ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്‌സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും
ജിതിൻ ജേക്കബ്
നമ്മുടെയൊക്കെ കുടുംബങ്ങളിൽ അല്ലെങ്കിൽ അയല്പക്കങ്ങളിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുണ്ടാകും, ഇന്ത്യൻ ആർമയിലോ, പൊലീസിലോ ഉണ്ടാകും. അതിന്റെ കൂട്ടത്തിൽ ഇപ്പോൾ ഒരു വിഭാഗത്തെക്കൂടി ചേർക്കാം. നഴ്‌സുമാർ. ഭൂമിയിലെ മാലാഖമാർ, ഫ്‌ലോറൻസ് നൈറ്റിങ്‌ഗേൽന്റെ പിന്മുറക്കാർ. അങ്ങനെ വിശേഷണങ്ങൾ പലതാണ് അവർക്ക്. ലോകത്തെവിടെ പോയാലും അവിടെയെല്ലാം മലയാളിയെക്കാണാൻ കഴിയുമെങ്കിൽ ആ മലയാളികളിൽ ഒരാൾ ഒരു നേഴ്‌സ് ആയിരിക്കുമെന്ന് തീർച്ച. മലയാളി നഴ്‌സുമാരെ ലോകത്തെ എല്ലാ ആശുപത്രികൾക്കും വേണം. ആത്മാർപ്പണത്തിന്റെയും, വിശ്വാസ്യതയുടെയും പ്രതീകങ്ങളാണ് മലയാളി നഴ്‌സുമാർ.
വ്യക്തിപരമായി പറയുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ജോലി ചെയ്തിട്ടുള്ള ഞാനും ഈ നഴ്‌സുമാരുടെ സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും വില ശരിക്കും അറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്ത സമയത്തെ കുറച്ചു ദിവസത്തെ ആശുപത്രിവാസം എനിക്കും, മുംബയിലെ HOLY FAMILY ആശുപത്രിയിലെ നഴ്‌സുമാരുടെ പരിചരണവും, കരുതലും എന്റെ ഭാര്യക്കും അന്ന് അവളുടെ ഉദരത്തിലുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞിനും ലഭിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സാധാരണക്കാർ അറപ്പോടെ ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ നഴ്‌സ്മാർ ഒരു പരാതികളും പരിഭവങ്ങളും കൂടാതെ സേവന മനോഭാവത്തോടെ ചെയുന്നു എന്നത് നമ്മൾ എല്ലാവരും നന്ദിയോടെ ഓർക്കേണ്ടതാണ്. സേവനം മുഖമുദ്രയാക്കിയ ഇവർ നൽകുന്ന സേവനങ്ങൾ എണ്ണിയെണ്ണി പറയാൻ ഒത്തിരി നല്ല കാര്യങ്ങൾ നമ്മുക്കെല്ലാവർക്കുമുണ്ടാകും. ഇതൊക്കെ പറയുമ്പോഴും ഇവരും സേവനം ചെയ്യുന്നത് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ തന്നെയാണ്.
ബാങ്ക് വായ്‌പ്പാ എടുക്കാതെ നഴ്‌സിങ് പഠിച്ച നഴ്‌സുമാർ എത്ര ഉണ്ടാകും നമ്മുടെ സമൂഹത്തിൽ? പണ്ടൊക്കെ നഴ്‌സിങ് പഠിച്ച ആളുകൾ ഗൾഫും കടന്നു യൂറോപ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ മാതാപിതാക്കളും മക്കളെയെല്ലാം നഴ്‌സുമാരാക്കാൻ മത്സരിച്ചു. കടം വാങ്ങിച്ചും, ബാങ്ക് വായ്‌പ്പാ എടുത്തും ഒക്കെ മക്കളെ നഴ്‌സിങ് പഠിപ്പിച്ചു. ദാരിദ്ര്യത്തിൽനിന്നു കുടുംബം രക്ഷപെടുമല്ലോ എന്നതായിരുന്നു എല്ലാ മാതാപിതാക്കളുടെയും ചിന്തകൾ. നല്ലൊരു സ്വപനത്തിനായി പല ഇഷ്ടങ്ങളും മാറ്റിവെച്ചു നമ്മുടെ കുട്ടികൾ നഴ്‌സിങ് പഠിച്ചു. കേരളത്തിന് പുറത്തു ചിന്തിക്കാൻ പോലുമാകാത്ത ചുറ്റുപാടുകളിലുമൊക്കെ പഠിച്ചു അവർ പുറത്തിറങ്ങി. ഒരു 