ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി; മനുഷ്യന്റെ മനസിൽ സന്തോഷം പകരുന്നതിനു പകരം അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്; തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വാഴക്കാട്ടെ രണ്ട് പള്ളികളിൽ മൈക്കിലൂടെ ബാങ്ക് നിർത്തലാക്കിയത് ഈ റമദാനിലെ പുണ്യ പ്രവർത്തിയായി കാണുന്നു: മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂർ എഴുതുന്നു
വിശുദ്ധ റമദാൻ നമ്മിൽ നിന്ന് വിട്ടു പിരിയുകയാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞിടത്തോളം ദിവസങ്ങളിൽ റമദാനിന്റെ ഫലം നമുക്ക് ലഭിച്ചോയെന്ന് ആലോചിക്കുന്നത് നന്ന്. ആവർത്തിച്ചു വരുന്ന ആരാധനകളാണ് ഇസ്ലാമിലുള്ളത്. ഒരു ദിവസം അഞ്ച് നേരത്തെ നിസ്ക്കാരം. ആഴ്ചയിൽ ഒരു ജുമുഅ. വർഷത്തിലൊരിക്കൽ റമദാൻ മാസത്തിലെ വ്രതം. ജീവിതത്തിലൊരിക്കൽ ഹജ്ജ് ഉംറ കർമ്മങ്ങൾ. ഇതിലൊക്കെ തന്നെ ഈ സമയങ്ങളിൽ അതിന്റേതായ പ്രാധാന്യങ്ങളുണ്ട്. ഒരു ഹദീസിൽ വന്നിട്ടുണ്ട്, അഞ്ച് നേരത്തെ നിസ്ക്കാരവും ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരേയും റമദാൻ മുതൽ അടുത്ത റമദാൻ വരേയുമുള്ള കാലയളവിലെ ചെയ്തു പോകുന്ന തെറ്റുകൾക്കുള്ള പരിഹാരമാണെന്ന്. പാപങ്ങളിൽ നിന്ന് മുക്തനാകാൻ വേണ്ടിയാണ് ഈ ആരാധനകൾ ആവർത്തിച്ചു വരുന്നത് എന്നർത്ഥം. റമദാനിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇപ്പോൾ നമ്മളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൂടുതൽ സമയം നമുക്ക് കഴിഞ്ഞു പോകുകയും ചെയ്തു. റമദാൻ ആഘോഷിക്കുകയാണ് ആളുകൾ. റമദാൻ ആരാധനാ എന്ന നിലക്ക് കാണുന്നവർ വളരെ കുറവാണ്. അതെങ്ങിനെ സംഭവിച്ചു എന്നറിയില്ല. പ്രവാചകന്റേയും സ്വഹാബാക്കളുടേയും ജീവിതം നോക്കിയാൽ റമദാൻ ഒരു ആഘോഷമായിരുന്നില്ല. പ്രാർത്ഥനകൾക്കും ആരാധനകൾക്കും ചിലവഴിക്കുന്ന സമയമായിരുന്നു അത്. സൗം എന്ന പദത്തിന് അർത്ഥം വരുന്നത് അച്ചടക്കം ഒതുക്കം എന്നൊക്കെയാണ്. ജീവിതം മുഴുവനും ഈ ഒതുക്കം ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിലും വ്രതത്തിന്റെ സമയത്ത് നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് അച്ചടക്കമാണ്. ഈ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന നിയമം പാലിച്ചു കൊണ്ട് നിൽക്കുകയാണ് നമ്മൾ.
