ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്നു; പക്ഷെ മതം മാറ്റാനായി പ്രണയം നടിച്ചെത്തുന്നതിനെ അംഗീകരിക്കാനാവില്ല; ഏഴു വർഷത്തിനിടെ കസർകോഡ് കോളജിൽ മതപരിവർത്തനം നടത്തിയത് 9 പെൺകുട്ടികൾ; ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിപ്പിച്ച് പാർട്ടി നേതൃത്വം
രഞ്ജിത് ബാബു
കാസർഗോഡ്: ആറാട്ടുകടവിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ആതിരയുടെ തിരോധാനം സംബന്ധിച്ച് ഉദുമ ബ്ലോക്ക് ഡിവൈഎഫ്ഐ. സെക്രട്ടറിയും യൂത്ത് കോഡിനേറ്ററുമായ എ.വി. ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം. മതപരിവർത്തനം ലക്ഷ്യമിട്ട് പെൺകുട്ടികളെ ചതിയിൽ വീഴ്ത്തുന്ന സംഭവങ്ങൾ ജില്ലയിൽ അരങ്ങേറുന്നുണ്ടെന്നും ഏഴ് വർഷത്തിനിടെ കാസർഗോഡ് ഗവൺമെന്റ് കോളേജിലെ ഒൻപതു പെൺകുട്ടികളെയാണ് ഇത്തരത്തിൽ മതം മാറ്റിയതെന്നും ശിവപ്രസാദിന്റെ പോസ്റ്റിൽ പറയുന്നു.
ശിവപ്രസാദിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്ത് വന്നതോടെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദത്തിത്തെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു. അതേസമയം പ്രണയത്തെ പിന്തുണച്ച് ശിവപ്രസാദിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞ് തുള്ളുന്നവർ ഇത്തരം പെൺകുട്ടികൾ ഐ.എസിൽ എത്തിച്ചേരുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. അന്യമതസ്ഥനെ പ്രണയിക്കുന്നവർ പിന്നീട് രാജ്യം വിടുന്നത് എന്തിനുവേണ്ടെയെന്നാണ് വിമർശകർ ചോദിക്കുന്നത്.
ചിലർ മതപരിവർത്തനത്തിനു വേണ്ടി പ്രണയം നടിച്ച് പൺകുട്ടികളെ ചതിയിൽ വീഴ്ത്തുകയാണെന്നും പാലക്കുന്നിൽ കാണാതായ പെൺകുട്ടിയെ അന്യമതത്തിൽപ്പെട്ട യുവാവിനൊപ്പം സുഖകരമല്ലാത്ത രീതിയിൽ താൻ കണ്ടിരുന്നെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പെൺകുട്ടിയുടെ പ്രണയബന്ധം വീട്ടുകാരെ അറിയിച്ചിട്ടും അവർ കാര്യമാക്കിയില്ല. ഇത് ഒരു പെൺകുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികൾ സമാനമായ സംഭവം കാസർകോട് ഗവ. കോളജിൽ ഉണ്ടായിട്ടുണ്ടെന്നും നേതാവ് പോസ്റ്റിൽ പറയുന്നു.
പ്രണയം നടിച്ച് മതപരിവർത്തനം നടത്തി പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിരോധം കാമ്പസുകളിലും സമൂഹത്തിലും ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയുമാണ് ഇക്കൂട്ടർ വലയിൽ വീഴ്ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കലോത്സവങ്ങൾക്കിടയിലുമാണ് ഇവർ പെൺകുട്ടികളോടു പ്രണയാഭ്യർത്ഥന നടത്തി കെണിയിൽ വീഴ്ത്തുന്നത്. പെൺകുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മതപഠനത്തിന് നിർബന്ധിക്കും. പിന്നീട് ഈ പെൺകുട്ടിയെ കുടുംബത്തിൽ നിന്ന് അടർത്തിമാറ്റുന്നുവെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേതാവിന്റെ കുറിപ്പിനെതിരെ പാർട്ടിക്കുള്ളിൽനിന്നു തന്നെ വിമർശനനമുയർന്നതോടെയാണ് ഉന്നത ഇടപെടലുണ്ടായതും പോസ്റ്റ് പിൻവലിച്ചതും. കുറുപ്പിനൊപ്പം അപ്ലോഡ് ചെയ്ത പത്രവാർത്തയുടെ കട്ടിംഗും പോസ്റ്റ് വിവാദമാകാൻ കാരണമായി. കാണാതായ പെൺകുട്ടി ഐ എസിൽ ചേർന്നതായി സംശയമെന്ന തരത്തിൽ വന്ന വാർത്തയുടെ കട്ടിംഗാണ് പോസ്റ്റിനോടൊപ്പം ചേർത്തത്. മിശ്രവിവാഹത്തെ പിന്തുണക്കുന്ന ഒരു സംഘടനയിൽപ്പെട്ട നേതാവ് പ്രത്യേക സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ കുറിപ്പെഴുതിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ആതിരയുടെ തിരോധാനം മറ്റൊരു തലത്തിലെത്തി നിൽക്കെയാണ് ഡി വൈ എഫ് ഐ നേതാവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റെന്നതും ശ്രദ്ധേയമാണ്.