2010 ആയപ്പോഴേക്കും നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഇൻഡസ്ടറിക്ക് ആവശ്യത്തിലും കൂടുതൽ നഴ്‌സുമാരായി. വിദേശ രാജ്യങ്ങളിലേക്കുള്ള ഫിലിപ്പൈൻസിസിൽ നിന്നുള്ള നഴ്‌സുമാരുടെ തള്ളിക്കയറ്റവും, വിദേശ രാജ്യങ്ങളുടെ നയങ്ങളിലെ മാറ്റങ്ങളും, തീവ്രവാദ ഭീഷണികളും, ലോക സാമ്പത്തീക തകർച്ചകളും, യുദ്ധങ്ങളുമൊക്കെ നമ്മുടെ നാട്ടിലെ നഴ്‌സുമാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും ലക്ഷ്യം വിദേശ ജോലി തന്നെയായിരുന്നു. കാരണം നാട്ടിൽ നിന്നാൽ ഒരിക്കലും അവരുടെ കടബാധ്യതകൾ തീർക്കാനുള്ള ശമ്പളം പോലും കിട്ടില്ല എന്നറിയാം. നഴ്‌സുമാരുടെ സേവന മികവ് പരിഗണിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രൊഫഷണലായ നഴ്സുമാരാണ് നമ്മുടെ കേരളത്തിൽനിന്നുള്ളവർ. ടേക്ക് ഓഫ് എന്ന സിനിമയിൽ നഴ്‌സുമാരുടെ ജീവിതം അതേപടി പകർത്തിവെച്ചിട്ടുണ്ട്. ആ സിനിമ കണ്ടു നമ്മളെല്ലാവരും കൈയടിച്ചു. പക്ഷെ നഴ്‌സുമാരുടെ ജീവിതം നമ്മുടെ സമൂഹം വലിയ ചർച്ചയാക്കിയില്ല. വിദേശത്തേക്കുള്ള റിക്രൂട്ടിട്‌മെന്റിൽ വലിയ കാലതാമസവും, കർശന നിയന്ത്രങ്ങളുമാണ് ഇപ്പോഴുള്ളത്. എന്റെ ഒരു സുഹൃത്ത് 2 വർഷമായി അയർലണ്ടിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്നു. പല നഴ്‌സുമാരും വിദേശ ജോലി എന്ന സ്വപനം അവസാനിപ്പിച്ചു. നേഴ്‌സ് ആയ ഒരു സുഹൃത്ത് വീട്ടുകാരുടെ സങ്കടം സഹിക്ക വയ്യാതെ ഇന്ത്യ നേപ്പാൾ ബോർഡറിലുള്ള ബിഹാറിലെ ഒരു ആശുപത്രിയിൽ വര്ഷങ്ങളോളം ജോലി ചെയ്തു.
നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ഒരു സാമൂഹിക പ്രശ്‌നമായി മാറുകയാണ്. കർഷകർ നേരിടുന്നതുപോലെ തന്നെ വലിയ പ്രതിസന്ധിയാണ് അവരും നേരിടുന്നത്. ഈ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരുകളുടെ കടമയാണ്. ക്വാളിഫൈഡ് നഴ്‌സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ അവർക്ക് കിട്ടുന്ന ശമ്പളത്തിലും വലിയ കുറവുണ്ടായി. ശമ്പളം കുറവ് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്തു ചിന്തിക്കാൻ പോലും പറ്റാത്ത അത്ര കുറവ് ശമ്പളമാണ് കിട്ടുന്നത്. ഒരു മാസം വെറും 5000 രൂപയ്ക്കു ജോലി ചെയ്യുന്ന നഴ്‌സുമാർ നമ്മുടെ ഇടയിലുണ്ട്. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ ആ തുക പിന്നെയും കുറയും. നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ വായ്‌പ്പാ എടുക്കാത്ത അപൂർവം നഴ്‌സുമാരെ കാണൂ. ഏകദേശം ഡോക്ടർമാർ പഠിച്ചതുപോലെ തന്നെ പഠിക്കുകയും, ഡോക്ടർമാരെക്കാൾ പണിയെടുക്കുകയും ചെയ്യുന്ന നഴ്‌സുമാർക്ക് അവരുടെ വിദ്യാഭ്യാസ വായ്‌പ്പാ തിരിച്ചടവിനുള്ള ശമ്പളം പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 4 ലക്ഷം രൂപ വായ്‌പ്പാ എടുത്തു നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഒരാൾ പഠനശേഷം ഒരു മാസം തിരിച്ചടവായി കുറഞ്ഞത് 8000 രൂപയെങ്കിലും അടക്കേണ്ടി വരും. 