തലസ്ഥാനത്തെ നിയന്ത്രിച്ചിരുന്ന അബ്കാരി; ശതകോടികളുടെ ആസ്തിയുള്ള ലളിതജീവിതം മുഖമുദ്രയാക്കിയ വ്യവസായ പ്രമുഖൻ; വിവാദബാറുടമ ബിജു രമേശിന്റെ പിതാവ്: അന്തരിച്ച രമേശൻ കോൺട്രാക്ടറുടെ കഥ
ആവണി ഗോപാൽ
ഇന്ന് രാവിലെ വിടപറഞ്ഞത് തലസ്ഥാന നഗരത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യവസായ പ്രമുഖൻ. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത രമേശൻ കോൺട്രാക്ടർ തലസ്ഥാനത്തെ നവവ്യവസായ സംരഭകർക്കെല്ലാം അവേശമായിരുന്നു. സമുദായ പ്രമാണിയും രാഷ്ട്രീയക്കാരുടെ പ്രിയ തോഴനും ആപത്തിൽപ്പെടുന്നവർക്ക് സഹായിയും എല്ലാമായിരുന്നു അടുത്ത കാലം വരെ രമേശൻ കോൺട്രാക്ടർ. ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. അതുകൊണ്ട് തന്നെ ലളിത ജീവതമായിരുന്നു രമേശൻ കോൺട്രാക്ടർ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളർച്ചയുടെ കാരണവും രമേശൻ കോൺട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോൺട്രാക്ടറിൽ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം.
കോൺട്രാക്ടർ എന്ന് കേട്ടാൽ തിരുവനന്തപുരത്തുകാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുക രമേശൻ കോൺട്രാക്ടറുടെ പേരു തന്നെയാണ്. താഴ്ന്ന നിലയിൽ നിന്ന് സ്വന്തമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തിയ വ്യക്തിത്വമാണ് ജി രമേശൻ കോൺട്രാക്ടറുടേത്. ബിസിനസ് മേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കി. വിവാദങ്ങളും സഹയാത്രികനായി രമേശൻ കൺട്രാക്കിനെ പിന്തുടർന്നു. പക്ഷേ അതൊന്നും രാജധാനിയെന്ന വ്യവസായ ഗ്രൂപ്പിന്റെ വളർച്ചയെ ചെറുതായി പോലും ബാധിച്ചില്ല.
പൊതുമരാമത്ത് കോൺട്രാക്ടറായിരിക്കെ വൻകിട പ്രോജക്ടുകൾ ഏറ്റെടുത്ത് യഥാസമയം പൂർത്തിയാക്കിയതിന് സർക്കാരിൽ നിന്ന് സ്വർണപ്പതക്കം ലഭിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായ രമേശൻ കോൺട്രാക്ടർ ചെമ്പഴന്തി ആർ.ഡി.സി ചെയർമാനായും സേവനം അനുഷ്ഠിച്ചു. കേരള സർക്കാരിന്റെ മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റി അംഗമായും ഫുഡ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാജധാനി ഗ്രൂപ്പ് ബിജു രമേശ് എന്ന മകന്റെ കരങ്ങളിലാണ്. ബാറും ഹോട്ടലും തന്നെയാണ് കരുത്ത്. പത്തോളം ഹോട്ടലുകൾ, എഞ്ചിനിയറിങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊത്ത വിതരണ കമ്പനികൾ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നിൽ രമേശൻ കോൺട്രാക്ടർ എന്ന ഒറ്റവ്യക്തിയാണ്. കേരളത്തിന്റെ എക്കാലത്തേയും കരുത്തനായ മുഖ്യമന്ത്രി കെ കരുണാകരനുമായുള്ള വ്യക്തിബന്ധം അടക്കമുള്ളവ കോൺട്രാക്ടറെ പലപ്പോഴും വിവാദപുരുഷനുമായി.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റേയും ആനയറ കാട്ടിൽ വീട്ടിൽ ദേവികയുടെയും മകനായാണ് ജനിച്ചത്. ജഗതി വെർണാക്കുലർ (ഇന്നത്തെ ജഗതി യു.പി.എസ്)സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി പാസായി. പിന്നീടാണ് പിതാവിന്റെ കോൺട്രാക്ർ പണിയിലേക്ക് തിരിഞ്ഞത്. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടികെ ദിവാകരന്റെ വിശ്വസ്തനായി. ഇതോടെ രമേശൻ കോൺട്രാക്ടറുടെ നല്ലകാലം തെളിഞ്ഞു.
1967 മുതൽ 69 വരെയും പിന്നീട് 1970 മുതൽ 76വരെയും പൊതുമരാമത്ത് മന്ത്രിയായിരുന്നു ടികെ ദിവാകരൻ. ഈ സമയത്ത് പൊതുമരമാത്തിലെ കരാറു പണികൾ രമേശൻ കോൺട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972ൽ ഹോട്ടൽ വ്യവസായത്തിന്് തുടക്കമിട്ടു. ഇതിനിടെയിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് രാജധാനി ബിൽഡിംഗും രമേശൻ കോൺട്രോക്ടറായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശൻ കോൺട്രോക്ടർ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്ന് രാജധാനി ബിൽഡിങ്ങിന് നടുവിൽ വീട് പണിത് താമസമാക്കുകയും ചെയ്തു.
മന്ത്രി ദിവാകരനുമായുള്ള അടുപ്പം തന്നെയാണ് രമേശൻ കോൺട്രാക്ടറിനെ വിവാദത്തിൽ ആദ്യം എത്തിച്ചത്. ദിവാകരന്റെ ബിനാമിയാണ് രമേശൻ വിമർശനത്തിനും കോൺട്രാക്ടറെ തളർത്താനായില്ല. എഴുപതുകളിലെ ചെറിയ തുടക്കം അതിനുമപ്പുറത്തേക്ക് വലുതാക്കിയാണ് രമേശൻ കോൺട്രാക്ടർ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കഠിനാധ്വാനത്തിലൂന്നിയ തന്ത്രങ്ങളിലൂടെ രാജാധാനി ഗ്രൂപ്പ് ഹോട്ടൽ വ്യവസായത്തിനപ്പുറം വളർന്നു. ചാരായക്കച്ചവടത്തിലും ഇറങ്ങി. അവിടേയും പിഴച്ചില്ല.
പന്നീട് ബാർ ഹോട്ടൽ വ്യവസായം. തിരുവനന്തപുരത്ത് മാത്രം 14 ബാറുകൾ രാജധാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. പുതിയ മദ്യനയം ഇവയിൽ പലതിനേയും പൂട്ടിച്ചു. എന്നിട്ടും തകരാത്ത സാമ്രാജ്യമായി രാജധാനി തലയെടുപ്പോടെ നിലകൊള്ളുന്നു. ചാരായ നിരോധനത്തിന്റെ സമയത്ത് തന്നെ വൈവിധ്യവൽക്കരണത്തിന്റെ ആവശ്യം രമേശൻ കോൺട്രാക്ടർ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മൊത്ത വിതരണ ഏജൻസി അടക്കമുള്ളവയിലേക്ക് ശ്രദ്ധതിരിച്ചു. തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ ഏറ്റവും വലിയ കല്ല്യാണ മണ്ഡപം പോലും രമേശൻ കോൺട്രാക്ടറുടേതായിരുന്നു. ജഗതിയിൽ അനന്തപുരിയെന്ന പേരിലെ കല്ല്യാണ മണ്ഡപത്തോട് ചേർന്ന് ലോഡ്ജും ഗോഡൗണുകളും പണിതു. ഇതെല്ലാം വിജയമായി.
അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശൻ കോൺട്രാക്ടർ. ലീഡർക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോൺട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവർത്തനങ്ങളിലും സജീവമായി. എസ്എൻഡിപി യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേർന്ന് കോൺട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോൺ്ട്രാക്ടറുടെ അടുപ്പക്കാർ എംഎൽഎമാരും എംപിമാരും പിന്നെ മന്ത്രിമാരുമായി. പാവപ്പെട്ടവരേയും കൈയയച്ച് സഹായിച്ചു. ഒപ്പം കൂടിയവർ പിന്നീട് ഒരിക്കലും കോൺട്രാക്ടറെ വിട്ടുപോയില്ല. ഇതു തന്നെയാണ് രാജധാനി ഗ്രൂപ്പിന്റെ കരുത്തും.
ബാർ കോഴ വിവാദം പുറത്തുവിട്ട ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിനെ കൂടാതെ മൂന്ന് മക്കളുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടത്തും. ഇന്ദിരാദേവിയാണ് ഭാര്യ. ചിത്ര, മഞ്ജു, ഡോ.ബിനു രമേശ് (കാർഡിയോളജിസ്റ്റ്) എന്നിവരാണ് മറ്റ് മക്കൾ.
Stories you may Like
- എഐ ക്യാമറ സ്ഥാപിച്ച കമ്പനിയുമായി ഊരാളുങ്കലിനും അടുപ്പം; വിശദീകരണം കരുക്കാകുമ്പോൾ
- യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
- കള്ളത്തരം കൈയോടെ പൊളിഞ്ഞതോടെ ഉരുണ്ടു കളിച്ച് ഊരാളുങ്കൽ
- ജീവനക്കാരിയുടെ ആത്മഹത്യയിൽ സൊസൈറ്റി മുൻ പ്രസിഡന്റിന് എതിരെ കേസ്
- കെയർ വിസയിൽ യുകെയിലെത്തിയ കുടുംബത്തിൽ ദാരുണാന്ത്യം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