ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പോകുന്നു; ഏഴു മന്ത്രിമാർ കഴിവുകെട്ടവർ; അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട്
സുനിത ദേവദാസ്
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സോളാറിനും മുമ്പേ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു. സോളാർ വന്നതോടെ എല്ലാവരും സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും പിന്നാലെയായി. രമേശിനെയും രമേശിന്റെ മന്ത്രിസഭാ പ്രവേശത്തെയും മറന്നു. സോളാർ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും കെ പി സി സി പ്രസിഡന്റ് മൗനത്തിലായിരുന്നു. പക്ഷേ, കേരളത്തിന്റെ ശാപം രമേശിന് ഉപകാരമായി എന്ന നിലയിലേക്കാണു കാര്യങ്ങൾ പോകുന്നതെന്നു നിരീക്ഷിക്കുകയാണു പ്രമുഖ രാഷ്ട്രീയ-മാദ്ധ്യമ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. ജനകീയ വിഷയങ്ങൾ മറന്നുകൊണ്ടു വിവാദങ്ങൾക്കു പിന്നാലെ പോകുന്ന സംസ്ഥാനത്തിലെ രാഷ്ട്രീയ-മാദ്ധ്യമലോകത്തെ കണക്കറ്റു വിമർശിച്ചുകൊണ്ടു ജയശങ്കർ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു.
- മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും കഴിഞ്ഞ 40 ദിവസമായിട്ട് സോളാറിന് പുറകേയാണ്. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്?
കേരളത്തിൽ കാലവർഷക്കെടുതികൊണ്ടും പകർച്ചാവ്യാധികൊണ്ടും വിലക്കയറ്റം കൊണ്ടും ചരിത്രത്തിലില്ലാത്തവിധം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പവർകട്ട് പിൻവലിച്ചത് മാത്രമാണ് ആകെയുള്ള സമാധാനം. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തുടരുന്നു. സ്വാശ്രയകോളജ് പ്രവേശനവും മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരും ശ്രദ്ധിക്കാതെ വിദ്യാഭ്യാസ മേഖലയെ തകർത്തുകൊണ്ടിരിക്കുന്നു. ഈ അപകടം പിടിച്ച ഘട്ടത്തിൽ മാദ്ധ്യമങ്ങളും ഭരണാധികാരികളും പൊതുജനങ്ങൾ പോലും സോളാർ വിഷയത്തിൽ അദിരമിക്കുകയാണ്. ഇനി ഇതിന് അറുതിയുണ്ടാകണമെങ്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം. മുഖ്യമന്ത്രിക്കുപ്പായം തയ്‌പ്പിച്ച് ശങ്കരനാരായണൻ, വയലാർ രവി, ജി കാർത്തികേയൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രംഗത്തുണ്ടെങ്കിലും രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ പോകുന്നത്. കാര്യങ്ങൾ അവിടെ എത്തിനിൽക്കുന്നു.
- ഒരു സാമ്പത്തിക തട്ടിപ്പാണു വിഷയം. ഇതു സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലേക്ക് നയിക്കുന്ന സാഹചര്യം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത് ?
സോളാർ തട്ടിപ്പ് ചെറിയ രീതിയിൽ ദേശാഭിമാനി, ജനയുഗം തുടങ്ങിയ കമ്യൂണിസ്റ്റ് പത്രങ്ങളിലും കൈരളി പീപ്പിൾ തുടങ്ങിയ ചാനലുകളിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു വാർത്തയായിരുന്നു. എന്നാൽ വിചാരിക്കാത്തത്ര വേഗത്തിൽ അത് ഒരു മാദ്ധ്യമങ്ങൾക്കും അവഗണിക്കാൻ പറ്റാത്ത ഒരു വാർത്തയായി മാറി. അതിൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തന്നെയാണ്. കേരളത്തിൽ ഏറ്റവും പ്രതിച്ഛായയുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ ആയിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ ഒരു മാസം കൊണ്ട് അദ്ദേഹം അരപതീറ്റാണ്ടോളം കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവൻ പേരും പെരുമയും നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തി നിൽക്കുകയാണ്.