5000 രൂപ ആകെ ശമ്പളം കിട്ടുന്നവർ എങ്ങനെയാണ് 8000 രൂപ പ്രതിമാസം തിരിച്ചടക്കുന്നതു? കേരളം സർക്കാർ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്നു എന്ന രീതിയിലുള്ള വാർത്തകൾ ശരിക്കും പൊള്ളത്തരങ്ങൾ നിറഞ്ഞതാണ്. സർക്കാരിന്റെ വിദ്യാഭ്യാസ വായ്‌പ്പാ എഴുതിത്ത്തള്ളുന്ന എന്ന ഓർഡർ വായിച്ചുനോക്കിയാൽ തന്നെ മനസിലാകും അതിലെ ഊഡായിപ്പുകൾ.
കുറച്ചുനാൾ മുമ്പ് നഴ്‌സുമാർ ഡൽഹിയിലും കേരളത്തിലുമൊക്കെ സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപെട്ട സുപ്രീം കോടതി ഒരു നിരീക്ഷണം നടത്തുകയുണ്ടായി ' തുല്ല്യ ജോലിക്കു തുല്യ വേതനം കൊടുക്കണം എന്ന്'. അതായതു സർക്കാർ ആശുപത്രികളിലെ നഴ്‌സുമാർ വാങ്ങുന്ന അതെ ശമ്പളം തന്നെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കും കിട്ടണം എന്ന്. ഇതിനെ ചുവടുപിടിച്ചു കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാങ്ങളോടും സുപ്രീം കോടതി നിരീക്ഷണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള മാർഗനിർദേശങ്ങളും നൽകി. ആരോഗ്യമേഖല സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയില്‌പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിന് ഈകാര്യത്തിൽ നിർദേശങ്ങൾ നൽകുക എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനാകില്ല. കഴിഞ്ഞ തവണത്തെ സമരം കഴിഞ്ഞപ്പോൾ പല മാനേജ്‌മെന്റുകളും ശമ്പളം കൂടിയെങ്കിലും അതൊക്കെ നാമമാത്രമായിരുന്നു. അതിൽത്തന്നെ പല തരത്തിലുള്ള തട്ടിപ്പുകളും ഉണ്ടായിരുന്നു. ശമ്പളബില്ലിൽ ഒന്ന് കാണിക്കും, നഴ്‌സുമാർക്ക് കൊടുക്കുന്നത് വേറൊന്നും. ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന ശമ്പള ബില് പ്രകാരം ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ആലപ്പുഴയിലെ ഒരു ആശുപത്രിയിലെ ആവറേജ് ശമ്പളം 9000 /- രൂപയാണ്.
മിനിമം ശമ്പളം 20000 രൂപ എങ്കിലും ആക്കണം എന്ന് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. ഡൽഹിയിലെ ഒരു നഴ്‌സിന് കിട്ടുന്നത് ശരാശരി ശമ്പളം 17000 രൂപയാണ്. പക്ഷെ അതിൽനിന്നു താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക കിഴിച്ചാൽ പിന്നെ കയ്യിൽ കിട്ടുക നാമമാത്രമായ തുകയും. ബാങ്ക് വായ്‌പ്പയുടെ തിരിച്ചടവിനുപോലും തികയില്ല. കേരളത്തിലെ ചില ആശുപത്രികളിൽ 11 മാസത്തെ ജോലിക്കു ശേഷം നിർബന്ധിത രാജി എന്ന പരിപാടികൾ ഉണ്ട്. ഒരുമാസം വീട്ടിൽ ഇരുന്നിട്ട് വീണ്ടും പുതിയതായി ജോലിക്കു കയറണം. നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് കൊടുക്കാതിരിക്കാനുള്ള അടവ് മാത്രമാണിതിന് പിന്നിൽ.
