ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ
ഇന്ത്യയിൽ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ AIBEAയ്ക്ക് നേതൃത്വം നൽകുകയും രണ്ടുദശാബ്ദത്തിലധികം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ബാങ്ക് ദേശസാൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനെതിരെയും ബാങ്കിങ് മേഖലയിലെ തൊഴിലവകാശങ്ങളുടെ സങ്കുചിത താല്പര്യങ്ങളിലൊതുങ്ങാതെ, സംഘടനാ പ്രവർത്തനം ബാങ്കിങ് സേവനോപഭോക്തൃസമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യവും ഉറപ്പാക്കുന്ന തരത്തിൽ കാഴ്ചവെച്ച ക്രാന്തദർശിയായ തൊഴിലാളിവർഗ്ഗ നേതാവാണു സ.താരകേശ്വർ ചക്രബർത്തി. ബാങ്കിങ് ജീവനക്കാരും രാഷ്ട്രീയനേതൃത്വവും പൊതു പ്രവർത്തകരും സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് താരക്ദാ എന്നും ദാദാ എന്നുമായിരിന്നു.
താരകേശ്വർ എപ്പോഴും ഇന്ത്യയിലെ ബാങ്കുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും തന്റെ സംഘടനാംഗങ്ങളോട് ബാങ്കുകളിലെ അഴിമതിക്കെതിരെ പോരാടൂന്നതിനും നിർദ്ദേശം നൽകുകയും നിതാന്തജാഗ്രത പുലർത്തുകയും ചെയ്തുപോന്നിരുന്നു. ബാങ്ക്, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും കൈകാര്യം ചെയ്യുന്നതു പൊതുജനങ്ങളുടെ പണമാണല്ലോ. വി.പി.കമ്മത്ത് AIBEAയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്നു. താരക് ദായുടെയും തന്റെ സംഘടനയുടെ ബാംഗ്ലൂർ സമ്മേളനം അംഗീകരിച്ച ബാങ്കുകളുടെ ആരോഗ്യം- രോഗവും പ്രതിവിധികളും എന്ന പ്രമേയാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടി അയവില്ലാതെ തന്റെ സംഘടനാപ്രവർത്തനത്തിലും ബാങ്കിങ് തൊഴിലിലും കമ്മത്ത് പിന്തുടർന്നുപോന്നു.
താൻ ജോലിചെയ്യുന്ന ബാങ്കും സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബിലൂടെയുമായി നടന്ന 450 ഓളം കോടി രൂൂപയുടെ ഹവാല ഇടപാട് പ്രൊഫ. എ.കെ.പ്രേമജം എംപിയിലൂടെ പാർലമെന്റിലെത്തിച്ചതുൾപ്പടെ ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ സംഘടനയുടെ ബാനറിൽ തന്നെ വ്യക്തിപരമായ പ്രത്യേകശ്രദ്ധയോടെ പ്രവർത്തിച്ചുപോന്നു ശ്രീ കമ്മത്ത്. കമ്മത്തിന്റെ പ്രവർത്തനരീതിയും കർമ്മകുശലതയും താരകേശ്വറിനു കമ്മത്തിനോട് പ്രത്യേകവാത്സല്യം ജനിപ്പിച്ചിരുന്നു. സംഘടനാ പരിപാടികൾക്കിടയിൽ കണ്ടുമുട്ടുമ്പോൾ താരക് ദാ നടത്തുന്ന കുശലാന്വേഷണം ''കോമ്രേഡ്, ഹൗ ഈസ് യുവർ ബാങ്ക്'' എന്നാണു. ദാദായുടെ ഈ വാചകം കമ്മത്തിനു ഒരു രാസത്വരകം പോലെ സംഘടനാപ്രവർത്തനത്തിനു ആവേശവും കരുത്തും നൽകി.
