മലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത്; കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ബഷീർ വള്ളിക്കുന്നിന്റെ വിവർത്തനം
കേരളത്തിൽ മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നതിൽ ആകുലപ്പെട്ട് മുൻ ഡി ജി പി സെൻകുമാർ നടത്തിയ വിവാദ പ്രസ്താവനകളുടെ പാശ്ചാത്തലത്തിൽ ഇത്തരമൊരു കുറിപ്പിന് വലിയ പ്രസക്തിയുണ്ട്. 2017 ജൂലൈ പത്തിന് കെ സേതുരാമൻ ഐ പി എസ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ വിവർത്തനം.
കേരളത്തിൽ മുസ്ലിം ജനസംഖ്യ വർദ്ധിച്ചാൽ എന്ത് സംഭവിക്കും?. ഒരു ഐ പി എസ് ഓഫീസർ എന്ന നിലക്ക് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നാല് വർഷം ജോലി ചെയ്ത പരിചയം വെച്ച് എനിക്ക് പറയാൻ കഴിയും, അത് കേരളത്തെ എല്ലാ അർത്ഥത്തിലും ജീവിക്കാൻ ഏറ്റവും മികച്ച ഒരു പ്രദേശമാക്കി മാറ്റും.
പൊലീസ് ഓഫീസർമാർ എന്ന നിലക്ക് ഞങ്ങൾ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയും എല്ലാ പ്രദേശത്തെ ജനങ്ങളെയും അടുത്തറിയുകയും ചെയ്യാറുണ്ട്. എല്ലായിടത്തും ഞാൻ കണ്ടത് ഹിന്ദുവിനേയും മുസ്ലിമിനേയും നായരേയും ഈഴവനേയും ക്രിസ്ത്യാനിയേയും ദളിതനേയുമാണ്, എന്നാൽ മലപ്പുറം ജില്ലയിൽ കണ്ടതാകട്ടെ, 'പച്ച മലയാളി'യെയാണ്. ഒരാൾ മറ്റൊരാൾക്ക് സഹായഹസ്തം നീട്ടി നില്ക്കുന്ന ഒരിടം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ ഈ ജില്ലയ്ക്ക് സാമുദായിക കലാപങ്ങളുടെ ചരിത്രമില്ല, നിയമ വ്യവസ്ഥകളെ അങ്ങേയറ്റം ആദരിക്കുകയും തികഞ്ഞ സൗഹൃദം പുലർത്തുകയും ചെയ്യുന്ന ഒരു ജനത. മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്ന പക്ഷം തീർച്ചയായും അത് മലയാളിത്വത്തേയും അതിന്റെ യൗവ്വനത്തേയും വർദ്ധിപ്പിക്കും, മാത്രമല്ല, അത് സാമുദായികതയും ജാതീയതയും കുറച്ചു കൊണ്ടുവരും.
കേരളം സാംസ്കാരികമായി കൂടുതൽ സമ്പുഷ്ടമാകും, നമുക്ക് കൂടുതൽ ബഷീറുമാരെ ആവശ്യമുണ്ട്. വടക്കൻ വീരഗാഥയിൽ, അമരത്തിൽ, രാജമാണിക്യത്തിൽ, പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെക്കുറിച്ച് ഒരാൾക്ക് സങ്കല്പിക്കാൻ പോലും കഴിയില്ല. ഫാസിലാണ് നമുക്ക് മണിച്ചിത്രത്താഴ് നല്‍കിയത്. എം എൻ കാരശ്ശേരിയേക്കാൾ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരുണ്ട് കേരളത്തിൽ? അദ്ദേഹത്തിന്റെ മനോഹരമായ എഴുത്തിൽ നിന്നാണ് ഞാൻ മലയാള ഭാഷ പഠിച്ചിട്ടുള്ളത്. ബഹുഭാഷാ വിദഗ്ദനായ സമദാനിയുടെ പ്രഭാഷണങ്ങൾ മതേതര കാഴ്ചപ്പാടുള്ള ഏതൊരു മലയാളിയേയും പ്രചോദിപ്പിക്കും. ഏറ്റവും നല്ല വിമർശകരും ഭൗതിക വാദികളും കേരളത്തിലെ മുസ്ലിം സമൂഹത്തിലുണ്ട്. കേരളീയ സമൂഹത്തെക്കുറിച്ച് നിരന്തരം എഴുതുന്നയാളാണ് ഹമീദ് ചേന്ദമംഗലൂർ. ജബ്ബാർ മാഷും അയ്യൂബ് മൗലവിയും മതമൗലിക വാദികളെ വെല്ലുവിളിക്കുന്നതിനേക്കാൾ ശക്തമായി വെല്ലുവിളിക്കുന്ന ആരുമില്ല.