ഒരു വശം മാത്രം ചിന്തിച്ചാൽ പോരല്ലോ. ഹോസ്പിറ്റൽ മാനേജ്‌മെന്റുകളുടെ വാദം കൂടി കേൾക്കണം. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയുടെ Direcor മായി ഇന്നലെ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നഴ്‌സുമാരുടെ ആവശ്യങ്ങൾ പൂർണമായും ന്യായമാണ്. അവർ 20000 രൂപ മിനിമം വേതനം അർഹിക്കുന്നുമുണ്ട്. പക്ഷെ അതുകൊടുക്കാനുള്ള വരുമാനം ആശുപത്രികൾക്കുണ്ടോ എന്നുകൂടി ആലോചിക്കണം.
അദ്ദേഹത്തിന്റെ വാക്കുകൾ:-
നമ്മൾ ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലൂടെ പോയാൽ അല്ലെങ്കിൽ മാധ്യമങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും കേരളത്തിൽ കൂണുപോലെ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകൾ പൊങ്ങുകയാണ്. വൻകിട കോർപറേറ്റുകളുടെ കയ്യിലാണ് നമ്മുടെ ഹോസ്പിറ്റലുകൾ. അത്തരം ഹോസ്പിറ്റലുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതും. പക്ഷെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉണ്ടായിരുന്ന ചെറിയ ചെറിയ ആശുപത്രികളിൽ പലതും നഷ്ടത്തിലും, ബാങ്ക് വായ്‌പ്പകളിലൂടെയുമൊക്കെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ കയ്യിൽ പൈസ ആവശ്യത്തിനുണ്ട് അവർ ദീർഘകാലത്തേക്കാണ് അത് നിക്ഷേപിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണ സ്വകാര്യ ആശുപത്രികൾക്ക് ഒരു MRI സ്‌കാനിങ് മെഷിനെ വാങ്ങണമെങ്കിൽ പോലും ബാങ്ക് വായ്‌പ്പാ എടുക്കേണ്ട സ്ഥിതിയാണ്.
കോർപ്പറേറ്റ് ആശുപത്രികളുടെ ലക്ഷ്യം എന്നത് ലാഭം മാത്രമാണ്. നമ്മുടെ നാട്ടിലെ ചെറിയ സ്വകാര്യ ആശുപത്രികളിൽ പനിബാധിതരായ നൂറുകണക്കിന് ആളുകളെ കാണാൻ കഴിയും, പക്ഷെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ പോയി നോക്കൂ, അവിടെ ആരും പോകില്ല. അതെ സമയം ഒരു ആക്‌സിഡന്റ് കേസ് അല്ലെങ്കിൽ മാരകമായ ഒരു അസുഖം വന്നാലോ എല്ലാവരും കോർപ്പറേറ്റ് ആശുപത്രികളിൽക്കെ ഓടൂ. എന്താ കാര്യം? വില കൂടുതലാണെങ്കിലും ക്വാളിറ്റി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.
ആതുരസേവനം ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല എന്ന് വാദിക്കുമ്പോൾ തന്നെ അത് ലാഭ നഷ്ട്ടമില്ലാതെ കൊണ്ടുപോകാനുള്ള വരുമാനവും ഉണ്ടായിരിക്കണം എന്നോർക്കണം. കോർപ്പറേറ്റ് ആശുപത്രികളിൽ സര്ജറികളിലൂടെയാണ് വൻ വരുമാനം കൊയ്യുന്നത്. സാധാരണ ആശുപത്രികളിൽ 5000 രൂപയുടെ ഒരു സർജറി ചെയ്യുമ്പോൾ കോര്പറേറ്റിൽ അത് 50000 രൂപ വരെയാകും. രണ്ടു വര്ഷം കഴിഞ്ഞു ചെയ്യേണ്ട ഒരു സർജറി കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ രോഗിയെ പേടിപ്പിച്ചു ഉടനെ ചെയ്യിക്കുന്നു. കേരളത്തിൽ പണ്ടുമുതലേ ഉണ്ടായിരുന്ന സ്വകാര്യാ ആശുപത്രികൾ ഇപ്പോഴും ആരോഗ്യരംഗത്തെ ധാർമികത മുറുകെ പിടിക്കുന്നവരാണ്. കോർപ്പറേറ്റു ആശുപത്രികൾക്ക് ധാർമികത എന്നൊന്നില്ല. അവർക്ക് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമേ മാത്രമാണ്. വെന്റിലേറ്ററിൽ ഒരു രോഗി ഓരോ ദിവസം കിടക്കുമ്പോഴും ലക്ഷങ്ങളാണ് ബില്ലാണ് വരുന്നത്, ഒരു പക്ഷെ ആ രോഗി നേരത്തെ മരിച്ചിട്ടുണ്ടാകാം. അതൊന്നും പരിശോധിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ നാട്ടിൽ ഇല്ല.