സ്വന്തം സുരക്ഷിതത്വവും വ്യക്തിജീവിതഭദ്രതയും അഴലുകളും നോക്കതെ അഴിമതിക്കെതിരെ അണപ്പില്ലാതെ അങ്കംവെട്ടിയ സ. വി.പി.കമ്മത്ത് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണു. അഴിമതിക്കെതിരെയുള്ള ഇമ്പമുള്ള മുദ്രാവാക്യങ്ങളും സുവിശേഷപ്രഘോഷണവും മാത്രമായിരുന്നില്ല കമ്മത്തിന്റെ അഴിമതി വിരുദ്ധപ്രവർത്തനം, മറിച്ച് സന്ധിയില്ലാത്ത കർമ്മസമരമായിരുന്നു. അതിനു കമ്മത്തിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവസന്ധോരണോപാധിയും ഭദ്രമായ കുടുംബജീവിതവുമായിരുന്നു. താൻ ഉപജീവനം കഴിക്കുന്ന സ്വകാര്യബാങ്കിന്റെ മാനേജ്മെന്റ്റ് പകൽകൊള്ളയിൽ ഏർപ്പെട്ട്, പൊതുജന നിക്ഷേപം ധുർത്തടിക്കുന്നത് രേഖാമുലം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തി എന്നതിന്റെ പേരിൽ, വി.പി.കമ്മത്തിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ട് ഈ ഒക്റ്റോബർ 28നു പതിനഞ്ചു വർഷങ്ങൾ പിന്നിടുന്നു.
ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനു ആദ്യം ബാങ്കും, പിന്നെ അദ്ദേഹത്തിന്റെ യുണിയനും, മറവി കൊണ്ട് പോതുസമുഹവും കമ്മത്തിനെ തള്ളിപ്പറഞ്ഞു.
നാളിതുവരെയുള്ള അഴിമതിവിരുദ്ധ പോരാട്ടങ്ങൾ കമ്മത്തിന് സമ്മാനിച്ചത് 11 ലക്ഷം രുപയുടെ ബാധ്യതയും തൊഴിൽനഷ്ടവുമാണ്. വൈയക്തികനഷ്ടങ്ങൾക്ക് ഈ അഴിമതിവിരുദ്ധ പോരാളിയുടെ പോരാട്ടവീര്യം കെടുത്താനാവില്ല. പുതുതലമുറ ബാങ്കുകളുടെ തലതിരിഞ്ഞ ബാങ്കിങ് നയങ്ങളെ കുറിച്ചും ജനകീയ ജനാധിപത്യത്തെ കുറിച്ചും ബൃഹത്തും ചെറുതുമായ പലപുസ്തകങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.
സ്പെക്ട്രം അഴിമതികളെ, അടങ്കൽ തുകയുടെ വലിപ്പം കൊണ്ട് വെല്ലുന്ന, ബാങ്കിങ് രംഗത്തെ അഴിമതിക്കും അതിനു വളം വെക്കുന്ന ധനമന്ത്രാലയതിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ കമ്മത്ത് പലതവണ ഭരണകൂടങ്ങളുടെ ശ്രദ്ധക്ഷണിച്ചെങ്കിലും കോർപറേറ്റ് ദാസ്യത്തിൽ ചടഞ്ഞുകിടക്കുന്ന ഭരണകൂടങ്ങൾ അതു കണ്ടില്ലെന്ന് നടിച്ചു. കമ്മത്തിന്റെ സന്തതസഹചാരിയായി കൈയിൽ എപ്പോഴും ഒരു നീലബാഗുണ്ടാകും. അതിൽ അവസാനിക്കാത്ത പടക്കോപ്പുകളും.
