സിക്കിമും ഇന്ത്യയുടേതാണ്, അരുണാചലും ഇന്ത്യയുടേതാണ്, കാശ്മീരും ഇന്ത്യയുടേതാണ്; അത് എന്നും അങ്ങനെ തന്നെയായിരിക്കും: ജിതിൻ ജേക്കബ് എഴുതുന്നു
ആദ്യ തറൈൻ യുദ്ധത്തിൽ തോറ്റോടിയ മുഹമ്മദ് ഗോറി ഇന്ത്യൻ ഭരണാധികാരികളുടെ അനൈക്യം മുതലെടുത്തും, ചതി പ്രയോഗത്താലും രണ്ടാം തറൈൻ യുദ്ധത്തിൽ പൃഥ്വിരാജ് ചൗഹാനെ കീഴടക്കിയ ശേഷം ഇന്ത്യൻ ഭരണം തന്റെ അടിമയായ കുത്തബ്ദ്ധീൻ ഐബക്കിനെ ഏൽപ്പിച്ചിട്ടു സ്വദേശത്തേക്കു മടങ്ങിപോയതായി 7th ക്ലാസ്സിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ നമ്മൾ വായിച്ചിട്ടുണ്ട്.
ചൈന ഇന്ത്യയെ ആക്രമിക്കും എന്ന ഭീഷണി മുഴക്കി നിൽക്കുന്ന ഈ സമയത്തു ഇനി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ചിലർ പുളകിതരാകും. ആവേശം കൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും. ചൈനയും പാക്കിസ്ഥാനും ഒരുമിച്ചു ഇന്ത്യയെ ആക്രമിക്കുന്നു. കിഴക്കുനിന്നും ചൈനയും, പടിഞ്ഞാറുനിന്നും പാക്കിസ്ഥാനും. റഷ്യയും അമേരിക്കയും ഇടപെടാതെ മാറി നിൽക്കുന്നു. ഇന്ത്യയെ സഹായിക്കാൻ വന്ന ഇസ്രയേലിനെ പാക്കിസ്ഥാൻ പട്ടാളം അടിച്ചോടിക്കുന്നു. പാക്കിസ്ഥാൻ പട്ടാളത്തിന് മുമ്പിൽ ഇസ്രയേൽ കീഴടങ്ങുന്നു. ഇന്ത്യ ചൈനക്ക് മുമ്പിലും.
മോദിയെ ചൈനക്കാർ ജയിലിൽ അടക്കുന്നു. കാശ്മീർ പൂർണമായും പാക്കിസ്ഥാൻ ഏറ്റെടുക്കുന്നു. മുഹമ്മദ് ഗോറി ചെയ്തതുപോലെ ചൈന തങ്ങളുടെ അടിമകളായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് എന്ന പേരിൽ വിരാജിക്കുന്ന തട്ടിപ്പു സംഘത്തിന് ഇന്ത്യയുടെ ഭരണം കൈമാറുന്നു. ക്ലച്ച് ഊരി ഇന്ത്യയുടെ രാഷ്ട്രത്തലവൻ ആകുന്നു. ജനറൽ ക്ലച് ഊരി റെഡ് വളണ്ടീയേഴ്സിന്റെ മാർച്ചിനെ ചെങ്കോട്ടയിൽ അഭിവാദ്യം ചെയ്യുന്നു.
അദാനിയേയും അംബാനിയെയും ടാറ്റ യേയുമൊക്കെ പട്ടിക്കിട്ടുകൊടുക്കുന്നു. ചൂഷകരും മർദകരുമില്ലാത്ത ഇന്ത്യ. കോര്‍പറേറ്റുകൾ ഇല്ലാത്ത ഇന്ത്യ. ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കി പാക്കിസ്ഥാൻ.
ചൈനയെയും പാക്കിസ്ഥാനെയും പേടിച്ചു അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആത്മഹത്യാ ചെയ്യുന്നു. അമേരിക്കയിലും കമ്മ്യൂണിസം വരുന്നു.
ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലെ...
1962 ൽ നിങ്ങളെ ഞങൾ യുദ്ധത്തിൽ തോൽപ്പിച്ചതില്ലേ എന്ന് വീമ്പു പറയുന്ന ചൈനക്കാരും അവരുടെ ഇന്ത്യക്കാരായ അടിമകളും ഒന്നോർക്കണം, ഇന്ത്യ എന്ന രാജ്യം അതിന്റെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റുകാരെ പോലെ ചിരിച്ചുകൊണ്ട് തലയറക്കുന്നവരും പിന്നിൽ നിന്ന് കുത്തുന്നവരും അല്ല. ചൈനയെ അന്ധമായി വിശ്വസിക്കരുതെന്നും, ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂടുതൽ നടത്തണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാൻ നെഹ്രുവിനു ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. വിശ്വാസം.
