കർശന നടപടി വേണമെന്ന മോഹൻലാലിന്റെ നിലപാട് നിർണ്ണായകമായി; പൃഥ്വിരാജും ആസിഫലിയും രമ്യാ നമ്പീശനും ഉറച്ചു നിന്നപ്പോൾ ജനപ്രിയ താരത്തെ പരസ്യമായി തള്ളിപ്പറയാൻ മമ്മൂട്ടി നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തി; അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് തിരുത്തിപ്പറഞ്ഞ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 'അമ്മ' പുറത്താക്കി; നടിയെ ആക്രമിച്ച കേസിലെ പ്രതി സിനിമാ ലോകത്തും ഒറ്റപ്പെടുന്നു; താരസംഘടനയിൽ ഇനി അഴിച്ചുപണി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിനിമയിലെ സർവ്വ മേഖലയിലും ദിലീപിനുള്ള സ്വാധീനം നഷ്ടമാകുന്നു. താര സംഘടനയായ അമ്മയുൾപ്പെടെ ദിലീപിനെതിരെ അതിശക്തമായ നിലപാടുകളെടുത്തു. ദിലീപിന്റെ അമ്മയിലെ പ്രാഥമിക അംഗത്വം റദ്ദാക്കി. സൂപ്പർതാരങ്ങൾ അടക്കം ശക്തമായ നിലപാട് എടുത്തതോടെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുവതാരങ്ങളും മലയാള സിനിമയിലെ പെൺ സിംഹങ്ങളായ രമ്യാ നമ്പീശനും മറ്റും ശക്തമായ നിലപാടുമായി രംഗത്ത് എത്തിയതോടെയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്.
മമ്മൂട്ടി, മോഹൻ ലാൽ, രമ്യാ നമ്പീശൻ, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതോടെയാണ് പുറത്താക്കാൻ തീരുമാനമായത്. അമ്മ എപ്പോഴും ഇരയായ ആ നടിക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. സംഘടനയിൽ അംഗത്വം നൽകുമ്പോൾ എല്ലാവരും എങ്ങനെയുള്ളവരാണെന്ന് പരിശോധിക്കാൻ സാധിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇതിനൊപ്പം ഫെഫ്കയും നടപടിയെടുത്തു. ദിലീപ് നേരിട്ട് രൂപീകരിച്ച വിതരണക്കാരുടെ കൂട്ടായമയും ദിലീപിനെ പുറത്താക്കി. സംഘടനയിലെ അധ്യക്ഷ സ്ഥാനമാണ് ദിലീപിന് നഷ്ടമാകുന്നത്. ആന്റണി പെരുമ്പാവൂർ നടത്തിയ നീക്കമാണ് വിതരണക്കാരുടെ കൂട്ടായ്മയെ ദിലീപിന് എതിരാക്കിയത്.
ഇതിൽ ഏറ്റവും പ്രധാനം അമ്മയുടെ നടപടിയാണ്. വിവാദത്തെ തുടർന്ന് മമ്മൂട്ടിയും മോഹൻലാലും അതിവേഗം ഇടപെടൽ നടത്തുകയായിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തിലായിരുന്നു ഇടപെടൽ. നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മമ്മൂട്ടിയെ മോഹൻലാൽ അറിയിച്ചിരുന്നു. രാജി കത്തും നൽകി. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ മമ്മൂട്ടിയും തയ്യാറായി. ഇതോടെ ഉണ്ടായ പ്രതിസന്ധിക്കാണ് പരിഹാരം ഉണ്ടാകുന്നത്. രണ്ടു പേരോടും സംഘടനയെ മുന്നിൽ നിന്ന് നയിക്കാൻ യുവ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതോടെ സംഘടനയിൽ ദിലീപ് അനുകൂലികളുടെ ശബ്ദത്തിന് പ്രസക്തി ഇല്ലാതെയായി. ആക്രമിക്കപ്പെട്ട നടിയെ അതിശക്തമായി പിന്തുണച്ച് അമ്മ രംഗത്ത് വരികയും ചെയ്തു.
