Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാനും നടനും നല്ല സുഹൃത്തുക്കളായിരുന്നു; ഒന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്; ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായി; ദിലീപുമായി ഭൂമി, പണം ഇടപാടുകൾ ഇല്ല; പ്രചരിക്കുന്ന വിഡീയോയും വ്യാജം; തനിക്ക് ഫേസ്‌ബുക്കോ ട്വിറ്ററോ ഇല്ല: കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആക്രമണത്തിന് ഇരയായ നടി

ഞാനും നടനും നല്ല സുഹൃത്തുക്കളായിരുന്നു; ഒന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്;  ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായി; ദിലീപുമായി ഭൂമി, പണം ഇടപാടുകൾ ഇല്ല; പ്രചരിക്കുന്ന വിഡീയോയും വ്യാജം; തനിക്ക് ഫേസ്‌ബുക്കോ ട്വിറ്ററോ ഇല്ല: കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആക്രമണത്തിന് ഇരയായ നടി

മറുനാടൻ ഡെസ്‌ക്

കൊച്ചി: ദിലീപുമായി തനിക്ക് ഭൂമി ഇടപാടില്ലെന്ന് ആക്രമണത്തിനിരയായ നടി. തെറ്റായ പ്രചരണം ഒഴിവാക്കണമെന്നും നടി ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ദിലീപ് അറസ്റ്റിലായ ശേഷം ആദ്യമായാണ് നടിയുടെ പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ താൻ പോസ്റ്റ് ചെയ്തതല്ലെന്നും തനിക്ക് ട്വിറ്റർ, ഫെയസ്ബുക്ക് അക്കൗണ്ടുകളില്ലെന്നും നടി പറഞ്ഞു.

വ്യക്തി വിരോധത്തിന്റെ പേരിൽ ആരെയും പ്രതിയാക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നടി പത്രക്കുറിപ്പിൽ പറയുന്നു. അന്വേഷണ സംഘത്തോട് ആരുടെയും പേരുകൾ പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഞാൻ പോസറ്റ് ചെയ്തതല്ല. തനിക്ക് ഫേസ്‌ബുക്ക് ടിറ്റർ അക്കൗണ്ടുകളില്ലെന്നും നടിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. നിരപരാധികൾ ശിക്ഷിക്കപ്പെടാനും പാടില്ല.

ദിലീപിന് ആക്രമണത്തിന് ഇരയായ നടിയുമായുള്ള ഭൂമി ഇടപാടാണ് ആക്രമണത്തിന് വഴിവെച്ചതെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്തകൾ. പൊലീസിനോട് ഒരാളുടെ പേര് പോലും താൻ പറഞ്ഞിട്ടില്ലെന്നും ചാനലിൽ വന്നിരുന്ന് വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ടാണ് വീണ്ടും ഇത്തരമൊരു കുറിപ്പ് പുറത്തിറക്കുന്നതെന്നും നടി പറഞ്ഞു.

നടിയുടെ പത്രകുറിപ്പിന്റെ പൂർണ്ണരൂപം

സുഹൃത്തുക്കളേ ...

ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു .

അത് ഞാൻ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും , അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു . ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത് . വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല .

ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല . ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ . ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ . ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത് . തന്നെ കള്ളകേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും , തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ . നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് .

ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ് . അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല . ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയതുകൊണ്ടാണ് . ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നതുകൊണ്ടു പറയണമെന്ന് തോന്നി . ഇത് അന്വേഷണോദ്യാഗസ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി . അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറുമാണ് . ഫേസ്‌ബുക് ,

ട്വിറ്റെർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു . ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP