ഇതു കപടതയുടെ മഹായുഗമോ?
കോരസൺ വർഗീസ്
മലയാള സിനിമയിലെ ഒരു ചതിയൻ ചന്തുവിനെപ്പറ്റി മത്സരിച്ചു കഥകൾ മെനയുമ്പോൾ, നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ കടുത്ത ചതിയന്മാരുടെ നടുക്കുന്ന വീരകഥകൾ ആർക്കും അങ്ങനെ എളുപ്പം മറക്കാനാവില്ല. കാരണം, അവർ മറ്റു രൂപങ്ങളിലായി നമുക്കു ചുറ്റും ഇപ്പോഴും അവസരം പാർത്തു നിൽപ്പുണ്ട്. സുഹൃത് സംഭാഷണത്തിൽ ഒരു സ്‌നേഹിതന് നേരിട്ട അനുഭവം പങ്കുവയ്ക്കുകയായിരുന്നു.
ജോർജിനെപ്പോലുള്ള സുഹൃത്തുക്കളാണ് എന്റെ അനുഗ്രഹം എന്ന് തോന്നിയിരുന്നു. അമേരിക്കയിൽ വന്നു ചാടി, വിസ ഒന്നും ഇല്ലാതെ ഒളിച്ചു താമസിച്ച അയാളെ മാസങ്ങളോളം കൂടെതാമസിപ്പിച്ചു ഒരു ബിസിനസ് തുടങ്ങാനുള്ള പണവും സംഘടിപ്പിച്ചു വിസയുടെ കാര്യങ്ങളും ചെയ്തു സഹായിച്ചു. അയാളെ സഹായിക്കാൻ കടം വാങ്ങി പണമിറക്കിയ ബിസിനസ് പൊളിഞ്ഞു, ഉള്ള പണമെല്ലാം നഷ്ട്ടപ്പെട്ടു. തന്റെ സാമ്പത്തീക പ്രയാസം മനസ്സിലാക്കി ജോർജ്ജ് വേറെ എവിടേക്കോ പോയി. കുറെ കാലത്തിനു ശേഷമാണു അറിയാൻ കഴിഞ്ഞത്, ആ ബിസിനസ് നീക്കം പൊളിച്ചത് ജോർജ്ജ് തന്നെ അറിഞ്ഞോണ്ടായിരുന്നു എന്നും, കൂടെ കൊണ്ടുനടന്ന സമയത്തുതന്നെ മറ്റൊരു പേരിൽ അയാൾ ഒരു കമ്പനി തുടങ്ങിയിരുന്നു എന്നും, തനിക്കുണ്ടായിരുന്ന പരിചയങ്ങളും ബന്ധങ്ങളും മുതലാക്കി ലോണും മറ്റും ശരിയാക്കി, തന്നെ അതിൽനിന്നും ഒഴിവാക്കി, ആ ബിസിനസ് അയാൾ സ്വന്തമാക്കി. അവിവാഹിതനായിരുന്ന അയാൾ ഒരു പെണ്ണിനെ പ്രേമിച്ചു അവളെ വിവിഹം ചെയ്യാം എന്ന് മോഹിപ്പിച്ചു അവളിൽ നിന്നും കുറെ പണം തട്ടി. വിവാഹത്തിന് വാക്ക് കൊടുത്ത അയാൾ, അവൾ വാങ്ങിക്കൊടുത്ത സൂട്ടും കൊണ്ട് നാട്ടിൽ പോയി മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു കൊണ്ടുവന്നു വളരെ സമ്പന്നനായി, അറിയപ്പെടുന്ന ബിസിനെസ്സ് കാരനായി മാറി. അങ്ങനെ എത്രയോ പേരെ ഇരയാക്കിയാണ് അയാൾ ഉന്നത നിലയിലും വിലയിലും എത്തിയത്.
