സൗദിയിലെ അധികാര കൈമാറ്റം കടുത്ത അഭിപ്രായ ഭിന്നതകൾക്കൊടുവിൽ; ഇന്നലെ വരെ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് ഇനി വെറുതെ ഇരിക്കില്ല; പുരോഗമന ചിന്താഗതിക്കാരനായ പുതിയ കിരീടാവകാശി സൗദിയുടെ ചരിത്രം പൊളിച്ചെഴുതുമോ? സൗദിയിലെ അധികാര തർക്കം തുടരും
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: സൗദി ഭരണത്തിലെ പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയ സൽമാൻ രാജാവിന്റെ നീക്കം അഭിപ്രായ ഭിന്നതകൾക്കൊടുവിലായിരുന്നു. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റി മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചത് അസ്വാഭാവിക നടപടിയാണ്. ഇതിനെതിരെ മുഹമ്മദ് ബിൻ നായിഫ് കരുതലോടെ നീങ്ങാനാണ് സാധ്യത. ഈ അധികാര തർക്കം പൊട്ടിത്തെറിയിലെത്തതിരിക്കാനുള്ള കരുതൽ സൽമാൻ രാജാവും എടുക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുപ്പവും അദ്ദേഹത്തിന് സൗദിയിൽ നൽകിയ സ്വീകരണവും ലോകമാകെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. ഇറാന്റെ സ്വാധീനത്തിൽ കഴിയുന്ന ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധവും സൗദിയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖമുദ്രയായി. ഇതും മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനമായിരുന്നു. സൗദിയുടെ തീരുമാനത്തെ യുഎഇ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളും മറ്റൊരു അറബ് രാജ്യമായ ഈജിപ്തും പിന്തുണയ്ക്കുകയും ചെയ്തു. ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധവും വന്ന സാഹചര്യത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ പുതിയ പദവി സൗദിയുടെ വരും കാലത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുകയെന്നാണ് വിലയിരുത്തൽ. സൗദിയുടെ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളർച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതി മാറ്റാനാണ് രാജകുമാരന്റെ പ്രധാന നീക്കം.
എന്നാൽ മുഹമ്മദ് ബിൻ നായിഫ് തീർത്തും അസംതൃപ്തനാണ്. സൗദിയിലെ ഭരണ രീതി അനുസരിച്ച് രാജാവിനെ പരസ്യമായി ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മാത്രമാണ് പരസ്യ വിമർശനങ്ങൾ ഉയരാത്തത്. മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ബിൻ നായിഫും തമ്മിലെ ഭിന്നത നേരത്തെ തന്നെ സൽമാൻ രാജാവിന് തലവേദനയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ യുവ ജനതയെ വിശ്വാസത്തിലെടുക്കാനാണ് മാറ്റം. ഇതിന് മുമ്പും സൽമാൻ രാജാവും നായിഫും തമ്മിലെ ഭിന്നത അതിരൂക്ഷമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഭരണത്തിൽ മകന് കൂടുതൽ പങ്കാളിത്തം നൽകുന്നുവെന്ന പരാതി നായിഫിന് ഉണ്ടായിരുന്നു. ഇനും മാറ്റങ്ങൾക്ക് ഭരണതലത്തിൽ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. സൗദിയിൽ നിലനിന്നിരുന്ന സഹോദരന്മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവിൽ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സൽമാൻ രാജാവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രഖ്യാപിക്കുന്നത്.
'മിസ്റ്റർ എവരിതിങ്' എന്നപേരിൽ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 1985 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 2015 ജനുവരി 23 ന് സൽമാൻ രാജാവ് ചുമതലയേൽക്കുന്ന സമയത്തു തന്നെ മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉയർത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിനായി സൽമാൻ രാജാവ് നിയോഗിച്ച സമിതിയുടെ തലവൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ . പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാറി .
യെമനിലെ സൈനിക നീക്കങ്ങൾക്കും എണ്ണ വിലത്തകർച്ചയിൽ തളർന്ന സൗദിയെ നൂതന വിദ്യകളിലൂടെ ഉന്നതിയിലേക്കു നയിക്കുകയും ചെയ്തതാണ് മുഹമ്മദ് ബിൻ സൽമാന് ഗുണകരമായത്. സൗദിയുടെ ആഭ്യന്തര സുരക്ഷയും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ശക്തിപ്പെടുത്താനാണ് മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ. ഇതോടെ സൗദിയുടെ അടുത്ത ഭരണാധികാരിയാകാൻ മുപ്പത്തൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ വഴിതെളിഞ്ഞു. യെമനിലെ ഹുതികൾക്കെതിരായ സൈനിക നടപടികൾക്കു നേതൃത്വം നൽകിയത് മുഹമ്മദ് ബിൻ സൽമാനായിരുന്നു. എണ്ണവിലത്തകർച്ചയിൽ സൗദി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു കണ്ടപ്പോൾ വൈവിധ്യമുള്ള പദ്ധതികളുമായി സാമ്പത്തിക നിലയെ പിടിച്ചുനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സർക്കാർ അധീനതയിലുണ്ടായിരുന്ന സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ചു ധനസമാഹാരണം നടത്തി എണ്ണവില പ്രതിസന്ധിയിൽനിന്നു കരകയറാൻ സൗദിയെ സഹായിച്ചതാണ് മുഹമ്മദ് ബിൻ സൽമാന്റെ ഏറ്റവും ദീർഘവീക്ഷണമുള്ള തീരുമാനമായി വിലയിരുത്തുന്നത്. നിരവധി സബ്സിഡികളും നിർത്തലാക്കിയിരുന്നു. 2014-ലെ എണ്ണവിലത്തകർച്ചയിൽ സൗദിയിലെ സാമ്പത്തിക വ്യവസ്ഥ അങ്ങേയറ്റം തളർച്ചാഭീഷണിയായിലായിരുന്നു. നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. അപ്പോഴാണ് ഓഹരി വിറ്റഴിക്കലും പുതുതലമുറ സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ നവീന പ്രവർത്തികളുമായി മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തിയത്. യാഥാസ്ഥിതികമായ നിലപാടുകളും രീതികളും വച്ചുപുലർത്തുന്ന സൗദിയിൽ മാറിച്ചിന്തിക്കുന്ന യുവ ഭരണാധികാരികൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. യുവാക്കൾക്ക് സംഗീതത്തിൽ കൂടുതൽ ഇടപഴകാനുള്ള സൗകര്യം ഒരുക്കിയതാണ് ഇതിലൊന്ന്. യുവാക്കൾക്ക് കൂടുതൽ സാഹചര്യങ്ങളൊരുക്കി സൗദിയിൽ മൊത്തത്തിലുള്ള സാമൂഹികമാറ്റത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ തയ്യാറെടുക്കുന്നത്.
യുവാക്കൾക്കു വിനോദത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതി. പ്രതിരോധ മന്ത്രിയെന്ന നിലയിലും വളരെ മികച്ച പ്രകടനാണ് മുഹമ്മദ് ബിൻ സൽമാൻ കാഴ്ചവച്ചത്. ഇതും കിരീടാവകാശി എന്ന നിലയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്നതിൽ സഹായകമായി. യെമനിൽ ഷിയാ ഹൂതിപ്പടയ്ക്കെതിരായ സൈനിക നീക്കത്തിന് ചുക്കാൻ പിടിച്ചതിലൂടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി നിലപാട് വ്യക്തമായി. അതേസമയം, വിദേശകാര്യ നിലപാടുകളിലും വളരെ പുരോഗമനാത്മകമായ സമീപനമാണ് മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നത്. സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യ ഫഹ്ദ ബിൻത് ഫലാഹ് ബിൻ സുൽത്താനിലുള്ള നാല് മക്കളിൽ മൂത്തവനാണ് മുഹമ്മദ് രാജകുമാരൻ. കിങ് സൗദ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദമുള്ള മുഹമ്മദ് ബിൻ സൽമാൻ ആണ് രാജാവിനുള്ള നിർണായക നിർദ്ദേശങ്ങൾ നൽകിയിരുന്നത്.
സൽമാൻ രാജാവ് റിയാദ് ഗവർണറായിരുന്ന സമയത്താണ് മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുഹമ്മദ് രാജകുമാരൻ 2011 ൽ സ്ഥാപിച്ചതാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് ചാരിറ്റി ഫൗണ്ടേഷൻ അഥവാ മിസ്ക് ഫൗണ്ടേഷൻ.പിതാവ് റിയാദ് ഗവർണറായിരിക്കുന്ന സമയത്ത് സ്വകാര്യ മേഖലയിൽ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു.
അതിനിടെ സൗദി കിരീടാവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായുള്ള അനുസരണ പ്രതിജ്ഞ തുടങ്ങി. മുൻകിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നയേഫ് രാജകുമാരനാണ് മക്ക അൽസഫ കൊട്ടാരത്തിൽ പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തത്. രാത്രി തറാവീഹ് നമസ്കാരത്തിനുശേഷം രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്തു. പ്രവിശ്യകളിൽ പ്രവിശ്യാ ഗവർണർമാരും സബ് ഗവർണർമാരും മർകസ് മേധാവികളുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിച്ചത്. അനുസരണ പ്രതിജ്ഞയ്ക്കായി വരും ദിവസങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്തുടർച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ൽ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലഭിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിൻ നയേഫ് രാജകുമാരൻ രാജാവിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്