കോഴിക്കോട്ടായിരുന്നു വിതരണക്കാരുടെ യോഗം. ജിഎസ് ടി വിഷയത്തിലെ ചർച്ചകളാണ് നടക്കുന്നതെന്നായിരുന്നു ആദ്യം നിർമ്മാതാക്കളുടെ പ്രതികരണം. എന്നാൽ യോഗം തീർന്നപ്പോൾ പുറത്തുവന്നത് പ്രസിഡന്റിനെ പുറത്താക്കലും. ഫെഫ്കയുടെ നടപടിയും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ നടപടിയെടുക്കാൻ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനമെടുക്കാൻ നിർബന്ധിതമാവുകയായിരുന്നു.
അമ്മ ഇനി ആക്രമിക്കപ്പെട്ട സഹോദരിയോടൊപ്പം
അമ്മയുടെ അംഗവും ട്രഷററുമായ ദിലീപിന്റെ ട്രഷറർ സ്ഥാനത്തിനൊപ്പം പ്രാഥമിക അംഗത്വവും റദ്ദാക്കാനായിരുന്നു അമ്മ യോഗം തീരുമാനിച്ചത്. എന്നത്തേയും പോലെ അമ്മയുടെ ഐക്യദാർഡ്യവും പിന്തുണയും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയോടൊപ്പമാണെന്നും തുടർന്നുള്ള നിയമ നടപടിക്ക് ഒപ്പമുണ്ടാകുമെന്നും വിശദീകരിച്ചു. അമ്മയിൽ അംഗത്വമുള്ള ചിലർ ആക്രമിക്കപ്പെട്ട നടിക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ നടത്തി. ഇതിൽ അമ്മയുടെ പ്രതിഷേധവും അതേ തുടർന്ന് നടിക്കുണ്ടായ വേദനയിൽ ഖേദവും രേഖപ്പെടുത്തി. ഇനി മേലിൽ ഇത്തത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അറിയിച്ചു.
അങ്ങനെ അമ്മയും നടൻ ദിലീപിനെ കൈവിടുകയായിരുന്നു. ഇതു വ്യക്തമാക്കി ഒരു പേജുള്ള പത്രക്കുറിപ്പ് അമ്മയുടെ അവയ്ലബിൾ യോഗത്തിനു ശേഷം മാധ്യമങ്ങൾക്ക് നൽകി. രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ ദിലീപിനെ പുറത്താക്കണമെന്ന് മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും രമ്യാ നമ്പീശനും അടക്കമുള്ളവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമ്മ യോഗത്തിൽ ദിലീപിനെ ന്യായീകരിച്ചവരെല്ലാം ഇന്ന് ദിലീപിനെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ പനമ്പള്ളിയിലെ വീട്ടിലാണ് യോഗം ചേർന്നത്.
പത്രക്കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ
അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നു. നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രഥമിക ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നു. ആക്രമിക്കപ്പെട്ട സഹോദരി കൂടിയായ നടിക്കൊപ്പം മാത്രമായിരിക്കും ഇനി സംഘടന. ആക്രമിക്കപ്പെട്ട സഹോദരിക്ക് വീണ്ടും വേദനയുണ്ടാകുന്ന പരാമർശം നടത്തിയതിൽ അമ്മ ഖേദപ്രകടനം നടത്തുന്നു. സഹോദരിക്ക് എല്ലാ പിന്തുണയും നിയമസഹായവും നൽകും. അന്വേഷണം പൂർത്തിയാക്കിയ പൊലീസിനും മാധ്യമങ്ങൾക്കും നന്ദിയും അറിയിക്കുന്നതായും പത്രക്കുറിപ്പിൽ പറയുന്നു.
പത്രക്കുറിപ്പ് പുറത്തുവന്നതോടെ താരങ്ങൾ മാധ്യമങ്ങളെ കാണില്ലെന്ന വാദമെത്തി. എന്നാൽ പൃഥ്വിരാജും ആസിഫ് അലിയും നിലപാട് കടുപ്പിച്ചപ്പോൾ മമ്മൂട്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തി. അമ്മയിൽ നിന്ന് പുറത്താക്കിയ വിവരം താരങ്ങൾ പുറത്തുവന്ന് വ്യക്തമാക്കി. കൂടുതൽ നടപടി സ്വീകരിക്കാൻ അമ്മയുടെ വിപുലമായ യോഗം വൈകാതെ ചേരുമെന്ന് ജനറൽ സെക്രട്ടറി മമ്മൂട്ടി വ്യക്തമാക്കി. ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ ഇതുവരെ നിന്നത്. ഇനിയും അമ്മ അവർക്ക് പിന്തുണ നൽകും.കഴിഞ്ഞ യോഗത്തിൽ യാദൃശ്ചികമായി നടന്ന അനിഷ്ട സംഭവങ്ങളിൽ അമ്മ ഖേദം പ്രകടിപ്പിക്കുന്നു.