സാം, സാമ്പത്തീകമായി ഭദ്രമായ കുടുംബത്തിലെ ഏക മകൻ, ഗൾഫിൽ ബിസിനസ് ആയിരുന്നു. തന്റെ ആടംബര ജീവിതം കൊണ്ടാണോ എന്നറിയില്ല ബിസിനസ് കടത്തിൽ കൂപ്പുകുത്തി, കുടുംബത്തെ നാട്ടിൽ കൊണ്ട് വിട്ടു. താമസിയാതെ അച്ഛൻ മരിച്ചു, അമ്മ സംസാര ശേഷി നഷ്ട്ടപ്പെട്ടു കിടപ്പിലുമായി. തന്റെ ബിസിനസ് തിരിച്ചുപിടിക്കാനുള്ള ശ്രമിത്തിനിടയിൽ ഗൾഫിൽ ജയിലിൽ ആയ സാം കടുത്ത പ്രതിസന്ധിയിൽ ജീവിക്കൊമ്പോഴും സുന്ദരിയായ ഭാര്യ അടിച്ചുപൊളിച്ചു നാട്ടിൽ ജീവിക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ആൾക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന അവർ സാമിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ട അമ്മയുടെ മുൻപിൽ വച്ചുപോലും അവിഹിത ബന്ധം നടത്തിയിട്ടുണ്ട് എന്ന് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞു. ഏറെ താമസിയാതെ സാമിന്റെ മരണവാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്, താമസിയാതെ അമ്മയും കടന്നുപോയി. കൂട്ടുകാരെ അളവിലേറെ സ്‌നേഹിച്ചിരുന്ന സാമിന്റെ ഓർമ്മകൾ ചിലപ്പോഴൊക്കെ കടന്നുവരുണ്ട്, അപ്പോഴൊക്കെ ചതിയുടെ വികൃത മുഖങ്ങളും.
സഭയുടെ പണിക്കായി എന്നുപറഞ്ഞു ആളുകളിൽ നിന്നും സംഭാവന വാങ്ങി സ്വന്തമായി റിയൽ എസ്റ്റേറ്റ് നടത്തിയ സഭാനേതാവ്, ആളുകളിൽ നിന്നും പലതരം കഥകൾ പറഞ്ഞു ചിട്ടി നടത്തി മുങ്ങിയ വിദഗ്ധൻ, റോൾസ്‌റോയ്‌സ് കാറിൽ നടന്നു ബാങ്ക് ലോൺ കരസ്ഥമാക്കി സ്ഥലം കാലിയാക്കിയ ഇൻവെസ്റ്റ്‌മെന്റ്കാരൻ, പുറം കാണാത്ത പത്രമാധ്യമങ്ങളുടെ പേരിൽ പരസ്യം വാങ്ങി വഞ്ചിച്ച ചെറുകിട തരികിടകൾ, ആദ്യമായി വീട് വാങ്ങുന്നവരെ പറ്റിച്ചു ഭവനവായ്‌പ്പ സംഘടിപ്പിച്ചു കുളത്തിലാക്കി കമ്മീഷൻ അടിക്കുന്ന ചെറുകിട ബാങ്കിങ് ഏജന്റുമാർ തുടങ്ങി നിരവധി തട്ടിപ്പുവീരന്മാരുടെ കഥകൾ അമേരിക്കയിലെ മലയാളികൾക്കിടയിൽ തന്നെയുണ്ട്. അങ്ങനെ എത്രയെത്ര ചതിക്കഥകൾ കൂട്ടിയതാണ് ജീവിതം.
മലയാളത്തിന്റെ ഒരു ജനപ്രിയനടൻ ഒരുക്കി എന്നു പറയപ്പെടുന്ന ചതിക്കഥകളും അതിനെ ചുറ്റിപ്പറ്റിയ ചർച്ചകളും, മനുഷ്യന്റെ പരിണാമ പ്രക്രിയയിലെ നിർണായകമായ ചതിയുടെ പ്രാധാന്യത്തെ വെളിവാക്കുകയാണ്. ഒരുതരത്തിൽ പ്രകൃതി ഒരുക്കിയ ചതിയുടെ പരിണാമ ഫലമാണ് നമ്മുടെ ഒക്കെ ജന്മം പോലും. ഒരു മിമിക്രി കലാകാരൻ അഭിനേതാവായി കഴിയുമ്പോഴും ഒപ്പം കൂട്ടിയ വാസന ജീവിതത്തിൽ പകർന്നുചേരുന്നോ എന്ന് ഇനിയും കണ്ടു പിടിക്കേണ്ടിവരുന്നു. ഒരു കൊള്ളക്കാരൻ രാജാവായാൽ അവന്റെ ഇഷ്ട്ട വിനോദം കൊണ്ടുനടന്നേക്കാം. ആട്ടിൻതോലിട്ട ചെന്നായ് എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതല്ലേ.
മിമിക്രി എന്ന കലാശാഖ മലയാളത്തിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ജന്തു ശാസ്ത്രപ്രകാരം, വേട്ടയാടാനും ഇരക്ക് രക്ഷപ്പെടാനും ഉള്ള ഒരു ജനിതക കൃത്രിമ ഏർപ്പാടാണ് മിമിക്രി. ഓന്തിന്റെ നിറംമാറ്റവും, നീരാളിയുടെ മഷിപകർത്തലും പക്ഷികളുടെ ചില പ്രത്യേക ശബ്ദങ്ങളും ഒക്കെ ചില രക്ഷപെടാനുള്ള അടവുകളാണ്. മനുഷ്യന്റെ ജീവിത പശ്ചാത്തലത്തിൽ അത് ലയിപ്പിച്ചപ്പോൾ ഒരു കലയായി മാറി. അത് മുഴുവൻ കൃത്രിമമാണെന്നു അറിഞ്ഞുകൊണ്ട് നാം കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു.
ഉഗ്രപ്രതാപശാലിയായി വാണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും, മലയാളം നടൻ കലാഭവന്മണിയുടെയും മരണത്തിന്റെ ദുരൂഹത, ഒരു പക്ഷെ അവർക്കറിയാമെങ്കിൽ കൂടി ഒഴിവാക്കാൻ മേലാത്ത ചതികൾ നിറഞ്ഞു നിന്നിരുന്നു എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. കാറുവാങ്ങാൻ പോകുമ്പോഴോ, ഇൻഷുറൻസ് എടുക്കാൻ പോകുമ്പോഴോ മാത്രമല്ല, വെറുതെ ടി. വി. ശ്രദ്ധിച്ചിരുന്നാൽ പോലും അറിയാതെ നാമെല്ലാം പെട്ട് പോകുന്ന അനവധി ചതിക്കുഴികൾ നമുക്ക് ചുറ്റും ഉണ്ട്. ഒക്കെ തിരിച്ചറിയാമെങ്കിലും നാം അറിയാതെ ഇരയായിത്തീരുന്ന ഈ ചതിയുടെ യുഗം എന്ന് അവസാനിക്കുമോ എന്ന് അറിയില്ല.
ബൈബിളിലിലെ ഉൽപ്പത്തി പുസ്തകത്തിൽ, ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായിഎടുത്തു എന്ന് പറയുന്നു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവുംദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെപ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ. ഇത് ഒരുവൻ ചതിയാണെന്ന തിരിച്ചറിവാണ് നോഹയുടെ കാലത്തു ഒരു മഹാ പ്രളയത്തിന് ദൈവത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെ ദൈവപുത്രമാരും മനുഷ്യരുടെപുത്രിമാരും കൂടി ഉത്പാദിപ്പിച്ച സങ്കരവർഗ്ഗത്തെ പൂർണമായി ദൈവം തന്നെ ഇല്ലാതാക്കി.
