Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം

ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം

പ്രവീൺ സുകുമാരൻ

കൊച്ചി: ആലുവ ജയിലിന് പുറത്ത് ഇനി എന്ന് ദിലീപിന് എത്താനാകും? ആർക്കും ഇതിന് ഉത്തരമില്ല. ഈ ദിവസത്തെ പ്രതീക്ഷയോടെയാണ് ദിലീപ് നോക്കിയിരുന്നത്. സങ്കീർത്തനം വായിച്ചും നാമം ജപിച്ചും തടവുകാരോട് സംസാരിച്ചുമെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത ദിലീപ് തന്റെ മോചനത്തെ കുറിച്ച് സ്വപ്നങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ. എന്നാൽ എല്ലാം മാറി മറിഞ്ഞു. ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചു. ഈ ഷോക്ക് ഏറ്റുവാങ്ങിയ ദിലീപിനെ തേടി മറ്റൊരു വാർത്തയുമെത്തി. ഇനി ദിലീപിന് ആലുവ സബ് ജയിലിന് പുറത്തേക്ക് ഉടൻ പോകാനാകുമോ എന്നും സംശയമാണ്. കാരണം ജയിലിൽ ദിലീപിനെ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്നമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വീഡിയോ കോൺഫറൻസിങ് മതിയെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ കാരാഗ്രഹത്തിൽ നിന്നും പുറത്തിറങ്ങാൻ ആഴ്‌ച്ചകൾ വേണ്ടിവരുമെന്ന തിരിച്ചറിവിലാണ് താരം. ്അതുകൊണ്ട് തന്നെ അദ്ദേഹം കഠിനമായ വേദനയിലാണ്.

ഏതായാലും അങ്കമാലി കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ ഇല്ല. ഈ സംഭിവാദാനം പൊലീസ് എത്തിക്കുമെന്നതും ഉറപ്പാണ്. ഇതിനുള്ള നടപടികൾ പൊലീസ് ഉടൻ തുടങ്ങുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫലത്തിൽ അഴിക്കുള്ളിലേക്ക് ഒതുക്കുകയാണ് താരത്തെ. റിമാൻഡ് കാലാവധി കഴിയുമ്പോഴുള്ള യാത്ര പുറംലോകം കാണാനുള്ള ഏക മാർഗ്ഗമായിരുന്നു. കൂകി വിളികളും മറ്റും ഉയരുമ്പോഴും ജയിലിലെ നാല് ചുവരുകൾക്കിടയിൽ നിന്നുള്ള മോചനം. എന്നാൽ, ഈ മോചനം ഇനി എളുപ്പം സാധ്യമാകില്ല.

അങ്ങനെ ഇന്ന് രണ്ട് തിരിച്ചടികൾ ദിലീപിനുണ്ടായിരിക്കുന്നു. പൊലീസിന് ദിലീപിനോടുള്ള താൽപ്പര്യക്കുറവും ഇന്നത്തെ ദിവസത്തോടു കൂടി വ്യക്തമായിട്ടുണ്ട്. ഇതോടെ ദിലീപ് തീർത്തും നിരാശനാണ്. ജയിൽ അധികൃതർ ദിലീപിനെ ജാമ്യ ഹർജി തള്ളിയതും വീഡിയോ കോൺഫറൻസിംഗിന്റേയും കാര്യം അറിയിച്ചു. ജാമ്യ ഹർജി തള്ളിയത് കേട്ടപ്പോൾ തന്നെ നിസംഗനായി. അതിന് ശേഷം വീഡിയോ കോൺഫറൻസിങ് നീക്കം. ഇതോടെ തനിക്കെതിരെയുള്ള നീക്കത്തിന്റെ വ്യാപ്തി താരം തിരിച്ചറിഞ്ഞു. വെള്ളിത്തിരയുടെ തിളക്കത്തിൽ നിന്ന് തന്നെ അകറ്റാണാണ് ഏവരും ശ്രമിക്കുന്നതെന്ന് ദിലീപ് തിരിച്ചറിയുന്നു.

ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീർത്തനം വായനയായിരുന്നു. ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ജാമ്യ ഹർജിയിൽ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനപ്രിയ താരം പ്രാർത്ഥനകളുമായി ആലുവ ജയിലിൽ കഴിഞ്ഞു കൂട്ടിയത്. എന്നാൽ ജാമ്യ ഹർജിയിലെ വിധി വന്നപ്പോൾ വീണ്ടും നിരാശ. രാത്രിയിലെ കൊതുക് ശല്യം താരത്തിന്റെ ഉറക്കം കെടുത്തുണ്ട്. കൊതുകുതിരി കത്തിച്ചു വെച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല ദിലീപിന്. പകലുറങ്ങിയാണ് രാത്രി ത്തെ ക്ഷീണം തീർക്കുന്നത്. ജാമ്യ ഹർജിയിലെ വിധി വന്നതോടെ സെല്ലിനകത്ത് ഒതുങ്ങി കൂടുകയാണ് നടൻ. സഹതടവുകാർക്ക് ആശ്വസിപ്പിക്കാനും വാക്കുകളില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കം പോകുമ്പോൾ സഹതടവുകാർക്ക് ദിലീപ് സിനിമ സെറ്റിലെ കഥകൾ പറഞ്ഞു കൊടുക്കുന്നുണ്ട. ഈ കേസിൽ താൻ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറയുന്നത്. ജാമ്യ ഹർജി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എല്ലാം വെറുതെയായെന്ന തിരിച്ചറിവാണ് നടനെ തളർത്തുന്നത്.

