എംജിയിലും ഹോമിയോ കോളേജിലും യുണിറ്റുണ്ടാക്കാനുള്ള ശ്രമം വിത്തുപാകി; കൊടി നശിക്കലും പ്രതിഷേധ പ്രകടനങ്ങളും വൈരാഗ്യം ഇരട്ടിയാക്കി; കാട്ടക്കടയിലും മണക്കാടും കൗൺസിലർമാരുടെ വീടുകൾ ആക്രമിച്ച് സംഘർഷം ആളിക്കത്തിച്ചു; തിരുവനന്തപുരത്തെ സംഘർഷം കൈവിട്ട കളിയായത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായിരുന്നു കുന്നുകുഴിയിലെ ബിജെപി സംസ്ഥാന സമിതി ഓഫീസ് ആക്രമണം ഉൾപ്പടെയുള്ളവ. ബിജെപിയാണ് ആക്രമത്തിന് തുടക്കമിട്ടതെന്ന് സിപിഎമ്മും സി.പി.എം ആണ് അക്രമം അഴിച്ച് വിടുന്നതെന്ന് ബിജെപിയും ആരോപിക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ആക്രമങ്ങളും തിരിച്ചടിയും സജീവമാണ് ഇരു വിഭാഗവും പ്രവർത്തകരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമം നടത്തുന്നുണ്ട്. എന്നാൽ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണവും തുടക്കവും നഗരത്തിലെ രണ്ട് കോളേജുകളിലെ എസ്എഫ്ഐ എബിവിപി യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ളതാണ്.
തിരുവനന്തപുരത്ത് എംജി കോളേജ് വർഷങ്ങളായി എബിവിപിയുടെ കോട്ടയാണ്. നഗരത്തിലെ കോളേജുകളിൽ ഇവിടമൊഴികെ എല്ലായിടത്തും എസ്എഫ്ഐക്കാണ് മേൽക്കൈ. കഴിഞ്ഞയാഴ്ച ഇവിടെ എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പൻ മാർച്ച് നടത്തുകയും എബിവിപി പ്രധാന കവാടത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടി എടുത്ത് കളഞ്ഞ ശേഷം എസ്എഫ്ഐയുടെ കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എബിവിപി സംഘം എസ്എഫ്ഐയുടെ കൊടി എടുത്ത് മാറ്റി വീണ്ടും പഴയ കൊടി സ്ഥാപിക്കുകയും ചെയ്തു. കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ ഇപ്പോഴും വൻ പൊലീസ് സന്നാഹമാണ് രംഗത്തുള്ളത്. വലിയ രീതിയിലുള്ള സംഘർഷമാണ് ഇവിടെ ഇരു വിഭാഗവും തമ്മിൽ നടന്നത്.
എസ്എഫ്ഐ എംജി കോളേജിൽ യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വാക്കേറ്റവും സംഘർഷത്തിനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പരസ്പരം വെല്ലുവിളികളും പോരിനുള്ള മുറവിളികളുമായിരുന്നു. യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കോടി കത്തിച്ച എബിവിപി പ്രവർത്തകനെ മർദ്ദിച്ചിരുന്നു. എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച ബാദുഷ എന്ന വിദ്യാർത്ഥിയെ നോട്ടപുള്ളിയാക്കികൊണ്ട് ഇവനെ പണിയണം എന്നുൾപ്പടെ പറഞ്ഞ് പോസ്റ്റുകളും സജീവമായിരുന്നു. എസ്എഫ്ഐ യൂണിയൻ രൂപീകരിച്ചതും കൂടതൽ വിദ്യാർത്ഥികൾ ഇവിടെ എസ്എഫ്ഐയിലേക്ക് പോയതും സംഘർഷത്തിന് തുടക്കമായി. ഒറ്റപെട്ടതും ചെറുതുമായിരുന്നു സംഘർഷങ്ങൾ.