ചതിയുടെ ആദ്യപാഠങ്ങൾ പോലും മനുഷ്യൻ ശ്രദ്ധിച്ചു തുടങ്ങിയത് ദൈവത്തിന്റെ ഉദ്യാനമായ ഏദൻ തോട്ടത്തിൽനിന്നു തന്നെയാണ്. ദൈവത്തെപോലെതന്നെ സർവ്വശക്തൻ ആകാനുള്ള പ്രലോഭനങ്ങൾ ഉരുവായതും തെറ്റിദ്ധരിക്കപ്പെട്ടതും, വഞ്ചിക്കപ്പെട്ടു ആട്ടി പുറത്താക്കപ്പെട്ടതും ഒക്കെ ഈ ദേവസന്നിധിയിൽ നിന്ന് തന്നെയാണ്. സ്വന്തം എന്ന് കരുതി സ്‌നേഹിച്ചു കൈപിടിച്ച് കൊണ്ടുനടന്ന ജൂദാസ് മഹാ പുരോഹിതന്മാർക്കൊപ്പം ഒരുക്കിയ മഹാചതിയിൽപെട്ട് രക്തം വിയർപ്പാക്കിയ ജീസസ്, മറ്റൊരു ദൈവീക ഉദ്യാനമായ ഗത്സമനയിൽ ഇരുന്നാണ്, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ എന്ന് വിലപിച്ചത്. വീണ്ടും ബൈബിളിലെ അവസാന ഭാഗമായ വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും എന്ന മറ്റൊരു ഉദ്യാനത്തിൽ, ഒരു ജനതയെ മുഴുവൻ വെണ്ണീറിന്റെ അസഹനീയ ചൂടിൽ നിരാശപ്പെടുത്തി, സ്വർഗ്ഗത്തിന്റെ മോഹവലയങ്ങളിലൂടെ എന്തൊക്കെയോ ആക്കിത്തീർക്കാം എന്ന് പ്രലോഭിപ്പിക്കുകയാണ് ഒരിക്കൽക്കൂടി.
സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങളുടെ ബോധപൂർവമുള്ള പ്രചാരണനം, പൊതുതാല്പര്യം എന്ന് ജനത്തെ വിശ്വസിപ്പിക്കുന്ന അടിസ്ഥാനരഹിതമായ അസത്യങ്ങളുടെനുഴഞ്ഞുകയറ്റം ഒക്കെ തിരഞ്ഞെടുപ്പുകളെ പെട്ടെന്ന് സ്വാധീനിക്കുന്നത് നാം കാണുന്നു.അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, വിക്കി ലീക്‌സ് പുറത്തുവിടുന്ന പരാമശങ്ങൾഒക്കെ ഒരു വലിയ ജന കൂട്ടത്തെ വിഡ്ഢികളാക്കാൻ ഉള്ള ചെറിയ നമ്പറുകളാണെന്നു എന്ന് വളരെ കഴിഞ്ഞാണ് മനസ്സിലാകുന്നത്. പതിറ്റാണ്ടുകളായി നികുതി കൊടുക്കാത്ത, വായിതോന്നുന്ന എന്തും പറയുന്ന, നിമിഷങ്ങൾ തോറും മാറി മാറി അഭിപ്രായം പറയുന്ന ഒരു ശുദ്ധബിംബത്തെ നേതാവായി തിരഞ്ഞെടുക്കാൻ ലോകത്തെ ഏറ്റവും വികസിതമായ ഒരു ജനാധിപത്യത്തിന് കഴിഞ്ഞില്ലേ?. ഇരകളുടെ അജ്ഞത മുതലെടുത്തു, വർഗീയമസാലപ്രചാരണം ചേർത്ത് വിളമ്പിയാൽ ഏതു സ്വതന്ത്ര ജനാധിപത്യരാജ്യത്തെയും ജന്മിത്തസമ്പ്രദായത്തിൽതളച്ചിടാമെന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തും പരീക്ഷിച്ചു വിജയിച്ചു.
ഒരു ജനതതിയെ തന്നെ ഒരിക്കലും അഴിച്ചെടുക്കാനാവാത്ത നൂലാമാലകടക്കെണിയിൽപെടുത്താൻ ബാങ്കുകളുടെ ഉദാര വായ്‌പ്പകളുടെ നീരാളിഹസ്തങ്ങൾ ശക്തമാണ്. ആവശ്യാനുസരണം സൗജന്യമായ വിവരങ്ങൾ, വിരൽത്തുമ്പിൽ അറിവിന്റെ നിലവറ, ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം, ജിറ്റൽ കറൻസി, ഏക നികുതി, സംരക്ഷണം കേന്ദ്രമാക്കിയ ഉടമ്പടികൾ, റേഡിയോതരംഗ ദൈര്ഘ്യംഉപയോഗിച്ചുള്ള തിരിച്ചറിയൽ നമ്പറുകൾ, പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റൽസംവിധാനങ്ങൾ ഒക്കെ നമുക്ക് ആശ്വാസവും സൗകര്യവും സുരക്ഷിതത്വവും നൽകുന്നു എന്ന്‌നമ്മെ ഭരണകൂടം ധരിപ്പിക്കയാണ്. ഇത് ജനത്തെ ഒന്നായി നിയന്ത്രിക്കാനുള്ള വൻ പദ്ധതിയുടെഭാഗമാണ്. ' വൈകാരികത വലിയ ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുമ്പോൾ, വിവേകംഞാൻ ഒരു ചെറിയ കൂട്ടത്തിനായി വച്ചിരിക്കുകയാണ് എന്ന് അഡോൾഫ് ഹിറ്റ്‌ലർ പറഞ്ഞു.സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാന്മേലാത്ത അവസ്ഥ എത്ര ദുഷ്‌കരമാണ്.