1, അതുപോലെ തന്നെയാണ് നമ്മുടെ വാക്കുകളും പ്രവർത്തിയും. നോമ്പെടുത്ത ഒരാളെ ആരെങ്കിലും ചീത്ത പറഞ്ഞാൽ എനിക്ക് നോമ്പാണ് എന്ന് പറയണം എന്നാണ് ഹദീസിലുള്ളത്. അങ്ങിനെ നോമ്പാണ് എന്ന് നമ്മൾ പറയുന്നത് എനിക്ക് നിന്നെ പോലെ പറയാനോ പെരുമാറാനോ വയ്യ ഞാൻ നോമ്പെടുത്ത മനുഷ്യനാണ് എന്ന സന്ദേശമാണത്. അങ്ങിനെ പറയുന്ന ഒരാൾ ജീവിതത്തിലും അത് പുലർത്തണം. നോമ്പുകാരനാണല്ലോ എന്ന ഒരു സൂക്ഷ്മതാ ബോധം അയാളുടെ നാവിനേയും കൈകാലുകളെയും ജീവിതത്തേയും നിയന്ത്രിക്കണം. അത്തരത്തിൻ നിയന്ത്രിച്ച് ഈ ഒരു മാസം കൊണ്ടുപോയാൽ ആ ഒരു ഊർജം അടുത്ത വർഷം വരെ നിലനിൽക്കണമല്ലോ. കാരണം റമദാൻ വ്രദം ആവർത്തിച്ച് വരുന്ന് വർഷത്തിൽ ഒരിക്കലാണ്. അത്രയും ഊർജവും ഈമാനും കിട്ടാൻ ഈ റമദാനെ ഉപയോഗിക്കണം. അങ്ങിനെ എത്രയാൾക്ക് കിട്ടി എന്നാണ് ആലോചിക്കേണ്ട വിഷയം.
റമദാൻ നോമ്പെടുക്കണം എന്നത് അറിയാമെങ്കിലും എന്തിനാണ് നോമ്പെടുക്കുന്നത് എന്ന് പലർക്കും അറിയില്ല. നിങ്ങളിൽ സൂക്ഷ്മതാ ബോധം വർദിക്കുവാനാണ് നോമ്പെന്ന് ഖുർആൻ പറയുന്നു.(ലഅല്ലക്കും തത്തഖൂൻ). തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ട് നിൽക്കുക, നല്ല നല്ല കാര്യങ്ങൾ ചെയ്യുക, ദൈവ ഭക്തിയിൽ ജീവിക്കുക ഇതാണ് തഖ് വ. ഇപ്പൊ സംഭവിച്ചത് എന്തെന്നു വച്ചാൽ, എന്തിനാണോ നോമ്പ് നോൽക്കണമെന്ന് ഖുർആൻ പറഞ്ഞത് അതറിയാതെ പോയി. എന്നിട്ടോ നോമ്പ് എല്ലാവരും നോൽക്കുന്ന രീതിയുണ്ടായി. നോമ്പിന്റെ ലക്ഷ്യവും വ്രതത്തിന്റെ ഉദ്ധേശവും കണ്ടെത്തി നോമ്പിനെ അതിലേക്ക് കൊണ്ടു വരണം. എന്ത്കൊണ്ടാണ് റമദാൻ മാസത്തിന് പ്രധാന്യമുണ്ടായത് എന്ന് നമ്മൾ മനസിലാക്കണം. ഹിജ്റ കണക്ക് പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാൻ. റമദാനിന് പ്രാധാന്യം വരുന്നത് ഖുർആൻ ഇറങ്ങിയ മാസമായതുകൊണ്ടാണ്. ഖുർആൻ പഠിക്കാനും അറിയാനും അന്വേഷിക്കാനുമുള്ള മാസമായിരിക്കണം ഇത്.
മതം മനുഷ്യർക്ക് ആശ്വാസവും സന്തോഷവും സമാധാനവും സംതൃപ്തിയും ആയി അനുഭവപ്പെടണം. അങ്ങിനെ ആകുന്നില്ല ഇപ്പോ പലപ്പോഴും. മതം ഒരു ശല്യമാകുന്ന, പ്രയാസമാകുന്നു മത ആചരണങ്ങൾ കഠിനമാകുന്നു, ആളുകൾ തമ്മിൽ അകന്നു പോകുന്ന വിധത്തിൽ രൂക്ഷമാകുന്നു. അങ്ങിനെ ഒരു ഫോബിയ മതത്തിന്റെ പേരിൽ പ്രത്യേകിച്ച് ഇസ്ലാമിന്റെ പേരിൽ അതുണ്ടാക്കുന്നു. ഇത് മാറണമല്ലോ, മതം ആർക്കും ശല്യമാകില്ലെന്ന് ഉറപ്പിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. ഒരു കുടുംബത്തിൽ ഒരാൾ മതം അനുഷ്ഠിച്ചാൽ കുടുംബത്തിലെ മറ്റുള്ളവർക്ക് അത് ശല്യമാകരുത്. ഒരു പ്രദേശത്ത് കുറച്ചു പേർ മതം അനുസരിച്ച് ജീവിക്കുമ്പോൾ ആപ്രദേശത്ത് ആളുകൾക്ക് ശല്യമാകരുത്. അത് ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങി ഏത് മതമാണെങ്കിലും. മതം ആളുകൾക്ക് ശല്യമല്ല എന്ന് ഉറപ്പ് വരുത്തണം.