ആരോപണം ഉയർന്നപ്പോൾതന്നെ അനേ്വഷണം പ്രഖ്യാപിക്കുകയോ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ അനേ്വഷണം പ്രഖ്യാപിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇത്രയും കടുത്ത സാഹചര്യം ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വരുമായിരുന്നില്ല. ആരും ആർക്കും ഫോൺ ചെയ്യുന്നത് കുറ്റമല്ലെന്നും അതിന്റെ പേരിൽ ആരെയും താൻ ബലിയാടാക്കില്ലെന്നുമുള്ള നിലപാടാണ് ആദ്യം അദ്ദേഹം എടുത്തത്. പറഞ്ഞതെല്ലാം ഓരോ ദിവസവും മാറ്റിപ്പറയേണ്ട ഗതികേടിലേക്ക് ഒടുവിൽ ഉമ്മൻ ചാണ്ടി എത്തി. അദ്ദേഹം ഓരോ പ്രസ്താവനകൾ നടത്തുമ്പോഴും അതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായി അദ്ദേഹത്തിന്റെ വിശ്വസ്തർ തന്നെയാണ് മാദ്ധ്യമങ്ങളിൽ എത്തിയത്. ഈ വാർത്തകളൊന്നും മാദ്ധ്യമങ്ങളോ കെ സുരേന്ദ്രനോ ഗവേഷണം നടത്തി കണ്ടുപിടിച്ചതല്ല. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ഇവയെല്ലാം ഓരോ ഘട്ടത്തിൽ ഇവർക്കെത്തിച്ച് കൊടുക്കുകയായിരുന്നു.
- കേരളം ഇങ്ങനെ ഒരു വിവാദം ഇതുവരെ കണ്ടിട്ടില്ല. മാദ്ധ്യമങ്ങളിൽ ഇതിൽപരം വേറെ ഒരു വിഷയമില്ല. സോളാർ സംസ്ഥാനത്തെ പിടിച്ച് കുലുക്കുന്ന രീതിയിലേക്ക് വളർന്നതെങ്ങനെയാണ്. പ്രതിപക്ഷത്തിനു പങ്കൊന്നുമില്ലേ?
പ്രതിപക്ഷത്തിന് അതിൽ വലിയ പങ്കൊന്നുമില്ല. ദൃശ്യമാദ്ധ്യമങ്ങളും കെ സുരേന്ദ്രനും പിസി ജോർജുമാണ് ഈ വാർത്തയെ പൊലിപ്പിച്ചുകൊണ്ടിരുന്നത്. അച്ചടിമാദ്ധ്യമങ്ങൾ ദൃശ്യമാദ്ധ്യമങ്ങളുടെ പാത പിന്തുടരാൻ നിർബന്ധിതരാകുകയായിരുന്നു. ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായി താത്പര്യമുള്ള മലയാള മനോരമയ്ക്ക്# അടക്കം ഈ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ കഴിഞ്ഞില്ല. വാർത്തകളുടെ കുത്തൊഴുക്കിൽ അവരും വീണു. വെറുമൊരു അഴിമതിക്കഥയല്ല. ഐവി ശശി പടംപോലെ സെക്‌സും വയലൻസും ഒക്കെ നിറഞ്ഞ് നിൽക്കുന്ന ഒരു മസാലപ്പടമാണ് സോളാർ അഴിമതി. സീരിയൽ നടിയായ ശാലുമേനോനും സരിതാ നായരും വാർത്തകളുടെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. കാതാലേ കേട്ടതും കണ്ണാലെ കണ്ടതും ഒക്കെ വാർത്തയാക്കാൻ മാദ്ധ്യമങ്ങൾ മത്സരിച്ചു. ചാരക്കേസിൽ മറിയം റഷീദ വന്നതോടെ കേസ് വഴിതിരിഞ്ഞതുപോലെ സരിതാ നായർ സോളാർ വാർത്തകളുടെ ഗതി നിയന്ത്രിച്ചു. സരിതാ നായരെ കണ്ടതോടെ മാദ്ധ്യമങ്ങൾ കവാത്ത് മറന്നു. ആദ്യമാദ്യം മംഗളം, മാദ്ധ്യമം, കേരള കൗമുദി തുടങ്ങിയ രണ്ടാംനിര പത്രങ്ങളാണ് ഇത്തരം സെക്‌സ് - വയലൻസ് വാർത്തകൾ പുറത്ത് വിട്ടത്. പിന്നീട്, പിടിച്ച് നിൽക്കാൻ വേണ്ടി കുത്തക പത്രങ്ങളും ആ പാത പിന്തുടരേണ്ട അവസ്ഥയായി.