നമ്മുടെ ചിന്തകളെയും, അഭിലാഷങ്ങളെയും, ശീലങ്ങളെയും നിയന്ത്രിക്കാനും, ഒരു ചെറിയ പ്രഭുകൂട്ടത്തിനു ഉതകുന്ന രീതിയിൽ ഒരു വലിയ ജനതയെ അടിമപ്പെടുത്താനുമുള്ള വീരന്മാരും കീർത്തിപ്പെട്ട പുരുഷന്മാരുടെ ബുദ്ധിപരമായ നീക്കത്തിലെ ഇരകളും കരുക്കളുമാണ് നമ്മൾ ഒക്കെയും. മോഹിപ്പിക്കുന്ന കാഴ്ചകൾ, ഭോഗസുഖങ്ങൾ, ജീവനത്തിന്റെ പ്രതാപം, ഒക്കെ കാലാകാലങ്ങളായി ഈ കപട തന്ത്രങ്ങളുടെ സാങ്കേതിക വശങ്ങള് മാത്രം. ഓരോ രണ്ടു വർഷവും മാറേണ്ടിവരുന്ന കൈയിൽ കൊണ്ടുനടക്കാവുന്ന ഫോൺ എന്ന കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാനാവും? അനസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിവരങ്ങളിൽനിന്നും പിറകിൽ പോയാൽ എങ്ങനെ ജീവിതം പിടിച്ചുനിർത്താനാവും? ഇതൊക്കെ വേണ്ടെന്നു തീരുമാനിക്കുവാനും, ഒഴുക്കിനെതിരെ നീന്തുവാനും എത്രപേർക്കാവും? മോഹിപ്പിക്കുന്ന വിശാലമായ മനോഹാരിതക്കു മുൻപിൽ സത്യത്തിനും നേരിനും വേണ്ടി പോരാടുന്ന ഒറ്റപ്പെട്ട ജീവിതം ആർക്കു താങ്ങാനാവും?
ഏദൻതോട്ടത്തിലെ തിരിച്ചറിവിന്റെ വൃക്ഷത്തിന്റെ ഫലം നിഷേധ്യമായിരുന്നു മനുഷ്യന്, അത് അവനു താങ്ങാൻ പറ്റില്ല എന്നായിരുന്നു എന്നായിരുന്നു ദൈവം കണക്കുകൂട്ടിയത്. അറിവിന്റെ വൃക്ഷം കൈയെത്താദൂരത്തു ഉണ്ട് എന്ന് ചൂണ്ടികാട്ടിയിട്ടു, തൊടരുത് എന്ന് മാത്രം പറഞ്ഞു ദൈവം എന്തേ അപ്രത്യക്ഷ്യമായത് എന്ന് ചോദിക്കരുത്. അത് ഒരു ചതിയാണെന്ന തിരിച്ചറിവ് സമ്മാനിച്ചത് പാവം സാത്താനായിരുന്നു. മരണം അതുവരെ കാണാൻ കഴിയാത്ത മനുഷ്യനോട് മരണത്തെപ്പറ്റി പറഞ്ഞു പേടിപ്പിക്കാതെ, ചതിയുടെ പുതിയ മാനങ്ങൾ തേടി ക്ലേശപൂര്ണമായ ജീവിതത്തിലൂടെ ഒരു അർത്ഥം ഉണ്ടാക്കാനാണ് സാത്താൻ മനുഷ്യനെ പ്രേരിപ്പിച്ചത്. പക്ഷെ ചതിക്കപ്പെട്ടു. വീണ്ടും വീണ്ടുമവൻ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ എളിയ നിർദ്ദേശം അവനു മണ്ടത്തരമായി തോന്നി. എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല ( 1 കൊരിന്ത്യർ 2 : 14 ).