ഇത്തരം ക്രിമിനലുകൾ ഉള്ളത് പ്രശ്നമാണ്. എന്നാൽ ഒരു സംഘടനയെന്ന നിലയിൽ എല്ലാവരേയും സൂക്ഷ്മ പരിശോധന നടത്താൻ കഴിയില്ല. അമ്മ എക്സിക്യൂട്ടീവീൽ അഴിച്ചുപണി ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് പരിഗണിക്കും. ഇന്നസെന്റിനെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ പിന്നയല്ലേ, നടന്നതിനൊക്കെ മാപ്പ് ചോദിച്ചതല്ലേന്നും മമ്മൂട്ടി പ്രതികരിച്ചു. ഇന്നസെന്റ് ചികിത്സാർത്ഥം ആശുപത്രിയിൽ ആയതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മമ്മൂട്ടി അറിയിച്ചു.
നേരത്തെ നടിക്ക് നീതി ലഭിക്കുന്ന വരെ അവസാനനിമിഷം വരെ കൂടെ നിൽക്കുമെന്ന് നടിയുടെ സുഹൃത്തും താരവുമായ രമ്യാ നമ്പീശൻ അറിയിച്ചിരുന്നു. ആസിഫ് അലിയും ദിലീപിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ നിലപാടുകളാണ് യോഗത്തിലും അംഗീകരിക്കപ്പെട്ടത്.
അഴിച്ചു പണി ആലോചിക്കുമെന്ന് മമ്മൂട്ടി
നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകും. ഇന്നസെന്റിനെ പ്രസിഡന്റ് പദത്തിൽ നിന്ന് നീക്കാനാണ് തീരുമാനം. ദിലീപ് അനുകൂലികളേയും മാറ്റും. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഭാരവാഹിത്വത്തിലും ഈ യോഗം തീരുമാനമെടുക്കും. ഇന്നത്തെ യോഗത്തിൽ അസുഖ കാരണങ്ങളാലാണ് ഇന്നസെന്റ് എത്താത്തെന്ന് മമ്മൂട്ടി അറിയിക്കുകയും ചെയ്തു.
യോഗത്തിൽ താൻ രാജിസന്നദ്ധത അറിയിച്ചുവെന്ന വാർത്ത നടൻ മോഹൻലാൽ നിഷേധിച്ചു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ വേണ്ടിവന്നാൽ സംഘടനയിൽ ഒരു അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മേലിൽ ഇത്തരം ക്രിമിനലുകൾ സിനിമാരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ അമ്മ ശ്രമിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
എന്നാൽ, സിനിമാരംഗത്തുള്ള എല്ലാവരെയും തിരിച്ചറിയാനും പരിശോധിക്കാനും ഒരു സംഘടന എന്ന നിലയിൽ അമ്മയ്ക്ക് കഴിയില്ല. കീമോതെറാപ്പിക്ക് വിധേയനാവേണ്ടതുകൊണ്ടാണ് പ്രസിഡന്റ് ഇന്നസെന്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
തെറ്റു തിരുത്തിയെന്ന് ഫിയോക്
സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച വിതരണക്കാരുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യൂണിയൻ ഓഫ് കേരള (ഫിയോക്) ഒടുവിൽ തെറ്റുതിരുത്തി. ഫിയോകിന്റെ അധ്യക്ഷ സ്ഥാനത്തുനിന്നും ദിലീപിനെ പുറത്താക്കിയതായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ വ്യക്തമാക്കി.
പുതിയ അധ്യക്ഷനെ നാളെ തെരഞ്ഞെടുക്കും. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേർന്നത്. ദിലീപിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ യോഗം അപലപിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്