Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയുടെ പൂജയ്ക്കെത്തിയ ബെഹ്റയുടെ കസേര തെറിച്ചത് അതിവേഗം..! ഏക ദൈവത്തിന്റെ പേരിൽ സിനിമ എടുക്കാൻ ഇറങ്ങിയ ജനപ്രിയതാരം വൻ പ്രതിസന്ധിയിലും..! ഡിങ്കനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയെന്ന് ഡിങ്കോയിസ്റ്റുകൾ; ഇനി ദിലീപിന് രക്ഷ മൂഷികദൈവ ആരാധന മാത്രമെന്ന് ട്രോളുകൾ

സിനിമയുടെ പൂജയ്ക്കെത്തിയ ബെഹ്റയുടെ കസേര തെറിച്ചത് അതിവേഗം..! ഏക ദൈവത്തിന്റെ പേരിൽ സിനിമ എടുക്കാൻ ഇറങ്ങിയ ജനപ്രിയതാരം വൻ പ്രതിസന്ധിയിലും..! ഡിങ്കനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയെന്ന് ഡിങ്കോയിസ്റ്റുകൾ; ഇനി ദിലീപിന് രക്ഷ മൂഷികദൈവ ആരാധന മാത്രമെന്ന് ട്രോളുകൾ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഡിങ്കോയിസം വിമർശനം അർഹിക്കുന്ന മതമല്ല. കാരണം അത് ഏകദൈവമായ ഡിങ്കൻ (വ) അരുളി ചെയ്തതാണ്. ഡിങ്കനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്നവരെ എന്ത് ചെയ്യണമെന്നു വ്യക്തമായി ബാലമംഗളം പറയുന്നു. 'എന്റെ മേൽ സംശയപ്പെടുന്നവനെ നിങ്ങൾ ഒറ്റപ്പെടുത്തുക, അവനെ പിന്തുടരുക, അവനെ പിടിച്ച് അവന്റെ വലം കൈയും ഇടം കാലും മുറിച്ച് കളയുക.'' (ലക്കം 85 പേജ് 100). ഈ നിയമം തെറ്റിച്ചതാണ് ജനപ്രിയ നായകൻ ദിലീപിന് സംഭവിച്ച വമ്പൻ വീഴ്‌ച്ചക്ക് കാരണം? താരത്തെ പൊലീസ് പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തതോടെ ഡിങ്കോയിസ്റ്റുകൾ അതിന്റെ 'ക്രെഡിറ്റ്' ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തി. ദിലീപിന്റെ ഇപ്പോഴത്തെ കണ്ടക ശനിക്ക് കാരണം ഡിങ്കനെ അപമാനിച്ചതാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ കണ്ടെത്തൽ. കാരണം പ്രൊഫ. ഡിങ്കൻ എന്ന പേരിലുള്ള സിനിമയിൽ താരം നായകനായതത്രേ!

ഡിങ്കനിൽ നായകനാകാൻ തീരുമാനിച്ചപ്പോൾ വേണ്ട.. ഡിങ്കനെ തൊട്ടു കളിക്കേണ്ടെന്ന അഭിപ്രായം ഡിങ്കോയിസ്റ്റുകൾ രേഖപ്പെടുത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുമെന്നാണ് ഡിങ്കോയിസ്റ്റുകൾ അറിയിച്ചത്. ഇതിനിടെ രണ്ടാം വിവാഹത്തിലെ കണ്ടക ശനിയാണ് കാരണമെന്ന വിധത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, അതല്ല, ഡിങ്കനെ തൊട്ടുകളിച്ചതാണ്രേത ജനപ്രിയ നായകനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചതെന്നാണ് ഡിങ്കോയിസ്റ്റുകളുടെ പക്ഷം. ഡിങ്കനെ തൊട്ടാൽ അക്കിളി തീക്കളി സൂക്ഷിച്ചോ... അങ്ങനെ ദിലീപിന്റെ അറസ്റ്റോടെ ഡിങ്കമതത്തിന്റെ പ്രചാരകർ വീണ്ടും സജീവമാകുന്നു. എല്ലാം ഡിങ്കന്റെ ഇച്ഛയെന്നാണ് മലയാള സിനിമയിലെ പുതിയ സംഭവത്തെ അവർ വിലയിരുത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പ്രൊഫ. ഡിങ്കൻ. ത്രീഡിയിൽ ഒരുക്കുന്ന ചിത്രംകൂടിയാണിത്. ന്യൂ ടി.വി. പിക്‌ചേഴ്‌സിന്റെ ബാനറിൽ സനൽ തോട്ടമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളസിനിമയിൽ ഏറെ ഇടവേളയ്ക്കു ശേഷമാണ് ഒരു ത്രീഡി ചിത്രം ഒരുങ്ങുന്നത്. ഉയർന്ന സാങ്കേതിക മികവോടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ കൗതുകകരമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇതിൽ ഡിങ്കനായി എത്തുന്നത് ദിലീപാണ്. ഡിങ്കൻ എന്ന ഏക ദൈവത്തിന് മലയാളികളു
ടെ മനസ്സിൽ കിട്ടിയ സ്ഥാനത്തെ ദുരപയോഗം ചെയ്യാനുള്ള ശ്രമം. ഇതാണ് ദിലീപിനെ ഡിങ്ക ദൈവത്തിന്റെ ശത്രുപക്ഷത്ത് എത്തിച്ചത് അത്രേ. ഇതു മാത്രമാണ് ജനപ്രിയ നായകനെ തളർത്തുന്നത്. ഡിങ്ക പൂജമാത്രമാണ്രേത ഏക ലക്ഷ്യമെന്ന ട്രോളുകളും താമസിയാതെ സജീവമാകും.