ഇത് ആലോചിക്കുമ്പോഴാണ് വളരെ സന്തോഷകരമായ ഒരു വർത്ത മലബാറിൽ നിന്ന് മലപ്പുറം ജില്ലയിലെ വാഴക്കാട് നിന്നും ഈ റമദാനിൽ നമ്മൾ കേട്ടത്. അത് പറയേണ്ടതുണ്ട്. കാരണം അഭിനന്ദനാർഹമായ ശ്ലാഘനീയമായ ഒരു കാര്യമാണ്. ഇരുപതോളം പള്ളികളിൽ നിന്ന് മൈക്കിൽ ബാങ്ക് കൊടുക്കുന്ന പ്രദേശമാണ് വാഴക്കാടും പരിസര പ്രദേശവും. അവിടെ അങ്ങാടിയിൽ തന്നെ എട്ട് പള്ളികൾ ഉണ്ട്. നിങ്ങൾ ആലോചിച്ചു നോക്കൂ ഒരു പ്രദേശത്ത് നിന്നും പത്തോ ഇരുപതോ പള്ളിയിൽ നിന്ന് കഴിയുന്നത്ര ഉച്ചത്തിൽ ബാങ്ക് വിളിച്ചാൽ എന്താകും ആ പ്രദേശത്തെ ആളുകളുടെ അവസ്ഥ. ഇനി മുസ്ലിമീങ്ങൾ മാത്രമുള്ള പ്രദേശമാണെന്ന് വിചാരിക്കുക. എന്നാൽ പോലും എന്താകും അവസ്ഥ. അങ്ങേയറ്റം അരോചകവും അസഹ്യവുമാകും. മനുഷ്യന്റെ ചെവിട് പൊട്ടുന്ന അവസ്ഥയുണ്ടാകും. ബാങ്ക് കേൾക്കുമ്പോൾ ആനന്ദം അനുഭവപ്പെടുന്ന അവസ്ഥ പോയിട്ട് ശല്യമായി തോന്നും. ബാങ്ക്, നമസ്ക്കാരം, പള്ളി എന്ന് കേൾക്കുമ്പോൾ മനുഷ്യന്റെ മനസിൽ സന്തോഷം പകരണം. അതിനു പകരം അതിരൂക്ഷമായ അസഹ്യമായ ഒരു രൂപമുണ്ടെങ്കിൽ അത് നിർത്തേണ്ടതു തന്നെയാണ്.
രണ്ട് വർഷം മുമ്പ് ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അവരുടെ മഹല്ല് ഫെഡറേഷന്റെ യോഗത്തിൽ ഒരു പ്രസ്ഥാവന നടത്തിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ആരാധനാലയങ്ങളിൽ നിന്നുള്ള ശബ്ദം അതിൽ കേട്ടാൽ മതിയെന്നാണ്. ഒരു പക്ഷേ ബാങ്ക് അല്ലാത്തതായിരിക്കാം ഉദ്ധേശിച്ചത്. എന്നാലും നമ്മൾ നോക്കൂ എന്തൊരു സ്വീകാര്യതയാണ് അതിനുണ്ടായിരുന്നത്. എല്ലാ മുസ്ലിം സംഘടനകളും അതിനെ സ്വാഗതം ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ പണ്ഡിതന്മാരും അതിനെ സ്വാഗതം ചെയ്തു. വളരെ പ്രധാനപ്പെട്ട പത്രങ്ങൾ തങ്ങളുടെ പ്രസ്താവനയെ അഭിനന്ദിച്ച് എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതി. പലയിടത്തും ചർച്ച വന്നു. അതിന്റെ ഒരു അനുബന്ധമാണ് ഇത് എന്ന് നമ്മൾ മനസിലാക്കണം.