- മുഖ്യമന്ത്രിക്ക് എവിടെയാണു ചുവടുപിഴച്ചത് ?
കേസ് ഉയർന്നു വന്ന ആദ്യ ഘട്ടത്തിൽ വിശദമായ അനേ്വഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ, മുഖ്യമന്ത്രിക്കു നേരെ സംശയത്തിന്റെ ആദ്യ ചൂണ്ടുവിരൽ ഉയർന്നപ്പോൾ രാജിവച്ചിരുന്നെങ്കിൽ ഇന്നും ഉമ്മൻ ചാണ്ടിക്ക് തന്റെ പ്രതിച്ഛായ നിലനിർത്താനും ഒരുപക്ഷേ, മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്താനും കഴിഞ്ഞേനേ. പക്ഷേ, ഉമ്മൻ ചാണ്ടി തന്റെ ചുറ്റും നിൽക്കുന്നവരെ സംരക്ഷിക്കുന്ന ഒരു നിലപാട് ആദ്യമേ എടുത്തു. ഇതൊക്കെ പ്രശ്‌നങ്ങൾ വഷളാക്കും എന്ന് മനസ്സിലാക്കാനുള്ള അറിവും കഴിവും ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി എന്തിനിങ്ങനെയൊരു നിലപാടെടുത്തു എന്നത് പിന്നീട് വലിയ സംശയത്തിന് ഇടയാക്കി. ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരായി കണ്ടവരൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ പതനത്തിന് ആക്കം കൂട്ടിയത്. ചിലർ പ്രതികൾ, മറ്റുചിലർ മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുന്നവർ, മറ്റ് ചിലർ സത്യം വിളിച്ച് പറയുന്നവർ... ഒടുവിൽ അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അടിപതറിയിരിക്കുന്നു.
- ഉമ്മൻ ചാണ്ടിക്കെതിരെ ഇത്രവലിയ ആരോപണങ്ങൾ ഉയർന്നപ്പോൾ സ്വന്തം എ ഗ്രൂപ്പിൽ നിന്നുപോലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാവാത്തത് എന്താണ്? എന്താണിതിലെ രാഷ്ട്രീയം ?
മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഒറ്റയാളും ഇല്ലാത്ത സാഹചര്യം നാം കണ്ടുകൊണ്ടിരിക്കുകയാണ.#് വളരെ ദുർബലമായി അദ്ദേഹത്തെ ന്യായീകരിക്കുന്ന വിരലിലെണ്ണാവുന്ന കെ ശിവദാസൻ നായർ, ബെന്നി ബെഹന്നാൻ, പി സി വിഷ്ണുനാഥ്, ടി സിദ്ധിക്ക്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ മാത്രമാണ് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതു തന്നെ. മന്ത്രിസഭാ പുനസംഘടനയുമായും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രശ്‌നവുമായും ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ മനംനൊന്ത് ഐ ഗ്രൂപ്പുകാർ പ്രതികാരം വീട്ടാൻ ഈ അവസരം ഉപയോഗിച്ചു. മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലിം ലീഗും മാണിയും വാക്കാലുള്ള ഒരു പിന്തുണ മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഞങ്ങൾ മുഖ്യമന്ത്രിയോടൊപ്പമാണ് എന്ന പ്രസ്താവനയോടെ അവരുടെ ജോലി കഴിഞ്ഞു. ഉമ്മൻ ചാണ്ടി ഇപ്പോൾ തീർത്തും എല്ലാ അർത്ഥത്തിലും ദുർബലനായിരിക്കുകയാണ്.
- പിസി ജോർജ്ജിന്റെ നിലപാടുകൾ എങ്ങനെയാണ് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയത്? കെ എം മാണി മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ ഇതുമായി കൂട്ടിവായിക്കാമോ?