അതേസമയം ശിവപ്രസാദിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു. തെളിവുകളുടെ വെളിച്ചത്തിലാണ് ശിവപ്രസാദ് കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്... തള്ളിക്കളയുകയോ.. പട്ടം നൽകുകയോ അല്ല വേണ്ടത് കൂടുതൽ ശ്രദ്ധ കിട്ടേണ്ട വിഷയം...ഇനി ഒരു രക്ഷിതാവിനും ഇപ്രകാരം തീ തിന്നേണ്ടി വരരുത്..., സഖാവിന്റെ വാക്കുകൾ ആണ് ശരി ...ഇതു വരെ പുറം നാടുകളിൽ സംഭവിച്ച സംഭവങ്ങൾ നമ്മൾ പത്രത്തിൽ വായിച്ച അറിവ് മാത്രമേ ഉള്ളു ...ഇതിപ്പോ നമ്മുടെ നാട്ടിലും .... എന്നിങ്ങനെ പോകുന്നു ശിവപ്രസാദിനെ പിന്തുണക്കുന്നവരുടെ കമന്റുകൾ.
കാസർകോട് പടന്നയിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമായി 21 പേർ തീവ്രവാദ സംഘടനയായ ദാഇഷിൽ ചേർന്നെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് ശേഷം തന്റെ മകളെ പ്രണയം നടിച്ച് മതപരിവർത്തനം നടത്തി ദാഇഷിൽ ചേർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു മാതാവ് കാസർകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ മകളുടെ പ്രണയബന്ധം തകർക്കാൻ മാതാവ് ആസൂത്രണം ചെയ്ത നാടകമായിരുന്നു മതപരിവർത്തനമെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് പാലക്കുന്നിലെ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. മതപഠനത്തിനായി പോകുന്നെന്ന കത്തെഴുതി വച്ചശേഷമാണ്പെൺകുട്ടി വീടുവിട്ടത്. അതേസമയം മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ശിവപ്രസാദിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം
കാസർകോട് ഗവ. കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹി ആയി ഗവ. കോളേജിൽ പോകുമ്പോഴാണ് രണ്ട് ദിവസം മുമ്പ് 30 പേജ് കത്തെഴുതി വച്ച് ഇസ്ലാം മതത്തിൽ ചേരാൻ പറഞ്ഞ് പോയ കുട്ടിയെ കണ്ടുമുട്ടുന്നത്. സുഖകരമല്ലാത്ത രീതിയിൽ ഒരു അന്യമതത്തിൽപ്പെട്ട ചെറുപ്പക്കരന്റെ കൂടെ ആണ് കാണുന്നത്. അന്ന് ക്യാമ്പസ് സൗഹൃദം എന്ന് കരുതി മറ്റ് കാര്യങ്ങൾ അന്വേഷിച്ചില്ല. പിന്നെ കോളേജ് ഇലക്ഷൻ സമയത്ത് വീണ്ടും പോയപ്പോ ഇതേ ചെറുപ്പക്കാരന്റെ കൂടെ കുട്ടിയെ കണ്ടു. പിന്നെ അവൾടെ ക്ലാസിലെ എനിക്ക് അറിയുന്ന SFI യിൽ പ്രവർത്തിക്കുന്ന കുട്ടി മറ്റ് കാര്യങ്ങളും സൂചിപ്പിച്ചു. അപ്പോഴാണ് ആ കുട്ടി വലിയ ഒരു കെണിയിൽപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായത്. ജാതിയോ മതമോ നോക്കാതെ പ്രണയിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ ഈ പ്രണയം ആ ചെറുപ്പക്കാരൻ സദുദ്ദേശത്തോടെ അല്ല കാര്യങ്ങൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കി ഞാൻ ആ ബന്ധം ഒഴിവാക്കാൻ കുട്ടിയുടെ മാതൃസഹോദരനോട് കാര്യം പറയുകയും അവളുടെ സഹോദരനോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിച്ചതുമാണ്. പക്ഷെ അവർ അത് കാര്യമാക്കാതെ കുട്ടിയെ കൂടുതൽ അപകടത്തിലേക്ക് എത്തിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇത് ഒരു പെൺകുട്ടിയുടെ മാത്രം കാര്യമല്ല, കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 9 പെൺകുട്ടികൾക്ക് ഇത് പോലെ സമാനമായ സംഭവങ്ങൾ കാസർകോട് ഗവ.കോളേജിൽ മാത്രം ഉണ്ടായിട്ടുണ്ട്. ഇതിൽ നെല്ലിക്കട്ടയിലെ ചന്ദ്രൻ പാറയിലെ പെൺകുട്ടി മതം മാറി ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കിയുള്ള പെൺകുട്ടികൾ വിവിധ കേന്ദ്രങ്ങളിൽ കൗൺസിലിംഗിന് വിധേയമാകുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പ്രണയം നടിച്ച് മതപരിവർത്തനം നടത്തി ചില പ്രത്യേക താൽപര്യത്തിന് വേണ്ടി മാത്രം പെൺകുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസുകളിലും സമൂഹത്തിലും ഉയർത്തി കൊണ്ട് വരേണ്ടതുണ്ട്. പാവപ്പെട്ട വീടുകളിലെയും കാണാൻ കൊള്ളാവുന്ന പെൺകട്ടികളെയാണ് ഇക്കൂട്ടർ വലയിൽ വീഴ്ത്തുന്നത്. ഉച്ചഭക്ഷണ സമയത്തും കോളേജ് കലോത്സങ്ങളും ക്യാംപുകളും വിനോദയാത്രകളിലുമാണ് ഇവർ പെൺകുട്ടികളെ പ്രണയാഭ്യർത്ഥന നടത്തിയും പൈങ്കിളി വർത്തമാനം പറഞ്ഞ് കെണിയിൽ വീഴ്ത്തുന്നത്. പെൺകുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പാക്കിയ ശേഷം മതപഠനം കുട്ടിയെ പഠിപ്പിക്കുന്നു. ക്രമേണ അവന്റെ മത വിശ്വാസത്തിലേക്ക് കുട്ടിയെ എത്തിച്ച് കുടുംബത്തിൽ നിന്ന് പെൺകുട്ടിയെ അടർത്തിമാറ്റുന്നു.
ഏറ്റവും അവസാനം വീട് വിട്ട പെൺകുട്ടി എനിക്ക് നന്നായി അറിയുന്നതും 2012-2015 വർഷത്തിൽ SFI യുടെ ചുമതലയുള്ളപ്പോൾ ഇടപെട്ട ഒരു വിഷയം ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്. അന്ന് എന്റെ കൂടെ ടഎക ജില്ലാ കമ്മിറ്റി അംഗവും കോളേജിലെ വിദ്യാർത്ഥിനിയുമായ സഖാവാണ് ഇടപെടാൻ പറഞ്ഞത്. അന്ന് നാട് വിട്ട പെൺകുട്ടിയും ആ ചെറുപ്പക്കാരനും എന്നോട് പറഞ്ഞത് തെറ്റായി ഒന്നുമില്ല സൗഹൃദം മാത്രമാണെന്നാ. പിന്നെ പല തവണ പലരും പറഞ്ഞപ്പോ ഞാൻ ശ്രദ്ധിക്കാൻ പോയില്ല. 2 വർഷത്തിനു ശേഷം അന്ന് ഈ കുട്ടിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരൻ അവന്റെ മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്. ആ വാർത്ത കേട്ടപ്പോ കുറച്ച് ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുട്ടിക്ക് നല്ല ഒരു ജീവിതം ഉണ്ടാകുമെന്ന് കരുതി. പക്ഷെ ഈ അടുത്ത് വന്ന പത്ര വാർത്ത വന്നപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത്. ഞാനും അവളെ അറിയുന്ന എല്ലാരും അരുത് എന്ന് പറഞ്ഞിട്ടും ചെവികൊള്ളാത്ത പെൺകുട്ടി നാടുവിട്ടു എന്നറിഞ്ഞപ്പോഴാണ്.