കേരളത്തിലെ മുസ്ലിംകളുടെ രാഷ്ട്രീയ സംസ്കാരം മറ്റ് ന്യൂനപക്ഷ സമൂഹങ്ങൾക്ക് ഒരു മാതൃകയാണ്. യു പി യിൽ അഞ്ച് കോടിയിലധികം മുസ്ലിംകളുണ്ട്. അവരെ പ്രതിനിധീകരിക്കുവാൻ ഒരു പാർലമെന്റ് മെമ്പർ പോലുമില്ല എന്നത് എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്. നിയമസഭയിലെ മെമ്പർമാരുടെ എണ്ണമാകട്ടെ ആനുപാതികമായി വളരെ വളരെ കുറവാണ് താനും. കേരളത്തിലാകട്ടെ, മുസ്ലിംകൾ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ സംസ്ഥാന നിർമ്മിതിയിൽ അവർക്ക് അവരുടേതായ പങ്കുണ്ട്. സ്വന്തം വീട്ടിലെന്ന പോലെ ആർക്കും പാണക്കാട് തങ്ങളെ പോയി കാണാം, കുഞ്ഞാലിക്കുട്ടിയെ കാണാം. ഇസ്ലാമിന്റെ മനോഹാരിതയെക്കുറിച്ച് കെ ടി ജലീലിൽ നിന്ന് പഠിക്കാം, ലാളിത്യവും പ്രതിബദ്ധയും ഉൾക്കൊള്ളാം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനേക്കാൾ മതേതരനായ ഒരു അമുസ്ലിമിനെ കാണാൻ കഴിയുമോ? എനിക്ക് സംശയമുണ്ട്. യുവനിരയിലെ മുസ്ലിം എം എൽ എ മാരും രാഷ്ട്രീയക്കാരും കൂടുതൽ പ്രതീക്ഷ നൽകുന്നവരാണ്, അവർ കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ കൂടുതൽ മികച്ചതാക്കും.
കൂടുതൽ മുസ്ലിംകൾ എന്നാൽ കൂടുതൽ ഇന്ത്യക്കാർ, കൂടുതൽ മലയാളികൾ, കൂടുതൽ നിക്ഷേപകർ, കൂടുതൽ ഉപഭോക്താക്കൾ എന്നൊക്കെയാണർത്ഥം, അതുവഴി കൂടുതൽ പുരോഗതിയെന്നും. കേരളത്തിലേക്ക് ഏതൊരു നയതന്ത്രജ്ഞനും ഉദ്യോഗസ്ഥ മേധാവിയും കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ നിക്ഷേപവും വികസനവും യൂസഫലി കൊണ്ടുവന്നിട്ടുണ്ട്. മുസ്ലിം നിക്ഷേപകരുടെ എണ്ണം ഈ കുറിപ്പിൽ സൂചിപ്പിക്കാൻ കഴിയുന്നതിലും കൂടുതലാണ്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള വരുമാനമില്ലായിരുന്നുവെങ്കിൽ കേരളം എന്നേ കുത്തുപാളയെടുത്തേനേ.