ഇനി മറ്റൊരു കാര്യം എന്നത് തുല്യ ജോലിക്കു തുല്യ വേതനം എന്ന് പറയുമ്പോൾ ഡോക്ടർമാരുടെ ഭീമമായ ശമ്പളത്തെക്കുറിച്ചു കൂടി പറയണം. സർക്കാർ ഡോക്ടർമാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ സ്വകാര്യ ആശുപത്രികൾ കൊടുക്കേണ്ടി വരുന്നു. ഒരു ആശുപത്രിയുടെ ആകെ ശമ്പളം എന്നത് ആകെ ചെലവിന്റെ ഏകദേശം 40% വരെ ആയാൽ മാത്രമേ ആ ആശുപത്രിയെ ലാഭനഷ്ട്ടമില്ലാതെ കൊണ്ടുപോകാനാകൂ, പക്ഷെ ഇത് കേരളത്തിലെ പല ശുപത്രികളിലും ഇപ്പോൾ 57% വരെയാണ്. അദ്ദേഹം പറയുന്നു അവർ നഴ്‌സുമാർക്ക് സർക്കാരും നഴ്‌സുമാരും ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കാൻ തയ്യാറാണ്. പക്ഷെ ആശുപത്രികളിലെ മറ്റു സേവങ്ങൾക്കുള്ള നിരക്കുകൾ കൂട്ടേണ്ടി വരും. ഇപ്പോൾ സൗജന്യമായി ചെയ്യുന്ന പല സേവനങ്ങളും നിർത്തേണ്ടതായും വരും.
അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് പൂർണമായും യോജിക്കുന്നു. കോർപ്പറേറ്റ് ആശുപത്രികളിലെ പകൽ കൊള്ള. കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു പനി ബാധിച്ചു മരിച്ച ഒരു ചേച്ചിയുടെ കാര്യത്തെ കുറിച്ച്. പനി വന്നപ്പോൾ ചേച്ചി വീടിനടുത്തുള്ള ഒരു കോർപ്പറേറ്റ് ആശുപത്രിയിലാണ് പോയത്. ഉടനെ അഡ്‌മിറ്റ് ചെയ്തു. ചേച്ചിയുടെ കണ്ടിഷൻ മോശമാണെന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അറിയിച്ചു. വേറെ ആശുപത്രീയില്ലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ആവശ്യപ്പട്ടപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇവിടെ നിന്ന് പുറത്തേക്കിറക്കിയാൽ അപ്പോൾ തന്നെ രോഗി മരിച്ചു പോകും എന്നായിരുന്നു. സ്‌പെഷ്യൽ treatment ആണ് കൊടുക്കുന്നതെന്നൊക്കെ പറഞ്ഞു ആ ചേച്ചിയെ 21 ദിവസം ആശുപത്രിയിൽ കിടത്തി. 21 മതി ദിവസം വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടുകാർക്ക് നൽകി ചേച്ചിയുടെ ശരീരം. ബില്ല് വെറും 17.50 ലക്ഷം രൂപ. കുറ്റം പറയരുതല്ലോ ആശുപത്രി അധികൃതർ 4 ലക്ഷം രൂപ ഡിസ്‌കൗണ്ട് കൊടുത്തിട്ടാണ് 17.50 ലക്ഷം രൂപ അവസാന ബില്ലായത് അല്ലെങ്കിൽ അത് 21.50 ലക്ഷം രൂപയാകുമായിരുന്നു.
