അരക്കോടിയുടെ ഫെല്ലോഷിപ്പുമായി പഠിക്കാനെത്തിയ മലയാളി പെൺകുട്ടി യുകെയിലും താരമായി; ബ്രിട്ടനിലെ ഏറ്റവും മികച്ച വനിത എഞ്ചിനീയർമാരിൽ വടകരക്കാരി നികിത ഹരിയും
കെ ആർ ഷൈജുമോൻ
ലണ്ടൻ: കഴിഞ്ഞ ഒരാഴ്ചയായി കേംബ്രിജിലെ മലയാളി പെൺകുട്ടി നികിത ഹരിയുടെ ദിനങ്ങൾക്കു പതിവിൽ ഏറെ തിരക്ക് പിടിച്ചതായി മാറിയിരിക്കുന്നു. ബ്രിട്ടനിലെ ഏറ്റവും മികച്ച വനിതാ എഞ്ചിനീയർമാരുടെ പട്ടിക പുറത്തു വന്നപ്പോൾ നാട്ടിൽ നിന്നും വീട്ടിൽ നിന്നും ബ്രിട്ടനിലെ സുഹൃത്തുക്കളിൽ നിന്നും വിളിയോട് വിളികൾ. കേരളത്തിൽ ഇരുന്നു സ്വപ്നം പോലും കാണാൻ കഴിയാത്ത നേട്ടം. എന്തിനേറെ മാധ്യമ വാർത്തകൾ കണ്ടു പ്രമുഖ സിനിമ സംവിധായകൻ പോലും നികിതയുടെ സൗഹൃദം തേടി ഫേസ്ബുക്കിൽ അന്വേഷണവും ആയി എത്തി എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ നികിത തനി വടകരക്കാരിയായി മാറുകയാണ്.
അതേ സമയം, തന്റെ നേട്ടങ്ങൾ പ്രിയപ്പെട്ടവരുടേതു മാത്രമല്ല സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ളതു കൂടിയാകും എന്ന് ഈ പെൺകുട്ടി പറയുമ്പോൾ, അവിടെ ചിരി മാഞ്ഞു ഗൗരവം നിറയുകയാണ്. നികിതയുടെ ഗവേഷണ ഫലങ്ങൾ ലക്ഷ്യം കണ്ടാൽ ചെലവ് കുറഞ്ഞതും രൂപമാറ്റം നടത്താവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ ലോകത്തിന്റെ ഇന്ധന ദാരിദ്ര്യം തന്നെ മാറ്റാൻ പര്യാപ്തമായേക്കും എന്നാണ് ശാസ്ത്ര ലോകത്തിന്റെ സ്വപ്നം. ആ സ്വപ്നം നിറവേറ്റാൻ ഉള്ള കഠിന ശ്രമത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി നികിത.
രണ്ടു വർഷം മുൻപ് മലയാള പത്രങ്ങളുടെ പ്രധാന പേജിൽ സ്വന്തം ചിത്രം അച്ചടിച്ച് വന്നത് കണ്ടിട്ടാണ് നികിത ഹരി എന്ന യുവ ഗവേഷക ലണ്ടനിലേക്ക് വിമാനം കയറിയത്. പഠന വഴികളിൽ സമാനമായ ഒട്ടേറെ നേട്ടങ്ങൾ മുൻപും മലയാളികളെ തേടി എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ചെറുതും വലുതുമായ ഒട്ടേറെ നേട്ടങ്ങൾ നികിതയുടെ പേരിൽ കുറിക്കപ്പെട്ടു കഴിഞ്ഞു. പഠനവുമായി ബന്ധപ്പെട്ടു ഒട്ടേറെ പ്രോജക്ടുകളിൽ സജീവമായ നികിത അതിവേഗം ബ്രിട്ടീഷ് സാങ്കേതിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇതിടയിൽ ഫോബ്സ് മാഗസിൻ കഴിഞ്ഞ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ 30 യുവ പ്രതിഭകളെ കണ്ടെത്താൻ നടത്തിയ ശ്രമത്തിൽ വിജയി ആയില്ലെങ്കിലും ആ പരിഗണന പോലും മാധ്യമ ലോകം നന്നായി ആഘോഷിച്ചിരുന്നു.
ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന ഈ യുവ എഞ്ചനീയറിങ് പ്രതിഭ ഇതിനിടയിൽ അധികമാരും അറിയാതെ ദുബായ് കേന്ദ്രമാക്കി സ്റ്റാർട്ട് അപ് ബിസിനസ് സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ബ്രിട്ടീഷ് മലയാളിയിലൂടെ പുറം ലോകം അറിയണമെന്ന് നികിത അറിയിച്ചതിന്റെ പിന്നാലെയാണ് ഇപ്പോൾ മറ്റൊരു അപൂർവ നേട്ടം എത്തിയിരിക്കുന്നത്. സ്റ്റാർട്ട് അപ് സംരംഭത്തിന്റെ പണിപ്പുരയുടെ തിരക്കിൽ നിന്നാണ് യുകെയിലെ ഏറ്റവും മികച്ച പത്രങ്ങളിൽ ഒന്നായ ദി ടെലിഗ്രാഫ് ഈ വർഷത്തെ മികച്ച 50 എഞ്ചിനീയറിങ് പ്രതിഭകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ നികിതയും ഇടം കണ്ടെത്തിയത്.
ഇതിനു മുൻപ് ഈ പട്ടികയിൽ ഒരു ഇന്ത്യൻ വനിതാ എഞ്ചനീയർ ഇടം പിടിച്ചിട്ടില്ലെന്നാണ് നിഗമനം. രണ്ടു വർഷം മുൻപ് വാർത്തകളിൽ നിറഞ്ഞ വടകരക്കാരി നികിത ഹരി താൻ നേടിയ അരക്കൊടിയുടെ ഫെല്ലോഷിപ്പ് മികവിനുള്ള അംഗീകാരം തന്നെ ആയിരുന്നു എന്നാണ് വീണ്ടും വീണ്ടും തെളിയിക്കുന്നത്. കഴിഞ്ഞ വർഷം ഫോബ്സ് മാഗസിന്റെ 30 യുവ പ്രതിഭ പട്ടികയിലേക്ക് നികിതയുടെ പേര് പരിഗനിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ ഇടം കണ്ടെത്താനായില്ല.
എന്നാൽ ഇത് തെറ്റിദ്ധരിച്ചു നികിതയുടെ പേര് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തി എന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഏതെങ്കിലും അവസരത്തിൽ തന്റെ പേര് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടില്ല എന്ന് പ്രസിദ്ധപ്പെടുത്തണം എന്ന് തുടർന്ന് നികിത തന്നെ അന്ന്ബ്രി ട്ടീഷ് മലയാളിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, പ്രത്യേകിച്ച് യുകെയിലെ മലയാളി സമൂഹത്തിനു അന്നുണ്ടായ നഷ്ടത്തിനു ഇപ്പോൾ പകരമാകുകയാണ് ടെലിഗ്രാഫ് പട്ടികയുടെ എത്തിയ നേട്ടം.