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ് മതേതര പ്രണയത്തെയും വിവാഹത്തെയും പിന്തുണക്കുന്ന ആളാണ്. പക്ഷെ മത പരിവർത്തനത്തിനായി കപട പ്രണയം നടിച്ച് ചില പ്രത്യേകകാര്യം സാധിച്ചെടുക്കാൻ നടത്തുന്ന കാര്യങ്ങൾ അംഗീകരിക്കാനാവില്ല. കാസർകോട് ഗവ. കോളേജ് കേന്ദ്രീകരിച്ച് ചില ആളുകൾ ഇതിന് വേണ്ട എല്ലാ വിധ സഹായങ്ങളും എത്തിച്ച് കൊടുക്കാനും മതസ്പർദ ഉണ്ടാക്കി വർഗീയ വേർതിരിവ് ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ ക്യാമ്പസുകളിൽ നിന്ന് ഒറ്റപ്പെടുത്താനും സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനും വിദ്യാർത്ഥികളും രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
പോസ്റ്റ് പിൻവലിച്ചശേഷം ഇട്ട വിശദീകരണ കുറിപ്പ്
ഞാൻ ഇന്നലെ ഒരു കുട്ടിയുടെ തിരോധാനത്തെ കുറിച്ച് ഒരു പോസ്റ്റ് ചെയ്യുകയുണ്ടായി...ആ പോസ്റ്റ് ചില ആർഎസ്എസ് ബിജെപി ഭൂരിപക്ഷ വർഗീയവാദികൾ മുതലെടുപ്പ് നടത്തുന്നു മനസ്സിലാക്കിയാണു തത്കാലികമായി പിൻവലിച്ചത്. അല്ലാതെ നിലപാടിൽ മാറ്റം ഉണ്ടായതുകൊണ്ടല്ല..പിന്നെ ഭൂരിപക്ഷ വർഗ്ഗിയതയും ന്യൂന പക്ഷ വർഗ്ഗീയതയും രണ്ടും നാടിന്നാപത്താണ്. ആർഎസ്എസ് എത്രയൊ ആളുകളെ പ്രത്യേകിച്ച് ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടെ മത പരിവർത്തനം നടത്തി രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിനിയോഗിക്കുന്നുണ്ട്. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതു അനിവാര്യമാണ്.
ഇന്ത്യയിൽ ബഹുഭൂരിപക്ഷം വർഗ്ഗീയ കലാപങ്ങൾക്കും ആക്രമങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് സംഘപരിവാരും ആർ എസ് എസും ആണെന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ഒരിക്കലും ഒരു മതത്തെയൊ മത പരിവർത്തനത്തെയൊ എതിർത്തിട്ടില്ല... ഇന്ത്യൻ ഭരണഘടനയിൽ ഏത് മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ പൗരനുണ്ട്. അതിനെ പിന്തുണക്കുന്ന ഒരാൾകൂടി ആണു ഞാൻ. ലോകത്തിലെ ഏറ്റവും നല്ല മതങ്ങളിൽ ഒന്നാണു ഇസ്ലാം മതം. എന്റെ ബഹുഭൂരിപക്ഷം സുഹൃത്തുക്കളും ഇസ്ലാം മത വിശ്വാസികളാണു.
ഞാൻ എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. പക്ഷെ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ സംഭവ വികാസങ്ങളിലും നേരിട്ടുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലും വീട്ടുകാരും അവൾടെ കൂടെ പഠിച്ച കൂട്ടുകാരും കാര്യങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങനെ പറയാൻ നിർബന്ധിതനായത്. അല്ലാതെ ഭാവനപൂർണ്ണമായി ഒന്നും പറഞ്ഞില്ല. ഇതിനു ഈ വിഷയത്തിൽ ഇടപെട്ട മറ്റു സഖാക്കൾ സഖാവ് സുഭാഷ് പാടി, സ്നേഹ, അന്നത്തെ എസ് എഫ് ഐ യൂണിറ്റ് ഭരവാഹികൾ എല്ലാർക്കും ഇത് അറിയുന്ന കാര്യമാണ്....പിന്നെ ഈ വിഷയത്തെ ആരും ലൗജിഹാദിന്റെയൊ ലൗ ജിന്നിന്റെ പേരിലൊ കൂട്ടികെട്ടണ്ട.... ഇത് ആ ഒരു കാര്യം സ്ഥിരീകരിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതുമല്ല.... മതേതരത്വം സംരക്ഷിക്കാൻ മത സൗഹാർദ്ദം നില നിർത്താൻ സാമൂഹ്യ തിന്മകളെ അടിച്ചമർത്താൻ പ്രതികരണം തുടരുക തന്നെ ചെയ്യും..
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്