ബാങ്കിങ് രംഗത്ത് കമ്മത്തിനോടൊപ്പം ജോലിചെയ്തവരും ജൂനിയറായിട്ടുള്ളവരും പതിനായിരങ്ങൾ പ്രതിമാസം പെൻഷൻ വാങ്ങുമ്പോൾ കമ്മത്ത് ഇന്നും ഗുമസ്തപ്പണിയെടുത്താണു അഷ്ടിക്കു വക കണ്ടെത്തുന്നത്. ബാങ്കിങ് രംഗത്ത് പ്രവർത്തിച്ച മറ്റുള്ളവരുടെ സാമ്പത്തികഭദ്രതയും കമ്മത്തിന്റെ പൊതുകാര്യപ്രസക്ത നിലപാടുകൾക്കു വേണ്ടി അനുഭവിക്കേണ്ടി വന്ന സാമ്പത്തികാരിഷ്ടത കമ്മത്തിനെ കുടുംബാംഗങ്ങൾക്ക് അസ്വീകാര്യനാക്കി. ഇന്ന് സ.കമ്മത്ത് അവശനാണു. സാമ്പത്തികമായി മാത്രമല്ല, ശാരീരികമായും. അഴിമതിയെന്ന സമൂഹത്തെയും ഇന്ത്യൻ സാമ്പത്തികരംഗത്തെയും കാർന്നുതിന്നുന്ന അർബുദത്തിനെതിരെ പോരാടിവലഞ്ഞ കമ്മത്തിന്റെ ശരീരത്തിൽ ദുർവിധി ഇന്ന് അർബുദത്തിന്റെ രൂപത്തിൽ കടന്നുകൂടിയിട്ടുണ്ട്. പഴയതുപോലെ യാത്ര ചെയ്യാൻ വയ്യാതായിരിക്കുന്നു. താനെഴുതി ബാങ്കിൽ നിന്നും വായ്പ തരമാക്കി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുവേണം ചികിത്സയ്ക്കും വായ്പാതിരിച്ചടവിനും പണം കണ്ടെത്താൻ.
കമ്മത്ത് ഞാനുൾപ്പടെ തന്റെ സൗഹൃദവലയത്തിലുള്ളവർക്ക് അനാരോഗ്യം മൂലം പുസ്തകങ്ങൾ തപാലിൽ അയച്ചുനൽകുകയാണു ചെയ്യുന്നത്. പുസ്തകത്തോടൊപ്പം വിലയൊടുക്കുന്നതിനു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെയും പോസ്റ്റൽ സേവിങ്സ് അക്കൗണ്ടീന്റെയും വിവരങ്ങൾ നൽകുന്നു. പലരും റാപ്പർ പോലും തുറന്നു നോക്കാതെ സ്വീകരണമുറിയിലിടുന്നു. ''ഇങ്ങോർക്കെന്താ വട്ടാണോ'' എന്ന് ആത്മഗതം നടത്തുന്നു. തിരക്കിട്ട ജീവിതപ്രയാണത്തിൽ പരുക്കേറ്റു വീണ ഈ പടയാളിയെ ഓർക്കാൻ, പുസ്തകത്തിന്റെ വില അയച്ചുനൽകാൻ, അതിനു മെനക്കെടാൻ, ഒന്നു ഫോണിൽ വിളിച്ച് ഒരു കുശലാന്വേഷണം നടത്താൻ, അണയാത്ത ആത്മവീര്യത്തെ ഒന്നു അഭിനന്ദിക്കാൻ ആർക്കാണു നേരം.
''അവനു കാവലാളാരു ഈ ഞങ്ങളോ'' ഇനിയും കരുണ വറ്റിയിട്ടില്ല നമുക്കെങ്കിൽ, ഈ പോരാളിയുടെ രചനകൾ വാങ്ങി, കുറഞ്ഞപക്ഷം ഒരു കുശലാന്വേഷണമെങ്കിലും നടത്താൻ അലിവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പുസ്തകങ്ങൾ എല്ലാം മഹത്തരമാണെന്ന അഭിപ്രായമൊന്നുമില്ല, പക്ഷെ, അതെല്ലാം അദ്ദേഹത്തിന്റെ മൗലികമായ ആശയങ്ങളും രചനകളുമാണു. അഴിമതിക്കെതിരെയുള്ള അനവധിയായ അമ്പുകളാണു. അദ്ദേഹത്തെ ബന്ധപ്പെടുവാൻ താല്പര്യമുള്ളവർക്ക്. ഫോൺ: 8281992677. മേൽവിലാസം: വി.പ്രേമചന്ദ്ര കമ്മത്ത്, വെൺചന്ദ്ര, എളമക്കര, കൊച്ചി-26
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