വീണു കിട്ടിയ അവസരത്തിൽ സെൻകുമാറിനോടുള്ള പഴയ കലിപ്പ് തീർത്ത് തീവ്ര മുസ്ലിംപക്ഷം; സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ പുറത്തു വന്നതോടെ ആക്രമണത്തിന് മൂർച്ചകൂടി; ജമാഅത്തെ ഇസ്ളാമിയും പോപ്പുലർഫണ്ടും ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ പ്രചരണത്തെ ചെറുക്കാൻ സംഘപരിവാറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ മത മൗലികവാദം ചൂണ്ടിക്കാട്ടിയും മുസ്ളീം ജനസംഖ്യയിലുള്ള വർദ്ധനവ് വ്യക്തമാക്കിയും മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെ സെൻകുമാറിനെതിരെ ശക്തമായ പ്രചരണവുമായി മുസ്ളീം മതമൗലികവാദ ഗ്രൂപ്പുകൾ രംഗത്ത്. ഒരു വശത്ത് സെൻകുമാർ സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.
മുസ്ളീം മാനേജ്മെന്റുകളുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾ ഉൾപ്പെടെ ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു. ഇതോടൊപ്പം ഇതിനെ ചെറുക്കാനുള്ള നീക്കങ്ങളുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് സംഘപരിവാർ സംഘടനകളും. സെൻകുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തിയതോടെ ശക്തമായ സന്ദേശമാണ് ബിജെപി ഇക്കാര്യത്തിൽ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.
സമകാലിക മലയാളം വാരികയിലും വെബ്സൈറ്റിലും സെൻകുമാറിന്റെ അഭിമുഖവും ബന്ധപ്പെട്ട ലേഖനങ്ങളും വന്നിരുന്നു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ച് സെൻകുമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെൻകുമാറിന്റെ പരാമർശങ്ങൾ ഉന്നയിച്ച് മുസ്ളീം മതമൗലികവാദ ഗ്രൂപ്പുകൾ ശക്തമായി രംഗത്തെത്തുന്നത്. ഒരു വശത്ത് സെൻകുമാർ ബിജെപിയിലേക്ക് ചേക്കേറുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകുമെന്നും ഉൾപ്പെടെയുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
ഈഴവ സമുദായാംഗമായ സെൻകുമാർ ബിഡിജെഎസുമായി ചേർന്ന് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുമെന്ന നിലയിലാണ് ചർച്ചകൾ നടക്കുന്നത്. ഇതിന് ആക്കംകൂട്ടി ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, അഡ്വ. പിഎസ് ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ എന്നിവരുടെതായി സെൻകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കുന്ന പരാമർശങ്ങളും വന്നു. ഇന്ന് ബിജെപി നേതാവ് എംടി രമേശ് സെൻകുമാറിനെ നേരിട്ട് സന്ദർശിക്കുകൂടി ചെയ്തതോടെ സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശന കാര്യങ്ങൾ ഏതാണ്ട് അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണെന്നാണ് സൂചനകൾ.
നളിനി നെറ്റൊ, ജയരാജൻ, തച്ചങ്കരി തുടങ്ങിയവരുടെ കോക്കസ് മുഖ്യമന്ത്രിയെ കുരങ്ങു കളിപ്പിക്കുന്നു എന്ന സമകാലിക മലയാളത്തിലെ പിഎസ് റംഷാദിന്റെ അഭിമുഖത്തിന് പിന്നാലെയാണ് സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റാണ്ടാണ് ആ കേസിൽ നടക്കുന്നതെന്നും സെൻകുമാർ വ്യക്തമാക്കിയതായി ആ അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും താൻ പറയാത്ത കാര്യങ്ങൾ പലതുമാണ് അഭിമുഖത്തിൽ വന്നതെന്നും ചൂണ്ടിക്കാട്ടി സെൻകുമാറും രംഗത്തെത്തി. ഇതിന് പിന്നാലെ സെൻകുമാറിന്റെ മതപരമായ മറ്റു പല പരാമർശങ്ങളും ചർച്ചയാകുന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നുതുടങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്.
ജൂലൈ ആറിനാണ് സംസ്ഥാന ഭരണ വിഷയത്തിലും ദിലീപ് വിഷയത്തിലുമെല്ലാം പ്രതികരിക്കുന്ന സെൻകുമാറിന്റെ അഭിമുഖം വരുന്നത്. ഇതിൽ താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെട്ടുവെന്ന തരത്തിൽ സെൻകുമാർ തുറന്നുപറഞ്ഞതോടെ തുടർ ദിവസങ്ങളിലാണ് ലൗജിഹാദ് വിഷയത്തിലും മുസ്ളീം ജനസംഖ്യാ വിഷയത്തിലുമുൾപ്പെടെ അദ്ദേഹത്തിന്റെ അഭിമുഖ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഐഎസും ആർഎസ്എസും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും മതതീവ്രവാദത്തെ നിയന്ത്രിക്കാൻ മുസ്ളീം സമുദായത്തിൽ നിന്നു ശ്രമം വേണമെന്നും സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞതായി ആയിരുന്നു റിപ്പോർട്ട്.
'മതതീവ്രവാദമെന്നു പറയുമ്പോൾ ആർഎസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതിൽ കാര്യമില്ല. ഐഎസും ആർഎസ്എസും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും സെൻകുമാർ പറഞ്ഞു. ഒരു മുസ്ലിമിന് സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്ന് സെൻകുമാർ പറഞ്ഞു. കേരളത്തിൽ നൂറ് കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയിൽ പോയാൽ ഭാവിയിൽ വരാൻ പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും' - എന്നിങ്ങനെ സെൻകുമാർ ചോദിച്ചതായി വ്യക്തമാക്കുന്നതാണ് ജൂലായ് എട്ടിന് നൽകിയ റിപ്പോർട്ട്. തുടർന്ന് ജന്മഭൂമിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേരളത്തിലെ ലൗജിഹാദിനെ പരാമാർശിച്ച് സെൻകുമാർ പറഞ്ഞതും ചർച്ചയായി.
ഇതോടെയാണ് സെൻകുമാറിന്റെ ഇത്തരം പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രചരണം തുടങ്ങുന്നത്. മാധ്യമം പത്രം നടത്തുന്ന ജമാഅത്തെ ഇസ്ലാമി, തേജസ് പത്രം നടത്തുന്ന പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ അടക്കമുള്ള ഗ്രൂപ്പുകളും മുസ്ലിം ലീഗും കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് അടക്കമുള്ളവരുമാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ സെൻകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, സമകാലിക മലയാളത്തിൽ സെൻകുമാറിന്റെ അഭിമുഖം നൽകിയ പിഎസ് റംഷാദിന്റെ തുടർ റിപ്പോർട്ടുകളും ചർച്ചയാകുന്നു. ആദ്യം വന്ന റിപ്പോർട്ടിൽ താൻ പറയാത്ത കാര്യങ്ങൾ നൽകിയെന്ന് സെൻകുമാർ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ്
കേരളം നേരിടുന്ന മുസ്ലിം തീവ്രവാദത്തിന്റെ ഭീകരതയെക്കുറിച്ച് വ്യക്തമായ ഇന്റലിജൻസ് മുന്നറിയിപ്പുകൾ നൽകിയത് സെൻകുമാർ ഇന്റലിജൻസ് എ.ഡി.ജി.പിയായിരിക്കുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എച്ച് പബ്ലിക്കേഷൻ റെയ്ഡ് നടത്തി 14 പുസ്തകങ്ങൾ ദേശവിരുദ്ധമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പോപുലർ ഫ്രണ്ടിന്റെ പത്രമായ തേജസിന് സംസ്ഥാന സർക്കാരിന്റെ പരസ്യം നിഷേധിച്ചതും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോഴത്തെ സെൻകുമാറിന്റെ പരാമർശങ്ങളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലേക്ക് മതമൗലികവാദ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി തിരിഞ്ഞതിന് കാരണം ഈ നീക്കങ്ങളാണെന്നാണ് വിലയിരുത്തൽ.
സെൻകുമാർ ജാതി തിരുത്തിയാണ് ഐ.പി.എസ് നേടിയതെന്ന് 2013 ഒക്ടോബറിൽ മാതൃഭൂമി വാർത്ത നൽകിയപ്പോൾ പോപുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ സെൻകുമാറിനെതിരെ സംസ്ഥാനവ്യാപകമായി മാതൃഭൂമി പത്രവാർത്തയടക്കമുള്ള പോസ്റ്റർ പതിച്ച് പ്രക്ഷോഭം നടത്തിയിരുന്നുവെന്നതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. അരയ സമുദായത്തിൽ പെട്ട സെൻകുമാർ മലയരയ സമുദായാംഗമാണെന്ന് കാണിച്ച് ഐപിഎസ് നേടിയെന്നും അതിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നുമായിരുന്നു മാതൃഭൂമി വാർത്ത. തങ്ങൾ പ്രസിദ്ധീകരിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് മാതൃഭൂമി 2013 ഒക്ടോബർ 26ന് സമ്മതിക്കുകയും ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മാതൃഭൂമി ഖേദം പ്രകടിപ്പിക്കാൻ കാരണം എല്ലാ വസ്തുതയും തെറ്റായതുകാരണമാണ്. സെൻകുമാർ അരയ സമുദായത്തിൽപെട്ട ആളല്ല. ഈഴവസമുദായാംഗമാണ്. സംവരണാനുകൂല്യത്തിലല്ല സർവ്വീസിൽ പ്രവേശിച്ചതും. മാതൃഭൂമി ഖേദം പ്രകടിപ്പിച്ചതോടെ മാതൃഭൂമി വാർത്ത ഉയർത്തികാട്ടി സമരം നടത്തിയ എസ്.ഡി.പി.ഐയും പിന്മാറിയിരുന്നു അന്ന്. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് സെൻകുമാർ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. തേജസ് പത്രത്തിന്റെ ജീവനക്കാരൻ തീവ്രവാദ സംഘടനയായ ഐ.എസിൽ ചേരാൻപോയത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം സെൻകുമാർ പൊലീസ് ഇന്റലിജൻസ് എഡിജിപിയായിരുന്ന കാലത്ത് ചർച്ചയാവുകയും ചെയ്തു.
ഇപ്പോൾ അദ്ദേഹത്തിന്റെ പരാമർശങ്ങളെ മുസ്ളീം സമുദായത്തിനെതിരെ എന്ന മട്ടിൽ ചിത്രീകരിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് സൂചനകൾ. ഇതിനായി മുസ്ളീം മൗലികവാദ ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. ബിജെപി പക്ഷത്തിനൊപ്പം നിലകൊള്ളുമെന്ന് സെൻകുമാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തെ സംഘപരിവാറുകാരൻ ആക്കി ചിത്രീകരിക്കുന്ന നിലപാടുകളാണ് പലരും കൈക്കൊള്ളുന്നതും.
Stories you may Like
- പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
- മേനക ഗാന്ധിയോട് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇസ്കോൺ നോട്ടീസ്
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
- എസ്ഡിപിഐയുടെ പരസ്യ പിന്തുണ കോൺഗ്രസിന് ദേശീതലത്തിലും വിനയാകുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്