ചൈന എന്ന രാജ്യത്തെ ആദ്യം അംഗീകരിച്ചത് ഇന്ത്യ ആണ്. കൊറിയൻ യുദ്ധത്തിൽ ചൈനയെ 'aggressor' എന്ന് മുദ്രകുത്താനുള്ള പ്രമേയത്തെ UN ൽ എതിർത്ത് ഇന്ത്യ ആയിരുന്നു. ഇന്ത്യ - ചൈന ഭായ് എന്ന മുദ്രാവാക്യത്തെ നെഹ്റു അന്ധമായി വിശ്വസിച്ചു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളും ഇതിനു കാരണമായിട്ടുണ്ട്. ഹിറ്റ്ലർ കൊന്നതിലും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ മാവോ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനലിനു ലോക രാജ്യങ്ങളുടെ ഇടയിൽ അന്നും ഇന്നും ഒരു ക്രൂരന്റെ പരിവേഷമാണുള്ളത്. നെഹ്റു ഒരു ലോകനേതാവായി ഉയരുന്നത് മാവോക്ക് സഹിച്ചില്ല എന്നാണ് പറയപ്പെടുന്നത്. എന്തിനു ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് റഷ്യയെ പോലും മാവോ എതിർത്തു.
1962 ൽ ചൈന പിന്നിൽ നിന്ന് കുത്തിയപ്പോൾ നമ്മൾ ഒട്ടും തയ്യാറായിരുന്നില്ല. സൈനികരെ അതിർത്തികളിൽ വിന്യസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല . പക്ഷെ അതിൽ നിന്ന് നമ്മൾ ഒത്തിരി പാഠം പഠിച്ചു.
1967 ൽ ചൈന വീണ്ടും ഇന്ത്യയെ തോണ്ടാൻ വന്നു. അന്നവർക്കു മരിച്ചു വീണ സൈനികരെ കൊണ്ടുപോകാൻ ട്രക്കുകൾ തികയാതെ വന്നു. ഇന്ത്യക്കു 88 സൈനികരെ നഷ്ട്ടമായപ്പോൾ ചൈനയുടെ ആൾനാശം 400 ഓ അതിനു മുകളിലോ ആയിരുന്നു. അന്നാണ് ശരിക്കും ഇന്ത്യയുടെ ശക്തി ചൈന തിരിച്ചറിഞ്ഞത്. പിന്നെ നേരിട്ട് തോണ്ടാൻ വന്നിട്ടില്ല. പാക്കിസ്ഥാന് സഹായം കൊടുക്കുക മാത്രമാണ് ചെയ്തത്.
ചൈനയുടെ വലുപ്പമോ ആൾബലമോ, ഈ കൊട്ടി ഘോഷിക്കുന്ന സൈനിക ശക്തിയോ ഒന്നും ഒരു പ്രശ്നമല്ല യുദ്ധത്തിൽ. ഇത്തിരി കുഞ്ഞൻ ജപ്പാൻ 1930 കളിൽ ചൈനയെ യുദ്ധത്തിൽ തോൽപ്പിച്ചാണ്. അതും കൂടാതെ ഇന്ത്യൻ സൈന്യം കാശ്മീരിൽ തീവ്രവാദികളെയും പാക്കിസ്ഥാനെയുമൊക്കെ നേരിട്ട് കൂടുതൽ കരുത്തരും അനുഭവ സമ്പന്നരുമാണ്. ഇങ്ങോട്ടു തോണ്ടിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നു ചൈനക്കറിയാം.
പാക്കിസ്ഥാനും ചൈനയുമൊക്കെ ജനാധിപത്യ രാജ്യങ്ങളല്ല. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്വന്തം ഭാര്യയോടൊപ്പം അന്തി ഉറങ്ങണമെങ്കിൽ വരെ സൈനിക മേധാവിയോട് അനുവാദം ചോദിക്കണം. അതാണ് പാക്കിസ്ഥാന്റെ ജനാധിപത്യം. ഈ രാജ്യങ്ങളിൽ ജനങ്ങളുടെ ഇടയിൽ ഭരണകൂടങ്ങൾക്കെതിരെ അസ്വസ്ഥത പുകയുമ്പോൾ ഇന്ത്യക്കെതിരെ തിരിയുക എന്നത് കാലാകാലങ്ങളായി ഇക്കൂട്ടർ ചെയ്യുന്ന ഒരു തന്ത്രമാണ്. ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ വരുമ്പോൾ കേരളത്തിലെ മാധ്യമ അവതാരകർ സംഘ്പരിവാറുകാർ ഞങ്ങളെ തെറിവിളിക്കുന്നെ, ഫേക്ക് ക്രിസ്ത്യൻ ID എന്നൊക്കെ വിളിച്ചുകൂവുന്നതുപോലെ ചൈനയും പാക്കിസ്ഥാനും ഇന്ത്യ ഭീഷണിപ്പെടുത്തുന്നെ എന്നങ്ങു വെച്ച് കാച്ചും. അതോടെ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ മാറ്റാൻ സാധിക്കും.
ചൈനയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ Xinjiang ൽ മത സ്വാതന്ത്ര്യത്തിനും കൂടുതൽ സ്വയം ഭരണത്തിനും വേണ്ടിയുള്ള മുറവിളി ഉയരുമ്പോൾ ചൈന അയൽ രാജ്യങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാക്കും. ഒന്നെങ്കിൽ ജപ്പാന് നേരെ അല്ലെങ്കിൽ ഫിലിപ്പൈൻസ് അതുമല്ലെങ്കിൽ വിയറ്റ്നാം. ഇന്ത്യ സാധാരണ ഗതിയിൽ ചൈനയുമായി കൊമ്പു കോർക്കാൻ പോകാറില്ല. കഴിയുന്നതും ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കാറ്. പക്ഷെ ഇത്തവണ പണി പാളി. ഇന്ത്യ ചൈനയെ നേരിടാൻ തന്നെ ഉറപ്പിച്ചു. ഇപ്പോൾ ഈ വിഷയത്തിൽ നിന്ന് എങ്ങനെയും ഊരേണ്ട ബാധ്യത ചൈനക്കാണ്.
ഇന്ത്യയുടെ ഒരിഞ്ചു ഭൂമി വിട്ടു കൊടുക്കില്ല. അതും കൂടാതെ ഭൂട്ടാനെയും തൊടാനും സമ്മതിക്കില്ല. ഇന്ത്യയുടെ നയം വ്യക്തമാണ്. യുദ്ധം എന്ന് കേൾക്കുമ്പോൾ ഇന്ത്യ പിന്മാറും എന്നാണ് ചൈന കരുതിയത്. പക്ഷെ ഭരണം മാറി എന്ന കാര്യം അവർ മറന്നു പോയി. സമാധാനമെങ്കിൽ സമാധാനം യുദ്ധമെങ്കിൽ യുദ്ധം എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോൾ ചൈനാക്കാന് ഏറ്റവും വലിയ വെല്ലുവിളി. യുദ്ധമുണ്ടായാൽ അതിൽ ഇന്ത്യ ചൈനയെ ശക്തമായി എതിർത്താൽ തകർന്നു തരിപ്പണമാകുന്നത് ചൈന ഊതിപ്പെരുപ്പിച്ച സൈനിക ശക്തിയായിരിക്കും.
ഇസ്രയേലിന്റെ സ്പെഷ്യൽ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈനികരുടെ മുമ്പിൽ പിടിച്ചു നില്ക്കാൻ ചൈന പാടുപെടും. പർവത മേഖലകളിൽ യുദ്ധം ചെയ്തു ഏറെ അനുഭവ സമ്പത്തുള്ള ഇപ്പോൾ കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ ചൈനക്കെതിരെ വിന്യസിച്ചാൽ തന്നെ ചൈനയുടെ കാര്യം പോക്കാണ്. ഇന്ത്യയുടെ ആർമി ചീഫ് പ്രഖ്യാപിച്ചു കഴിഞ്ഞു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഇന്ത്യക്കകത്തെ പരനാറികളിൽനിന്നും ഒരുമിച്ചു ആക്രമണം ഉണ്ടയാലും അത് നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന്.
ഇന്ത്യയുമായി യുദ്ധം ചെയ്യുന്നതിന് മുമ്പ് ചൈന ഓർക്കേണ്ട ഒരു കാര്യം 4 ചൈനീസ് സൈനികർക്കു തുല്യമാണ് ഒരു ഇന്ത്യൻ സൈനികൻ. ഇന്ത്യൻ സൈനികരുടെ കരുത്തും, ഇന്ത്യയുടേയും ഇസ്രയേലിന്റെയും സാങ്കേതിക മികവുകൂടിയാകുമ്പോൾ ചൈനക്ക് നാണക്കേട് മാത്രമാകും ഇന്ത്യക്കെതിരെയുള്ള യുദ്ധം കഴിയുമ്പോൾ ഉണ്ടാകുക. കേരളത്തിലെ സഖാക്കൾ ഒരു കാര്യത്തിൽ തയ്യാറായി ഇരിക്കുക. ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ ചൈനീസ് പട്ടാളക്കാർക്ക് ഒത്തിരി രക്തം വേണ്ടി വരും. നിങ്ങളിലാണ് അവർക്കു പ്രതീക്ഷ. അവരെ നിരാശരാക്കരുത്.
(ലേഖകൻ ഫെയ്സ് ബുക്കിൽ കുറിച്ചത്... ഇത് മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