ഇന്ന് കോടതിയിൽ ജാമ്യം നിഷേധിച്ച വിവരവും മറ്റും ഉൾപ്പെടെ ജയിലധികൃതർ ദിലിപീനെ ബോധിപ്പിച്ചിരുന്നു. പത്തുമിനിറ്റോളം ഈ നടപടിക്രമം നീണ്ടുനിന്നു. ജയിൽ അധികൃതർ കാര്യങ്ങൾ അറിയിച്ചതോടെ സെല്ലിലേക്ക് മടങ്ങിയ ദിലീപിന് വീണ്ടും മിണ്ടാട്ടമില്ലാതെയായി. കുറച്ചു കൂടി കരുതലുണ്ടായിരുന്നുവെങ്കിൽ ജാമ്യം കിട്ടിയേനെ. അതിനുള്ള അവസരം പോയെന്ന് നടൻ തിരിച്ചറിയുന്നു. ഇത് സഹതടവുകാരോട് ദിലീപ് പങ്കുവച്ചതായാണ് സൂചന. മുഖത്ത് ഭാവവ്യത്യാസമില്ലെന്ന് വരുത്താൻ ദിലീപ് ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് കഴിയുന്നുമില്ല. അതിനിടെ ഒരു റിമാൻഡ് കഴിഞ്ഞ ശേഷം ജാമ്യത്തിന് നീങ്ങിയിരുന്നുവെങ്കിൽ നടന്നേനെ. അതാണ് ഇന്ന് ഇല്ലാതായതെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പ്രതികരിച്ചു. അടുത്ത ബന്ധുക്കൾ ജയിലിലെത്തി ദിലീപിനെ കാണും. ഫോണിലൂടെ കാവ്യയും മകളും അമ്മയുമായി ദിലീപ് സംസാരിക്കുന്നുമുണ്ട് സുപ്രീംകോടതിയിലൂടെ എത്രയും വേഗം പുറത്തിറക്കാനാകും ശ്രമമെന്ന് ബന്ധുക്കളും പറയുന്നു. എന്നാൽ തന്റെ ജയിൽ വാസം അനിശ്ചിതമായി നീളുമെന്ന് താരം തിരിച്ചറിയുന്നുണ്ട്. ചില ജയിൽ ഉദ്യോഗസ്ഥരോട് ദിലീപ് തന്നെ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു.

ദിലീപിനെ കോടതിയിൽ ഇനി നേരിട്ട് ഹാജരാക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച റിമാൻഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോൺഫറൻസിംഗിലൂടെ നടപടി പൂർത്തിയാക്കണമെന്നാണ് കോടതിയോട് പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന ദിലീപ് നിലവിൽ ആലുവ സബ് ജയിലിലാണ്. ആദ്യഘട്ടത്തിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വൻ പൊലീസ് സംഘമാണ് സുരക്ഷയ്ക്ക് വേണ്ടിവന്നത്. എന്നാൽ ഇനിയും ഇത്തരത്തിൽ കോടതിയിൽ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല, ചില സുരക്ഷ പ്രശ്നങ്ങളും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സബ് ജയിലിൽ നിന്നും 14 കിലോമീറ്റർ കനത്ത സുരക്ഷയിൽ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടും താരത്തെ കാണാൻ ആളുകൾ കൂടുന്നതും പ്രശ്‌നമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ആരോടും പരിഭവം പറയാതെയാണ് സൂപ്പർതാരം ആലുവ ജയിലിലെ സംവിധാനങ്ങളുമായി സഹകരിച്ചു പോകുന്നത്. ബൈബിളും സങ്കീർത്ഥനവും പ്രാർത്ഥനയിലേക്കും നടനെ വീണ്ടും സജീവമാക്കാനാകും സഹതടവുകാരുടെ ശ്രമം. എന്നാൽ ഇന്ന് ദിലീപിനെ ആരും ബുദ്ധിമുട്ടിച്ചതുമില്ല. താരം സെല്ലിലെ അഞ്ചു പേരോടും മിണ്ടി തുടങ്ങിയതോടെ അവരും ദിലീപിന്റെ മോചനത്തിന് പ്രാർത്ഥിക്കുകയായിരുന്നു. പത്രം സെല്ലുകളിൽ എത്തിക്കുമെങ്കിലും ദിലീപ് വായിക്കാറില്ല സഹതടവുകാരോടു തന്നെ പറ്റിയുള്ള വാർത്തകൾ ഉറക്കെ വായിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞു .സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവർത്തകരും ഒക്കെ ദിലീപിനെ കാണാൻ എത്തുന്നുണ്ട്. ഇതിൽ ദിലീപ് കാണാൻ താൽപര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണിൽ വിളിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP