് കളഞ്ഞ ഷംസുദ്ദീൻ പാലത്തിന്റെ കേസിലും ഇതു തന്നെയാണ് സംഭവിച്ചതും. എന്നാൽ വസ്തുതകൾ വളച്ചൊടിച്ച് ഷംസുദ്ദീന്റെ വിദ്വേഷ പ്രസംഗത്തെ നിസരാ വൽക്കരിക്കുകയും അറസ്റ്റ് ചെയ്തത് വലിയ അപരാദമായും എഴുതി അണികളെ വികാരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇ.ടി നടത്തിയത്.
അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലുള്ളത്.
പ്രസംഗത്തിനാധാരമായ 'അൽ വലാഅ വൽ ബറാഅ്' എന്ന അറബി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഇത് നിരവധി സ്റ്റേജുകളിൽ പറയുകയും ചെയ്യുന്ന സലഫി പ്രഭാഷകരുടെ നിര തന്നെയുണ്ട്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും എതിർക്കുന്ന സലഫി പ്രഭാഷകരുടെ പ്രസംഗങ്ങൾ നിരവധി ഇതിനോടകം പുറത്തു വന്നിരുന്നു. എന്നാൽ ഇവർക്കെതിരെ അറസ്റ്റ് പോയിട്ട് കേസ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നിരിക്കെയാണ്, ഇരട്ട നീതി പറഞ്ഞ് ഇ.ടി മുഹമ്മദ് ബഷീർ അണികളെ വികാരം കൊള്ളിച്ചിരിക്കുന്നത്. മറ്റൊരു സലഫി പ്രഭാഷകനും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവുമായ മുജാഹിദ് ബാലുശേരിക്കെതിരെ സമാനമായ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും ഇതുവരെ നടപടിയില്ല.
രാഷ്ട്രീയ കേസുകളടക്കമുള്ള നിരവധി കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി മുസ്ലിംലീഗ് പ്രവർത്തകരുണ്ടായിരിക്കെ ഇവർക്കു വേണ്ടി ശബ്ദുക്കാതെ വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ഷംസുദ്ദീൻ പാലത്തിനെ പോലുള്ളവർക്കു വേണ്ടി കുറിപ്പിട്ടതിനെതിരെ അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിലെ മറ്റ് സലഫി ഗ്രൂപ്പുകൾ പോലും ഷംസുദ്ദീൻ പ്രസംഗിച്ച ആശയം ഉൾക്കൊള്ളുന്നില്ലെന്നിരിക്കെയാണ് ഇത്തരം പ്രാസംഗികർക്കു വേണ്ടി നടന്ന രഹസ്യ ചരടു വലികൾ പരസ്യമായി പുറത്തേക്കു വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദേശത്തേക്ക് കടക്കാനിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഷംസുദ്ദീൻ പിടിയിലായത്. ഇയാൾ ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്