പൊയ്മുഖങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല. മുഖംമൂടിയില്ലാതെ ജീവിക്കുന്നവർക്ക് ക്രൂരമായ ഒറ്റപ്പെടലും ഊരു വിലക്കുകളുമാണ് മറുപടി കിട്ടുന്നത്, അത് അസഹനീയമാണ്. ജീവിക്കാൻ വേണ്ടി എന്ത് ഉപായത്തിലും ഇരയെപ്പിടിക്കാൻ നമുക്ക് ന്യായങ്ങൾ കിട്ടും. ഉപദ്രവിക്കാതെ മുന്നോട്ടുപോകാൻ പ്രയാസമാണ് ജീവിതം, ചിലതൊക്കെ വെട്ടിനിരത്താതെ മുന്നേറാനാവില്ല. കാലാവസ്ഥയെപ്പോലും നമുക്ക് അനുകൂലമാക്കാനുള്ള വൈഭവമാണ് പ്രധാനം. അതിനു ആരെയും എന്തിനെയും കൂട്ടുപിടിക്കുക, തന്ത്രങ്ങൾ മെനയുക, തോൽവി ഒരു ചെറിയ സമയത്തേക്ക് മാത്രം കരുതുക, അടിച്ചൊതുക്കി മുന്നേറാനുള്ള അവസരത്തിനായി കാത്തിരിക്കുക. എന്റെ നില എപ്പോഴും ഭദ്രമാക്കുക അതിനായി എന്ത് വിലകൊടുക്കേണ്ടി വന്നാലും. ചിലപ്പോൾ പതുങ്ങി കിടക്കേണ്ടിവന്നേക്കാം, എന്നാലും ചാടിവീഴ്‌ത്താനുള്ള തയ്യാറെടുപ്പു കൂടിയേ കഴിയൂ, ആദ്രമായി സംസാരിക്കുക, എന്നിട്ടു പുറങ്കാലുകൊണ്ടു അടിക്കുക, ഭക്തി നിറച്ച സംസാരത്തിൽ, സ്‌നേഹത്തിൽ പൊതിഞ്ഞ കരുതലിൽ ഓരോ ഇരയേയും ചവിട്ടി താഴ്‌ത്തുക. തനിക്കു പ്രയോജനമുള്ളവരെ പൊക്കി പറയുക, ഉപയോഗം കഴിയുമ്പോൾ പൊക്കി എറിയുക. പരസ്പരം സ്പർദ്ധ ജനിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിക്കുക, ഇരയുടെ വീഴ്ചകളെ മനോഹരമായി ആഘോഷിക്കുക. ലോകത്തുള്ള എല്ലാം നല്ലതും തനിക്കു വേണ്ടി മാത്രമാണെന്നും, അതിനായി എന്തും ചെയ്യാമെന്നും ഇപ്പോഴും മനസ്സിൽ ചിന്തിക്കുക. വെള്ളം പൊതിഞ്ഞു തണുപ്പിക്കുന്ന ഭൂമിയുടെ ഉള്ളിലും എപ്പോൾ വേണമെങ്കിലും പൊട്ടി ഒഴുകാനുള്ള തിളച്ച ലാവ കരുതുക. മേഘം കുടപിടിച്ച പച്ചപുതപ്പിട്ട ഭൂമിയൊന്നും അത്ര ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ, ഇതൊക്കെയാണ് ആധുനിക ചാണക്യ പുരാണം.
ഇത്തരം ചതികളുടെ വിവിധ തന്ത്രങ്ങൾ അറിയാതെ നമ്മുടെ നിത്യജീവിതത്തിൽ നുഴഞ്ഞുകയറുകയാണ്. ഒരിക്കലും രക്ഷപെട്ടു പുറത്താകുവാൻകഴിയാതെ പ്രകൃതിയുടെ വെറും ഇരകളായി മാത്രം നാം ആക്കപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