ഒറ്റപെട്ട സംഘർഷങ്ങൾ പ്രാദേശിക തലങ്ങളിലേക്ക് വ്യാപിച്ചതും പരസ്പരം ആക്രമവുമായി ഇരു കൂട്ടരും രംഗതെത്തിയതും ബുധനാഴ്ച എംജി കോളേജിൽ നവാഗതർക്ക് എസ്എഫ്ഐ സ്വാഗതം നൽകിയത് മുതലാണ്. നവാഗതരെ റോസാപ്പൂവും മധുരവും നൽകിയാണ് സ്വീകരിച്ചത്. ജില്ലാ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. ഇത് എബിവിപിയെയും ആർഎസ്എസ്സിനേയും ചൊടിപ്പിച്ചിരുന്നു. നേരത്തെ എസ്എഫ്ഐ കോളേജിന് മുന്നിൽ സ്ഥാപിച്ച കൊടിമരം എബിവിപി പ്രവർത്തകർ നശിപ്പിച്ചതിന് മറുപടിയായി എംജി കോളേജിന് മുന്നിൽ 10 കൊടിമരങ്ങളാണ് എസ്എഫ്ഐ സ്ഥാപിച്ചത്.
എംജി കോളേജിൽ യൂണിറ്റ് സ്ഥാപിച്ച ശേഷം എസ്എഫ്ഐയുടെ ശക്തി കേന്ദ്രമായ യൂണിവേഴ്സിറ്റിയിൽ ഇതിന് പകരം ചോദിക്കുമെന്നും അവിടെ എബിവിപി യൂണിറ്റ് രൂപീകരിക്കുമെന്നും നേതാക്കൾ പ്രസ്താവന ഇറക്കുകയും ചെയ്തു. കോളേജിൽ ഒരു എബിവിപി അനുഭാവിയെങ്കിലുമുണ്ടെങ്കിൽ നിങ്ങൾ അവിടെ വന്ന് യൂണിവേഴ്സിറ്റിയിൽ യൂണിറ്റ് രൂപീകരിച്ചോളുവെന്നും പുഷ്പം നല്കി സ്വീകരിക്കാമെന്നും എസ്എഫ്ഐ നേതൃത്വം പരിഹസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കൊടിമരം സ്ഥാപിക്കാൻ എബിവിപി തീരുമാനിക്കുകയും ചെയ്തു.
ജില്ലാ കമ്മിറ്റി തീരുമാനം പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് കോളേജിന് മുന്നിൽ എത്താനായിരുന്നു നിർദ്ദേശം. എന്നാൽ പറഞ്ഞ സമയത്ത് അവിടെ എത്തിയത് 15ൽ താഴെ പ്രവർത്തകർ മാത്രമായിരുന്നു. 15 പ്രവർത്തകർ മാത്രം പങ്കെടുത്ത്കൊണ്ട് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചാൽ അത് നാണക്കേടും പരാജയവുമാകുമെന്ന മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം വിഷയത്തിൽ ഇടപെടുകയും എബിവിപി പ്രവർത്തകരോട് പിരിഞ്ഞ് പോകാനും നിർദ്ദേശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതിന് പിന്നാലെ എബിവിപിയെ കണക്കിന് പരിഹസിച്ച് എസ്എഫ്ഐ പ്രവർത്തകരും അനുഭാവികളും രംഗതെത്തുകയും ചെയ്തു.