ഇത് നടന്നത് അന്തപുരിയിലെ ഒരു ഹോസ്പിറ്റലിലാണ്. സാധാരണ നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി നോക്കിയാൽ പനിബാധിതരെ അല്ലാതെ മാറ്റരേയും ഇപ്പോൾ കാണാൻ സാധിക്കില്ല. ഇപ്പോൾ മനസ്സിലായിക്കാണും സ്വകാര്യ ആശുപത്രീകളും കോർപ്പറേറ്റ് ആശുപത്രികളും തമ്മിലുള്ള വ്യത്യാസം.
കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ചൂഷങ്ങൾക്കെതിരെ അതി ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. ഞങ്ങളുടെ ജീവൻ വെച്ചല്ല ലാഭമുണ്ടാക്കേണ്ടത്. പക്ഷെ ഇവിടെ വിഷയം നഴ്‌സുമാരുടെ ശമ്പള വർധനവാണ്. എന്തൊക്കെ ഒഴിവുകൾ പറഞ്ഞാലും നഴ്‌സുമാരുടെ ശമ്പളവര്ധനവ് അത്യാവശ്യവുമാണ്. സുപ്രീം കോടതിയുടെയും, കേന്ദ്ര സർക്കാരിന്റെയും നിർദേശങ്ങളും മാനദണ്ഡങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിട്ടും സർക്കാർ എന്തിനാണ് വീണ്ടും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. അസംഘിടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്നു പറഞ്ഞു കേരളത്തിൽ ഹർത്താൽ നടത്തിയവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നോർക്കണം. സർക്കാർ വെറുതെ ചർച്ച നടത്തി സമയം കളയുകയല്ല വേണ്ടത്, നിയമ നിർമ്മാണം പാസാക്കണം . സുപ്രീം കോടതിയുടെ നിരീക്ഷണം നഴ്‌സുമാർക്കനുകൂലമായി ഇക്കാര്യത്തിൽ ഉള്ളതിനാൽ ഏതു ഹോസ്പിറ്റൽ മാനേജ്മന്റ് കോടതിയെ സമീപിച്ചാലും സർക്കാരിന്റെ വാദങ്ങളെ നിലനിൽക്കൂ.
വിദ്യാഭ്യാസ വായ്‌പ്പയുടെ കാര്യത്തിൽ നഴ്‌സുമാർക്ക് തിരിച്ചടവ് കാലാവധി നീട്ടി നൽകുകയാണ് വേണ്ടത്. അവർക്കു കയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ 40% തിരിച്ചടവ് വരുന്ന രീതിയിൽ വായ്പകൾ പുനഃക്രമീകരിച്ചാൽ ഈ രംഗത്തെ പ്രശ്‌നങ്ങൾ തീരും. അല്ലെങ്കിൽ ഇതൊരു വലിയ സാമൂഹിക പ്രശ്‌നമായി ആരും എന്ന് തീർച്ച. കർഷക ആത്മഹത്യാ പോലെ നഴ്‌സുമാരും ആത്മഹത്യാ ചെയ്താലേ സർക്കാർ ഉണരൂ എന്നുണ്ടെങ്കിൽ ആ വാർത്ത കേൾക്കാൻ ഇനി അധികം സമയം വേണ്ടിവരില്ല.
എനിക്ക് നഴ്‌സുമാരോട് പറയാനുള്ളത്, നിങ്ങളെ ഇപ്പോൾ കറിവേപ്പില പോലെ കാണുന്നവർ തന്നെ നിങ്ങള്ക്ക് വേണ്ടി കടിപിടികൂടുന്ന കാലം വരും. UN റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 8% , 60 വയസിൽ കൂടുതലുള്ളവരാണ്. ഒരു 10 വര്ഷം കഴിയുമ്പോൾ അത് 15% വരെ ആകും. വയസായവർ കുടുംബങ്ങൾക്ക് ബാധ്യതയാകുന്ന ഇന്നത്തെ ലോകത്തു വയസായവർക്കു വേണ്ടിയുള്ള ഭവനകളും ആശുപത്രികളും ഇന്ത്യയിലെങ്ങും ഉയരും. അവരെ സംരക്ഷിക്കാം അപ്പോഴും നിങ്ങളെ കാണൂ. ഭൂമിയിലെ മാലാഖമാരുടെ വില അന്ന് മനസിലാകും നമ്മുടെ സമൂഹത്തിന്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്‌സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്‌സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്‌സുമാരെ നാട് കടത്തുമോ?
- നഴ്‌സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