ഏപ്രിൽ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്‌നാഥ് ബെഹ്‌റയാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ഇതിന് പിന്നാലെ ബഹ്റയ്ക്കും കിട്ടി പണി. സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി തീരുമാനത്തിന് പിന്നിലും ഡിങ്കന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെ ബെഹ്റ പൊലീസ് മേധാവി കസേരയിൽ നിന്ന് വിജിലൻസ് ആസ്ഥാനത്ത് എത്തി. ഡിങ്കന്റെ ശക്തിക്ക് ഇതിലും വലിയ തെളിവ് വേണ്ട. അതിന് ശേഷം ഡിങ്കൻ ദിലീപിനെ പാഠം പഠിപ്പിച്ചു. പീഡനവും തട്ടിക്കൊണ്ടു പോകലിലും പെട്ടെന്ന് ദിലീപ് പ്രതിസ്ഥാനത്ത് ആയതിന് കാരണം ഇതു മാത്രമാണ്. ദിലീപ് വിവാദത്തിൽപ്പെടുന്നത് ഏപ്രിലിന് ശേഷമാണ്-ഡിങ്കോയിസ്റ്റുകൾ പറയുന്നു.

ദീപാങ്കുരൻ എന്ന ചെറുപ്പക്കാരൻ മാന്ത്രികവിദ്യ പഠിക്കാനെത്തുന്നത് പ്രൊഫ. മഹീന്ദ്രന്റെ കീഴിലാണ്. മഹീന്ദ്രന്റെ മകൾ സുഹാസിനിയെ അപ്പോൾ മുതൽ ദീപാങ്കുരനറിയാം. അത് ഒരടുപ്പത്തിലേക്കു നീങ്ങുന്നു. ഒരു ഘട്ടത്തിൽ ഗുരുശിഷ്യ ബന്ധത്തിൽ അരങ്ങേറുന്ന വിള്ളലുകൾ. ഇതിനിടയിൽ ഏറെ ആത്മസംഘർഷം അനുഭവിക്കുന്നതും സുഹാസിനി തന്നെ. അടിസ്ഥാനപരമായി ഒരു തികഞ്ഞ പ്രണയചിത്രം കൂടിയാണിത്. ഈ സിനിമയ്ക്ക് എങ്ങനെ ഡിങ്ക ദൈവത്തിന്റെ പേരു കൊടുക്കും. ഇത് ഡിങ്കോയിസത്തെ തള്ളിപ്പറയലാണ്. കളിയാക്കലാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വാദം. ഡിങ്കമതം എന്തെന്ന് പഠിച്ചിട്ട് ഡിങ്ക ദൈവത്തിന്റെ പേരിലുള്ള സിനിമയിൽ അഭിനയിക്കൂ സുഹൃത്തേ എന്ന നടൻ ദിലീപിനെ പരിഹസിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റും കലക്ടർ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്ത് ഷെയർ ചെയ്തിരുന്നു. ഈ മുന്നറിയിപ്പും ദിലീപ് ഉൾക്കൊണ്ടില്ല. ഇതാണ് ഇപ്പോഴത്തെ കുഴിയിൽ വീഴലിന് കാരണമത്രേ.

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തിൽ എൻ സോമശേഖരന്റെ ആശയത്തിൽ ബേബി വരച്ച ഒരു ചിത്രകഥാ കഥാപാത്രമായിരുന്നു ഡിങ്കൻ. വളരെയധികം അത്ഭുത ശക്തികളുള്ള ഒരു എലിയാണ് ഡിങ്കൻ. ചിത്രകഥയിലെ കഥാപാത്രനിർമ്മിതി പ്രകാരം ഒരു സാധാരണ എലിയായിരുന്ന ഡിങ്കനെ ചില അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി പരീക്ഷണങ്ങൾക്ക് വിധേയനാക്കുകയായിരുന്നു. തുടർന്നാണ് ഡിങ്കന് അസാധാരണ ശക്തിയുംകഴിവുകളും ലഭിച്ചത്. തുടർന്ന് തന്റെ കഴിവുകൾ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാൻ ഡിങ്കൻ തീരുമാനിക്കുകയായിരുന്നു.

 

ആധുനിക ജീവിതത്തിൽ മതം പലപ്പോഴും രാക്ഷസീയമായി ഇടപെടുന്ന കാലത്ത് പാരമ്പര്യമതങ്ങളുടെയും അയുക്തികതയും നിരർത്ഥകതയും ആക്ഷേപഹാസ്യത്തിന് വിധേയമാക്കുകയാണ് ഡിങ്കോയിസം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങൾ ട്രോൾ ചെയ്യപ്പെടുന്നത്. ഡിങ്കൻ ദൈവമാകുമ്പോൾ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു.

സാമ്പ്രദായിക മതങ്ങളുടെ മാതൃകയിൽ ഡിങ്കോയിസ്റ്റുകൾക്കും സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി ജീവിക്കുന്ന എതിർമതങ്ങളുണ്ട്. മായാവിസ്്റ്റുകളെയും ലുട്ടാപ്പിസ്റ്റുകളെയും എതിർക്കുന്നതായി ഡിങ്കമതക്കാർ പറയുന്നു. മായാവിയുടെ വിശ്വാസികളാണ് മായാവിസ്റ്റുകൾ. ലുട്ടാപ്പിസ്റ്റുകൾ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങൾ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ലെന്ന് ഡിങ്കോയിസത്തിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP