മുരളീധരനും എംടി രമേശിനും എതിരെ തെളിവില്ല; കോഴയിൽ സ്ഥാനം പോകുക 'സെൽ' കൺവീനർക്ക് മാത്രം; പാലക്കാട്ടെ ആരോപണം ഉയർത്തിയത് കൃഷ്ണദാസ് പക്ഷത്തെ തുണച്ചു; അന്വേഷണ കമ്മീഷനെ നിയമിച്ചത് കോർ കമ്മറ്റിയിൽ പോലും ചർച്ച ചെയ്യാതെ; ബിജെപിയിൽ കുമ്മനം ആദ്യമായി പിടിമുറുക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ബിജെപിയിൽ ഉയരുന്ന കോഴ അഴിമതിയിൽ അന്വേഷണ കമ്മീഷനെ കുമ്മനം രാജശേഖരൻ നിയോഗിച്ചത് പാർട്ടി കോർ കമ്മറ്റി പോലും അറിയാതെ. വി മുരളീധര പക്ഷത്തേയും പികെ കൃഷ്ണദാസ് പക്ഷത്തേയും വെട്ടിലാക്കാനായിരുന്നു ഈ നീക്കം. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ പരാമർശം ഉണ്ടായതോടെ പാർട്ടിയിൽ കുമ്മനം കരുത്തനാവുകയും ചെയ്തു. ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് കുമ്മനം അതീവ രഹസ്യമായി കമ്മീഷനെ നിയോഗിച്ചത്. ഈ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി. എന്നാൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കുറ്റപ്പെടുത്തുന്നതൊന്നും ഈ റിപ്പോർട്ടിലില്ല. സംസ്ഥാന സെൽ ഭാരവാഹിക്കെതിരെ പരാമർശം ഉണ്ട് താനും. തിരുവനന്തപുരത്തെ ഈ നേതാവിനെ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കും. ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ഇതിനെല്ലാം കാരണമെന്നാണ് വിലയിരുത്തൽ.
വാജ്പേയി ഭരണകാലത്തെ പെട്രോൾ പമ്പ് അഴിമതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. താൻ പാർട്ടിനേതൃത്വത്തിലേക്ക് വന്നിട്ട് ഒന്നര വർഷമാവുന്നതേയുള്ളു. പാർട്ടിയിൽ ഇപ്പോൾ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് കിട്ടിയിരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരുണ്ടെങ്കിൽ കർശന നടപടിയുണ്ടാവും. പാർട്ടിയിലെ വലിപ്പചെറുപ്പമൊന്നും ഇക്കാര്യത്തിൽ നോക്കില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആരായാലും നടപടിയുണ്ടാവും -കുമ്മനം പ്രതികരിച്ചു. ഇതോടെ അഴിമതിയിൽ ബിജെപി പെട്ടുവെന്നതിന് സ്ഥിരീകരണമാവുകയാണ്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകില്ല. പാലക്കാട്ടെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന അധ്യക്ഷനെതിരെയാണ് ആരോപണം ഉയരുന്നത്. രണ്ട് കൊല്ലം മുമ്പത്തെ സംഭവമാണ് ചർച്ചയാക്കുന്നത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആരോപണത്തിൽ പ്രതിക്കൂട്ടിലുള്ളത് സംസ്ഥാന ഭാരവാഹിയും. ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റും.
തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ അഴിമതി ആരോപണം ചർച്ചയാക്കിയത് വി മുരളീധരനായിരുന്നു. പിജി കോഴ്സ് അനുവദിക്കാൻ ഏഴ് കോടി വാങ്ങിയെന്ന ആരോപണം ദേശീയ അധ്യക്ഷൻ അമിത് ഷാ ഗൗരവത്തോടെ എടുത്തു. ഇതോടെയാണ് അഴിമതി വിഷയം സജീവമാക്കുന്നത്. എംടി രമേശിനെ കുടുക്കാനായിരുന്നു ഇത്. പികെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരായ ആരോപണത്തിൽ കുമ്മനം അന്വേഷണ കമ്മീഷനേയും നിയോഗിച്ചു. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും പികെ ശ്രീശൻ കമ്മീഷൻ മൊഴിയെടുത്തു. എംടി രമേശിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുന്ന മൊഴിയാണ് ലഭിച്ചത്. എന്നാൽ പണം നൽകിയത് സംബന്ധിച്ച പരാമർശവും നടത്തി. പിജി കോളേജ് കിട്ടാത്തത് തന്റെ കുഴപ്പം കൊണ്ട് മാത്രമാണെന്നും പറഞ്ഞു. ഇതിന് ഇടനിലക്കാരനായത് ബിജെപിയുടെ സെൽ ചുമതലയുള്ള നേതാവാണെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ എംടി രമേശിനെ അന്വേഷണ സമിതി കുറ്റവിമുക്തനാക്കി.
ഇതിനിടെയാണ് പാലക്കാട്ടെ മെഡിക്കൽ കോളേജ് വിഷയം പാർട്ടിയിൽ ഉയർന്നത്. ജിഷ്ണു കേസിൽ ആരോപണ വിധേയനായ പികെ കൃഷ്ണദാസിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. പികെ ദാസ് എന്ന സ്ഥാപനത്തിന് അംഗീകാരം വാങ്ങി കൊടുത്തത് മുരളീധരന്റെ ഇടപെടലാണെന്ന് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. എന്നാൽ വളരെ കാലം മുമ്പ് നടന്ന ഈ ആരോപണത്തിൽ മുരളീധരനെതിരെ തെളിവ് കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. ഏറെ വിവാദമുണ്ടാക്കിയ ഇപ്പോൾ ജിഷ്ണു കേസിൽ ജാമ്യത്തിലുള്ള കൃഷ്ണദാസുമായി പാർട്ടിക്കുള്ള ബന്ധം ചർച്ചയാകുന്നത് ശരിയല്ലെന്നും കുമ്മനം തിരിച്ചറിയുന്നു. അതുകൊണ്ട് തിരുവനന്തപുരത്തെ അഴിമതി ആരോപണത്തെ ചെറുക്കാനുള്ള മറുവിഭാഗത്തിന്റെ തന്ത്രമായി ഇതിനേയും വിലയിരുത്തുന്നു. ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിനാൽ തിരുവനന്തപുരത്തെ വിഷയത്തിൽ സെൽ കൺവീനർക്കെതിരെ നടപടിയെടുക്കും. പ്രാദേശിക നേതാവിനെതിരായ നടപടിയിലൂടെ പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് നീക്കം.
ഈ നേതാവിനെ താനും പിന്തുണയ്്ക്കുന്നില്ലെന്ന് എംടി രമേശും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടേയെന്നാണ് രമേശിന്റേയും പക്ഷം. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ബിജെപി നേതാവിന് വ്യക്തമായ ചിത്രമുണ്ട്. തിരുവനന്തപുരത്ത് വിശ്വസ്തനായി നിന്ന് രമേശിന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഈ ജില്ലാ നേതാവായിരുന്നു. ഏറെ നാളായി പാർട്ടിയിൽ ഭാഗമല്ലാതിരുന്ന ഈ നേതാവിനെ സെൽ കൺവീനറാക്കിയത് രമേശായിരുന്നു. ഇതാണ് രമേശിലേക്ക് ആരോപണമെത്താൻ കാരണം. ഇത് അധ്യക്ഷനായ കുമ്മനം രാജശേഖരനും അറിയാം. ഇതെല്ലാം ആർഎസ്എസ് നേതൃത്വത്തേയും രമേശ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആർ എസ് എസിന് ഒട്ടു താൽപ്പര്യമില്ലാത്ത തിരുവനന്തപുരം ജില്ലാ നേതാവിന് പണി കിട്ടുമെന്നാണ് സംഘപരിവാർ നൽകുന്ന സൂചന. സുതാര്യതരല്ലാത്ത വ്യക്തികളെ കൂടെ നിർത്തരുതെന്ന് ബിജെപി നേതാക്കളോട് നിർദ്ദേശിക്കുകയും ചെയ്യും.
രമേശിനെതിരെ ആരോപണം ചർച്ചയാകുമ്പോഴായിരുന്നു പാലക്കാട്ടെ വിഷയം മുരളീധരനെതിരെ ഉയർന്നു വന്നത്. ഇത് പികെ കൃഷ്ണദാസ് പക്ഷത്തിന്റെ ബോധപുർവ്വമായ ഇടപെടലായിരുന്നു. രമേശിനെതിരെ കുരുക്ക് മുറുകാതിരിക്കാനായിരുന്നു ഇത്. ഫലത്തിൽ ഇത് വിജയിക്കുകയും ചെയ്തു. അല്ലെങ്കിൽ രമേശിനെതിരെ നടപടിയുണ്ടാകുമായിരുന്നുവെന്ന് കരുതുന്നവരും ബിജെപിയിൽ ഉണ്ട്. എന്നാൽ പി കൃഷ്ണദാസിനെതിരെ സമരം ചെയ്ത തന്നെ കുടുക്കാനുള്ള നീക്കമായിരുന്നു അതെന്ന് മുരളീധരനും കരുതുന്നു. ഈ കോളേജിന് അംഗീകാരം കിട്ടിയത് വർഷങ്ങൾക്ക് മുമ്പാണ്. കോഴ ആരോപണം ഇപ്പോൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം അതിൽ നിന്ന് തന്നെ വ്യക്തമാണെന്നും മുരളീധര പക്ഷം വിശദീകരിക്കുന്നു. കഴക്കൂട്ടത്ത് നിയമസഭയിൽ വി മുരളീധരൻ ഉണ്ടാക്കിയ നേട്ടത്തിൽ പലരും അസൂയപ്പെടുന്നു. അതുകൊണ്ട ്മാത്രമാണ് വിവാദം ഉയർത്തിയതെന്നാണ് വിലിയിരുത്തൽ.
വാജ്പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പുകൾ അനുവദിക്കാൻ കോടികൾ കൈപ്പറ്റിയെന്നാണ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതിയായിരുന്നു അത്. പമ്പുകൾ അനുവദിക്കാൻ നേതാക്കൾ പാർട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി.പ്രാഥമിക അന്വേഷണത്തിൽ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്. പി.കെ. വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് തിരുവനന്തപുരത്ത് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി. ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച രാമൻ പിള്ള സമിതിയാണ്, പാർട്ടിക്കുള്ളിൽ നടന്ന പെട്രോൾ പമ്പ് കുംഭകോണം വിനയായെന്ന് വിലയിരുത്തിയത്. പാർട്ടി സ്ഥാനാർത്ഥിയായിരുന്ന മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് മുപ്പത്തേഴായിരത്തിൽ താഴെ വോട്ടുമാത്രമാണ് അന്ന് ലഭിച്ചത്.
പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ തോൽവിയെക്കുറിച്ച് അന്വേഷിച്ച സമിതി, പെട്രോൾ പമ്പ് അനുവദിക്കുന്നതിന് വാങ്ങിയ പണം പാർട്ടിക്ക് കിട്ടിയില്ലെന്നും അതു നേതാക്കളുടെ കൈകളിലേക്ക് പോയെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കായിപ്പോലും ആ പണം ഉപയോഗിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. പാർട്ടിയിലെ പണമിടപാട് പരസ്യമാക്കപ്പെട്ടിട്ടും അന്ന് ഒരു നടപടിപോലും ആർക്കെതിരേയും ഉണ്ടായില്ല. ബിജെപി. വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. മെഡിക്കൽ കോളേജുകൾ അനുവദിക്കാമെന്ന പേരിൽ ചിലർ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ പാർട്ടിയെ പിടികൂടുന്നത്. ഇരുവിഭാഗങ്ങൾ ചരടുവലിച്ചാണ് പരാതികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിച്ചത്. ഇതേത്തുടർന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ സംഭവങ്ങൾ അന്വേഷിക്കാൻ നിരർദേശിക്കുകയായിരുന്നു.നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇത് പ്രമുഖരെ കുറ്റവിമുക്തരാക്കുകയാണ്. എന്നാൽ ഈ സമിതിയെ നിയോഗിച്ചത് കോർ കമ്മറ്റിയിൽ പോലും അറിയാതെയാണ്. റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളിലെത്തുമ്പോഴാണ് കോർ കമ്മറ്റി അംഗങ്ങൾ പോലും ഇക്കാര്യം അറിയുന്നത്. ഏതായാലും ഈ നടപടികളിലൂടെ പാർട്ടിയിൽ കുമ്മനം ശക്തമാവുകയാണെന്നാണ് വിലയിരുത്തൽ. ഇരു ഗ്രൂപ്പുകളും നടത്തുന്ന ഇടപാടുകൾ നിരീക്ഷിക്കാൻ കുമ്മനം പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്