ചൈനയുടെ ആവശ്യം തള്ളി ഇന്ത്യൻ സൈന്യം സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ പടയൊരുക്കം തുടരുന്നു; ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ നിറച്ചും സേനയെ ഇറക്കിയും ചൈനയും; ജി12 സമ്മേളനത്തിൽ പരസ്പരം മുഖം കൊടുക്കാത്ത രാഷ്ട്രത്തലവന്മാർ കഴിയുമ്പോൾ ഇന്ത്യാ-ചൈന യുദ്ധ സാധ്യത പ്രവചിച്ച് ലോക രാഷ്ട്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈനയുടെ വാദം തള്ളി ഇന്ത്യ. ഇപ്പോൾ ചർച്ചയ്ക്കുള്ള 'അന്തരീക്ഷം' ഇല്ലെന്ന് സിക്കിം അതിർത്തിയിലെ അസ്വസ്ഥതകളെ പരാമർശിച്ച് ചൈനീസ് വിദേശമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഡൽഹിയിൽ വിദേശമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ സിക്കിം-ഭൂട്ടാൻ അതിർത്തിയിൽ ഇന്ത്യൻ സേന രണ്ടും കൽപ്പിച്ചുള്ള പടയൊരുക്കത്തിലുമാണ്. ഇന്ത്യൻ മഹാമുദ്രത്തിൽ യുദ്ധസജ്ജമാവുകയാണ് ചൈനയും. ഇതോടെ ജി-20ഉച്ചകോടിയിൽ കണ്ടതും കേട്ടതും കൂട്ടിവായിച്ച് ഇന്ത്യാ-ചൈന യുദ്ധ സാധ്യത പ്രവചിക്കുകയാണ് അമേരിക്കയും റഷ്യയും അടക്കമുള്ള ലോക രാജ്യങ്ങൾ.
ഇന്ത്യയുടെ അമേരിക്കയോടുള്ള അടുപ്പവും ചൈനയെ വിറളിപിടിപ്പിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായശേഷം ഷി ജിൻപിങ്ങിനെ അമേരിക്കയിൽ സ്വീകരിച്ച് ആദരിച്ചെങ്കിലും അതിനേക്കാൾ സൗഹൃദത്തോടെയാണ് നരേന്ദ്ര മോദിയോട് ഇടപെട്ടത്. ഈ സൗഹൃദത്തെ സംശയത്തോടെയാണ് ചൈന കാണുന്നത്. ഇസ്രയേലുമായി ഇന്ത്യയുണ്ടാക്കുന്ന സൗഹൃദവും അലോസരപ്പെടുത്തുന്നു. റഷ്യയും ഇന്ത്യയെ തള്ളിപ്പറയുന്നില്ല. അമേരിക്കയും ഇസ്രയേലുമായി ചേർന്ന് പുതിയൊരു കൂട്ടുകെട്ടിനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ഇത് ചൈനയെ വേദനിപ്പിക്കുണ്ട്. ഇത് ഇന്ത്യയുമായുള്ള ചൈനയുടെ യുദ്ധപ്രഖ്യാപന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ. അതീവ ഗൗരവത്തോടെയാണ് ഇതിനെ ലോകരാജ്യങ്ങൾ കാണുന്നത്.മാധ്യമങ്ങളിലൂടെയും നിരന്തരമുള്ള പ്രസ്താവനകളിലൂടെയും കൂടുതൽ പ്രകോപനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുടെയും അയൽരാജ്യമായ ഭൂട്ടാന്റെയും പരമാധികാരത്തോടുള്ള ചൈനയുടെ വെല്ലുവിളിയെ യുദ്ധത്തിലേക്കുള്ള നീക്കമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
സിക്കിം-ടിബറ്റ്-ഇന്ത്യൻ അതിർത്തിയിലെ സൈനിക നീക്കം ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ ഇന്ത്യ സേനയെ പിൻവലിക്കുന്നില്ല. ഇതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യസേനയെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്ക് പിന്നാലെയാണ് ചൈന സൈനിക പരിശീലനം നടത്തിയത്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ചൈന, യുദ്ധസമാനമായ സാഹചര്യത്തിലുള്ള സൈനിക പരിശീലനം നടത്തി. ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ചാണ് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് പരിശീലനം നടത്തിയതെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സിക്കിമിനെ സ്വതന്ത്രരാജ്യമാക്കുമെന്ന വെല്ലുവിളിയും ചൈന നടത്തുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കൽ തന്ത്രമാണ് ഇതിന് പിന്നിൽ. ഹിമാലയൻ മേഖലയിലെ ചെറുരാജ്യങ്ങളെ വിരട്ടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, സ്വതന്ത്രരാജ്യമാകണമെന്ന സിക്കിമിന്റെ താത്പര്യത്തെ പിന്തുണയ്ക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ 'ഗ്ലോബൽ ടൈംസി'ന്റെ മുഖപ്രസംഗത്തിലൂടെയാണ് ഭീഷണി. 'സിക്കിം വിഷയത്തിലുള്ള നിലപാട് ചൈന പുനപ്പരിശോധിക്കും. സിക്കിമിന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ശബ്ദങ്ങൾ ചൈനീസ് സമൂഹത്തിൽ ഉള്ളിടത്തോളംകാലം, ആ ശബ്ദങ്ങൾ വ്യാപിക്കുകയും സ്വാതന്ത്ര്യത്തിന് അനുകൂലമായുള്ള സിക്കിമിന്റെ അഭ്യർത്ഥനകൾക്ക് തീകൊളുത്തുകയും ചെയ്യു'മെന്ന് മുഖപ്രസംഗം പറയുന്നു.
ന്യൂഡൽഹിയുടെ പ്രാദേശിക അധീശത്വം അസഹനീയമാംവിധം വർധിക്കുകയാണെന്നും പ്രകോപനങ്ങൾക്ക് ഇന്ത്യ വിലനൽകേണ്ടിവരുമെന്നും മുഖപ്രസംഗം പറയുന്നു. സിക്കിമിനുമേൽ ഇന്ത്യ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന ആരോപണവുമുണ്ട്. '1960-തുകളിലും '70-തുകളിലും ആ ചെറിയ അയൽക്കാരൻ പരമാധികാരത്തിനായി ഉയർത്തിയ പ്രക്ഷോഭങ്ങൾ ഇന്ത്യൻ സൈന്യം ക്രൂരമായി അടിച്ചമർത്തി. സിക്കിമിലെ രാജാവിനെ 1975-ൽ ന്യൂഡൽഹി പുറത്താക്കുകയും ഇന്ത്യയുടെ ഭാഗമാക്കാൻ പാർലമെന്റിൽ കൗശലപൂർവം ഹിതപരിശോധന നടത്തുകയും ചെയ്തു'വെന്നും ആരോപിക്കുന്നു. ദലൈലാമ വിഷയം ഇന്ത്യ പറഞ്ഞുപഴകിയതാണെന്നും ടിബറ്റിന്റെ കാര്യത്തിൽ ഇത് കൂടുതൽ ഫലമൊന്നും ഉണ്ടാക്കില്ലെന്നും മുഖപ്രസംഗം പറയുന്നു. സൈനികകരുത്തിനെക്കുറിച്ച് ഇന്ത്യക്കുള്ള മിഥ്യാധാരണ നീക്കണമെന്നുപറയുന്ന ലേഖനവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1962-ലേതിനേക്കാൾ വലിയ വിടവാണ് രണ്ടുരാജ്യങ്ങളുടെയും സൈന്യം തമ്മിലുള്ളതെന്ന് ലേഖനം പറയുന്നു.
2003 മുതൽ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടി ചൈന അംഗീകരിക്കുന്നുണ്ട്. എന്നാൽ അതിർത്തി പ്രശ്നം തുടർന്നാൽ നിലപാടിൽ മാറ്റം വരുത്തുമെന്നാണു ഭീഷണി. സിക്കിമിന്റെ പരമാധികാരത്തിനുമേൽ ഇന്ത്യ കടന്നുകയറ്റം നടത്തുകയാണെന്ന് വരുത്തിത്തീർക്കാനാണ് ചൈനയുടെ ശ്രമം. 1975ൽ ഹിതപരിശോധനയിലൂടെ രാജാവിനെ പുറത്താക്കിയാണു സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. ഭൂട്ടാനു പരോക്ഷ മുന്നറിയിപ്പും ചൈന നൽകുന്നുണ്ട്. സിക്കിമിനെ ഏറ്റെടുത്ത ഇന്ത്യൻ നടപടി ഇന്നും ഭൂട്ടാനൊരു ദുഃസ്വപ്നമാണെന്നു പീപ്പിൾസ് ഡെയ്ലി പറയുന്നു. ഭൂട്ടാന്റെ പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കാണ് നിയന്ത്രണം. ഭൂട്ടാനു സഹായം നൽകാനെന്ന മറവിൽ ദോക് ലായിലെ ചൈനയുടെ റോഡു നിർമ്മാണം തടസപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ചൈന വാദിക്കുന്നു.
ഇരുപതുദിവസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഇതുവരെ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭൂട്ടാന്റെ ഭൂമിയിൽ റോഡുപണിയാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) ബലമായി കടന്നുകയറിയതാണ് പൊടുന്നനെയുള്ള അസ്വസ്ഥതയുടെ ആരംഭം. 1988 മുതൽ ചൈന കൈയേറ്റം നടത്തുന്നുണ്ടെങ്കിലും റോഡ് പണിയുന്നത് ആദ്യമാണ്. 269 ചതുരശ്ര കിലോമീറ്റർ വരുന്ന, ഡോക്ലാം എന്നും ഡോങ്ലോങ് എന്നും അറിയപ്പെടുന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഭൂട്ടാൻ ഇത് അംഗീകരിക്കുന്നുമില്ല. ഭൂട്ടാൻ പട്ടാളം എതിർത്തിട്ടും പിന്മാറാതിരുന്ന പി.എൽ.എ.യെ നേരിടാനാണ് ഇന്ത്യ ചെന്നത്.
ഭൂട്ടാന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ട്, പതിറ്റാണ്ടുകളായി പരസ്പരം കാത്തുസൂക്ഷിക്കുന്നതും 2007-ൽ ഉടമ്പടിയിലൂടെ ഊട്ടിയുറപ്പിച്ചതുമായ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരുന്നു ഈ ഇടപെടൽ. ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ തകർത്തും നാഥുലാ ചുരംവഴിയുള്ള മാനസസരോവർ തീർത്ഥാടനം അവസാനിപ്പിച്ചുമാണ് ചൈന ഇതിന് മറുപടി നൽകിയത്. 2014-ൽ തുറന്നുകൊടുത്തതാണ് ഈ തീർത്ഥാടനപാത. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ആ കൈയേറ്റത്തിന്റെ പരിധിയിൽ അടുത്തിടെയൊന്നും സിക്കിംമേഖല ഇടംപിടിച്ചിരുന്നില്ല. അയൽരാജ്യങ്ങളിൽ ഇന്ത്യയുമായി ഏറ്റവും സൗഹൃദമുള്ള ഭൂട്ടാനെക്കൂടി സംഘർഷത്തിൽ പങ്കാളിയാക്കുകയെന്ന ഗൂഢലക്ഷ്യംതന്നെയാണ് ഇവിടം കൈയേറാൻ പി.എൽ.എ.യെ പ്രേരിപ്പിച്ചത്.
എന്നാൽ ഇന്ത്യയെപ്പോലെ ബിസിനസ് താൽപര്യമുള്ള ഒരു രാജ്യവുമായി പോരാടുന്നത് ചൈനക്ക് സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി ആകുമെന്ന് നേരത്തേ തന്നെ രാജ്യാന്തര ബിസിനസ് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ മുമ്പുണ്ടായതുപോലെ ഒരു ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകില്ലെന്ന അഭിപ്രായങ്ങൾക്കാണ് പ്രാബല്യം. എന്നാൽ മാനസസരോവർ-കൈലാസ് യാത്രയ്ക്ക് തടസ്സമുണ്ടായതോടെ ഇത് ഇന്ത്യൻ വിശ്വാസത്തിന്റെയും പ്രശ്നമായി. ചർച്ചയായി. പക്ഷേ അതിനപ്പുറത്തേക്ക് കാര്യങ്ങൾ നീളുമെന്ന സ്ഥതി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് വാർത്താ ഏജൻസിയും പത്രങ്ങളും ഇന്ത്യ- ചൈന ഏറ്റുമുട്ടൽ രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്ന റിപ്പോർ്ട്ടുകളാണ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്