പരസ്പരമുള്ള പരിഹാസങ്ങളും വാക്കേറ്റങ്ങളു തന്നെയാണ് അക്രമത്തിലേക്ക് പോയത്. പലസ്ഥലങ്ങളിലും പ്രവർത്തകർ തമ്മിലടിക്കുകയും വീടുളിലേക്കും വാഹനങ്ങളും ഉൾപ്പടെ അക്രമിക്കുകയും ചെയ്തു. മണക്കാടും ആറ്റുകാലും ഇരു വിഭാഗത്തിന്റെയും നഗരസഭാ കൗൺസിലർമാരുടെ വീടിനും വാഹനങ്ങൾക്കും നേരെ വരെ ആക്രമമുണ്ടായി. കോടിയേരിയുടെ മകന്റെ വീടും കുമ്മനം രാജശേഖരൻ അകത്തുള്ളപ്പോൾ അദ്ദേഹത്തിന്റെ ഓഫീസും അടിച്ച് തകർക്കുന്നതിലേക്കും വരെ ഇന്നലെ രാത്രിയോടെ കാര്യങ്ങളെത്തി നിൽക്കുകയാണ്. എന്തായലും കഴിഞ്ഞ ഒരാഴ്ചയായി രണ്ട് കോളേജുകളിലെ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷവും വാക്കേറ്റവും തന്നയാണ് തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാട്ടാക്കട ശശിയുടെ വീടിന് നേരെയും ആക്രമം നടന്നു. മണക്കാട് കൗൺസിലർ സിമി ജ്യോതിഷ് കോഴ വാങ്ങിയെന്ന ആരോപണം വാക്കേറ്റത്തിലെത്തുകയും ഇവിടെ സി.പി.എം പ്രവർത്തകർ ബിജെപിയുടെ കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിനെ അക്രമിക്കാനെത്തി സി.പി.എം പ്രവർത്തകനെ ബിജെപി പ്രവർത്തകർ പിടികൂടി പൊലീസിലേൽപ്പിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയി കോളേജിൽ എബിവിപി യൂണിറ്റ് രൂപീകരിക്കുന്നുവെന്ന രീതിയിൽ ആദ്യം പുറത്ത് വന്ന വാർത്തകളാണ് എസ്എഫ്ഐയെ ചൊടിപ്പിച്ചതും പിന്നീട് എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതും.
ഇതിന് പിന്നാലെ ഐരാണിമുട്ടത്തെ ഹോമിയോ കോളേജിലും എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എബിവിപി ശക്തി കേന്ദ്രമായ ഇവിടെ എസ്എഫ്ഐ യൂണിറ്റ് തുടങ്ങുന്നത് എന്ത് വിലകൊടുത്തും തടയാനും എബിവിപി തീരുമാനിച്ചു. കൗൺസിലർമാരുടെ വീടുകൾക്ക് നേരെ വരെ അക്രമം നടന്നതോടെയാണ് ഇന്നലെ രാത്രിയോടെ കാര്യങ്ങൾ കൈവിട്ട് പോയത്. പരസ്പരം ഇരു വിഭാഗവും പരിഹാസം നടത്തിയത് മറ്റൊരു കാരണമായി. കോളേജിലെ എസ്എഫ്ഐ എബിവിപി പ്രവർത്തകർ പ്രാദേശിക ആർഎസ്എസ് ശാഖാ പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും കൂടിയാണ്. ഇരു വിഭാഗവും പരസ്പരം ചുവരെഴുത്തുകളും ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും കരിയോയിലൊഴിച്ചും സ്പർദ്ധ വർദ്ധിപ്പിക്കുകയും ചെയ്തതിന്റെ തുടർച്ച തന്നെയാണ് സംസ്ഥാന നേതാക്കളായ കോടിയേരിയുടേയും കുമ്മനത്തിന്റെയും വസതിയിലേക്കും ഓഫീസിലേക്കും പോലും അക്രമം നടക്കുന്ന തീ്കളിയായി മാറിയിരിക്കുന്നത്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയാബീഗം, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണി എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.അതേസമയം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ ഡിവൈഎഫ്ൈ സംസ്ഥാന നേതാവും നഗരസഭ കൗൺസിലറുമായ ഐപി ബിനുവിന്റെ നേതൃത്വത്തിൽ അക്രമി സംഘം അടിച്ചു തകർത്തു. വെള്ളിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. ആക്രമണ പരമ്പര മുൻനിർത്തി തലസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി.തന്റെ വീടാണ് ആദ്യം അടിച്ച് തകർത്തതെന്ന് ബിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.
സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്