ഇപ്പോൾ കേംബ്രിജ് സർവകലാശാലയിൽ ഇലകട്രികൾ എഞ്ചിനീറിങ്ങിൽ ഗവേഷണം നടത്തുകയാണ് നികിത ഹരി. സർവകലാശാലയുടെ പേരിൽ ഈ നേട്ട പട്ടികയിൽ എത്തുന്ന ആദ്യ ആൾ എന്ന നേട്ടവും ഇപ്പോൾ ഈ മലയാളി പെൺകുട്ടിയുടെ പേരിലായിരിക്കുകയാണ്. വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും കൈകോർക്കുന്നതിലൂടെ സമൂഹ ഉന്നതിയാണ് നികിതയുടെ സ്വപ്നം. ഇതിനായാണ് രണ്ടു സ്റ്റാർട്ട് അപ് സംരംഭങ്ങളിൽ പങ്കാളി ആയിരിക്കുന്നതും. കേംബ്രിജിലെ നെഹ്റു പുരസ്കാരം, കേംബ്രിജ് ഡിപ്പാർട്ട്മെന്റ് ഗ്രാൻഡ്, എഫ് എഫ് ഡബ്ലിയു ജി റിസേർച്ച് ഫൗണ്ടേഷൻ ഗ്രാൻഡ്, ചർച്ചിൽ കോളേജ് ഗ്രാൻഡ്, സ്നോഡഡൗൺ ട്രസ്റ്റ് ആൻഡ് ഗൂഗിൾ ഫൗണ്ടേഷൻ സ്കോളർഷിപ്പ് എന്നിവ ഒക്കെ നികിതയെ തേടി എത്തിയ അംഗീകാരങ്ങളാണ്.
സിറിയയിലെ അഭയാർത്ഥി കുട്ടികൾക്ക് വേണ്ടിയുള്ള കെയർ റ്റു ടെകിന്റെ ഉപദേശക മേധാവി, നെക്സ്റ്റ് ടേക് ലാബിന്റെ ഉപദേശക ബോർഡ് അംഗം, ഐ ഇ ഇ ഇ കേബ്രിജ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന നികിത എഞ്ചിനീറിങ്, സാങ്കേതിക രംഗങ്ങളിലെ സ്ഥിരം പ്രഭാഷക കൂടിയാണ്. യൂണിവേഴ്സ്റ്റിറ്റി പഠനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സ്കൂളുകളിൽ എഞ്ചിനീറിങ് ബോധവൽക്കരണം നടത്താനും നികിത സമയം കണ്ടെത്താറുണ്ട്.
ഇക്കഴിഞ്ഞ 23 നു അന്താരാഷ്ട്രാ വനിതാ എഞ്ചിനീറിങ് ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തിന്റെ ആദരവ് നേടിയ 50 പേരുടെ പട്ടിക പുറത്തു വന്നതും അതിൽ മലയാളി പെരുമയായി വടകരക്കാരി നികിത ഹരി ഇടം പിടിച്ചതും. വിമൻസ് എഞ്ചിനീയറിങ് സൊസൈറ്റിയുമായി ചേർന്നാണ് ഈ പട്ടികയിൽ ഉള്ളവരെ കണ്ടെത്തിയതും. പലരും ഒട്ടേറെ പേർക്ക് ജോലി നൽകുന്ന സംരംഭകർ കൂടിയാണ്.
എഞ്ചിനീറിങ് രംഗത്ത് കൂടുതൽ വനിതകൾ എത്തണമെന്ന ലക്ഷ്യത്തോടെയാണ് നികിത ഉൾപ്പെടെയുള്ളവരെ ആദരിക്കുന്നത്. ഇപ്പോഴും ലോക എഞ്ചിനീറിങ്ങിൽ വെറും 9 ശതമാനം മാത്രമാണ് വനിതകളുടെ സ്ഥാനം. കഴിഞ്ഞ വർഷം ഏതു പ്രായത്തിൽ ഉള്ളവർക്കും ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാമായിരുന്നെങ്കിലും ഇത്തവണ പ്രായപരിധി 35 നു താഴേക്ക് ആയി ചുരുക്കുക ആയിരുന്നു.
അടുത്ത ദശകത്തിന്റെ അവസാനത്തോടെ പത്തു ലക്ഷം എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന തൊഴിൽ സേനയാണ് ബ്രിട്ടന് ആവശ്യമുള്ളത്. ഇത് മുൻകൂട്ടി കണ്ടുള്ള പ്രോത്സാഹനമാണ് ഇപ്പോൾ നടക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