മുൻ മന്ത്രി കെ ബി ഗണേശ്കുമാറുമായുള്ള നെല്ലിയാമ്പതി - ഗാർഹിക പീഡന സംഭവങ്ങളുടെ തുടർച്ചയായാണ് ഈ വിഷയത്തിൽ പി സി ജോർജ് ഇടപെടുന്നത്. ഗണേശ്കുമാറിനോടുള്ള അടക്കാൻ കഴിയാത്ത വൈരാഗ്യമാകാം ആദ്യം പിസി ജോർജ്ജിനെ ഈ വിഷയത്തിലേക്ക് അടുപ്പിച്ചത്. പിന്നീട് മാണിയുടെ ആശീർവാദത്തോടെയോ അല്ലാതെയോ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന എല്ലാ പ്രധാനപ്പെട്ട പരാമർശങ്ങളും പി സി ജോർജ്ജാണ് നടത്തിയത്. ജോപ്പനും സരിതയുമായി ബന്ധമുണ്ടെന്നും ജോപ്പനെ താൻ ഗുണദോഷിച്ചു എന്നും ഉമ്മൻ ചാണ്ടിയെ താൻ ഈ വിവരം അറിയിച്ചിരുന്നുവെന്നും ശാലുവിനെ അറസ്റ്റ് ചെയ്യണമെന്നും സലീംരാജിനേയും ജിക്കുവിനേയും വിശദമായി ചോദ്യം ചെയ്യണമെന്നും ഒടുവിൽ ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. താൻ വലിയ സത്യസന്ധനാണെന്നും എല്ലാ സത്യങ്ങളും തുറന്നുപറയുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അഴിമതി വിരുദ്ധ പോരാട്ടമാണ് തന്റെ ഏകവ്രതമെന്നും പിസി ജോർജ്ജ് പറയുന്നുണ്ടെങ്കിലും അതിന് പുറകിൽ ഗണേശ്കുമാറിനോടുള്ള പിണക്കവും മാണി മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹവും ഉണ്ടെന്നുള്ളത് സത്യമാണ്.
- കെഎം മാണി മുഖ്യമന്ത്രിയാകുക എന്ന ആശയം എങ്ങനെയുണ്ടായി. എൽഡിഎഫ് മാണിയെ വെറുതെ ഒരു സ്വപ്നസഞ്ചാരത്തിന് ക്ഷണിച്ചതാണോ? ഒരാഴ്ച മാണി മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹത്തിന്റെ സുഖത്തിൽ കഴിച്ചുകൂട്ടിയല്ലോ?
എൽഡിഎഫ് പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകുക എന്ന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് തള്ളിക്കളയാൻ പറ്റില്ല. മന്ത്രിസഭ തകർക്കാൻ മാണിയെ വശീകരിക്കുന്നതാണ് എളുപ്പം എന്ന് പ്രതിപക്ഷം മനസിലാക്കി. താത്കാലികമായി മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പും കൂടി നടത്താനാണ് പ്രതിപക്ഷം ആലോചിച്ചത്. കെ എം മാണി വളരെ സീസൺഡ് പൊളിറ്റീഷ്യനാണ്. അതുകൊണ്ട് മാണിയെ ഒപ്പം കൂട്ടാൻ എളുപ്പമാണ്. ഇപ്പോഴും ആ ആലോചന നിലനിൽക്കുന്നുണ്ട്. കാരണം സിപിഐയും ആർഎസ്പിയും ഒക്കെ ഇപ്പോഴും ബഹുമാനപ്പെട്ട പരിണിത പ്രജ്ഞനായ മാണിസാർ എന്നുതന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നത്. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നു മാത്രമേ ഇനി വിശേഷിപ്പിക്കാനുള്ളൂ.
- മന്ത്രിസഭയുടെ രണ്ടാം വാർഷികം കഴിയുമ്പോൾ പ്രതിച്ഛായയിൽ ഉമ്മൻ ചാണ്ടി മാനംമുട്ടെ വളർന്നു നിൽക്കുകയായിരുന്നു. തന്റെ മാത്രം കഴിവും പ്രയത്‌നവും കൊണ്ട് മാത്രം മന്ത്രിസഭയെ നയിക്കുന്ന പ്രതിഭാശാലി എന്ന നിലയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ പെട്ടന്നുള്ള പതനത്തിന് കാരണമെന്തായിരുന്നു?
ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ വലിയ പ്രശ്‌നമായിരുന്നു യഥാർത്ഥത്തിൽ അത്. കുറേ കഴിവ് കെട്ട മന്ത്രിമാരും അഴിമതിക്കാരായ മന്ത്രിമാരും ഒക്കെക്കൂടി വളരെ പ്രയാസമുള്ള ഒരു ടീമിനെയാണ് ഉമ്മൻ ചാണ്ടി നയിച്ചുകൊണ്ടിരുന്നത്. അതിന്റെ നിലനില്പ് ഉമ്മൻ ചാണ്ടിയുടെ ബലത്തിലായിരുന്നു.
- ആരൊക്കെയാണ് കഴിവുകെട്ട മന്ത്രിമാർ, അഴിമതിക്കാർ, മിടുക്കന്മാർ?
കെ പി മോഹനൻ, അനൂപ് ജേക്കബ്, വി എസ് ശിവകുമാർ, എ പി അനിൽ കുമാർ, പി കെ ജയലക്ഷ്മി, സി എൻ ബാലകൃഷ്ണൻ, പി കെ അബ്ദുറബ്ബ് എന്നിവരാണ് കഴിവുകെട്ട മന്ത്രിമാർ. എ ഗ്രൂപ്പ് മന്ത്രിമാരെക്കാൾ മോശമാണ് ഐ ഗ്രൂപ്പ് മന്ത്രിമാർ. കെ ബാബു, അടൂർ പ്രകാശ് എന്നിവർ അഴിമതിക്കാരും കഴിവുകെട്ടവരുമാണ്. കെ എം മാണി, പി ജെ ജോസഫ്, ആര്യാടൻ മുഹമ്മദ് എന്നിവർ ഓടിത്തളർന്ന കുതിരകൾ. ക്ഷീണം. ഒന്നിനും വയ്യ. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവരാണ് അല്പം മെച്ചം. കെ മുരളീധരൻ, വി ഡി സതീശൻ, ടി എൻ പ്രതാപൻ തുടങ്ങി കഴിവുള്ളവർ മന്ത്രിസഭയ്ക്കു പുറത്തും. കാർത്തികേയനെയാണെങ്കിൽ മന്ത്രിയാക്കാതെ സ്പീക്കറുമാക്കി.
- ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന നല്ലബന്ധം നഷ്ടപ്പെട്ടത് എവിടെവച്ചാണ്?
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വെറും എംഎൽഎ ആയിരിക്കാനല്ല. ആഭ്യന്തരവകുപ്പ് ലഭിച്ചാലേ മന്ത്രിസഭയിലേക്കുള്ളൂ എന്നായിരുന്നു ആദ്യം മുതൽ രമേശിന്റെ നിലപാട്. അതിന് ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ വേണം എന്ന് കടുംപിടിത്തം പിടിച്ചു. രമേശ് വഴങ്ങി കെപിസിസി പ്രസിഡന്റാകാം എന്നു പറഞ്ഞു. എന്നാൽ അഞ്ചാം മന്ത്രിസ്ഥാന വിവാദം ഉയർന്നതോടെ ഉമ്മൻ ചാണ്ടി വഞ്ചനാപരമായ രീതിയിൽ രമേശിനെ ചതിച്ച് കൊണ്ട് തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്ഥാനം നൽകി. ഉമ്മൻ ചാണ്ടി സ്വയം കുഴിച്ച വലിയൊരു കുഴിയായിരുന്നു അത്. ആ കുഴിയിലാണിപ്പോൾ ഉമ്മൻ ചാണ്ടി വീണുകിടക്കുന്നത്.
എൻഎസ്എസ് പറയുന്ന പലതും യുക്തിക്ക് നിരക്കാത്തതാണെങ്കിലും രമേശിന്റെ കാര്യത്തിൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ന്യൂനപക്ഷ കേന്ദ്രീകൃതമായ ഒരു മന്ത്രിസഭയാണ് ഇപ്പോഴുള്ളത്. അതു ബാലൻസ് ചെയ്യാൻ താക്കോൽസ്ഥാനത്ത് രമേശ് ചെന്നിത്തല വരണം എന്നതിൽ ആർക്കും തർക്കമില്ല.
ഘടകകക്ഷികളെ മുസ്ലിംലീഗിനേയും കേരളാകോൺഗ്രസിനേയും വർഗീയ കക്ഷികൾ എന്നു ഞാൻ പറയുന്നില്ല. എന്നാലും സമുദായ കക്ഷികൾ എന്നു പറയാം. മുഖ്യമന്ത്രിയും ന്യൂനപക്ഷ സമുദായാഗം. അപ്പോൾ ഒരു ഹിന്ദുവായ രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം കിട്ടണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുള്ളത്? എ കെ ആന്റണി അടക്കമുള്ളവർ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ആഗ്രഹിക്കുന്നു. ഉമ്മൻ ചാണ്ടിയിൽ രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കിയതോടെയാണ്.
- തിരുവഞ്ചൂരിന് ഉമ്മൻ ചാണ്ടി നല്ല പദവി നൽകി. വിശ്വാസമർപ്പിച്ചു. ആ വിശ്വാസം തിരുവഞ്ചൂർ തിരിച്ച് ഉമ്മൻ ചാണ്ടിയോടു കാണിച്ചോ?
തിരുവഞ്ചൂരിന്റെ ചില പെരുമാറ്റങ്ങളും നിലപാടുകളും പ്രസ്താവനകളും സംശയാസ്പദമാണ്. ടിപി വധക്കേസ് അനേ്വഷണത്തിൽ നല്ല ഖ്യാതിയുണ്ടാക്കിയെങ്കിലും ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ചില പ്രവർത്തന ശൈലി സോളാർ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്നുണ്ടായി. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിൽ പോയതും കേസനേ്വഷണവും ജോപ്പന്റെ അറസ്റ്റുമൊക്കെ ചില സംശയങ്ങൾ ഉണർത്തുന്നുണ്ട്. മുഖ്യമന്ത്രിയായാൽ കൊള്ളാം എന്ന് തിരുവഞ്ചൂരിനും ആഗ്രഹമുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലുളളതുപോലെ പൊലീസിലും ഗ്രൂപ്പുകളുള്ളതുകൊണ്ട് സോളാർവാർത്തകൾ സിഡികളും യഥാസമയം പുറത്തുവന്നുകൊണ്ടുമിരുന്നു. തന്ത്രപരമായി ഉമ്മൻ ചാണ്ടിയെ മുക്കാൻ ചില നീക്കങ്ങൾ തിരുവഞ്ചൂരും നടത്തിയിരുന്നു എന്നു സംശയിക്കണം.
- കോടതി കൂടി ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്ക് ഇനിയും അധികാരത്തിൽ കടിച്ച് തൂങ്ങാൻ കഴിയുമോ?
കോടതി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുമ്പോഴും വീക്ഷണവും ചന്ദ്രികയുമൊഴികെയുള്ള എല്ലാ പത്രങ്ങളും കോടതി പറഞ്ഞ കാര്യങ്ങൾ വിശദമായി അച്ചടിച്ചിട്ടുണ്ട്. കോടതി ചില തെറ്റിദ്ധാരണകൾ കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത് എന്നാണ് കോൺഗ്രസ്സുകാരനായ പ്രോസിക്യൂഷൻ ഡയക്ടർ ജനറൽ ടി ആസഫലി പോലും പറഞ്ഞത്. തെറ്റിദ്ധാരണ കൊണ്ടാണെങ്കിലും കോടതി ചിലത് പറഞ്ഞു എന്നു സമ്മതിച്ചിട്ടുണ്ട്. രാജി വയ്ക്കുകയല്ലാതെ വേറെ വഴിയൊന്നും ഉമ്മൻ ചാണ്ടിക്കു മുന്നിലില്ല. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരു വലിയ നിരയുണ്ടെങ്കിലും രമേശ് ചെന്നിത്തല മുഖ്യമന്ത്രിപദത്തിലേക്ക് എത്തും. അതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കഴിഞ്ഞു. ഇന്നല്ലെങ്കിൽ നാളെ ഉമ്മൻ ചാണ്ടി രാജിവയ്ക്കും. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും. മന്ത്രിസഭ പുനസംഘടനയുണ്ടാകുമ്പോൾ പുറത്ത് നിൽക്കുന്ന കഴിവുള്ളവർ മന്ത്രിമാരുമാകും.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