മനോഹരവും അനുഗ്രഹീതവുമായ ഒരിടമാണ് കേരളം. മുസ്ലിം യുവത്വം അതിനെ കൂടുതൽ ചടുലവും ഊർജ്വസ്വലവുമാക്കി മാറ്റും. പ്രതീക്ഷ നല്കുന്ന വിദ്യാർത്ഥി സമൂഹവും യുവത്വവും നിറഞ്ഞു നില്ക്കുന്ന ഒരിടമാണ് മലപ്പുറം. മികവുറ്റ ശാസ്ത്രകാരന്മാരേയും ഡോക്ടർമാരെയും കലാകാരന്മാരേയും വ്യവസായികളേയും അവരിൽ നിന്ന് ഈ രാജ്യത്തിനു ലഭിക്കും. ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് അവർ അവരുടേതായ സംഭാവനകൾ അർപ്പിക്കുന്നുണ്ട്, അതിനിയും തുടരും.
മുസ്ലിംകൾ കൂടുതൽ പ്രത്യുത്പാദന നിരതരാണെന്നത് ഒരു മിത്താണ്. ഇന്തോനേഷ്യയിലേയും ബംഗ്ളാദേശിലേയും ജനനനിരക്ക് യു പിയിലേയും ബിഹാറിലേയും നിരക്കിനേക്കാൾ കുറവാണ്. ദരിദ്ര സമൂഹങ്ങളിലാണ് ജനനനിരക്ക് കൂടുതൽ. മുസ്ലിം ജനസംഖ്യ കുറയ്ക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അവരെ സമ്പന്നരാക്കൂ. അവർക്ക് അവസരങ്ങൾ നല്‍കൂ. അഭ്യസ്ഥവിദ്യരും സമ്പന്നരുമായ മുസ്ലിംകളിൽ ജനനനിരക്ക് വളരെ കുറവാണ്.
മനുഷ്യന് മേൽ വിഭാഗീയതയുടെ മുദ്ര കുത്തുന്നതാണ് ഏറ്റവും വലിയ പാതകം. ഈ ലേഖനത്തിൽ ഞാനും ആ മുദ്ര കുത്തൽ നടത്തിയിട്ടുണ്ട്. കാരശ്ശേരി മാഷിനെയോ, മമ്മൂട്ടിയെയോ, മന്ത്രി കെ ടി ജലീലിനെയോ മുസ്ലിമെന്ന് മുദ്ര ചാർത്താൻ എനിക്ക് താത്പര്യമില്ല. അവർ അനുഗ്രഹീതരായ ഇന്ത്യക്കാരാണ്, ഒരു മതത്തോട് വിളക്കിച്ചേർത്ത് പറയപ്പെടേണ്ടവരല്ല അവർ. ഒരു സാധാരണ പൗരനെപ്പോലും അങ്ങിനെ ലേബൽ ചെയ്യാൻ പാടില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന ലേബലുകളില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും വളരാനും വികസിക്കാനുമുള്ള അവസരം നൽകാൻ നമുക്കാകില്ലേ.
മതങ്ങളിലെ സങ്കുചിത വിഭാഗക്കാർ മനുഷ്യന്റെ ജീവിതം ദുരിതപൂർണമാക്കുകയാണ്. കുട്ടികളെ കുട്ടികളായി കാണാൻ കഴിയാത്തവർ, അമ്മമാരെ അമ്മമാരായി കാണാൻ കഴിയാത്തവർ. മുസ്ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ, ക്രിസ്ത്യൻ കുട്ടികൾ, നായർ കുട്ടികൾ.. അങ്ങിനെയങ്ങിനെ അവർ ലേബൽ ചെയ്യുകയാണ്. ഒരു കുഞ്ഞും ഒരു പ്രത്യേക മതക്കാരനായി ജനിക്കുന്നില്ല. ഒരമ്മക്ക് കുഞ്ഞിനേക്കാൾ വലുതല്ല ഒരു പ്രവാചകനും ഒരു ദൈവവും.
(കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ വിവർത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ദേശീയ തലത്തിൽ വ്യാപകമായ കുപ്രചരണങ്ങൾ നടക്കുന്ന ഇക്കാലത്ത് മൂന്നാർ സ്വദേശിയായ സേതുരാമന്റെ പോസ്റ്റ് കൂടുതൽ ചർച്ചയർഹിക്കുന്നുണ്ട് എന്ന് കരുതുന്നതിനാലാണ് ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത വള്ളിക്കുന്ന്
ഇവിടെ പ്രസിദ്ധീകരിക്കുന്നത്)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