ഒരു പ്രദേശത്ത് മൈക്കിൽ ഒരു പള്ളിയിൽ ബാങ്ക് കൊടുത്താൽ മതി. പള്ളികളുണ്ടാകും സംഘടനാ വ്യത്യാസങ്ങളും പ്രസ്ഥാനങ്ങളും അഭിപ്രായങ്ങളും വീക്ഷണങ്ങളും ചിന്താധാരകളുമനുസരിച്ച് പല പള്ളികളുണ്ടാകും. ഇനിയുമുണ്ടാകും. അത് ഇല്ലാതാക്കാനൊന്നും കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് ഈ പള്ളി വരുന്നതോടുകൂടി ആളുകൾക്ക് ബുദ്ധിമുട്ടും ശല്യവും ഇല്ലാതിരിക്കാൻ അവിടെയുള്ള ഒരു പള്ളിയിൽ മതി മൈക്കിൽ ബാങ്ക്. മറ്റു പള്ളികളിൽ മൈക്കില്ലാതെ സുന്നത്തിന് കൊടുത്താൽ മതി. എനിക്കതിൽ സന്തോഷമുള്ള കാര്യമാണ് വാഴക്കാട് പരിസരത്ത് രണ്ട് വർഷം മുമ്പ് ഞാൻ തന്നെ മുൻകൈയെടുത്ത് ഉണ്ടാക്കിയിട്ടുള്ള രണ്ട് പള്ളികളിൽ മൈക്കിൽ ബാങ്ക് കൊടുക്കില്ലെന്ന് ഞാനങ്ങ് പ്രഖ്യാപിച്ചു. ഇവിടെ അടുത്ത് മറ്റു പള്ളികളിൽ ബാങ്കുണ്ടല്ലോ അതു മതി നമുക്കും. അപ്പോ പ്രവർത്തകർക്കു തന്നെ മന പ്രയാസം ഉണ്ടായിരുന്നു അതിമനോഹരമായ പള്ളി നിർമ്മിച്ച് ബാങ്ക് കൊടുക്കേണ്ടന്ന് പറഞ്ഞപ്പോൾ.
അതിലെ നന്മ മനസിലാക്കി ഇപ്പോൾ അത് എല്ലാവരും ഉൾകൊണ്ടു കഴിഞ്ഞു. വാഴക്കാടിന് ഒരു പ്രത്യേകത കൂടിയുണ്ട്. വാഴക്കാട് നിന്നുണ്ടാകുന്ന ശബ്ദം കേരളം മുഴുവൻ കേൾക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും മുസ്ലിം നവോത്ഥാന രംഗത്തും വലിയ പങ്കു വഹിച്ച പ്രദേശമാണ് വാഴക്കാട്. കേരളത്തിലെ പഴക്കം ചെന്ന മത വിദ്യാഭ്യാസ സ്ഥാപനം ദാറുൽ ഉലൂം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മലബാറിലെ പല പണ്ഡിതന്മാരും അവിടെ നിന്നു പഠിച്ചിറങ്ങിയവരാണ്. അതുകൊണ്ടു തന്നെ വാഴക്കാട് നിന്നു വന്ന ആ നിർദ്ദേശം കേരളത്തിന്റേ എല്ലാ സ്ഥലങ്ങളിലേക്കും എത്തും. മന്ദമാരുതൻ പോലെ എല്ലാവരും കാത്തിരിക്കുന്ന ഒരു തീരുമാനമാണത്. ആ മന്ദമാരുതന് സൗന്ദര്യവും സൗരഭ്യവും പരിമളവും ഉണ്ടാകുമെന്നത് ഉറപ്പാണ്. ആ നിലയിൽ ഈ റമദാനിൽ ഒരു നന്മകൂടിയെന്ന് ഞാൻ അതിനെ വിശേഷിപ്പിക്കുന്നു. ഈ റമദാൻ മാസം എല്ലാവർക്കും കൂടുതൽ നന്മയും സന്തോഷവും സൂക്ഷ്മതയും ഉള്ളതായി തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്